Skip to content Skip to sidebar Skip to footer

ആർ.എസ്.എസിൻ്റെ ഹിന്ദുത്വ റിപ്പബ്ലിക്ക്!

രാജ്യമെങ്ങും ഹിന്ദുത്വ രാഷ്ട്രീയം പ്രചരിപ്പിക്കാന്‍ സംഘപരിവാര്‍ പടച്ചുവിടുന്ന വിദ്യാഭ്യാസ – സാംസ്കാരിക – സാമൂഹിക ടൂളുകളെപ്പറ്റിയും, ആർ.എസ്.എസ് ബാനറിൽ പ്രവർത്തിക്കുന്ന 800ഓളം വരുന്ന എൻ.ജി.ഓകളെയും അവയുടെ പ്രവർത്തനങ്ങളെയും സംബന്ധിച്ചും ചർച്ച ചെയ്യുന്നു Republic of Hindutva എന്ന പുസ്തകം. ഇന്ത്യന്‍ പൊതുബോധത്തെ  പതിറ്റാണ്ടുകളായി സംഘ് പരിവാർ എപ്രകാരമാണ് നിർമ്മിച്ചെടുത്തതെന്ന് ഇനിയും ഗൗരവപൂർവ്വം ചര്‍ച്ച ചെയ്തിട്ടില്ലാത്ത സാമൂഹിക അന്തരീക്ഷത്തിലാണ് ഈ പുസ്തകം വായിക്കേണ്ടത്.
 

ആര്‍.എസ്.എസ് നയിക്കുന്ന സംഘപരിവാര്‍  2014-2019 കാലഘട്ടത്തില്‍, ഇന്ത്യന്‍ ജനാധിപത്യത്തില്‍ എപ്രകാരം ഇടപെട്ടുവെന്നും റീഷേപ്പ് ചെയ്തുവെന്നും അന്വേഷിക്കുന്ന പുസ്തകമാണ് ബദ്‌രി നാരായണൻ്റെ  Republic of Hindutva. ഉത്തര്‍പ്രദേശ്, ബിഹാര്‍ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചു നടന്ന പഠനത്തിന്‍റെ അടിസ്ഥാനത്തിലാണ് ബദ്‌രി നാരായണൻ ആറ് അധ്യായങ്ങളുള്ള ഈ പുസ്തകം തയാറാക്കിയിട്ടുള്ളത്. 

രാജ്യമെങ്ങും ഹിന്ദുത്വ രാഷ്ട്രീയം പ്രചരിപ്പിക്കാന്‍ സംഘപരിവാര്‍ പടച്ചുവിടുന്ന വിദ്യാഭ്യാസ – സാംസ്കാരിക – സാമൂഹിക ടൂളുകളെപ്പറ്റിയും, ആർ.എസ്.എസ് ബാനറിൽ പ്രവർത്തിക്കുന്ന 800ഓളം വരുന്ന എൻ.ജി.ഓകളെയും അവയുടെ പ്രവർത്തനങ്ങളെയും സംബന്ധിച്ചും പുസ്തകം ചർച്ച ചെയ്യുന്നുണ്ട്. ഇന്ത്യന്‍ പൊതുബോധത്തെ  പതിറ്റാണ്ടുകളായി സംഘ് പരിവാർ എപ്രകാരമാണ് നിർമ്മിച്ചെടുത്തതെന്ന് ഇനിയും ഗൗരവപൂർവ്വം ചര്‍ച്ച ചെയ്തിട്ടില്ലാത്ത സാമൂഹിക അന്തരീക്ഷത്തിലാണ് ഈ പുസ്തകം വായിക്കേണ്ടത്. 

