Skip to content Skip to sidebar Skip to footer

ഇന്ത്യയിലെ ക്രിസ്​ത്യാനികൾ ജീവിക്കുന്നത്​ കടുത്ത ഭീതിയിലാണ്

ചത്തീസ്ഗഢിൽ നിർബന്ധിത മതപരിവർത്തനം നടക്കുന്നുവെന്ന പേരിലാണ് വലതുപക്ഷ ഹിന്ദു ഗ്രൂപ്പുകൾ ക്രിസ്ത്യാനികൾക്ക് നേരെ അക്രമങ്ങൾ അഴിച്ചുവിടുന്നത്. ഇന്ത്യ ഭരിക്കുന്ന ഭാരതീയ ജനതാ പാർട്ടി (ബി.ജെ.പി)യിലെ മുതിർന്ന ആളുകളാണ് ഇത്തരം അവകാശവാദങ്ങൾ ഉന്നയിച്ചിരിക്കുന്നത്.

ഛത്തീസ്ഗഢിലെ ലഖോലി ജില്ലക്കാരനായ തമേഷ് വാർ സാഹ് അഞ്ച് വർഷം മുമ്പാണ് ക്രിസ്തുമതം സ്വീകരിച്ചത്. കഴിഞ്ഞ ജൂലൈ മാസത്തിൽ ഒരു ദിവസം ഉച്ചക്കു ശേഷം, ഒരു സംഘം ആളുകൾ അദ്ദേഹത്തിൻ്റെ വീട് വളയുകയും അലമാരയിൽ നിന്നും ബൈബിൾ എടുത്ത് വലിച്ചെറിയുകയും സാഹുവിന്റെ ഭാര്യയോട് വധഭീഷണി മുഴക്കുകയും ചെയ്തു. ‘ഞങ്ങൾ നിങ്ങളെ ഒരു പാഠം പഠിപ്പിക്കും’ എന്നായിരുന്നു അക്രമികളുടെ ആക്രോശം.  

സാഹുവിന് മാത്രമല്ല ഇത്തരത്തിലുള്ള അക്രമണങ്ങൾ നേരിട്ടത്. ഈ വർഷം തുടക്കം മുതൽ തന്നെ ഛത്തീസ്ഗഢിൽ ഉടനീളം സമാനമായ ആക്രമണങ്ങൾ നടന്നിട്ടുണ്ട്. ചില ഗ്രാമങ്ങളിൽ ക്രിസ്ത്യൻ പള്ളികൾ നശിപ്പിക്കപ്പെട്ടു. മറ്റു ചിലയിടങ്ങളിൽ പാസ്റ്റർമാർക്ക് നേരെ അക്രമങ്ങളും അധിക്ഷേപങ്ങളുമുണ്ടായി. നിരവധി വിശ്വാസികൾ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുണ്ട്. 

ഈ അക്രമങ്ങളിൽ പോലീസും ഉൾപ്പെട്ടിട്ടുണ്ട്. ക്രിസ്ത്യാനികളെ ഭീഷണിപ്പെടുത്തുകയും അവരെ പോലീസ് സ്റ്റേഷനുകളിലേക്ക് വലിച്ചിഴക്കുകയും ഞായറാഴ്ച്ച പ്രാർത്ഥനകളിൽ റെയ്ഡുകൾ നടത്തുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയിലെ ക്രിസ്​ത്യാനികൾ ഇന്ന് ജീവിക്കുന്നത്​ ഭയത്തിലാണ് എന്ന് ഇതിൽ നിന്ന്മനസ്സിലാക്കാം. ചത്തീസ്ഗഢിൽ നിർബന്ധിത മതപരിവർത്തനം നടക്കുന്നുവെന്ന പേരിലാണ് വലതുപക്ഷ ഹിന്ദു ഗ്രൂപ്പുകൾ ഇത്തരത്തിലുള്ള അക്രമങ്ങൾ അഴിച്ചുവിടുന്നത്. ഇന്ത്യ ഭരിക്കുന്ന ഭാരതീയ ജനതാ പാർട്ടി (ബി.ജെ.പി)യിലെ മുതിർന്ന ആളുകളാണ് ഇത്തരം അവകാശവാദങ്ങൾ ഉന്നയിച്ചിരിക്കുന്നത്.

കഴിഞ്ഞ മാസം ഛത്തീസ്ഗഢിൽ ഉടനീളം ഡസൻ കണക്കിന് “മതപരിവർത്തന വിരുദ്ധ” റാലികൾ ഹിന്ദുത്വ സംഘടനകൾ നടത്തിയിട്ടുണ്ട്. കൂടാതെ നേരിട്ടുള്ള അക്രമ പ്രവർത്തനങ്ങളും ഉണ്ടായി. ആഗസ്റ്റ് 29ന്, വലതുപക്ഷ ഗ്രൂപ്പായ ഹിന്ദു സരജ ജഗ്തർ സമിതിയുടെ നേതൃത്വത്തിൽ 100ഓളം ആളുകൾ മൂന്ന് പള്ളികൾ ആക്രമിക്കാൻ ശ്രമിച്ചത് ഉദാഹരണമാണ്.

