Skip to content Skip to sidebar Skip to footer

ഗോവയിലെ പൈപ്പ് കണക്ഷൻ: പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്

‘ഹർ ഘർ ജൽ’ പദ്ധതിയുടെ ഭാഗമായി ഓഗസ്റ്റ് 19ന് ഓൺലൈനിൽ സംസാരിക്കവെ പ്രധാനമന്ത്രി എല്ലാ വീട്ടിലും പൈപ്പ് കണക്ഷനുള്ള ആദ്യ സംസ്ഥാനമായി ഗോവ മാറി എന്ന് അവകാശപ്പെട്ടിരുന്നു.
ഈ അവകാശവാദത്തിന്റെ യാഥാർഥ്യം പരിശോധിക്കുന്നു.

അവകാശവാദം അനുസരിച്ച് 2,35,000 കുടുംബങ്ങൾക്കും ടാപ്പ് വഴി കുടിവെള്ളം ലഭ്യമാകേണ്ടതുണ്ട്. 2019ൽ ആരംഭിച്ച ജൽ ജീവൻ മിഷനിൽ ഉൾകൊള്ളുന്ന പദ്ധതിയാണ് ‘ഹർ ഘർ ജൽ’ (ഓരോ വീട്ടിലേക്കും വെള്ളം).

ആകെ 60,000 കോടി രൂപ (600 ബില്യൺ രൂപ) ഈ പദ്ധതിക്കായി നീക്കിവെക്കുകയും, ജൽ ശക്തി മന്ത്രാലയം എന്ന പേരിൽ ഒരു മന്ത്രാലയം തന്നെ രൂപീകരിക്കുകയും ചെയ്തിരുന്നു.

2024 ആകുന്നതോടെ എല്ലാ ഗ്രാമപ്രദേശങ്ങളിലും വെള്ളം എത്തിക്കുക എന്നതാണ് ഈ പദ്ധതി ലക്ഷ്യമിട്ടിരുന്നത്. ജലമന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം രാജ്യത്തെ ഏകദേശം 46.2% വീടുകളിലും പൈപ്പ് ജലവിതരണ സംവിധാനങ്ങളുണ്ട്. 2019-ൽ ഇത് 17% ആയിരുന്നു.

വസ്തുത

സർക്കാർ രേഖകൾ പ്രകാരം, ഗോവയ്ക്ക് പ്രതിദിനം 645 ദശലക്ഷം ലിറ്റർ ജലവിതരണം ആവശ്യമുണ്ടെങ്കിലും 560 ദശലക്ഷം ലിറ്റർ മാത്രമാണ് ലഭിക്കുന്നത്, അതായത് 85 ദശലക്ഷം ലിറ്ററിന്റെ കുറവുണ്ട്.

ഗാർഹിക കുടുംബങ്ങളുടെ എണ്ണവും 24×7 ജലവിതരണം ലഭിക്കുന്ന കുടുംബങ്ങളുടെ എണ്ണവും വളരെ വ്യത്യസ്തമാണെന്ന് സർക്കാർ രേഖകൾ സൂചിപ്പിക്കുന്നു. 24×7 വിതരണം ലഭിക്കുന്ന കുടുംബങ്ങൾ മൊത്തം ഗാർഹിക കുടുംബങ്ങളുടെ നാലിലൊന്ന് മാത്രമാണ് ഉള്ളത്.

