ചെന്നൈയിലെ പ്രമുഖ ഗവണ്മെന്റ് ആശുപത്രിയായ രാജീവ് ഗാന്ധി ഗവൺമെന്റ് ജനറൽ ആശുപത്രിക്ക് പുറത്ത് മെയ് ഉച്ചതിരിഞ്ഞ് 29-ലധികം ആംബുലൻസുകൾ അണിനിരനിരുന്നു. ആംബുലൻസിനുള്ളിൽ രോഗികളെ ഓരോരുത്തരെയായി പരിശോധിച്ചുകൊണ്ട് പുറത്ത് ഡോക്ടർമാരുടെ ഒരുസംഘവും. ആശുപത്രിയിലെ 1,618 കിടക്കകളും നിറഞ്ഞിരുന്നു.
രോഗികളും ബന്ധുക്കളും യാചിച്ചിട്ടും കൂടുതൽ രോഗികളെ പ്രവേശിപ്പിക്കാൻ ഡോക്ടർമാർ തയ്യാറായില്ല. കാരണം, അവിടെ ഇടമുണ്ടായിരുന്നില്ല. ആംബുലൻസിൽ ഡോക്ടർമാർ പരിശോധിച്ചുകൊണ്ടിരിക്കെ തന്നെ രണ്ട് രോഗികൾ മരിച്ചു. സ്വകാര്യ ആശുപത്രികൾ വളരെ ഗുരുതരമായ രോഗികളെയാണ് അങ്ങോട്ട് അയക്കുന്നതെന്ന് ആശുപത്രി ഡീൻ ഡോ.ഇ.തെരനിരാജൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ആംബുലൻസുകളിലും സ്വകാര്യ കാറുകളിലും മുച്ചക്ര വാഹനങ്ങളിലും ചിലപ്പോൾ കാൽനടയായും വന്നു കൊണ്ടിരുന്ന രോഗികളുടെ എണ്ണം രാജ്യത്തുടനീളമുള്ള ആശുപത്രികളിൽ വർദ്ധിച്ചുകൊണ്ടിരിക്കുകയായിരുന്നു. ചിലപ്പോൾ, ഡൽഹിയിലെ ലോക്‌നായക് ജയ് പ്രകാശ് ആശുപത്രിയിലെന്നപോലെ, രണ്ട് രോഗികൾ ഒരു കിടക്ക പങ്കിടാനും നിർബന്ധിക്കപ്പെട്ടു.
ഉത്തർപ്രദേശിലെ മുൻ ജഡ്ജി രമേഷ് ചന്ദ്ര സ്വന്തം കൈപ്പടയിൽ നിരാശജനകമായൊരു കുറിപ്പ് എഴുതുകയുണ്ടായി. അതിങ്ങനെയായിരുന്നു. “ഇന്നലെ രാവിലെ മുതൽ ഞാനും ഭാര്യയും കൊറോണ പോസിറ്റീവാണ്. ഞാൻ സർക്കാർ ഹെൽപ്പ് ലൈൻ നമ്പറുകളിലേക്ക് 50 തവണയെങ്കിലും വിളിച്ചിരുന്നു, പക്ഷേ മരുന്നുകൾ എത്തിക്കാനോ ഞങ്ങളെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനോ ആരും ഇതുവരെ വന്നില്ല. ഭരണകൂടത്തിന്റെ അലംഭാവം കാരണം ഇന്ന് രാവിലെ എന്റെ ഭാര്യ മരിച്ചു.” ഭാര്യയുടെ മൃതദേഹം വീട്ടിൽ നിന്ന് മാറ്റുന്നതിനു പോലും അധികാരികളുടെ സഹായം അദ്ദേഹത്തിന് ലഭിച്ചില്ല. പിന്നീട് സാധാരണക്കാരോട് സഹായം അഭ്യർത്ഥിക്കുകയാണ് ഉണ്ടായത്.