ഇത്തരം അക്രമണങ്ങളെക്കുറിച്ച് മുതിർന്ന ബി.ജെ.പി. നേതൃത്വത്തിൻ്റെ പ്രതികരണം ഇങ്ങനെയാണ്; “ഞങ്ങൾ ഈ വിഷയത്തെ വെല്ലുവിളിക്കുന്നു. കാരണം, ഇത് രാജ്യത്തിന്റെ ജനസംഖ്യ മാറ്റി മറിക്കും. മതപരിവർത്തനം ക്രമസമാധാനത്തിന് ഭീഷണിയാണ്. ഈ പരിവർത്തനങ്ങൾക്ക് മുഴുവൻ ചുക്കാൻ പിടിക്കുന്നത് വിദേശ ഫണ്ടുകളാണ്. ആളുകൾ അതിൽ ആകർഷിക്കപ്പെടുകയും അതുവഴി പരിവർത്തനം ചെയ്യാൻ ശ്രമിക്കുകയും ചെയ്യുന്നു. അവസാനം ഈ വിദേശ ഫണ്ടിങ്ങ് ഇന്ത്യക്കെതിരാകും. അതുകൊണ്ട് തന്നെ ഞങ്ങളുടെ അജണ്ടയിൽ മുൻപന്തിയിൽ നില്കുന്നത് നിർബന്ധിത മത പരിവർത്തനങ്ങൾക്ക് എതിരെ പോരാടുക എന്നതാണ്”. ഛത്തീസ്ഗഢ് ബി.ജെ.പിയുടെ മുൻ മന്ത്രി ബ്രിജ്മോഹൻ അഗർവാൾ ദി ഗാർഡിയനോട് പറഞ്ഞു. 

എന്നാൽ, നിർബന്ധിത മതപരിവർത്തനത്തെക്കുറിച്ച എല്ലാ ആരോപണങ്ങളും തെറ്റും അടിസ്ഥാനരഹിതവും ആണെന്നാണ് ക്രിസ്ത്യൻ വിഭാഗക്കാർ പറയുന്നത്. ദി ഗാർഡിയനുമായി സംസാരിക്കവെ, “തങ്ങൾക്ക് പുറത്തുനിന്നുള്ള ധന സഹായമില്ല. ഗ്രാമങ്ങളിലും ചേരി പ്രദേശങ്ങളിലും ബൈബിൾ വിതരണം ചെയ്യാറുണ്ടെങ്കിലും സംസ്ഥാന നിയമമനുസരിച്ച് സജീവമായ മതപരിവർത്തനത്തിൽ ഏർപ്പെട്ടിട്ടില്ല” അവർ പറയുന്നു.

മതപരിവർത്തനങ്ങൾ നിയന്ത്രിക്കുന്ന കടുത്ത നിയമങ്ങൾ നിലവിലുള്ള ഒമ്പത് ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഒന്നാണ് ഛത്തീസ്ഗഡ്. മതം മാറാൻ ആഗ്രഹിക്കുന്നവർ പ്രാദേശിക ജില്ലാ മജിസ്ട്രേറ്റിന്റെ അനുമതി തേടേണ്ടതുണ്ട്, നിർബന്ധിത മതപരിവർത്തനം നടത്തുന്ന ആർക്കും മൂന്ന് വർഷത്തെ തടവ് ശിക്ഷ ലഭിക്കും. അതുകൊണ്ട് തന്നെ നിർബന്ധിത മതപരിവർത്തനത്തിന് ആരും ശ്രമിക്കില്ല. ഇത് ഒരു രാഷ്ട്രീയ ലക്ഷ്യമാക്കി മാറിയിട്ടുണ്ടന്ന് ക്രിസ്ത്യൻ സമുദായത്തിലെ പലരും ആരോപിക്കുന്നുണ്ട്: “മതപരിവർത്തന വിവാദം ബി.ജെ.പി പുനരുജ്ജീവിപ്പിച്ചത് വോട്ടർമാരെ മതപരമായി വിഭജിക്കാനും, ചത്തീസ്ഗഡ് സംസ്ഥാനം ഭരിക്കുന്ന കോൺഗ്രസ് പാർട്ടിയുടെ സൽപ്പേരിന് കളങ്കം വരുത്താനുമാണ്”.

ഇന്ത്യയിലുടനീളം ബി.ജെ.പി മുസ്ലിംകളെ ടാർഗറ്റ് ചെയ്താണ് വോട്ട് നേടുന്നത്. ഇപ്പോൾ ഛത്തീസ്ഗഢിൽ അവർ ക്രിസ്ത്യാനികളെ ടാർഗറ്റ് ചെയ്യുന്നു. അതിനുള്ള ഒരുക്കങ്ങളാണ് അവർ നടത്തുന്നത്. വ്യകതമായ ഒരു രാഷ്ട്രീയ അജണ്ട വെച്ചുകൊണ്ടാണ് അവർ ഇത്തരത്തിലുള്ള അക്രമങ്ങൾ നടത്തുന്നതെന്ന് മനസ്സിലാക്കാം.

Source:

  1. The Guardian

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.