24×7 ജലവിതരണം ഉറപ്പാക്കുന്നത് വളരെ ബുദ്ധിമുട്ടാണെന്ന് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ വിശദീകരിക്കുന്നു. “സ്ഥലം, ഉയരം, മർദ്ദം എന്നിവയെ ആശ്രയിച്ച് ഒരു ദിവസം രണ്ട് മണിക്കൂർ മുതൽ 18 മണിക്കൂർ വരെ മാത്രമേ വെള്ളം ഒഴുകാൻ കഴിയൂ,”

കൂടാതെ എല്ലാ വർഷങ്ങളിലും ചോർന്നൊലിക്കുന്ന പൈപ്പുകൾ, പൈപ്പ് പൊട്ടൽ, വാൽവിൽ ഉണ്ടാകുന്ന പ്രഷർ പ്രശ്നങ്ങൾ, ഉറവിടത്തിലെ തകരാറുകൾ എന്നിവ നിലവിലുള്ള ടാപ്പുകളിൽ വെള്ളം ലഭ്യമാക്കുന്നതിന് തടസം ആകുന്നു. ചില പ്രദേശങ്ങളിൽ ഇപ്പോഴും പൈപ്പുകൾ നിലവിലില്ല, കിണറുകൾ വറ്റിവരണ്ടു.

പ്രതിദിനം 10, 30, 50 ദശലക്ഷം ലിറ്റർ ശേഷിയുള്ള മൂന്ന് ട്രീറ്റ്‌മെന്റ് പ്ലാന്റുകൾ നിലവിൽ അസോനോറയിലുണ്ട്. എന്നാൽ ധാരാളം പ്രശ്നങ്ങളും അവക്കുണ്ട്. 2017 മുതൽ, അസോനോറ പ്ലാന്റിൽ മെക്കാനിക്കൽ ഉപകരണങ്ങൾ സജ്ജീകരിക്കുന്നതിനും മാറ്റുന്നതിനും നവീകരിക്കുന്നതിനുമായി ഏകദേശം 5.07 കോടി രൂപ (50.7 ദശലക്ഷം രൂപ) ചെലവഴിച്ചു. പുറത്ത് 16 പമ്പുകളിൽ എട്ടെണ്ണവും മാറ്റി. നാളിതുവരെ, ബാർദേസ് താലൂക്കിൽ പൈപ്പ് ജലവിതരണം ക്രമരഹിതമാണ്.

വടക്കൻ ഗോവയുടെ ഉൾഭാഗമായ ഇസോർസിമിൽ നിന്ന് ഏകദേശം 60 കിലോമീറ്റർ അകലെ, ഖനന ഗ്രാമമായ പിസുർലെമിലെ നിവാസികൾ, ഖനനം മൂലം പ്രകൃതിദത്ത ജലസ്രോതസ്സുകൾ വറ്റിവരണ്ടതിനാൽ കടുത്ത ജലക്ഷാമം അനുഭവിക്കുന്നുണ്ട്.

2022 മാർച്ച് 28 ന്, നിവാസികൾ ഗോവ സർക്കാരിനും വിവിധ വകുപ്പുകൾക്കുമെതിരെ ബോംബെ ഹൈക്കോടതിയിൽ ഒരു പൊതുതാൽപര്യ ഹരജി ഫയൽ ചെയ്തിരുന്നു. ഗ്രാമം വാട്ടർ ടാങ്കറുകളെ ആശ്രയിക്കുന്നുവെന്നും വിതരണം ക്രമരഹിതമാണെന്നും ഹർജിയിൽ പറയുന്നു. അവരുടെ ഗ്രാമത്തിൽ ഒരു ജലശുദ്ധീകരണ പ്ലാന്റിനായി അവർ അഭ്യർത്ഥന നടത്തിയിരുന്നു, അതിലൂടെ അവരുടെ വീടുകളിലേക്ക് ഒരു നേരിട്ടുള്ള ലൈൻ എത്താൻ കഴിയും. സർക്കാർ നടപടിയെടുക്കാൻ ഹൈക്കോടതി ഉത്തരവിട്ടതിനുശേഷമാണ് പൈപ്പ് ജലവിതരണം ഉറപ്പാക്കാൻ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചത് .

ഇതെല്ലാം സൂചിപ്പിക്കുന്നത് പ്രധാനമന്ത്രിയുടെ അവകാശവാദ പ്രകാരമുള്ള ജലലഭ്യത ഗോവയിൽ ഇല്ല എന്നതാണ്.

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.