വാക്സിനുകളുടെ മിശ്രണത്തെ കുറിച്ച് ആഗോളതലത്തിൽ വലിയ ചർച്ചയാണ് നടക്കുന്നത്. ഭാവിൽ ഉണ്ടാകുന്ന അണുബാധയ്ക്കെതിരായ പ്രതിരോധം വർധിപ്പിക്കുന്നതിന് ഈ പഠനം സഹായകമാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ വാക്സിനുകൾ മിക്സ് ചെയ്യുന്ന കാര്യം വ്യക്തികൾ തീരുമാനിക്കരുതെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയതിനാൽ മിശ്രിത വാക്സിനുകളുടെ പ്രശ്നം വളരെ ശ്രദ്ധിക്കേണ്ടതാണ്
ഇന്ത്യയിൽ കോവിഡ് വാക്സിനേഷൻ പ്രോഗ്രാമിലെ രണ്ട് പ്രധാന വാക്സിനുകളാണ് കോവിഷീൽഡും കോവാക്സിനും. ഇവ രണ്ടും കൂടി ചേർന്ന് ഉണ്ടാക്കുന്ന മിശ്രിതം മികച്ച ഫലങ്ങൾ നൽകുമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് വെളിപ്പെടുത്തിയതായി വാർത്താ ഏജൻസി എ.എൻ.ഐ കഴിഞ്ഞ ദിവസമാണ് റിപ്പോർട്ട് ചെയ്തത്. ഉത്തർപ്രദേശിലെ സിദ്ധാർത്ഥ് നഗറിലെ പതിനെട്ട് പേരിൽ നടത്തിയ പഠനത്തിന്റ അടിസ്ഥാനത്തിലാണ് പുതിയ കണ്ടുപിടിത്തം. പഠനത്തിലെ കണ്ടെത്തൽ അനുസരിച്ച്, രണ്ട് വാക്സിനിലും അടങ്ങിയിരിക്കുന്ന അഡെനോവൈറസ് വെക്റ്റർ പ്ലാറ്റ്ഫോം അടിസ്ഥാനമാക്കി വാക്സിൻ സംയോജിപ്പിച്ചാൽ അതിൽ നിന്നും ഉണ്ടാകുന്ന വാക്സിന് മുഴുവൻ വൈറസിനെയും നിഷ്ക്രിയമാക്കാൻ പര്യാപ്തമാകുമെന്നും, മറ്റ് വാക്സിനേക്കാൾ സുരക്ഷിതമാണന്നുമാണ് പഠനങ്ങൾ പറയുന്നത്. മാത്രമല്ല മികച്ച രോഗപ്രതിരോധ ശേഷി കൈവരിക്കുകയും ചെയ്യും. പൂനെയിലെ സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിർമ്മിച്ചതാണ് കോവിഷീൽഡ്, അതായത് അഡ്നോവൈറസ് വെക്റ്റർ പ്ലാറ്റ്ഫോം അധിഷ്ഠിത വാക്സിൻ. ഭാരത് ബയോടെക്കും ഐ.സി.എം.ആറും വികസിപ്പിച്ചതാണ് കോവാക്സിൻ. ഇവ രണ്ടും രണ്ട് വ്യത്യസ്ത തരങ്ങളിൽ പെടുന്നവയാണ്.
‘സെറെന്റിപിറ്റസ് കോവിഡ് 19 വാക്സിൻ -മിക്സ് ഇൻ ഉത്തർപ്രദേശ് ഇന്ത്യ: സേഫ്റ്റി ആൻ്റ് ഇമ്മുണോജനസിറ്റി അസ്സസ്മെന്റ് ഓഫ് എ ഹെഡറോളജസ് റെജിമ്’ എന്ന പേരിലുള്ള പഠനം medRxiv-എന്ന സൈറ്റിലാണ് അപ്ലോഡ് ചെയ്തത്. ഈ പഠനത്തിന്റെ കീഴിൽ, പതിനെട്ടു പേർക്കായിരുന്നു രണ്ട് വ്യത്യസ്ത വാക്സിനുകളുടെ രണ്ട് ഡോസുകൾ വീതം നൽകി പരീക്ഷിച്ചത്. പിന്നീട് അതിന്റ പ്രതികരണത്തിൻ്റെ അടിസ്ഥാനത്തിൽ കോവിഷീൽഡ് ഡോസ് മാത്രം എടുത്ത നാൽപ്പത് സ്വീകർത്താക്കളെയും രണ്ട് ഡോസ് കോവാക്സിൻ സ്വീകരിച്ചവരെയും താരതമ്യപഠനം നടത്തിയായിരുന്നു റിസൾട്ട് പബ്ലിഷ് ചെയ്തത്. പഠനത്തിന് എടുത്ത കാലയളവ് 2021 മേയ് മുതൽ ജൂൺ വരെ ആയിരുന്നു.
വാക്സിനുകളുടെ മിശ്രണത്തെ കുറിച്ച് ആഗോളതലത്തിൽ വലിയ ചർച്ചയാണ് നടക്കുന്നത്. ഭാവിൽ ഉണ്ടാകുന്ന അണുബാധയ്ക്കെതിരായ പ്രതിരോധം വർധിപ്പിക്കുന്നതിന് ഈ പഠനം സഹായകമാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ വാക്സിനുകൾ മിക്സ് ചെയ്യുന്ന കാര്യം വ്യക്തികൾ തീരുമാനിക്കരുതെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയതിനാൽ മിശ്രിത വാക്സിനുകളുടെ പ്രശ്നം വളരെ ശ്രദ്ധിക്കേണ്ടതാണ്. നീതി ആയോഗ് അംഗം ഡോ.വി.കെ. പോൾ നേരത്തെ പറഞ്ഞത്, ‘രണ്ട് വാക്സിനുകൾ കൂട്ടികലർത്തുന്നതിൽ പ്രശ്നമില്ല, കാരണം അത്തരം സന്ദർഭങ്ങളിൽ രണ്ടാമത്തെ ഡോസ് ബൂസ്റ്റർ ഷോട്ടായി പ്രവർത്തിക്കുമെന്നും എന്നാൽ അതീവ ജാഗ്രത പാലിക്കണം’ എന്നുമാണ്. ഒരു പക്ഷെ ഈ റിപ്പോർട്ട് വലിയൊരു മാറ്റത്തിന് വഴിതെളിയിക്കാം.