“2014 ൽ സർക്കാർ മൂന്നാം ലിംഗത്തെ അംഗീകരിച്ചു. പക്ഷേ, അതിനുശേഷം എന്താണ് സംഭവിച്ചത്? ഞങ്ങൾക്ക് ഒരു ആനുകൂല്യവും ലഭിച്ചില്ല. ലോക്ക്ഡൗൺ സമയത്ത് മാത്രമാണ് സർക്കാർ, ഞങ്ങളും ഭക്ഷണം കഴിക്കാൻ അർഹരാണെന്ന് മനസ്സിലാക്കിയത്. അതിനുശേഷം മാത്രമാണ് അവർ ഞങ്ങളിൽ ചിലർക്ക് റേഷൻ കാർഡുകൾ നൽകിയത്. പക്ഷെ, ഭൂരിപക്ഷം പേർക്കും ഇതുവരെ കാർഡ് ലഭിച്ചിട്ടില്ല”- ട്രാൻസ്ജെൻഡറായ തപൻ ഡേ പറയുന്നു.
പശ്ചിമ ബംഗാളിലെ കൂച്ച് ഗ്രാമത്തിലെ ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ട ഇരുപത്തിയഞ്ചോളം പേർ അവസാനമായി നല്ല ഭക്ഷണം കഴിച്ചത് ആദ്യ ലോക്ക്ഡൗൺ തുടങ്ങുന്നതിന് മുമ്പാണ്. കൊച്ച് രാജ്ബോൺഷി എന്ന പുരാതന ഗോത്രത്തിൽ പെട്ടവരാണ് ഇവിടെയുള്ളവർ. ഒരുകാലത്ത് കൂച്ച്ബിഹാർ പട്ടണം ഭരിക്കുകയും വികസിപ്പിക്കുകയും ചെയ്ത കുച്ച് രാജ്യ കാലത്തിന്റെ വേരുകൾ ഇവർക്കുണ്ട്. തലമുറകളായി അവർ ജാത്ര (ഒരു ബംഗാളി, അസമീസ് നാടോടി നാടകം) അവതരിപ്പിക്കുകയും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ബിഷോഹര, സത്യാപീർ (ഭക്തിഗാനങ്ങൾ) ആലപിക്കുകയും ചെയ്താണ് ജീവിതം മുന്നോട്ട് കൊണ്ടുപോയത്. എന്നാൽ, ഇപ്പോൾ ഒരു നേരത്തെ ഭക്ഷണത്തിനായി ഇവർ അലഞ്ഞുതിരിയുകയാണ്. “ഒരു ലോക്ക്ഡൗണിനു ശേഷം പെട്ടെന്നു തന്നെ അടുത്ത ലോക്ക്ഡൗൺ വന്നതോടെ ഞങ്ങളുടെ ജീവിതം വഴിമുട്ടി. വെള്ളം മാത്രം കഴിച്ച ദിവസങ്ങളുണ്ട്. അയൽക്കാരോട് യാചിച്ചു കിട്ടുന്ന ഭക്ഷണം കൊണ്ടായിരുന്നു പല സമയത്തും കഴിഞ്ഞു പോന്നത്. എന്നാൽ, ഇത്തവണ എല്ലാവരും നിസ്സഹായരാണ്. ചിലപ്പോൾ അയൽക്കാർ പച്ചക്കറി മാലിന്യങ്ങൾ വലിച്ചെറിയുമ്പോൾ ഞങ്ങൾ അതടുത്ത് കഴിക്കും” മറ്റൊരു ട്രാൻസ്ജെൻഡറായ ബാർമാൻ പറഞ്ഞു.
“2014 ൽ സർക്കാർ മൂന്നാം ലിംഗത്തെ അംഗീകരിച്ചു. പക്ഷേ, അതിനുശേഷം എന്താണ് സംഭവിച്ചത്? ഞങ്ങൾക്ക് ഒരു ആനുകൂല്യവും ലഭിച്ചില്ല. ലോക്ക്ഡൗൺ സമയത്ത് മാത്രമാണ് സർക്കാർ, ഞങ്ങളും ഭക്ഷണം കഴിക്കാൻ അർഹരാണെന്ന് മനസ്സിലാക്കിയത്. അതിനുശേഷം മാത്രമാണ് അവർ ഞങ്ങളിൽ ചിലർക്ക് റേഷൻ കാർഡുകൾ നൽകിയത്. പക്ഷെ, ഭൂരിപക്ഷം പേർക്കും ഇതുവരെ കാർഡ് ലഭിച്ചിട്ടില്ല” ബാർമാനോടൊപ്പം താമസിക്കുന്ന തപൻ ഡേ പറഞ്ഞു. “എന്റെ മാതാപിതാക്കൾ ആഗ്രഹിക്കുന്നതുപോലെ ഞാൻ എന്നെത്തന്നെ മാറ്റിയിരുന്നെങ്കിൽ, വോട്ടർ ഐഡന്റിഫിക്കേഷൻ, ആധാർ കാർഡ്, പാൻ കാർഡ്, ബാങ്ക് അക്കൗണ്ടുകൾ, റേഷൻ കാർഡ്, സ്വാസ്ഥ്യ സതി കാർഡ് എന്നിങ്ങനെയുള്ള സർക്കാർ രേഖകൾ എനിക്ക് എളുപ്പത്തിൽ ലഭിക്കുമായിരുന്നു” ഡേ കൂട്ടിച്ചേർത്തു.
2015 ജൂലൈയിൽ, സംസ്ഥാന വനിതാ ശിശു വികസന സാമൂഹിക ക്ഷേമ വകുപ്പ്, പശ്ചിമ ബംഗാൾ ട്രാൻസ്ജെൻഡർ ഡെവലപ്മെന്റ് ബോർഡ് സംഘടനകൾ എന്നിവർ കൂടിച്ചേർന്ന് ട്രാൻസ്ജെൻഡേഴ്സിൻ്റെ പ്രശ്നങ്ങൾ പരിഹരിക്കാനും, അവർക്ക് എല്ലാ വികസന പദ്ധതികളുടെയും ഗുണം ലഭ്യമാക്കാനും തീരുമാനിച്ചിരുന്നു. എന്നാൽ, “ഇന്നുവരെ, സമൂഹത്തിൽ ഒരു സെൻസസ് ഉണ്ടായിട്ടില്ല” പശ്ചിമ ബംഗാളിലെ ട്രാൻസ്‌ജെൻഡർ / ഹിജഡ അസോസിയേഷന്റെ ഉപദേശകനും മുൻ ട്രാൻസ്‌ജെൻഡർ ഡെവലപ്മെന്റ് ബോർഡ് അംഗവുമായ രഞ്ജിത സിൻഹ പറഞ്ഞു .
പ്രായപൂർത്തിയാകാത്തവർക്കും ആശുപത്രി കിടക്കകൾക്കുമായി ട്രാൻസ് ഫ്രണ്ട്‌ലി വീടുകളുടെ അഭാവം ഇല്ലാത്തത് മറ്റൊരു പ്രശ്‌നമാണ് . “താൻ ഒരു ട്രാൻസ്ജെൻഡർ വ്യക്തിയാണെന്ന് തിരിച്ചറിയുന്ന ഒരു കൗമാരക്കാരന് മാനസികവും ശാരീരികവുമായ പീഡനങ്ങൾ നേരിടാനുള്ള സാധ്യത കൂടുതലാണ്.അതിനാൽ അവരെ വീട്ടിൽ പാർപ്പിക്കാൻ പറ്റില്ല .എന്നാൽ ചൈൽഡ് പ്രൊട്ടക്ഷൻ ഡിപ്പാർട്ട്‌മെന്റ് ഇതുവരെ ഇത്തരം അടിസ്ഥാനകാര്യങ്ങൾ നൽകുന്നില്ല.എല്ലാ കുട്ടികളെയും ആൺകുട്ടികളോ പെൺകുട്ടികളോ ആയി തരംതിരിക്കാനാവില്ല. ഈ വിഷയത്തിൽ സംസ്ഥാന-കേന്ദ്ര സർക്കാരുകൾക്ക് ഞാൻ കത്തുകൾ എഴുതിക്കൊണ്ടിരിക്കുകയാണ്. പക്ഷേ, ഇതുവരെ ഒന്നും സംഭവിച്ചിട്ടില്ല” സിൻഹ പറഞ്ഞു.
കഴിഞ്ഞ വർഷം കോവിഡ് -19 പൊട്ടിപ്പുറപ്പെട്ടതിന് ശേഷം, ആശുപത്രികളിൽ ട്രാൻസ്ജെൻഡറുകൾക്ക് കിടക്കകൾ അനുവദിക്കണമെന്ന് സിൻഹ ആരോഗ്യ, കുടുംബ ക്ഷേമ സഹമന്ത്രി ചന്ദ്രിമ ഭട്ടാചാര്യയോട് ആവശ്യപ്പെട്ടിരുന്നു. കൊൽക്കത്തയിലെ എം.ആർ ബംഗൂർ ആശുപത്രിയിലെ ശ്വാസകോശ രോഗ വിഭാഗത്തിലെ വനിതാ വാർഡിൽ പുരുഷ വാർഡിലെ ട്രാൻസ്മെൻമാർക്ക് നാല് കിടക്കകളും ട്രാൻസ് വുമൺസിന് നാല് കിടക്കകളും മന്ത്രി ഉടൻ അനുവദിക്കുകയുണ്ടായി. എന്നിരുന്നാലും, ഇത് പര്യാപ്തമല്ലെന്നും സേവനങ്ങൾ ബംഗാളിന്റെ എല്ലാ ഭാഗങ്ങളിലും, പ്രത്യേകിച്ച് പകർച്ചവ്യാധി സമയത്ത് എത്തണമെന്നും അവർ പറഞ്ഞു.
