Skip to content Skip to sidebar Skip to footer

ജാതി രാജി വെച്ച പ്രഫസറും മരിച്ചുവീണ മനുഷ്യരും

മദ്രാസ് ഐ. ഐ. ടിയിലെ കടുത്ത ജാതി വിവേചനത്തെ തുടർന്ന് സാമ്പത്തിക ശാസ്ത്ര വിഭാഗം അസി. പ്രൊഫസറും മലയാളിയുമായ വിപിൻ പി. വീട്ടിൽ കുറച്ചു ദിവസം മുമ്പ് രാജി വെച്ചിരുന്നു. ജാതി വിവേചനം നിലനിൽക്കുന്നതിനാൽ കോളേജിൽ നിന്ന് വിടപറയുന്നു എന്നാണ് കോളേജ് മാനേജ്‌മെന്റിന് അയച്ച ഇ-മെയിലിൽ കണ്ണൂർ പയ്യന്നൂർ സ്വദേശിയായ വിപിൻ പറയുന്നത്. 

ഇത്തരമൊരു സംഭവം ഇതാദ്യമായല്ല. 

ജാതി വിവേചനത്തെ തുടർന്നും മുസ്‌ലിം വിരുദ്ധത കാരണമായും ഇന്ത്യയിലെ വിവിധ ഐ.ഐ.ടികളിൽ ഒരുപാട് വിദ്യാർത്ഥികൾ പഠനം അവസാനിപ്പിക്കുകയും ആത്മഹത്യ ചെയ്യുകയും ചെയ്തിട്ടുണ്ട്. കടുത്ത സാമ്പത്തിക പ്രയാസത്തിനിടയിലും പ്രവേശന പരീക്ഷകൾ അടക്കമുള്ള കടമ്പകൾ കടന്ന് മദ്രാസ് ഐ.ഐ.ടിയിൽ എത്തുന്ന ന്യൂനപക്ഷ – പിന്നാക്ക വിദ്യാർത്ഥികളോട് സ്ഥാപനാധികാരികൾ കാണിക്കുന്നത് കടുത്ത വിവേചനമാണ് എന്ന് നേരത്തെ തന്നെ ശക്തമായ ആരോപണമുണ്ട്.

മദ്രാസ് ഐ.ഐ.ടിയിലെ ജാതി വിവേചനത്തെ തുടർന്നാണ് 2014 ൽ കാമ്പസിൽ അംബേദ്കർ-പെരിയാർ സ്റ്റഡി സർക്കിൾ രൂപം കൊള്ളുന്നത്. എന്നാൽ അധ്യാപകർ ഉൾപ്പെടെയുള്ള മാനേജ്‌മെന്റിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുന്ന പീഡനങ്ങൾക്കും ജാതി വിവേചനങ്ങൾക്കും എതിരായി ശക്തമായ നിലപാടുകൾ സ്വീകരിച്ചിരുന്ന ഈ സംഘടന ഇപ്പോൾ നിർജീവമാണ്. മദ്രാസ് ഐ.ഐ.ടിയിലെ തന്നെ അധ്യാപകരുടെയും മാനേജ്‌മെന്റിന്റെയും മുസ്‌ലിം വിരുദ്ധ നിലപാടുകളിലും വ്യക്തിപരമായ കുറ്റപ്പെടുത്തലുകളിലും അവകാശ നിഷേധങ്ങളിലും മനംമടുത്ത് ആത്മഹത്യ ചെയ്ത മലയാളിയായ ഫാത്തിമാ ലത്തീഫിന്റെ വാർത്ത ഇന്ത്യയിലൊട്ടാകെ കാമ്പസ് പ്രക്ഷോഭങ്ങളും പോരാട്ടങ്ങളും സംഘടിപ്പിക്കുന്നതിലേക്ക് വരെ എത്തിയിരുന്നു.

ഐ.ഐ.ടികളുടെ രൂപീകരണവും അതിന്റെ ഘടനയും സ്വാഭാവവും നിലവിലെ പ്രശ്‌നങ്ങൾ മുൻനിർത്തി കൂടി പരിശോധിക്കപ്പെടേണ്ടതുണ്ട്. കോളനിയാനന്തര ഇന്ത്യയിൽ സാങ്കേതിക വിദ്യാഭ്യാസം വളർത്താനാണ് കേന്ദ്രസർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഐ.ഐ.ടികൾ സ്ഥാപിക്കപ്പെട്ടത്. “ബൗദ്ധിക നിലവാരവും ഗുണനിലവാരവും ഉറപ്പുവരുത്താൻ എന്ന പേരിൽ സ്ഥാപനത്തിന്റെ മെറിറ്റ് നിലനിർത്തേണ്ടത് അത്യാവശ്യമാണെന്നു വാദിക്കപ്പെട്ടു. അതുകൊണ്ട് തന്നെ അമ്പതുകളിലും അറുപതുകളിലും സംവരണത്തിൽ നിന്നുവരെ ഐ.ഐ.ടികളെ മാറ്റിനിർത്തിയിരുന്നു. ദലിത്-ആദിവാസി വിഭാഗങ്ങൾക്ക് 22.5 ശതമാനം സംവരണം നൽകിയ 1973 ലെ എസ്.സി-എസ്.ടി ആക്റ്റും ഒ.ബി.സി വിദ്യാർത്ഥികൾക്ക് 27 ശതമാനം സംവരണം നൽകിയ 2006 ലെ ഒ.ബി.സി ആക്റ്റും നടപ്പാക്കിയതോടെ ഐ.ഐ.ടികളിൽ ചരിത്രത്തിൽ നിർണായകമായ ചില മാറ്റങ്ങൾ വന്നു. ദലിത്-ഒബിസി സംവരണം വഴി ഐ.ഐ.ടികളിൽ കീഴാള വിദ്യാർത്ഥികൾ നിർണായകമായ ഒരു സാമൂഹിക ശക്തിയായി മാറിയിട്ടുണ്ട് എന്ന നിരീക്ഷണം ശ്രദ്ധേയമാണ്. പക്ഷെ, ഐ.ഐ.ടികളിൽ ജാതീയമായ വിവേചനങ്ങളും ഇസ്‌ലാമോഫോബിയയും ശക്തമായി തന്നെ നിലനിൽക്കുന്നുവെന്നതിന്റെ ഒടുവിലെ ഉദാഹരണമാണ് മലയാളി മുസ്‌ലിം വിദ്യാർത്ഥിനിയായ ഫാത്തിമാ ലത്തീഫിന്റെ ആത്മഹത്യയും ഇപ്പോൾ പ്രൊഫസർ വിപിന്റെ രാജിയും വ്യക്തമാക്കുന്നത്.

