ഇസ്രായേൽ ചാര സോഫ്റ്റ് വെയറിൻ്റെ ഹാക്കിങ്ങിനെക്കുറിച്ച് കേന്ദ്ര ഐ.ടി മന്ത്രി അശ്വിനി വൈഷ്നവ് പറഞ്ഞത്; “നമ്മുടെ സുരക്ഷക്കുള്ളിൽ നിന്നുകൊണ്ട് ഒരു തരത്തിലുള്ള നിയമവിരുദ്ധ നിരീക്ഷണവും സാധ്യമല്ല” എന്നാണ്. പക്ഷേ, കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ ഫോണും ചോർന്നു എന്ന വിവരമാണ് പുറത്തു വന്നത്.
ഇന്ത്യൻ ഭരണഘടന ആർട്ടിക്കിൾ പത്തൊൻപത് അനുസരിച്ച് പൗരൻമാർക്ക് ചില മൗലികാവകാശങ്ങൾ നൽകുന്നുണ്ട്. “എല്ലാ പൗരന്മാർക്കും അവന്റെ സ്വകാര്യതയ്ക്കുള്ള അവകാശം” അതിൽപ്പെട്ടതാണ്. അത് പൗരന് ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തേണ്ടത് സർക്കാറാണ്. എന്നാൽ, ഇസ്രയേൽ ചാര സോഫ്റ്റ്‍വെയറായ പെഗസസ് നിരവധി പ്രമുഖരുടെ വിവരങ്ങൾ ചോർത്തിയ വാർത്ത പുറത്തു വന്നത് ഒരു സുപ്രഭാതത്തിലാണ്. ഒരു വെബ് പോർട്ടൽ റിപ്പോർട്ട് പ്രസിദ്ധീകരിച്ചപ്പോഴാണ് നാം ഈ വിവരം അറിയുന്നത് തന്നെ.
ഇതേക്കുറിച്ച് അന്വേഷിച്ച് ഉചിതമായ നടപടികൾ കൈക്കൊള്ളുന്നതിനു പകരം അങ്ങനെയൊന്ന് സംഭവിച്ചിട്ടില്ല എന്ന നിലപടിലാണ് ഗവൺമെൻ്റ്. പൗരൻമാരുടെ അവകാശങ്ങൾ കവർന്നടുക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ തടയാൻ സർക്കാറിന് കഴിയുന്നുണ്ടങ്കിൽ, പൗരന്റ മൗലികാവകാശത്തിന് എന്ത് സുരക്ഷിതത്വമാണ് രാജ്യത്തുള്ളത്?
ഇസ്രയേൽ ചാര സോഫ്റ്റ്‍വെയറായ പെഗസസ് ഉപയോഗിച്ച് ഇന്ത്യയിലെ മന്ത്രിമാരുടെയും, ജഡ്ജിമാരുടെയും അടക്കമുള്ളവരുടെ ഫോണുകള്‍ ചോര്‍ത്തിയതായി കഴിഞ്ഞ ദിവസം വാർത്തകൾ വന്നിരുന്നു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി യുടേത് അടക്കമുള്ള 300 ഓളം ആളുകളുടെ വിവരങ്ങളാണ് ഇസ്രയേൽ ചാര സോഫ്റ്റ്‍വെയർ ചോർത്തിയത്. രണ്ട് കേന്ദ്രമന്ത്രിമാർ, മൂന്ന് പ്രതിപക്ഷ നേതാക്കൾ, ഭരണഘടനാ അതോറിറ്റി, മുൻ സുരക്ഷാ മേധാവികൾ, മറ്റു അഡ്മിനിസ്ട്രേറ്റർമാർ, മുതിർന്ന നാൽപ്പത് മാധ്യമപ്രവർത്തകർ എന്നിവരെല്ലാമാണ് ഇതിന് ഇരകളായിട്ടുള്ളത് .
ഇന്ത്യയിലെ ഫോറൻസിക് ലാബിൽ പരിശോധിച്ച പത്ത് ഫോണുകൾ ഹാക്ക് ചെയ്യപ്പെട്ടതായി കാണിച്ചിട്ടുണ്ടന്നാണ് ദി വയർ റിപ്പോർട്ട് ചെയ്യുന്നത്.എന്നാൽ, ഫോറൻസിക് വിശകലനത്തിൽ ഒന്നും കണ്ടത്താനായില്ലെന്നും അതുകൊണ്ട് ഹാക്കിംഗ് സ്ഥിരീകരിക്കാൻ കഴിയില്ല എന്നുമാണ് പരിശോധിച്ച വിദഗ്ദർ പറയുന്നതെന്നും റിപ്പോർട്ടുകളുണ്ട്.
ലോക്‌സഭയെ അഭിസംബോധന ചെയ്തുകൊണ്ട് കേന്ദ്ര ഐ.ടി മന്ത്രി അശ്വിനി വൈഷ്നവ് സർക്കാരിനെ ന്യായീകരിച്ചു കൊണ്ട് പറഞ്ഞത്; “വളരെ വികാരനിർഭയമായ ഒരു കഥ കഴിഞ്ഞ രാത്രി ഒരു വെബ് പോർട്ടൽ പ്രസിദ്ധീകരിച്ചു, റിപ്പോർട്ടിന് വസ്തുതാപരമായ അടിത്തറയില്ല. ഇന്ത്യൻ ജനാധിപത്യത്തെയും അതിന്റെ സ്ഥാപിതമായ സ്ഥാപനങ്ങളെയും അപകീർത്തിപ്പെടുത്താനുള്ള വെറും ശ്രമമാണിത്. പാർലമെന്റിന്റെ മൺസൂൺ സെഷന് ഒരു ദിവസം മുമ്പാണ് പത്ര റിപ്പോർട്ടുകൾ പ്രത്യക്ഷപ്പെട്ടത്. അതുകൊണ്ട് തന്നെ ഇത് യഥാർത്ഥമല്ല” എന്നാണ്.
ടെലിഗ്രാഫ് ആക്ടും ഇൻഫർമേഷൻ ടെക്നോളജി ആക്ടും എടുത്തുകാട്ടി അദ്ദേഹം പറഞ്ഞത്, “നമ്മുടെ സുരക്ഷക്കുള്ളിൽ നിന്നുകൊണ്ട് ഒരു തരത്തിലുള്ള നിയമവിരുദ്ധ നിരീക്ഷണവും സാധ്യമല്ല” എന്നാണ്. പക്ഷേ, കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ ഫോണും ചോർന്നു എന്ന വിവരമാണ് പുറത്തു വന്നത്.