ബിർപാറയിലെ ദാൽഗാവ് ബസ്തിയിലെ തേയിലത്തോട്ടത്തിനടുത്ത് താമസിക്കുന്ന മധുസൂദൻ സർക്കാർ 15 കുട്ടികളെയും ഒരു അനാഥനെയും വളർത്തുന്നുണ്ട്. അവരെല്ലാം പത്ത് വയസിൽ താഴെ പ്രായമുള്ളവരാണ്. “കഴിഞ്ഞ വർഷം, ലോക്ക്ഡൌൺ സമയത്ത്, സിലിഗുരിയിലെ ഒരു ആശുപത്രിയിൽ നിന്ന് എനിക്ക് ഒരു കോൾ വന്നു; ഒരു ‘ഹിജഡ കുഞ്ഞ്’ ജനിച്ചുവെന്നും അതിനെ വളർത്താൻ മാതാപിതാക്കൾ ആഗ്രഹിക്കുന്നില്ലെന്നുമായിരുന്നു സന്ദേശം. ഞാൻ കുഞ്ഞിനെ വീട്ടിൽ കൊണ്ടുവന്നു. ഒരു ‘ഹിജഡ കുഞ്ഞ്’ എങ്ങനെയുണ്ടെന്ന് കാണാൻ ഞങ്ങളുടെ അയൽക്കാർ നിരവധി തവണയാണ് സന്ദർശിച്ചത്. കുഞ്ഞിന്റെ വൈദ്യപരിശോധനക്കായി അവർ വസ്ത്രങ്ങൾ, പാൽ, ഭക്ഷണം, കുറച്ച് പണം എന്നിവ വാഗ്ദാനം ചെയ്തു” സർക്കാർ പറഞ്ഞു.
ഒരു എൽ.പി.ജി സിലിണ്ടർ ഇവർക്ക് വളരെ ചെലവേറിയതാണ്. അതിനാൽ അടുപ്പിലാണ് ഭക്ഷണം പാകം ചെയുന്നത്. അതിനു വേണ്ടിയുള്ള വിറക് കാട്ടിൽ നിന്നാണ് ശേഖരിക്കുന്നത്. ആനകളുടെ ആക്രമണ ഭീഷണി കാരണം അത് ഏറെ അപകടകരമാണ്. പാചകം ചെയ്യാൻ മാർഗ്ഗമില്ലാത്തതിനാൽ അവർ ഉപ്പ്, അരി എന്നിവ ഉപയോഗിക്കുന്നില്ല. “ചില ദിവസങ്ങളിൽ ഞാൻ അരി ചതച്ച് വെള്ളത്തിൽ കലർത്തി കുട്ടികൾക്ക് കൊടുക്കാറുണ്ട്. അവർക്കത് ഇഷ്ടമില്ല. പക്ഷേ, എനിക്ക് മറ്റ് ഭക്ഷണമൊന്നും കിട്ടാറില്ല. ഞങ്ങളെല്ലാവരും മെലിഞ്ഞിരിക്കുന്നു. ഞങ്ങളുടെ കുട്ടികൾ ഭാരം കുറഞ്ഞവരാണ്”സർക്കാർ കൂട്ടിച്ചേർത്തു.
കഴിഞ്ഞ വർഷം പട്ടിണി ഇത്ര കഠിനമായിരുന്നില്ല. അയൽവാസികളിൽ നിന്നാണ് ഭക്ഷണം കിട്ടിയിരുന്നത്. സർക്കാരിന്റെ വീടിനടുത്തുള്ള ക്ഷേത്ര കവാടത്തിൽ പണം നിക്ഷേപിക്കാൻ ഒരു പെട്ടി വെച്ചു. അതിൽ നിന്നും കിട്ടുന്ന പൈസ ഭക്ഷണം വാങ്ങാൻ ഉപയോഗിച്ചു. അവരുടെ പ്രധാന വരുമാന സ്രോതസ്സുമായി താരതമ്യപ്പെടുത്തുമ്പോൾ സംഭാവനകൾ വളരെ തുച്ഛമായിരുന്നു.
ഫൂൾ ബഗാൻ, ടാൻഗ്ര, ധാപ്പ, കടപ്പാറ, ബെലേഘട്ട എന്നിവിടങ്ങളിൽ നിന്ന് സഹായം തേടി എനിക്ക് ദിവസവും 100 കോളുകൾ വരെ വരാറുണ്ട്. ഞങ്ങൾ അവർക്ക് വേണ്ടി അഭയകേന്ദ്രങ്ങൾ ഒരുക്കുന്നു. ഫൂൽ ബഗാനിലെ കടപ്പാറയിൽ നിന്നുള്ള ആനന്ദം എന്ന ട്രാൻസ്ജെൻഡർ ഗ്രൂപ്പിന്റെ സെക്രട്ടറി രാജ്കുമാർ ദാസ് പറഞ്ഞു.
കോവിഡ് കാലത്ത് ജീവിതം വഴിമുട്ടിപ്പോയ ഇതുപോലെ കുറേ മനുഷ്യരുണ്ട് നമുക്ക് ചുറ്റും.