ഇന്ത്യൻ എക്സ്പ്രസ്സ് റിപ്പോർട്ട് ചെയ്ത ഒരു സംഭവത്തിൽ, ഹോളി ആഘോഷിക്കാനായി ഭഗൽപൂരിലെ തറവാട്ടിലേക്ക് പോയിരുന്ന ഒരു സ്ത്രീ. എന്നാൽ കോവിഡ് -19 ബാധിച്ചതിനെ തുടർന്ന് അവളുടെ ഭർത്താവിനെയും അമ്മയെയും ഒരു പ്രാദേശിക സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരെ ശുശ്രൂഷിക്കുന്നതിനായി ആശുപത്രിയിൽ രാത്രി തങ്ങുന്നതിനിടെ ആശുപത്രിയിലെ അറ്റൻഡർ അവരെ പീഡിപ്പിക്കുകയും ഉണ്ടായി. ഇതിനിടെ ഭർത്താവിന്റെ നില വഷളായതിനെ തുടർന്ന് വീട്ടുകാർ അദ്ദേഹത്തെ ഭഗൽപൂരിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെനിന്നും സ്ഥിതി മെച്ചപ്പെടാത്തതിനെ തുടർന്ന് നിരാശയോടെ അവർ അദ്ദേഹത്തെ പട്നയിലെ മറ്റൊരു ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ആ ഹോസ്പിറ്റലിൽ ദ്രവിച്ച ബെഡ്‌ഷീറ്റുകൾ മാറ്റിയിരുന്നില്ല. ഓക്‌സിജനും ഉണ്ടായിരുന്നില്ല. കുടിവെള്ളം പോലുമില്ലാത്ത അവസ്ഥ. പതിനഞ്ച് ദിവസത്തിന് ശേഷം അദ്ദേഹവും മരണപ്പെട്ടു.
ആശുപത്രികൾക്ക് പുറത്ത് അരാജകത്വം
ദി ഇന്ത്യൻ എക്‌സ്പ്രസിന്റെ റിപ്പോർട്ടർ ദിപങ്കർ ഘോഷ് ബീഹാറിലെ മുസാഫർനഗർ ജില്ലാ ആശുപത്രിക്ക് പുറത്തുള്ള അരാജകമായ രംഗങ്ങൾ വിവരിച്ചു കൊണ്ട് ഇങ്ങനെ പറയുകയുണ്ടായി. “ആശുപത്രിയിലെ അവസ്ഥകൾ എന്താണെന്ന് വെച്ചാൽ ഡോക്ടർമാർ അമിതമായി ജോലിചെയ്യേണ്ടി വരുന്നു. ആവശ്യത്തിന് ഡോക്ടർമാർ ഇല്ലാതാകുന്നു. നഴ്‌സുമാർ ഡോക്ടർമാരാവുന്നു, വാർഡ് ബോയ്‌സ് നഴ്‌സുമാരാവുന്നു, കുടുംബങ്ങൾ വാർഡ് സ്റ്റാഫുംആകുന്ന സ്ഥിതി.” ഓക്‌സിജൻ മാസ്ക് ധരിച്ച ഒരാൾ അദ്ദേഹത്തിന്റെ ഭാര്യയുടെ കൈകൾ മുറുക്കിപിടിച്ചു കൊണ്ട് ആംബുലൻസിൽ ആശുപത്രിയിലേക്ക് വരുന്നു. എന്നാൽ അവിടെ ആശുപത്രി കിടക്കകളില്ലെന്ന് പറഞ്ഞ് നഴ്സ് അവരെ മടക്കി അയക്കുന്നു.
അമ്മയെ പരിചരിക്കുന്ന ഗുർവിന്ദർ സിങ്ങിനെയും റിപ്പോർട്ടർ കണ്ടുമുട്ടുന്നുണ്ട്. അദ്ദേഹത്തിന്റെ മാസ്ക് താടിയിൽ തൂങ്ങിക്കിടക്കുന്നുണ്ടാട്ടിരുന്നു. അദ്ദേഹം ഘോഷിനോട് പറഞ്ഞു. “ഈ മുറിക്കുള്ളിൽ ധാരാളം ആളുകൾ ഉണ്ട്, കുറഞ്ഞത് 20 രോഗികളും അവരുടെ 30 ഓളം വരുന്ന കുടുംബാംഗങ്ങളും. ചൂടാണെങ്കിൽ അസഹ്യമായിരുക്കുന്നു. എനിക്ക് കോവിഡ് -19 ഉണ്ടോ, വരുമോ എന്നൊന്നും ഞാൻ ഇപ്പോൾ ചിന്തിക്കുന്നില്ല. എന്റെ അമ്മ സുഗം പ്രാപിക്കുന്നത് വരെ എനിക്ക് എന്നെ കുറിച്ച് ക്സിന്തിക്കാനാവില്ല.”
ഉത്തർപ്രദേശിന്റെ സഹരൻപൂരിലെ ബർഗാവിൽ ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എല്ലാ മുറികളും പൂർണ്ണമായും ശൂന്യമായിരുന്നതായി ഘോഷ് കണ്ടെത്തി. വാർഡ് ബോയ് അദ്ദേഹത്തോട് പറഞ്ഞത്, “ചുമതലയുള്ള ഡോക്ടർക്ക് തന്നെ സുഖമില്ല,” എന്നാണ്.
