Skip to content Skip to sidebar Skip to footer

Justice

വികാസ് ദുബെ; ഏറ്റുമുട്ടൽ കൊലയും ജാതി അധികാരവും
മാഫിയ നേതാവും ഗുണ്ടാതലവനുമായ വികാസ് ദുബെയെ യു.പി പോലീസ് ഏറ്റുമുട്ടലില്‍ വധിച്ച സംഭവത്തില്‍ ദുരൂഹത. പിടികൂടാനുള്ള ശ്രമങ്ങള്‍ക്കിടയില്‍ ദുബെ പോലീസിന് നേരെ വെടി  ഉതിര്‍ത്തപ്പോഴാണ് സ്വയരക്ഷാര്‍ഥം ഇയാളെ കൊലപ്പെടുത്തേണ്ടി വന്നതെന്ന് പോലീസ് വിശദീകരണം. ദുബെയെ കൊണ്ടുപോയിരുന്ന പോലീസ്‌ വാഹനത്തെ അനുഗമിച്ച മാധ്യമങ്ങളെ വഴിയില്‍ തടഞ്ഞു. ഏറ്റുമുട്ടലിനെ സംബന്ധിച്ച വിശദാംശങ്ങള്‍ സംശയാസ്‌പദമെന്നും ഏറ്റുമുട്ടല്‍ പോലീസ് കെട്ടിച്ചമച്ചതാണെന്നും  മാധ്യമങ്ങള്‍. ജാതിയും അധികാരവും തമ്മിലുള്ള സങ്കീര്‍ണമായ ബന്ധം മൂലം അധികാരശ്രേണികള്‍ക്കു പുറത്തു നില്‍ക്കുന്ന മനുഷ്യര്‍ക്ക് ഉത്തര്‍പ്രദേശില്‍ വിവിധ ആവശ്യങ്ങള്‍ക്കായി മാഫിയ സംഘങ്ങളെ ആശ്രയിക്കേണ്ടി…
പി.എം-കെയേഴ്‌സ് ഫണ്ട്: ചര്‍ച്ചയില്ലെന്ന് കേന്ദ്രം
കോവിഡ്-19 പകര്‍ച്ചവ്യാധി പ്രതിരോധത്തിനും ദുരിതാശ്വാസത്തിനുമായി 2020 മാര്‍ച്ച് 28നാണ് പ്രധാനമന്ത്രിയുടെ സിറ്റിസണ്‍ അസിസ്റ്റന്‍സ് ആന്‍ഡ് റിലീഫ് ഇന്‍ എമര്‍ജന്‍സി സിറ്റ്വേഷന്‍ ഫണ്ട് (പി.എം-കെയേഴ്‌സ് ഫണ്ട്) നിലവില്‍ വന്നത്. പി.എം-കെയേഴ്സ് ഫണ്ട് വിഷയത്തില്‍ സുതാര്യതയില്ലാതെ കേന്ദ്ര സര്‍ക്കാര്‍. പാര്‍ലമെന്റിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി (പി.എ.സി) ചര്‍ച്ച ചെയ്യണമെന്ന ആവശ്യം സര്‍ക്കാര്‍ നിരാകരിക്കുകയാണ്. പ്രധാനമന്ത്രിയും ആഭ്യന്തര, പ്രതിരോധ, ധനമന്ത്രിമാരും അടങ്ങിയ സ്വകാര്യ ട്രസ്റ്റാണ് പി.എം-കെയേഴ്‌സ്. ഇത് വിവരാവകാശ നിയമത്തിനോ സര്‍ക്കാര്‍ പരിശോധനകള്‍ക്കോ വിധേയമല്ല. പി.എം-കെയേഴ്‌സ് ഫണ്ട് പാര്‍ലമെന്റിന്റെ പബ്ലിക് അക്കൗണ്ട്‌സ്…
പാലത്തായി കേസിൽ നീതി പുലരുമോ?
ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനുളള 2012ല്‍  പ്രാബല്യത്തില്‍ വന്ന നിയമമാണ് പോക്സോ (The Protection of Child from Sexual Offenses Act). പാലത്തായിയില്‍ പ്രായപൂര്‍ത്തിയാവാത്ത പെൺകുട്ടിയെ ബി.ജെ.പി നേതാവായ പത്മരാജന്‍ പീഡിപ്പിച്ച കേസില്‍ ക്രൈം ബ്രാഞ്ച് സമര്‍പ്പിച്ചത് ഭാഗിക കുറ്റപത്രം. പോക്‌സോ വകുപ്പുകള്‍ ചുമത്തിയില്ല. സംസ്ഥാനത്തെ പോക്‌സോ കേസുകളില്‍ പോലീസിന്റെ കുറ്റകരമായ വീഴ്ചകൾ. കണ്ണൂരില്‍ ബി.ജെ.പി നേതാവായ അധ്യാപകന്‍ കുനിയില്‍ പത്മരാജന്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ കുറ്റപത്രം സമർപ്പിച്ചതിൽ പോലീസ് അനാസ്ഥ.…
ലോക്ഡൗൺ മറവിൽ മാധ്യമ പ്രവർത്തകർക്കെതിരെ വേട്ട
ലോക്ഡൗൺ കാലയളവിൽ മാധ്യമ പ്രവർത്തകരെ ഉന്നംവെച്ച് വിവിധ സർക്കാറുകൾ. 55ഓളം മാധ്യമപ്രവർക്കെതിരെ പ്രതികാര നടപടികളെടുത്തതായി റിപ്പോർട്ട്. കുടിയേറ്റ തൊഴിലാളികളുടെ പ്രതിസന്ധികൾ, പട്ടിണി, റേഷൻ വിതരണത്തിലെ പരാജയം, ക്വാറന്റൈൻ കേന്ദ്രങ്ങളുടെ ദുരുപയോഗം തുടങ്ങിയ വാർത്തകൾ റിപ്പോർട്ട് ചെയ്തതിനാണ് മാധ്യമ പ്രവർത്തകർക്കെതിരെ യു.എ.പി.എ അടക്കമുള്ള കരിനിയമങ്ങൾ പ്രയോഗിച്ചത്. മാര്‍ച്ച് 25 മുതല്‍ മെയ് 31 വരെയുള്ള ലോക്ക്ഡൗൺ കാലയളവില്‍ 55 മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ വിവിധ സര്‍ക്കാറുകളുടെ പ്രതികാര നടപടി. കസ്റ്റഡി പീഡനം, എഫ്.ഐ.ആര്‍ ചേർക്കൽ, കാരണം കാണിക്കല്‍ നോട്ടീസ് തുടങ്ങിയവയിലൂടെയാണ്…
തൊഴിൽ നിയമങ്ങൾക്ക് വിലക്ക്
കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കാനെന്ന പേരിൽ കടുത്ത മനുഷ്യാവകാശ ലംഘനത്തിന് വഴി തുറക്കുന്ന തൊഴിൽ നിയമ ഭേദഗതികൾ പ്രാബല്യത്തിൽ. തൊഴിൽ നിയമങ്ങളും അവകാശങ്ങളും ഇല്ലാതാക്കുന്നതിൽ കേന്ദ്ര സർക്കാരിന്റെ പിന്തുണയോടെ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങൾ മുന്നിൽ. ഉത്തര്‍പ്രദേശില്‍ യോഗി സര്‍ക്കാര്‍ തൊഴില്‍ സുരക്ഷ ഉറപ്പാക്കുന്ന തൊഴില്‍ നിയമങ്ങളില്‍ 38 എണ്ണം മൂന്ന് വര്‍ഷത്തേക്ക് മരവിപ്പിച്ചു. ഫാക്റ്ററികൾ, വ്യാപാര മേഖല തുടങ്ങിവയെ തൊഴില്‍ നിയമങ്ങളുടെ പരിധിയില്‍ നിന്ന് ഒഴിവാക്കി. തൊഴില്‍ സുരക്ഷ, വ്യാവസായിക തര്‍ക്കങ്ങള്‍, ട്രേഡ് യൂണിയനുകള്‍, കരാര്‍…
പ്രതിദിനം 5 കസ്റ്റഡി മരണങ്ങൾ
ഇന്ത്യയില്‍ പ്രതിദിനം 5 കസ്റ്റഡി മരണങ്ങൾ സംഭവിക്കുന്നതായി നാഷണൽ കാമ്പയിൻ എഗയ്ൻസ്റ്റ് ടോർച്ചർ തയ്യാറാക്കിയ 'ഇന്ത്യ:പീഡനത്തെക്കുറിച്ചുള്ള വാർഷിക റിപ്പോർട്ട് 2019'ൽ വ്യക്തമാക്കുന്നു. ജൂൺ 26ന് തൂത്തുകുടിയിൽ അച്ഛനും(ജയരാജ്) മകനും(ഫ്ലെമിങ്) പോലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടു. ലോക്ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ചു എന്ന പേരിലാണ് ക്രൂരഹത്യ. 1993 മുതൽ 2017 വരെയുള്ള നാഷണൽ ഹ്യൂമൻ റൈറ്റ്സ് കമ്മീഷൻ പഠനത്തില്‍ ഇന്ത്യയിൽ ഏകദേശം 31845 കസ്റ്റഡി മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2017-18ൽ നാഷണൽ ഹ്യൂമൻ റൈറ്റ്സ് കമ്മീഷൻ ഇൻ‌വെസ്റ്റിഗേഷൻ ഡിവിഷൻ കൈകാര്യം ചെയ്ത…
