സോഷ്യൽ മീഡിയയിൽ നമുക്ക് “ക്രിസംഘി” എന്ന പുതിയ പേര് വീണു. നമ്മുടെ സ്വഭാവം കൊണ്ട് നമ്മുക്ക് കിട്ടിയ പേരാണ്. പണ്ടൊന്നും നമ്മൾ ഇങ്ങനെ ആയിരുന്നില്ല. മറ്റുള്ളവരെക്കാൾ തീവ്രമായ വർഗീയത എങ്ങനെയാണ് നമ്മളിലേക്ക് വന്നത്? ‘ഈശോ’ എന്ന് പറയുന്നത്, ഒരു പേരിലാണോ, ഒരു സിനിമയിലാണോ, ഒരു പോസ്റ്ററിലാണോ? അങ്ങനെയൊരു പോസ്റ്ററോ, സിനിമയോ ഇറക്കിയാൽ പഴുത്ത് പൊട്ടാറായി നിൽക്കുന്ന വ്രണമാണോ നിങ്ങളുടെ മതവികാരം? അല്ല! ഇതിലപ്പുറമാണ് ക്രിസ്തുവെന്ന് മനസ്സിലാക്കുന്ന വിശ്വാസിക്ക് ഇതൊന്നുമല്ല.
രണ്ടാഴ്ച്ച മുമ്പാണ് നാദിർഷായുടെ ഇറങ്ങാനിരിക്കുന്ന സിനിമക്ക് ഈശോ എന്ന് പേരുവീണത്. ഈ പേരുവീണതും വാളും വടിയുമായി കത്തിക്കാൻ ഇറങ്ങിയ ഒരു ക്രൈസ്തവ സമൂഹം ഇവിടെയുണ്ട്. ഇതിനുമുമ്പ് പല സിനിമകൾക്കും പേര് വന്നിട്ടുണ്ട്, ഈ.മ.യൗ. (ഈസോ മറിയം ഔസേപ്പ്), ആമേൻ, ഹല്ലേലൂയ തുടങ്ങി എന്തെല്ലാം സിനിമകളുണ്ടായിട്ടുണ്ട്. അന്നൊക്കെ സംയമനം പാലിച്ച ക്രിസ്ത്യാനി ഇന്ന് വാളെടുത്ത് ഇറങ്ങിയിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ നമുക്ക് “ക്രിസംഘി” എന്ന പുതിയ പേര് വീണു. നമ്മുടെ സ്വഭാവം കൊണ്ട് നമ്മുക്ക് കിട്ടിയ പേരാണ്. പണ്ടൊന്നും നമ്മൾ ഇങ്ങനെ ആയിരുന്നില്ല. മറ്റുള്ളവരെക്കാൾ തീവ്രമായ വർഗീയത എങ്ങനെയാണ് നമ്മളിലേക്ക് വന്നത്? ‘ഈശോ’ എന്ന് പറയുന്നത്, ഒരു പേരിലാണോ, ഒരു സിനിമയിലാണോ, ഒരു പോസ്റ്ററിലാണോ? അങ്ങനെയൊരു പോസ്റ്ററോ, സിനിമയോ ഇറക്കിയാൽ പഴുത്ത് പൊട്ടാറായി നിൽക്കുന്ന വ്രണമാണോ നിങ്ങളുടെ മതവികാരം? അല്ല!ഇതിലപ്പുറമാണ് ക്രിസ്തുവെന്ന് മനസ്സിലാക്കുന്ന വിശ്വാസിക്ക് ഇതൊന്നുമല്ല.
നമ്മൾ ക്രിസ്തുവിനെ ധരിക്കുക എന്നു പറഞ്ഞാൽ, അവന്റെ എല്ലാ ആശയങ്ങളെയും അവന്റെ ജീവിതത്തെയും ധരിക്കുകയെന്നാണ്. അവനെ ശരിയായി ഉൾക്കൊള്ളാൻ പറ്റാതാകുമ്പോഴാണ് കുത്തികീറാനും മാന്തിപറിക്കാനും അലമുറയിടാനും തീകത്തിക്കാനും നടക്കുന്ന വർഗീയവാദി ക്രിസ്ത്യാനികളായിട്ട് മാറുന്നത്. സ്നേഹമുള്ളവരേ, ഇത് സമുദായ വാദമാണ്. ഇത് റിലീജ്യോസിറ്റിയാണ്, മതാത്മകതയാണ്. നമുക്ക് വേണ്ടത് മതാത്മകതയല്ല, നമുക്ക് വേണ്ടത് സമുദായവാദമല്ല.