ആദിവാസികള്‍ അടക്കമുള്ള  അരികുവല്‍കരിക്കപെട്ട സമൂഹങ്ങളെ അവരുടെ സ്വത്വത്തില്‍ നിന്നും പറിച്ചുമാറ്റി ഹിന്ദുത്വ നരേറ്റീവില്‍ തളച്ചിടുകയും, ചരിത്രത്തിലും വര്‍ത്തമാനത്തിലും നിലനില്‍ക്കാത്ത ഒരു മത സ്വത്വം അവരുടെ മേല്‍ ആരോപിക്കുകയും ചെയ്യുന്നത് നിരവധി ഉദാഹരണങ്ങൾ സഹിതം പുസ്തകം വിശദീകരിക്കുന്നു. ഇന്ത്യൻ സമൂഹത്തില്‍ നിലനില്‍ക്കുന്ന എല്ലാ ജാതി വിഭാഗങ്ങളെയും അവരുടേതായ ഇടങ്ങളിൽ അവര്‍ക്ക് വേണ്ടത് നല്‍കുന്നുവെന്ന പ്രതീതിയോടെ അടക്കി നിര്‍ത്തുകയും, അതേ സമയം ഹിന്ദുത്വയെന്ന മത രാഷ്ട്രീയ സ്വത്വത്തിലേക്ക് ഇവരെയെല്ലാം കൂട്ടി ചേര്‍ക്കുകയുമാണ് സംഘപരിവാര്‍ ചെയ്യുന്നത്.

പ്രദേശികമായും സാംസ്കാരികമായും ഹിന്ദുത്വ ബോധങ്ങളിൽ നിന്ന് വേറിട്ടു നിൽക്കുന്ന ആത്മീയ പരിസരങ്ങളെ  വേദങ്ങളും രാമ പുരാണങ്ങളുമായി സമർത്ഥമായി ബന്ധിപ്പിക്കുകയാണവർ. മനുഷ്യത്വ വിരുദ്ധമായ സംഘപരിവാര്‍ രാഷ്ട്രീയത്തിന് രാജ്യത്ത് പ്രചാരണം നല്‍കുന്ന ആര്‍.എസ്.എസ് ഒരു മഞ്ഞുമലയുടെ അറ്റം മാത്രമാണെന്ന് പുസ്തകം സമര്‍ത്ഥിക്കുന്നു.

പൊട്ടിത്തെറികളെ അടക്കത്തോടെ കൈകാര്യം ചെയ്തു പലവിധ ജാതിവിഭാഗങ്ങളെ കൂടെ നിര്‍ത്തിയാണ് സംഘപരിവാര്‍ തിരഞ്ഞെടുപ്പുകളില്‍ ജയിക്കുന്നതെന്നും പുസ്തകം വ്യക്തമാക്കുന്നുണ്ട്. സാംസ്കാരികമായി സംഘപരിവാർ പടച്ചു വിടുന്ന ഹിന്ദുത്വയെ കടന്നാക്രമിക്കാതെ ഒരു മുന്നേറ്റവും സാധ്യമല്ലെന്ന് നമുക്ക് മനസ്സിലാക്കാം. ഹിന്ദുത്വയുടെ സാംസ്കാരിക അധിനിവേശത്തെ തടയാതെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ സമൂഹികാധികാരമോ, രാഷ്ട്രീയ നീക്കങ്ങളോ ആത്യന്തികമായി തടയുക സാധ്യമല്ല. അത്തരത്തിൽ സംഘപരിവാറിനെ അലോസരപെടുത്താൻ കെൽപ്പുള്ള ഒരു വിഭാഗം അംബേദ്കറൈറ്റ് രാഷ്ട്രീയ പോരാട്ടങ്ങളാണ്. അപ്പോഴും, ഒരു കാലത്ത് ഇന്ത്യൻ ചേരികളിൽ സുലഭമായിരുന്ന അംബേദ്കറെ ഇന്ന് സംഘപരിവാർ മാറ്റി സ്ഥാപിക്കാൻ നടത്തുന്ന ശ്രമങ്ങളും പുസ്തകത്തിൽ ചർച്ച ചെയ്യുന്നുണ്ട്.  ഇന്ത്യന്‍ രാഷ്ട്രീയത്തെ മാത്രമല്ല, സാമൂഹിക മനസ്സിനേയും ഉടനെയൊന്നും വിടാതെ പിന്തുടരാന്‍ പ്രാപ്തമാണ് രാഷ്ട്രീയധികാരത്തിന് വേണ്ടി സംഘപരിവാര്‍ വിജയകരമായി നടപ്പിലാക്കുന്ന തന്ത്രങ്ങള്‍.  സംഘപരിവാർ നിർമ്മിച്ചെടുത്ത സോഷ്യൽ ക്യാപിറ്റൽ ഇനിയും ഏറെക്കാലം സംഘപരിവറിന് രാജ്യത്ത് സമൂഹികാധികാരവും, രാഷ്ട്രീയാധികാരവും സമ്മാനിക്കുക തന്നെ ചെയ്യും.

