വയോജന ക്ഷേമ നടപടികൾക്കായി സർക്കാർ ഏജൻസികളും സിവിൽ സമൂഹവും മുൻകൂട്ടി തയ്യാറാകേണ്ടതുണ്ടെന്ന് വിദഗ്ദർ കരുതുന്നു. “ഭാവിയിൽ പ്രായമാകുന്നവരുടെ സംഖ്യാ വർധനവ് നേരിടാൻ ആരോഗ്യ പരിരക്ഷയുടെയും സാമൂഹിക-സാമ്പത്തിക സംരക്ഷണത്തിന്റെയും സമഗ്രമായ സംയോജനം വിഭാവനം ചെയ്യേണ്ടതുണ്ട്. ഉപജീവന നിലവാരത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് കൊണ്ട് സമൂഹത്തിന്റെ മാനസികാവസ്ഥയിൽ മാറ്റം വരണം”എന്നും ഡോ. രാജൻ പറയുകയുണ്ടായി. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് കേരളം വേഗത്തിൽ ‘വാർധക്യം പ്രാപിക്കുക’യാണ്! ജനസംഖ്യാ പരിവർത്തനവുമായി ബന്ധപ്പെട്ട ചർച്ചയിലാണ്, സമീപ ഭാവിയിൽ ‘പ്രായമേറുന്ന’ കേരളത്തെക്കുറിച്ച കണക്കുകൾ ചർച്ചയാകുന്നത്. 2036ഓടെ കേരളത്തിലെ, മുതിർന്ന പൗരന്മാരുടെ അനുപാതം പതിമൂന്ന് ശതമാനത്തിൽ നിന്ന് (2011 ലെ സെൻസസ്), ഇരുപത്തിമൂന്ന് ശതമാനമായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അറുപതും അതിൽ കൂടുതലും വയസുള്ളവരാണ് മുതിർന്ന പൗരന്മാരായി ഗണിക്കപ്പെടുന്നത്. സംസ്ഥാനത്തെ മിക്കവാറും എല്ലാ അഞ്ചാമത്തെ വ്യക്തിയും 2036ഓടെ, മുതിർന്ന പൗരനായിരിക്കുമെന്ന് കേരളത്തിലെ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൈഗ്രേഷൻ ആന്റ് ഡവലപ്മെന്റ് ചെയർമാൻ എസ്. ഇരുദയ രാജൻ ദി ഹിന്ദുവിനോട് പറയുകയുണ്ടായി.
ഫലഭൂയിഷ്ഠത കുറയുന്നതും ആയുസ്സ് വർധിക്കുന്നതും സംസ്ഥാനത്തെ ജനസംഖ്യാപരമായ മാറ്റങ്ങൾക്ക് കാരണമാകുന്നുണ്ട്. “അതിനാൽ പ്രായമാകുന്നവരുടെ എണ്ണം വർധിക്കുമ്പോഴുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ദീർഘകാല ആസൂത്രണം ആവശ്യമാണ്”- ഡോ. രാജൻ പറയുന്നു. എന്നാൽ, കൊട്ടിഘോഷിച്ച് നടത്തുന്ന ജനസംഖ്യാനിയന്ത്രണ നടപടികൾ,
ജനനിരക്ക് കുറക്കുകയും അതുവഴി യുവജന വിഭാഗത്തിൻ്റെ എണ്ണം ഇടിയുകയുംചെയ്യുന്നില്ലേ എന്ന ചോദ്യവും പ്രധാനമാണ്. ജനസംഖ്യാനിയന്ത്രണം പലപ്പോഴും മനുഷ്യവിഭവശേഷിയിൽ താളപ്പിഴകൾ ഉണ്ടാകാൻ കാരണമാകാറില്ലേ?
വയോജന ക്ഷേമ നടപടികൾക്കായി സർക്കാർ ഏജൻസികളും സിവിൽ സമൂഹവും മുൻകൂട്ടി തയ്യാറാകേണ്ടതുണ്ടെന്ന് വിദഗ്ദർ കരുതുന്നു. “ഭാവിയിൽ പ്രായമാകുന്നവരുടെ സംഖ്യാ വർധനവ് നേരിടാൻ ആരോഗ്യ പരിരക്ഷയുടെയും സാമൂഹിക-സാമ്പത്തിക സംരക്ഷണത്തിന്റെയും സമഗ്രമായ സംയോജനം വിഭാവനം ചെയ്യേണ്ടതുണ്ട്. ഉപജീവന നിലവാരത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് കൊണ്ട് സമൂഹത്തിന്റെ മാനസികാവസ്ഥയിൽ മാറ്റം വരണം”എന്നും ഡോ. രാജൻ പറയുകയുണ്ടായി. പ്രായമായവരുടെ പങ്ക് 2041ൽ 28.2 ശതമാനത്തിലും 2051 ൽ 34.3 ശതമാനത്തിലും എത്തുമെന്ന് അദ്ദേഹം പറഞ്ഞു. “കേരളത്തിന് പ്രായമാകുന്ന ജനസംഖ്യയുണ്ടെന്നും വാർധക്യം രണ്ടാം ബാല്യമാണെന്നും ആളുകൾ മനസ്സിലാക്കണം” വാർധക്യത്തെക്കുറിച്ച് വിപുലമായ പഠനങ്ങൾ നടത്തിയ ഡോ. രാജൻ്റെ വിലയിരുത്തൽ. തിരുവനന്തപുരം സെന്റർ ഫോർ ഡവലപ്മെന്റ് സ്റ്റഡീസിലെ പ്രൊഫസർ ഉദയ എസ്. മിശ്ര യോടൊപ്പം ‘സീനിയർ സിറ്റിസൺസ് ഓഫ് ഇന്ത്യ: എമർജിംഗ് ചാലഞ്ചേഴ്സ് ആൻഡ് കൺസേണ്സ്’ എന്ന പുസ്തകവും രചിച്ചിട്ടുണ്ട് അദ്ദേഹം.
2036 ഓടെ 3.69 കോടി
2011-2036 കാലയളവിൽ സംസ്ഥാനത്തെ ജനസംഖ്യ 3.34 കോടിയിൽ നിന്ന് 3.69 കോടിയായി ഉയരുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. പുരുഷന്മാരുടെ ആയുസ്സ് 2011-15ൽ 72.19 ൽ നിന്ന്, 2031-35 ൽ 74.49 ആയും, സ്ത്രീകളുടെ ആയുസ്സ് 78.15 മുതൽ 80.15 വരെയും വർധിക്കും. രാജ്യത്തെ ഏറ്റവും താഴ്ന്ന ശിശുമരണ നിരക്ക് (ഐ.എം.ആർ) 2031-35 ൽ സംസ്ഥാനത്ത് ഒൻപത് ആയിരിക്കുമെന്നും മൊത്തം ഫെർട്ടിലിറ്റി റേറ്റ് (ടി.എഫ്.ആർ) 2011-2015 കാലയളവിൽ 1.82 ൽ നിന്ന് 2031-35 ൽ 1.8 ആയി കുറയുമെന്നും പ്രതീക്ഷിക്കുന്നു. ലിംഗാനുപാതം (ആയിരം പുരുഷന്മാരുടെ അനുപാതത്തിലുള്ള സ്ത്രീകൾ ) 2011ലെ 1,084 ൽ നിന്ന്, 2036 ൽ 1,079 ആയി കുറഞ്ഞു.
ദശക വളർച്ചാ നിരക്ക്
2001-2011 കാലയളവിൽ സംസ്ഥാനത്തെ ജനസംഖ്യയുടെ ദശക വളർച്ചാ നിരക്ക് ഇന്ത്യൻ സംസ്ഥാനങ്ങളിൽ തന്നെ ഏറ്റവും താഴ്ന്നത്, 4.9% ആയിരുന്നു. ജില്ലകളിൽ മലപ്പുറത്താണ് ഏറ്റവും ഉയർന്ന വളർച്ചാ നിരക്ക് (13.4%), പത്തനംതിട്ടയിലാണ് ഏറ്റവും കുറഞ്ഞ വളർച്ചാ നിരക്ക് (-3%). ഇടുക്കിയിലും വളർച്ചാ നിരക്കിൽ (-1.8%) ഇടിവ് സംഭവിച്ചിട്ടുണ്ട്. അതുപോലെതന്നെ തെക്കൻ ജില്ലകളായ ഇടുക്കി, കോട്ടയം, ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം എന്നിവിടങ്ങളിൽ മറ്റ് ജില്ലകളെ അപേക്ഷിച്ച് ജനസംഖ്യാ വളർച്ചാ നിരക്ക് കുറവായിരുന്നു. വയോധികരുടെ എണ്ണം ജനസംഖ്യയുടെ ഇരുപത് ശതമാനത്തോളം എത്തിയ പ്രത്യേക സാഹചര്യത്തിൽ അവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള പ്രചോദനങ്ങളും പരിശ്രമങ്ങളും കൂടുതൽ സജീവമാകേണ്ടതുണ്ട്.