“ഈ മൂന്ന് നിയമങ്ങൾ ഉണ്ടാക്കിയിട്ടുള്ളത് കറുത്ത കർഷകർക്കെതിരെയാണ്” എന്ന് രാഹുൽ ഗാന്ധി പറയുന്ന 7 സെക്കൻ്റ് വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
കർഷകരെ കറുത്തവർ എന്ന് വിളിച്ചെന്നും അവരെ രാഹുൽ ഗാന്ധി അപമാനിച്ചെന്നും ഒക്കെയാണ് പ്രചാരണം. വസ്തുത പരിശോധിക്കുന്നു.
ബി.ജെ.പി ഐ.ടി സെൽ മേധാവി അമിത് മാൾവ്യ ‘काले किसान? ये किसानों का अपमान है… राजस्थान से छत्तीसगढ़ तक, कांग्रेस ने किसानों को बदहाली की कागार पर ला कर खड़ा कर दिया है। (“കറുത്ത കർഷകനോ? ഇത് കർഷകർക്ക് അപമാനമാണ്. രാജസ്ഥാൻ മുതൽ ഛത്തീസ്ഗഢ് വരെ കോൺഗ്രസ് കർഷകരെ തകർച്ചയുടെ വക്കിലെത്തിച്ചു) എന്ന തലക്കെട്ടോടെയാണ് വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്.
Priti gandhi എന്ന ബി.ജെ.പി പ്രവർത്തക പങ്കുവെച്ചത്, “ശ്രദ്ധയോടെ കേൾക്കൂ രാഹുൽ ജി പറയുന്നത് കർഷകരെയാണ് ,കറുത്തത് നിയമം അല്ല” എന്ന തലകേട്ടോടെയാണ്.
വസ്തുത:
ഹിമാഞ്ചൽ പ്രദേശിൽ നടന്ന പ്രഭാഷണത്തിലെ ചെറിയൊരു ഭാഗമാണ് പ്രചരിക്കുന്ന വീഡിയോ. രാഹുൽ ഗാന്ധിയുടെ പ്രസ്തുത പ്രഭാഷണത്തിലെ പ്രസക്ത ഭാഗങ്ങളാണ് ചുവടെ.
” ഇതൊരു ജനാധിപത്യ രാഷ്ട്രമാണ്. ഈ യാത്ര ആരംഭിക്കുന്നതിന് ജനങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പാർലമെന്റിൽ അവതരിപ്പിക്കാൻ ഞങ്ങൾ ഒരുപാട് ശ്രമിച്ചു. അപ്പോഴേക്കെ മൈക്ക് ഓഫാക്കിയും കാമറ സ്‌പീക്കറിന് നേരെ തിരിച്ച് വെച്ചും ഇരു സഭകളിലും ജനങ്ങളുടെ പ്രശ്നങ്ങൾ ഉന്നയിക്കപ്പെടുന്നതിനെ അവർ മറച്ചുവെച്ചു, പ്രശ്നങ്ങൾക്ക് നേരെ കണ്ണടച്ചു”
തുടർന്നും അദ്ദേഹം പറയുന്നു : “നോട്ട് നിരോധനത്തെ കുറിച്ചും, ജി.എസ്.ടിയെ കുറിച്ചും അഗ്നീവീറിനെ കുറിച്ചും ഞങ്ങൾ പറയാൻ ശ്രമിച്ചു. എന്നാൽ ആ വഴികൾ ഒക്കെ അടച്ച് കളഞ്ഞു. ഇവിടെത്തെ മാധ്യമങ്ങളെ കുറിച്ച് നിങ്ങൾക്ക് നന്നായി അറിയാം. കഴിഞ്ഞ അഞ്ച് വർഷമായി തൊഴിലില്ലായ്മയുടെ പ്രശ്‌നം മാധ്യമങ്ങൾ ഉന്നയിക്കുന്നത് നിങ്ങൾ കേട്ടിട്ടുണ്ടോ? രാജ്യത്തുടനീളം തൊഴിലില്ലായ്മ പടരുന്നത് നിങ്ങൾ എപ്പോഴെങ്കിലും ടിവിയിൽ കണ്ടിട്ടുണ്ടോ? അഗ്നിവീറിന്റെ പോരായ്മകൾ നിങ്ങൾക്ക് എല്ലാവർക്കും അറിയാം എന്നാൽ അതിനെ കുറിച്ച് നിങ്ങൾ എപ്പോഴെങ്കിലും മാധ്യമങ്ങളിൽ കണ്ടിട്ടുണ്ടോ”?
ഇതിനെ തുടർന്നാണ് “കറുത്ത കർഷകർക്കെതിരെ കൊണ്ടുവന്ന നിയമങ്ങൾ, ഓരോ കർഷകനും മനസിലാകുന്ന മൂന്ന് നിയമങ്ങൾ, അതിനെ കുറിച്ച് എന്തെങ്കിലും മാധ്യമങ്ങളിൽ കണ്ടോ? മാധ്യമങ്ങളിൽ നിങ്ങൾക്ക് പ്രധാനമന്ത്രിയുടെയും ബോളിവുഡ് അഭിനേതാക്കളുടെയും ക്രിക്കറ്റ് കളിക്കാരുടെയും മുഖം കാണാൻ ആകും പക്ഷേ പൊതുജനങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ ഒരിക്കലും മാധ്യമങ്ങളിൽ ചർച്ച ചെയ്യപ്പെടുന്നില്ല” എന്നും രാഹുൽ ഗാന്ധി പറയുന്നത്
പ്രഭാഷണത്തിലെ ഇത്രയും ഭാഗം കേട്ടു കഴിയുമ്പോൾ തന്നെ ‘കറുത്ത കർഷകർ’ എന്ന രാഹുൽ ഗാന്ധിയുടെ പരാമർശം തെറ്റി പറഞ്ഞതാണെന്ന് വ്യക്തമാകും. മാത്രമല്ല പുതുതായി അവതരിപ്പിക്കപ്പെട്ട മൂന്ന് കാർഷിക നിയമങ്ങളെ പൊതുവിൽ ‘കറുത്ത നിയമങ്ങൾ’ എന്ന് വിശേഷിപ്പിക്കാറുമുണ്ട്.