ബദ്രി നാരായണ്‍
ബദ്രി നാരായണ്‍

പുസ്തകത്തിൻ്റെ ഇരുപത്തിയാറ് പേജുള്ള ഉത്തരാഖ്യാനത്തിൽ, സംഘപരിവാര്‍ നിര്‍മ്മിച്ച ആധുനിക ജാതി ക്ലസ്റ്ററുകള്‍ കോവിഡ് കാലത്ത് എങ്ങനെ മാറി മറിയുന്നു എന്നാണ് ബദ്‌രി നാരായണൻ പറയുന്നത്. 1991ലെ ഉദാരവത്കരണവും 2020ലെ കൊറോണയും ആധുനിക ഇന്ത്യന്‍ ചരിത്രത്തിലെ രണ്ട് പ്രധാനപെട്ട വഴിതിരിവുകളായി പുസ്തകം കാണുന്നു. പഠനത്തിന്‍റെ ഭാഗമായി ലഭിച്ച നിരവധി അനുഭവങ്ങളിലൂടെ സംഘപരിവാര്‍ നിര്‍മ്മിച്ച്‌ പോന്ന ജാതി ബോധങ്ങള്‍ എപ്രകാരം തകര്‍ക്കപെട്ടുവെന്നും, ഹിന്ദുത്വയുടെ ഭാഗമായി പകര്‍ന്ന ഇതര മത വിദ്വേഷങ്ങളും താൽക്കിലികമായെങ്കിലും കോവിഡ് കാലത്ത് പൊളിഞ്ഞു വീഴുന്നതും ബദരി നാരായൺ വരച്ചിടുന്നു.

ഗവേഷണ പഠനത്തിലെ കണ്ടെത്തലുകൾ പരന്ന ഭാഷയില്‍ നിര്‍വികാരനായി പറഞ്ഞു വെക്കുകയാണ്‌ സാമൂഹിക ചരിത്രകാരനും, സംസ്കാരിക നരവംശ ശാസ്ത്രജ്ഞനുമായ ബദ്രി നാരായണ്‍. പുസ്തകത്തിന്‌ വിമര്‍ശനത്തിന്‍റെ ഭാഷയില്ല, ഒരു വെറുപ്പിന്‍റെ രാഷ്ട്രീയത്തെ നിസ്സംഗമായി തുറന്ന് കാട്ടുകയാണ് അദ്ദേഹം. ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ ഭാവിയെ പറ്റി സംവേദിക്കാൻ, ജനാധിപത്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന സംഘപരിവര്‍ രാഷ്ട്രീയത്തിന്‍റെ അടവ് നയങ്ങളെ പറ്റി അറിയേണ്ടതുണ്ട്, പതിറ്റാണ്ടുകളായി ആര്‍.എസ്.എസ് കൈകൊണ്ട മാറ്റങ്ങളെയും അവര്‍ അജണ്ടകള്‍ നടപ്പിലാക്കുന്ന രീതിശാസ്ത്രവും തിരിച്ചറിയേണ്ടതുണ്ട്. ബി.ജെ.പിയെന്ന സംഘപരിവാറിന്റെ രാഷ്ട്രീയ ഭാവത്തിന് ഇന്ന് ലഭിക്കുന്ന സ്വീകാര്യതയ്ക്ക് തടയിടാൻ,  അംബേദ്‌കര്‍ അടക്കമുള്ള ഹിന്ദുത്വ വിരുദ്ധ ജീവിതങ്ങളെ സമര്‍ത്ഥമായി കട്ടെടുക്കുന്ന ആര്‍.എസ്.എസിനെ കൂടി അഡ്രസ്സ് ചെയ്തു മാത്രമേ നാളെകളില്‍ ഇന്ത്യന്‍ ജനാധിപത്യത്തോട് നമുക്ക് സംവദിക്കാന്‍ കഴിയൂ. ബദ്രി നാരായണന്റെ റിപ്പബ്ലിക്ക് ഓഫ് ഹിന്ദുത്വ, നാം വായിച്ചിരിക്കേണ്ട പുസ്തകമാണ്.

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.