2022 ഫെബ്രുവരി 24 ന് യുക്രെയ്നിനെതിരായ റഷ്യയുടെ യുദ്ധം ആരംഭിച്ചത് മുതൽ 13,477 സിവിലിയൻ അത്യാഹിതങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 5,587 സിവിലിയൻമാർ മരിച്ചതായാണ് കണക്ക്. യു.എൻ മനുഷ്യാവകാശ കമ്മീഷണർ ഓഫീസ് (OHCHR) കണക്കുകൾ പ്രകാരം 7,890 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 22 ഓഗസ്റ്റ് 2022 വരെയുള്ള കണക്കുകളാണിത്. 2022 ഓഗസ്റ്റ് വരെ 9,000 സൈനികർ കൊല്ലപ്പെട്ടതായി യുക്രേനിയൻ സായുധ സേനയുടെ കമാൻഡർ-ഇൻ-ചീഫ്, ജനറൽ വലേരി സലുഷ്നി അറിയിച്ചു.
യുക്രെയ്‌നിലെ സിവിലിയൻ മരണങ്ങൾ
മൊത്തം മരണം: 5,587
പുരുഷന്മാർ -2,161
സ്ത്രീകൾ -1,490
പെൺകുട്ടികൾ -149
ആൺകുട്ടികൾ -175
കുട്ടികൾ -38
തിരിച്ചറിയാത്തവർ – 1,574
2022 ഓഗസ്റ്റ് 1 മുതൽ 21 വരെയുള്ള കാലയളവിൽ മാത്രം രേഖപ്പെടുത്തിയത് 207 മരണങ്ങൾ.
പുരുഷന്മാർ -53
സ്ത്രീകൾ -55
പെൺകുട്ടികൾ -2
ആൺകുട്ടികൾ -2
തിരിച്ചറിയാത്തവർ – 95
പരിക്കേറ്റവർ :
മൊത്തം 7,890 പേർ
പുരുഷന്മാർ -1,603
സ്ത്രീകൾ -1,190
പെൺകുട്ടികൾ -172
ആൺകുട്ടികൾ -236
കുട്ടികൾ -202
തിരിച്ചറിയാത്തവർ – 4,487
ഗവണ്മെന്റിനു അധികാരമുള്ള മേഖലയിൽ കൊല്ലപ്പെട്ടവർ – 5285
റഷ്യൻ സൈന്യത്തിനു അധികാരമുള്ള മേഖലയിൽ കൊല്ലപ്പെട്ടവർ – 302
ഗവണ്മെന്റിനു അധികാരമുള്ള മേഖലയിൽ പരിക്കേറ്റവർ – 6717
റഷ്യൻ സൈന്യത്തിനു അധികാരമുള്ള മേഖലയിൽ പരിക്കേറ്റവർ- 1,173
പീരങ്കികളിൽ നിന്നുള്ള ഷെല്ലാക്രമണം, വിക്ഷേപണ റോക്കറ്റ് സംവിധാനങ്ങൾ, മിസൈലുകൾ, വ്യോമാക്രമണങ്ങൾ എന്നിവയുൾപ്പെടെ വിശാലമായ ഏരിയ ഇഫക്റ്റുകളുള്ള സ്ഫോടനാത്മക ആയുധങ്ങൾ ഉപയോഗിച്ചാണ് സിവിലിയൻ അത്യാഹിതങ്ങളിൽ ഭൂരിഭാഗവും സംഭവിച്ചിട്ടുള്ളത്. യഥാർത്ഥ കണക്കുകൾ ലഭ്യമായ കണക്കുകളേക്കാൾ വളരെ കൂടുതലായിരിക്കാമെന്നും OHCHR നിരീക്ഷിച്ചു.