“കുറച്ച് മാസങ്ങൾക്ക് മുമ്പ്, നഴ്സിനെ സ്ഥലം മാറ്റിയിരുന്നു. ആരെങ്കിലും വാക്സിനേഷൻ എടുക്കാൻ വന്നാൽ, ഞങ്ങൾ അവരോട് നാനൗട്ടയിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് പോകാൻ പറയും,” അദ്ദേഹം പറഞ്ഞു. എന്നാൽ 80 ഗ്രാമങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന സാമൂഹികാരോഗ്യ കേന്ദ്രവും ആളൊഴിഞ്ഞതായി അദ്ദേഹം കണ്ടെത്തി. ഈ ആളുകളൊക്കെ
ആയുർവേദ ഡോക്ടർ വി കെ ശർമ്മയുടെ തടികൊണ്ടുള്ള ആറ് കട്ടിലുകളുള്ള ഒറ്റമുറി സ്വകാര്യ ക്ലിനിക്കിലാണ് കണ്ടെത്തിയത്.
താൻ കണ്ട രംഗം ഘോഷ് വിവരിക്കുന്നതിങ്ങനെയായിരുന്നു: “രോഗി വളരെ ക്ഷീണിച്ച് ശ്വാസത്തിനായി പിടക്കുന്നു… ഡോക്ടർ രോഗിയുടെ നെഞ്ചിൽ കൈ വെക്കുന്നു, തുരുമ്പെടുത്ത ഒരു കാലിൽ താൽക്കാലികമായി ഘടിപ്പിച്ച സലൈൻ ഡ്രിപ്പ് പരിശോധിക്കുന്നു, തന്റെ 45 വർഷത്തെ സർവീസിനുടനീളം മിക്കപ്പോഴും ഉപയോഗിച്ചിട്ടുള്ള അതേ ആശ്വാസ വാക്കുകൾ ഉച്ചരിക്കുന്നു.”
”ബാസ് സർദി-ഖാൻസി ഹേ, തിക് ഹോ ജാഗേ [ഇത് ജലദോഷവും ചുമയും മാത്രമാണ്, നിങ്ങൾക്ക് ഒന്നുമില്ല].’ ഇത് സത്യമല്ലെന്ന് അദ്ദേഹത്തിനറിയാം. ‘അവർ മരിക്കുമെന്ന് ഞാൻ അവരോട് പറയണോ?” എന്ന് അദ്ദേഹം ചോദിച്ചു.
പാവപ്പെട്ടവരെന്നോ സമ്പന്നരെന്നോ ഭേദമില്ലാതെ ആളുകൾ ഒഴിഞ്ഞുകിടക്കുന്ന കിടക്കകൾക്ക് വേണ്ടി ഓടുമ്പോയും അവർ കയ്യിലില്ലാത്ത പണവും കൊടുത്ത് ഡോക്ടറുമാരെയും നെയ്‌സുമാരെയും വീട്ടിൽ കൊണ്ടുവന്ന് വേണ്ടപ്പെട്ടവരെ പരിചരിപ്പിക്കുകയും, ഓക്സിജൻ സിലിണ്ടർ, കോണ്സെൻട്രേറ്റർ മുതലായവക്ക് വേണ്ടി ഭീകരമായ തുക സങ്കടിപ്പിക്കാൻ ഒടുകയുമായിരുന്നു.
പല ആശുപത്രികളും രോഗികളെ പ്രവേശിപ്പിക്കാൻ വിസമ്മതിച്ചത് തങ്ങൾക്ക് “സൗജന്യ കിടക്കകൾ” ഇല്ലെന്ന് പറഞ്ഞുകൊണ്ടും അല്ലെങ്കിൽ ഓക്സിജൻ വിതരണത്തിലെ അനിശ്ചിതത്വം കാരണം ലഭ്യമായ കിടക്കകൾ പോലും നിറയ്ക്കാൻ അവർ ആഗ്രഹിക്കുന്നില്ല എന്നതിനാലുമായിരുന്നു. കൊവിഡ് പോസിറ്റീവ് സർട്ടിഫിക്കറ്റ് ലഭിച്ചില്ലെങ്കിൽ പ്രവേശനം പരിഗണിക്കാൻ പോലും ആശുപത്രികൾ വിസമ്മതിച്ചതിനാൽ കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമായി. കൊവിഡ് പരിശോധനകൾ നടത്തുന്നതിന് നീണ്ട കാത്തിരിപ്പും പരിശോധനാ ഫലങ്ങൾക്കായി അതിലേറെ കാത്തിരിപ്പും വേണ്ടി വന്നു.