നമുക്ക് വേണ്ടത് സ്പിരിച്വാലിറ്റിയാണ്. യഥാർത്ഥമായ ആത്മീയതയാണ്. അത് മനുഷ്യനെ സ്നേഹിക്കലാണ്. ചുറ്റുമുള്ള മനുഷ്യരെ തിരിച്ചറിയലാണ്. നമ്മുടെ തിരുനാളങ്ങൾ അർത്ഥമുള്ളതാകുന്നത് നമുക്ക് ചുറ്റും ജീവിക്കുന്ന മനുഷ്യരുടെ വിങ്ങലുകൾ ഏറ്റെടുക്കാൻ പറ്റുമ്പോഴാണ്. ഒരു കോവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ടവരുണ്ട്, വിദ്യഭ്യാസം നഷ്ടപ്പെട്ടവരുണ്ട്. ഒരു ജീവിതം എങ്ങനെ പടുത്തുയർത്തണമെന്ന് അറിയാത്തവരുണ്ട്. ആശുപത്രിയിൽ കിടക്കാൻ വരുമാനമില്ലാത്തവരുണ്ട്. നമ്മുക്ക് കുത്തി ചാവാനായിട്ട് ഇത് ലിറ്റററി ഇഷ്യു അല്ല, മതങ്ങളുടെ ഇഷ്യു അല്ല. ജീവിക്കുന്ന മനുഷ്യരുടെ ഇഷ്യൂസ് ആണ് ഇവിടെ വേണ്ടത്. അവിടെയാണ് ക്രിസ്തു ഉള്ളത്. എന്നും പാർശ്വവൽകരിക്കപ്പെട്ട സമൂഹത്തിലാണ് ക്രിസ്തു ഉള്ളത്.
പ്രിയമുള്ളവരേ, അവനെ കാണാനായിട്ട്, ഈ തിരുനാൾ ഒരു ഓർമപ്പെടുത്തലായി മാറട്ടെ എന്നുമാത്രമാണ് ഈ നല്ല ദിനത്തിൽ എനിക്ക് ആശംസിക്കാനുള്ളത്. കാനായിലെ കല്യാണ വിരുന്നിനെക്കുറിച്ച് പറയുമ്പോൾ ഓർമ്മ വരുന്ന ഒരു കുഞ്ഞുകഥയുണ്ട്. അത് ലോഡ് ബൈറൻ എന്ന കവിയുടെ ജീവിതത്തിന്റെ ഒരു ഏടാണ്. അധ്യാപകൻ ക്ലാസിലേക്ക് വന്നു. പിള്ളേരൊക്കെ പൂര ഉഴപ്പാണ്. ഒച്ചപാടും ബഹളവും തന്നെ, ക്രിസ്ത്യൻ സകൂളാണ്. അധ്യാപകൻ ഇവന്മാരെ ഒന്ന് അടക്കി നിർത്തണമല്ലോ എന്ന് വിചാരിച്ച്, എല്ലാവരോടും നോട്ട്ബുക്ക് എടുക്കാൻ പറഞ്ഞു. എന്നിട്ട്, ഇന്ന് നമ്മൾ വായിച്ചുകേട്ട കാനായിലെ കല്യാണ വിരുന്നിന്റെ അത്ഭുതം നോട്ട്ബുക്കിൽ എഴുതാൻ പറഞ്ഞു. അധ്യാപകൻ വിചാരിച്ചു എല്ലാരും അടങ്ങിയിരിക്കുമെന്ന്. എല്ലാരും നീട്ടിപ്പരത്തി, വീണ്ടും പരത്തി, കാളമൂത്രം പോലെ എഴുതിക്കൊണ്ടിരിക്കുകയാണ്. അധ്യാപകൻ സമാധാനിക്കാമല്ലോ എന്നോർത്ത് ഇരുന്നപ്പോൾ, ഒരുത്തൻ ഒച്ചപാട് തുടങ്ങി.
‘ടാ…., വാടാ…, ബുക്ക് കൊണ്ട് വാടാ’. അവൻ ബുക്ക് കൊണ്ട് വന്നു. കാര്യം ശരിയാണ്, അവനെഴുതിയിട്ടുണ്ട്. അവൻ ഒരൊറ്റ വരിയെ എഴുതിയിട്ടുള്ളൂ; ഈശോ കാനായിൽ വെള്ളം വീഞ്ഞാക്കിയ സംഭവം ഒരൊറ്റ വരിയിൽ, അതിങ്ങനെയാണ്; “തന്റെ നാഥനെക്കണ്ടപ്പോൾ വെള്ളത്തിന്റെ മുഖം ചുവന്നു”. ആ സംഭവത്തിന്റെ മുഴുവൻ അർത്ഥവും മുഴുവൻ വ്യാപ്തിയും അന്തസത്തയും ആ വാക്കിനുണ്ട്.
Source: