Skip to content Skip to sidebar Skip to footer

കേരളം വാർധക്യം പ്രാപിക്കുമ്പോൾ!

വയോജന ക്ഷേമ നടപടികൾക്കായി സർക്കാർ ഏജൻസികളും സിവിൽ സമൂഹവും മുൻകൂട്ടി തയ്യാറാകേണ്ടതുണ്ടെന്ന് വിദഗ്ദർ കരുതുന്നു. “ഭാവിയിൽ പ്രായമാകുന്നവരുടെ സംഖ്യാ വർധനവ് നേരിടാൻ ആരോഗ്യ പരിരക്ഷയുടെയും സാമൂഹിക-സാമ്പത്തിക സംരക്ഷണത്തിന്റെയും സമഗ്രമായ സംയോജനം വിഭാവനം ചെയ്യേണ്ടതുണ്ട്. ഉപജീവന നിലവാരത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് കൊണ്ട് സമൂഹത്തിന്റെ മാനസികാവസ്ഥയിൽ മാറ്റം വരണം”എന്നും ഡോ. രാജൻ പറയുകയുണ്ടായി. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് കേരളം വേഗത്തിൽ ‘വാർധക്യം പ്രാപിക്കുക’യാണ്! ജനസംഖ്യാ പരിവർത്തനവുമായി ബന്ധപ്പെട്ട ചർച്ചയിലാണ്, സമീപ ഭാവിയിൽ ‘പ്രായമേറുന്ന’ കേരളത്തെക്കുറിച്ച കണക്കുകൾ ചർച്ചയാകുന്നത്. 2036ഓടെ കേരളത്തിലെ, മുതിർന്ന പൗരന്മാരുടെ അനുപാതം  പതിമൂന്ന് ശതമാനത്തിൽ നിന്ന് (2011 ലെ സെൻസസ്), ഇരുപത്തിമൂന്ന് ശതമാനമായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അറുപതും അതിൽ കൂടുതലും വയസുള്ളവരാണ് മുതിർന്ന പൗരന്മാരായി ഗണിക്കപ്പെടുന്നത്. സംസ്ഥാനത്തെ മിക്കവാറും എല്ലാ അഞ്ചാമത്തെ വ്യക്തിയും 2036ഓടെ, മുതിർന്ന പൗരനായിരിക്കുമെന്ന്  കേരളത്തിലെ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൈഗ്രേഷൻ ആന്റ് ഡവലപ്മെന്റ് ചെയർമാൻ എസ്. ഇരുദയ രാജൻ ദി ഹിന്ദുവിനോട് പറയുകയുണ്ടായി. 

ഫലഭൂയിഷ്ഠത കുറയുന്നതും ആയുസ്സ് വർധിക്കുന്നതും സംസ്ഥാനത്തെ ജനസംഖ്യാപരമായ മാറ്റങ്ങൾക്ക് കാരണമാകുന്നുണ്ട്. “അതിനാൽ പ്രായമാകുന്നവരുടെ എണ്ണം വർധിക്കുമ്പോഴുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ദീർഘകാല ആസൂത്രണം ആവശ്യമാണ്”- ഡോ. രാജൻ പറയുന്നു. എന്നാൽ, കൊട്ടിഘോഷിച്ച് നടത്തുന്ന ജനസംഖ്യാനിയന്ത്രണ നടപടികൾ,

ജനനിരക്ക് കുറക്കുകയും അതുവഴി യുവജന വിഭാഗത്തിൻ്റെ എണ്ണം ഇടിയുകയുംചെയ്യുന്നില്ലേ എന്ന ചോദ്യവും പ്രധാനമാണ്. ജനസംഖ്യാനിയന്ത്രണം പലപ്പോഴും മനുഷ്യവിഭവശേഷിയിൽ താളപ്പിഴകൾ ഉണ്ടാകാൻ കാരണമാകാറില്ലേ?