അമേരിക്കയിലെ ജോർജ് മേസൻ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിരുദം പൂർത്തിയാക്കുകയും കോവിഡ് കാലയളവിലെ സാമ്പത്തികാഘാതം എന്ന വിഷയത്തിൽ പ്രബദ്ധം പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്ന പ്രൊഫസർ വിപിന്റെ രാജി ഐ.ഐ.ടികളുടെ വിവേചനങ്ങളെ കുറിച്ചുള്ള കൂടുതൽ അന്വേഷണങ്ങൾക്കും ചർച്ചകൾക്കും വഴിവെക്കേണ്ടതാണ്. മദ്രാസ് ഐ.ഐ.ടി നിഗൂഡതകൾ നിറഞ്ഞ കാമ്പസാണ് എന്നും ജാതി വിവേചനം മൂലം വിപിൻ രാജി വെച്ചത് അപമാനകരമാണ് എന്നും പ്രശ്‌നത്തിൽ ദേശീയ പിന്നാക്ക കമീഷൻ ഇടപെട്ട് അന്വേഷണം നടത്തണമെന്നും മധുര ലോക്സഭാംഗവും സി.പി.എം നേതാവുമായ സു. വെങ്കിടേശൻ അഭിപ്രപെട്ടു.

ഇന്ത്യയിലെ വിവിധ ഐ.ഐ.ടികളിലായി തുടരുന്ന വിവേചനങ്ങളുടെ ഫലമായി ആത്മഹത്യ ചെയ്ത വിദ്യാർത്ഥികളുടെ കണക്ക് ഞെട്ടിക്കുന്നതാണ്. കേന്ദ്ര ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള Human Resources and Development നൽകുന്ന ഡാറ്റ പ്രകാരം 2014 മുതൽ 2019 വരെയുള്ള കാലയളവിൽ വിവിധ ഐ.ഐ.ടികളിലായി 27 വിദ്യാർത്ഥികളാണ് ആത്മഹത്യ ചെയ്തത്. അതിൽ തന്നെ മദ്രാസ് ഐ.ഐ.ടിയിലാണ് ഏറ്റവും കൂടുതൽ ആത്മഹത്യകൾ നടന്നിട്ടുള്ളത് മദ്രാസ് ഐ.ഐ.ടിയിലെ കണക്കുകൾ പറയുന്നത് അനുസരിച്ച്, ഏഴ് വിദ്യാർത്ഥികളാണ് ഈ കാലയളവിൽ മാത്രം ആത്മഹത്യ ചെയ്തിട്ടുള്ളത്. ഐ.ഐ.ടി ഘോരക്പൂരിലെ 5 വിദ്യാർത്ഥികളും ഡൽഹി, ഹൈദരാബാദ് എന്നിവടങ്ങളിലെ ഐ.ഐ.ടികളിൽ 3 വീതം വിദ്യാർത്ഥികളും ഈ കാലയളവിൽ ആത്മഹത്യ ചെയ്തു. മുംബൈ, ഗുവാഹത്തി, റൂർക്കി എന്നിവടങ്ങളിലെ ഐ.ഐ.ടികളിൽ 2 വീതം വിദ്യാർത്ഥികളും വാരണാസി, ധൻബാദ്, കാൺപൂർ എന്നിവടങ്ങളിലെ ഐ.ഐ.ടികളിൽ ഓരോ വിദ്യാർത്ഥികൾ വീതവും ആത്മഹത്യ ചെയ്തവരിൽ പെടുന്നു. 

ഇന്ത്യയിലുടനീളം 23 ഐ.ഐ.ടികളാണ് നിലവിലുള്ളത്. ലഭ്യമായ വിവരങ്ങൾ പ്രകാരം പട്ന, ജോധ്പൂർ, ഭുവനേശ്വർ, ഗാന്ധിനഗർ, റോപ്പർ, മാണ്ഡി, തിരുപ്പതി, പാലക്കാട്, ഭിലായ്, ജമ്മു, ഗോവ, ധാർവാഡ് എന്നിവടങ്ങളിലെ ഐ.ഐ.ടികളിൽ 2014 മുതൽ 2019വരെയുള്ള കാലയളവിൽ ഒരു ആത്മഹത്യ പോലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.