ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം കശ്‌മീർ വിനോദസഞ്ചാര മേഖലയിൽ 86 ശതമാനം ഇടിവ്. സംസ്ഥാനത്തിന്റെ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിന്റെ 7 ശതമാനവും ടൂറിസമാണ്. 2019 ആഗസ്റ്റ് 5 മുതൽ കശ്‍മീരിലെ ടൂറിസം, കരകൗശല മേഖലയിൽ 1,44,500 തൊഴിൽ നഷ്‌ടങ്ങൾ.
കേന്ദ്രസർക്കാറിന്റെ ഹിന്ദുത്വ അജണ്ടയുടെ ഭാഗമെന്നോണം 2019 ആഗസ്റ്റ് 5നാണ് കേന്ദ്രസർക്കാർ കശ്‍മീരിന്റെ അർധ സ്വയംഭരണ പദവി എടുത്തുകളഞ്ഞത്. എന്നാൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം കശ്‌മീർ വിനോദസഞ്ചാര മേഖലയിൽ 86 ശതമാനം ഇടിവുണ്ടാവുകയും കശ്‍മീരിലേക്കുള്ള വിനോദസഞ്ചാരികളുടെ എണ്ണം വലിയ തോതിൽ കുറയുകയും ചെയ്‌തു. സംസ്ഥാനത്തിന്റെ മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ 7 ശതമാനവും വിനോദസഞ്ചാര മേഖലയിൽ നിന്നുമാണ്.
2018 ആഗസ്റ്റ് മുതൽ ഡിസംബർ വരെ 3,16,434 സഞ്ചാരികളാണ് കശ്‍മീരിൽ സന്ദർശനത്തിനെത്തിയിരുന്നത്. എന്നാൽ 2019ൽ ഇതേ കാലയളവിൽ എണ്ണം 43,059 ആയി കുറയുകയാണുണ്ടായത്. 2019 ജൂലൈയിൽ കശ്‍മീരിൽ 1,52,525 വിനോദ സഞ്ചാരികൾ എത്തിയെങ്കിലും 2019 ആഗസ്റ്റിൽ 10,130 സന്ദർശകർ മാത്രമാണെത്തിയത്. അവരിൽ ഭൂരിഭാഗവും മാസത്തിലെ ആദ്യ ദിവസങ്ങളിൽ, സെപ്റ്റംബറിൽ 4,562 ആയി കുറഞ്ഞും നവംബറിൽ 12,086 ആയും സഞ്ചാരികളുടെ ഉയർന്നു.
എന്നാൽ 2019 നവംബർ 19ന് കേന്ദ്ര ടൂറിസം മന്ത്രി പ്രഹ്ലാദ് സിങ് പട്ടേൽ, പാർലമെന്റിൽ ഒരു ചോദ്യത്തിന് ഉത്തരം നൽകുന്നതിനിടെ ജമ്മുകശ്‍മീരിലെ ടൂറിസത്തിൽ കേന്ദ്രത്തിന്റെ ഇടപ്പെടൽ ബാധിച്ചിട്ടില്ലെന്നാണ് അഭിപ്രായപ്പെട്ടത്. യഥാർഥത്തിൽ ടൂറിസം വരുമാനത്തിൽ 71 ശതമാനം ഇടിവുണ്ടായതായി ജമ്മുകശ്‍മീർ ഭരണകൂടത്തിലെ ഉദ്യോഗസ്ഥർ മന്ത്രാലയത്തിന് നൽകിയ വിവരങ്ങൾ പ്രഹ്ലാദ് സിങ് പട്ടേൽ മറച്ചുവെക്കുകയാണുണ്ടായത്.
കശ്‍മീർ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ കണക്കനുസരിച്ച് 2019 ആഗസ്റ്റ് 5 മുതൽ കശ്‍മീരിലെ ടൂറിസം, കരകൗശല മേഖലയിൽ 1,44,500 തൊഴിൽ നഷ്‌ടങ്ങൾ ഉണ്ടായിട്ടുണ്ട്. മൊത്തത്തിൽ, 2019 ആഗസ്റ്റ് 5ന് ശേഷം സംസ്ഥാനത്ത് ഉണ്ടായ വാണിജ്യ നഷ്‌ടം 15,000 കോടിയിലധികം രൂപയും ആകെ തൊഴിൽ നഷ്‌ടം 4,96,000വും ആണെന്ന് കെ.സി.സി.ഐയുടെ കണക്കുകൾ വ്യക്തമാക്കുന്നു. ആർട്ടിക്കിൾ 370 റദ്ദാക്കിയതും കോവിഡ്-19 മഹാമാരി പൊട്ടിപ്പുറപ്പെട്ടതും കാരണം ജമ്മുകശ്‍മീരിലെ വിനോദസഞ്ചാര മേഖലക്ക് 1168 കോടി രൂപയുടെ വരുമാന നഷ്‌ടം രേഖപ്പെടുത്തി. 2019ൽ 34 ശതമാനം ഇടിവ് ടൂറിസ്റ്റ് ഫുട്ഫോളിൽ രേഖപ്പെടുത്തുകയുണ്ടായി.
ആശയവിനിമയ ഉപരോധം വിവിധ വ്യവസായ സ്ഥാപനങ്ങൾ അടങ്ങിയ ധാരളം മേഖലകളെ വലിയ തോതിൽ ബാധിച്ചു. സുരക്ഷാ നിയന്ത്രണങ്ങളിൽ ചെറിയ ഇളവ് വരുത്തിയെങ്കിലും, ഇന്നും ഇന്റർനെറ്റ് ഷട്ട്ഡൗൺ പൂർണമായും പുനഃസ്ഥാപിക്കപ്പെട്ടിട്ടില്ല. 2019 ആഗസ്റ്റ് 2ന് തീവ്രവാദ ഭീഷണി ആരോപിച്ചുകൊണ്ട് അമർനാഥ് യാത്ര താത്കാലികമായി നിർത്തിവെക്കാനും എല്ലാ വിനോദസഞ്ചാരികളോടും കശ്‍മീർ താഴ്‌വരയിൽ നിന്ന് പുറത്തുപോകാനും സർക്കാർ ഉത്തരവിട്ടു. 2019 ഒക്ടോബർ 9 വരെ സർക്കാർ ഉത്തരവ് തുടർന്നു.
Source :
- https://scroll.in/article/951354/abrogation-of-article-370-has-broken-the-back-of-kashmirs-tourism-industry
- https://thewire.in/government/kashmir-tourism-article-370-rti
- https://thekashmirwalla.com/2020/09/less-than-500-tourists-have-visited-kashmir-since-abrogation-of-article-370/
- https://www.thehindu.com/news/national/other-states/jammu-and-kashmir-ladakh-tourism-sector-hit/article32768514.ece