വയോജന ക്ഷേമ നടപടികൾക്കായി സർക്കാർ ഏജൻസികളും സിവിൽ സമൂഹവും മുൻകൂട്ടി തയ്യാറാകേണ്ടതുണ്ടെന്ന് വിദഗ്ദർ കരുതുന്നു. “ഭാവിയിൽ പ്രായമാകുന്നവരുടെ സംഖ്യാ വർധനവ് നേരിടാൻ ആരോഗ്യ പരിരക്ഷയുടെയും സാമൂഹിക-സാമ്പത്തിക സംരക്ഷണത്തിന്റെയും സമഗ്രമായ സംയോജനം വിഭാവനം ചെയ്യേണ്ടതുണ്ട്. ഉപജീവന നിലവാരത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് കൊണ്ട് സമൂഹത്തിന്റെ മാനസികാവസ്ഥയിൽ മാറ്റം വരണം”എന്നും ഡോ. രാജൻ പറയുകയുണ്ടായി. പ്രായമായവരുടെ പങ്ക് 2041ൽ 28.2 ശതമാനത്തിലും 2051 ൽ 34.3 ശതമാനത്തിലും എത്തുമെന്ന് അദ്ദേഹം പറഞ്ഞു. “കേരളത്തിന് പ്രായമാകുന്ന ജനസംഖ്യയുണ്ടെന്നും വാർധക്യം രണ്ടാം ബാല്യമാണെന്നും ആളുകൾ മനസ്സിലാക്കണം” വാർധക്യത്തെക്കുറിച്ച് വിപുലമായ പഠനങ്ങൾ നടത്തിയ ഡോ. രാജൻ്റെ വിലയിരുത്തൽ. തിരുവനന്തപുരം സെന്റർ ഫോർ ഡവലപ്മെന്റ് സ്റ്റഡീസിലെ പ്രൊഫസർ ഉദയ എസ്. മിശ്ര യോടൊപ്പം ‘സീനിയർ സിറ്റിസൺസ് ഓഫ് ഇന്ത്യ: എമർജിംഗ് ചാലഞ്ചേഴ്സ് ആൻഡ് കൺസേണ്സ്’ എന്ന പുസ്തകവും രചിച്ചിട്ടുണ്ട് അദ്ദേഹം.

2036 ഓടെ 3.69 കോടി

2011-2036 കാലയളവിൽ സംസ്ഥാനത്തെ ജനസംഖ്യ 3.34 കോടിയിൽ നിന്ന് 3.69 കോടിയായി ഉയരുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. പുരുഷന്മാരുടെ ആയുസ്സ് 2011-15ൽ 72.19 ൽ നിന്ന്, 2031-35 ൽ 74.49 ആയും, സ്ത്രീകളുടെ ആയുസ്സ് 78.15 മുതൽ 80.15 വരെയും വർധിക്കും. രാജ്യത്തെ ഏറ്റവും താഴ്ന്ന ശിശുമരണ നിരക്ക് (ഐ‌.എം‌.ആർ) 2031-35 ൽ സംസ്ഥാനത്ത് ഒൻപത് ആയിരിക്കുമെന്നും മൊത്തം ഫെർട്ടിലിറ്റി റേറ്റ് (ടി.എഫ്.ആർ) 2011-2015 കാലയളവിൽ 1.82 ൽ നിന്ന് 2031-35 ൽ 1.8 ആയി കുറയുമെന്നും പ്രതീക്ഷിക്കുന്നു. ലിംഗാനുപാതം (ആയിരം പുരുഷന്മാരുടെ അനുപാതത്തിലുള്ള സ്ത്രീകൾ ) 2011ലെ 1,084 ൽ നിന്ന്, 2036 ൽ 1,079 ആയി കുറഞ്ഞു.

ദശക വളർച്ചാ നിരക്ക്

2001-2011 കാലയളവിൽ സംസ്ഥാനത്തെ ജനസംഖ്യയുടെ ദശക വളർച്ചാ നിരക്ക്  ഇന്ത്യൻ സംസ്ഥാനങ്ങളിൽ തന്നെ ഏറ്റവും താഴ്ന്നത്, 4.9% ആയിരുന്നു. ജില്ലകളിൽ മലപ്പുറത്താണ് ഏറ്റവും ഉയർന്ന വളർച്ചാ നിരക്ക് (13.4%), പത്തനംതിട്ടയിലാണ് ഏറ്റവും കുറഞ്ഞ വളർച്ചാ നിരക്ക് (-3%). ഇടുക്കിയിലും വളർച്ചാ നിരക്കിൽ (-1.8%) ഇടിവ് സംഭവിച്ചിട്ടുണ്ട്. അതുപോലെതന്നെ തെക്കൻ ജില്ലകളായ ഇടുക്കി, കോട്ടയം, ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം എന്നിവിടങ്ങളിൽ മറ്റ് ജില്ലകളെ അപേക്ഷിച്ച് ജനസംഖ്യാ വളർച്ചാ നിരക്ക് കുറവായിരുന്നു. വയോധികരുടെ എണ്ണം ജനസംഖ്യയുടെ ഇരുപത് ശതമാനത്തോളം എത്തിയ പ്രത്യേക സാഹചര്യത്തിൽ അവരുടെ  അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള പ്രചോദനങ്ങളും പരിശ്രമങ്ങളും കൂടുതൽ സജീവമാകേണ്ടതുണ്ട്.

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.