“ഗൃഹാധിഷ്ഠിത പരിചരണം”, തീർച്ചയായും അതിജീവനത്തിന് ഉറപ്പ് നൽകിയിരുന്നില്ല. ഹോം നഴ്‌സുമാരെ വെക്കാനോ ഓക്‌സിജൻ സിലിണ്ടറുകൾ വാടകയ്‌ക്കെടുക്കാനോ ഉള്ള ചെലവ് താങ്ങാൻ കഴിയാത്ത ഇന്ത്യയിലെ ഭൂരിഭാഗം ജനവിഭാഗത്തിന് രോഗിയെ വീട്ടിൽ കിടത്തുകയല്ലാതെ മറ്റൊരു വഴിയും ഉണ്ടായിരുന്നില്ല. അവരുടെ ജീവൻ രക്ഷിക്കാൻ ഭാഗ്യത്തെയോ അല്ലെങ്കിൽ ഒരു അത്ഭുതമോ പ്രതീക്ഷിച്ചു അവർ കഴിഞ്ഞു.
തടയാവുന്ന ഒരു ദുരന്തം
ആരോഗ്യ കുടുംബക്ഷേമം സംബന്ധിച്ച പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി “പാൻഡെമിക് കോവിഡ് -19 ന്റെ പൊട്ടിപുറപ്പെട്ടതും അത് കൈകാര്യം ചെയ്യപ്പെട്ടതിനെ” കുറിച്ചും പഠിച്ച് 2020 നവംബറിലെ 123-ാമത് റിപ്പോർട്ടിൽ -നമ്മൾ നിരീക്ഷിച്ചതുപോലെ – ഓക്സിജന്റെ അപര്യാപ്തമായ വിതരണത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകിയെങ്കിലും അതോടൊപ്പം ഗവൺമെന്റ് ആശുപത്രി കിടക്കകൾ ഗണ്യമായി അപര്യാപ്തമായിരുന്നെന്നും കൂട്ടിചേർത്തു.
പക്ഷേ, കാര്യമായി പ്രയോജനമുണ്ടായില്ല. ഒരു നൂറ്റാണ്ടിനിടെ ലോകമെമ്പാടുമുള്ള ഏറ്റവും വലിയ ആരോഗ്യ അടിയന്തരാവസ്ഥ ഗുരുതരമായി തുടരുമ്പോൾ, കോവിഡ് 19, ജനങ്ങൾക്ക് പ്രാഥമിക തലത്തിലുള്ള ആരോഗ്യ പരിരക്ഷ പോലും സുരക്ഷിതമാക്കുന്നതിൽ ഇന്ത്യയുടെ ആരോഗ്യ സംവിധാനത്തിന്റെ നികൃഷ്ടമായ പരാജയം തുറന്നുകാട്ടി. നമ്മൾ കണ്ടതുപോലെ, എല്ലാം ദാരുണമായും, ചിലപ്പോൾ വിനാശകരമായും ഭവിച്ചു: ആശുപത്രി കിടക്കകൾ, ഡോക്‌ടർമാർ, നഴ്‌സുമാർ, ടെസ്റ്റിംഗ് കിറ്റുകൾ, മെഡിക്കൽ ഓക്‌സിജൻ, വാക്‌സിനേഷൻ, പിപിഇ കിറ്റുകൾ, ഐസിയു യൂണിറ്റുകൾ, വെന്റിലേറ്ററുകൾ, അവശ്യ മരുന്നുകൾ, ഒന്നും തന്നെ കിട്ടാതായി.
ഓക്സിജനോ വെന്റിലേറ്ററുകളോ ഇല്ലാതെ തന്നെ ആശുപത്രി കിടക്കകളിൽ പ്രവേശിക്കാൻ കഴിയുമായിരുന്നെങ്കിൽ മാത്രം രക്ഷിക്കാൻ കഴിയുമായിരുന്ന ജീവനുകളുടെ ഉണ്ടായിരിക്കെ വരുന്ന ചോദ്യം; എന്തുകൊണ്ടാണ് രണ്ടാം തരംഗത്തിൽ ആശുപത്രി കിടക്കകൾ ലഭ്യത ഇത്രകണ്ട് കുറഞ്ഞത്?
തുടരും…
സ്ക്രോളിനായി ഹർഷ് മന്ദർ എഴുതിയ ലേഖനം.