തടവറകളില്‍ കൂടുതലും മുസ്‌ലിംകളും ദലിതരും
നാഷണല്‍ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ 1998 മുതല്‍ 2016 വരെയുള്ള കണക്കുകള്‍ അടിസ്ഥാനമാക്കി ഇര്‍ഫാന്‍ അഹമ്മദും സക്കറിയ സിദ്ദീഖിയും ചേര്‍ന്നെഴുതിയ ഡെമോക്രസി ഇന്‍ ജയില്‍ എന്ന ലേഖനത്തിലാണ് ഈ വിശകലനം പുറത്തു വിട്ടത്. ഇന്ത്യന്‍ തടവറകളില്‍ മുസ്‌ലിം, ദലിത്, ആദിവാസി വിഭാഗങ്ങള്‍ ജനസംഖ്യാനുപാതത്തേക്കാള്‍ കൂടുതല്‍. ശിക്ഷിക്കപ്പെട്ടവരേക്കാള്‍ അധികം വിചാരണ തടവുകാരെന്നും കണക്കുകള്‍. ജനസംഖ്യയുടെ 14 ശതമാനം മാത്രം വരുന്ന മുസ്‌ലിംകൾ ജയിലുകളില്‍ 20 ശതമാനത്തിലധികം. ഗുജറാത്ത്, മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍, രാജസ്ഥാന്‍, തമിഴ്‌നാട്, മധ്യപ്രദേശ് എന്നീ സംസഥാനങ്ങളില്‍…
ലോക്ഡൗണ്‍ ഇല്ലാത്ത പൗരാവകാശ ലംഘനങ്ങൾ
ലോകമെമ്പാടുമുള്ള സര്‍ക്കാറുകള്‍ കോവിഡ്-19 മഹാവ്യാധിക്കെതിരെ പോരാടുമ്പോള്‍, ലോക്ക്ഡൗണ്‍ അവസരം ഉപയോഗിച്ച് കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയ പൊതുപ്രവര്‍ത്തകരേയും വിദ്യാര്‍ഥികളേയും വിയോജിക്കുന്നവരേയും കള്ളകേസുകള്‍ ചുമത്തി ജയിലിലടക്കുന്നത് തുടരുന്നു. ഏപ്രില്‍ 09 - ഗുലിഫ്ഷാ ഡല്‍ഹിയിലെ പൗരത്വ സമരത്തിലെ സജീവ സാന്നിധ്യമായിരുന്ന സ്വകാര്യ കോളേജിലെ വിദ്യാര്‍ഥിനിയായ ഗുലിഫ്ഷായെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്‌ത് ജയിലിലടച്ചു. ഏപ്രില്‍ 10 - സഫൂറ സര്‍ഗാര്‍ ഡല്‍ഹി ജാമിഅ മില്ലിയ ഇസ്‌ലാമിയ്യ സർവകലാശാലയിലെ ഗവേഷക വിദ്യാര്‍ഥിനി സഫൂറ സര്‍ഗാറിനെ യു.എ.പി.എ പ്രകാരം അറസ്റ്റ് ചെയ്‌തു പിന്നീട് തീഹാര്‍ ജയിലിലടച്ചു. അറസ്റ്റ്…
സംവരണം നഷ്‌ടമാവും; ക്രീമിലെയറില്‍ ശമ്പളവും. പിന്നാക്കവിഭാഗങ്ങള്‍ക്ക് വന്‍തിരിച്ചടി
രാജ്യത്തെ പിന്നാക്ക സമുദായങ്ങളില്‍ നിലവില്‍ സംവരണാനുകൂല്യം ലഭിച്ചുവരുന്നവരില്‍ വലിയൊരു വിഭാഗത്തിനെ സംവരണ ആനുകൂല്യങ്ങളില്‍ നിന്നും പുറത്താക്കാനുള്ള തീരുമാനങ്ങളുമായി ബി.ജെ.പി സര്‍ക്കാര്‍. ക്രീമിലെയര്‍ പുനര്‍നിര്‍ണയിക്കാന്‍ രൂപീകരിച്ച ബി.പി ശര്‍മ്മ സമിതിയുടെ നിര്‍ദ്ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പരിഗണനയ്‌ക്കെടുക്കുന്നു. ക്ലാസ് വേര്‍തിരിവ് ഇല്ലാതെ എല്ലാ പിന്നാക്കവിഭാഗം ഉദ്യോഗസ്ഥരുടേയും പ്രതിമാസ ശമ്പളവും ഇതിലേക്ക് പരിഗണിക്കണമെന്നാണ് ബി.പി ശര്‍മ്മ സമിതിയുടെ നിര്‍ദ്ദേശം. താഴ്ന്ന വരുമാനമുള്ള പല സര്‍ക്കാര്‍ ജീവനക്കാരെയും ഇത് പ്രതികൂലമായി ബാധിക്കും. കേന്ദ്ര മന്ത്രിസഭ ഇത് അംഗീകരിക്കുന്ന പക്ഷം സംവരണാനുകൂല്യം ലഭിച്ചുവരുന്നരില്‍ നല്ലൊരു പങ്കും…

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.