Skip to content Skip to sidebar Skip to footer

മുസ്‌ലിം വിരുദ്ധ വിവേചനം വർധിക്കുന്നു!

മുസ്‌ലിംകളില്‍ 33%ത്തോളം പേർ ആശുപത്രികളില്‍ മതപരമായ വിവേചനം നേരിടുന്നുവെന്ന് ഓക്‌സ്ഫാം ഇന്ത്യയുടെ സര്‍വേ ഫലം.സ്ത്രീകളില്‍ 35% പേര്‍ക്ക് മറ്റൊരു സ്ത്രീയുടെ സാന്നിധ്യമില്ലാതെ പുരുഷ ഡോക്ടറുടെ ദേഹപരിശോധനക്ക് വിധേയമാകേണ്ടി വന്നിട്ടുള്ളതായും സര്‍വേയില്‍ കണ്ടെത്തിയിട്ടുണ്ട്.

28 സംസ്ഥാനങ്ങളിലും അഞ്ച് കേന്ദ്രഭരണ പ്രദേശങ്ങളിലും 3890 പേരിൽ നടത്തിയ സർവേയുടെ ഫലമാണ് ചൊവ്വാഴ്ച്ച പുറത്തുവിട്ടത്. 2021 ഫെബ്രുവരി മുതല്‍ ഏപ്രില്‍ വരെയുള്ള വിവരങ്ങളാണ് ഇതിനുവേണ്ടി ശേഖരിച്ചത്.

2018ല്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ തയ്യാറാക്കിയ രോഗികളുടെ അവകാശങ്ങള്‍ സംബന്ധിച്ച ഉത്തരവ് (Charter of Patients’ Rights) എത്രത്തോളം നടപ്പാക്കുന്നുവെന്ന് വിലയിരുത്താനാണ് സര്‍വേയിലെ ശ്രമം.

സര്‍വേയില്‍ പങ്കെടുത്ത പട്ടിക ജാതി വിഭാഗക്കാരില്‍ 22% പേര്‍ക്കും പട്ടിക വര്‍ഗക്കാരില്‍ 21% പേര്‍ക്കും, മറ്റു പിന്നോക്കവിഭാഗക്കാരില്‍ 15% പേര്‍ക്കും ആശുപത്രികളില്‍ നിന്ന് വിവേചനം നേരിട്ടിട്ടുണ്ട് എന്ന് കണ്ടത്തിയിരിക്കുന്നു.

മറ്റുള്ളവരെപ്പോലെ, മെഡിക്കല്‍ പ്രാക്ടീഷണര്‍മാരും സമാനരീതിയിലുള്ള വിവേചനങ്ങളിലൂടെ കടന്നുപോകുന്നുണ്ടെന്നും അവര്‍ രോഗികളുമായി ഇടപഴകുമ്പോള്‍ അത്തരം പക്ഷപാതിത്വ സമീപനങ്ങള്‍ പ്രതിഫലിക്കാറുണ്ടെന്നും ഓക്‌സ്ഫാം ഇന്ത്യയുടെ, ‘ഇന്‍ഈക്വാലിറ്റി,ഹെല്‍ത്ത് ആന്‍ഡ് എജ്യൂക്കേഷന്‍’ ലീഡ്’ ആയ ആഞ്ചെല തനേജ പറയുന്നു.

‘തൊട്ടുകൂടായ്മ ഇന്നും ഒരു യാഥാര്‍ത്ഥ്യമാണ്.അതിനാല്‍,ദലിതന്റെ നാഡിമിടിപ്പ് പരിശോധിക്കാന്‍ ഡോക്ടര്‍മാര്‍ ചിലപ്പോള്‍ വിമുഖത കാണിച്ചേക്കാം. അതുപോലെ,ആദിവാസികള്‍ക്ക് രോഗങ്ങളുടെ സ്വഭാവവും ചികിത്സകളും മനസിലാക്കാനുള്ള വിവരമില്ലെന്ന മുന്‍ധാരണയില്‍ രോഗസംബന്ധമായ വിശദാംശങ്ങള്‍ നല്‍കാന്‍ ഡോക്ടര്‍മാര്‍ മടി കാണിക്കുന്നു’ സംഘത്തെ നയിച്ച തനേജ അഭിപ്രായപ്പെട്ടു. 

ദൽഹിയിൽ തബ്ലീഗ് ജമാഅത്ത് സമ്മേളനം നടന്നതിന് ശേഷം കോവിഡിന്റെ ആദ്യ ഘട്ടങ്ങളില്‍ മുസ്‌ലിംകളെ ഉന്നംവെച്ചു നടന്ന കുപ്രചാരണങ്ങളെക്കുറിച്ചും തനേജ പറയുന്നുണ്ട്;”അക്കാലത്ത് ഒരു പ്രത്യേക സമുദായം പ്രതിക്കൂട്ടില്‍ നിര്‍ത്തപ്പെട്ടു,അത് തികച്ചും അന്യായമായിരുന്നു”.

2020 മാര്‍ച്ചില്‍ ലോക്ക്ഡൗണിന്റെ ആദ്യ വാരങ്ങളില്‍ രാജ്യത്തുടനീളമുള്ള ആയിരക്കണക്കിന് കൊറോണ വൈറസ് കേസുകളുടെ പേരില്‍ തബ്ലീഗ് ജമാഅത്തിനെ കുറ്റപ്പെടുത്തി.ഈ സംഭവം മുസ്ലീങ്ങള്‍ക്കെതിരായ വിദ്വേഷത്തിന് ശക്തി പകര്‍ന്നു,കച്ചവട ബഹിഷ്‌കരണങ്ങളുടെയും വിദ്വേഷ പ്രസംഗങ്ങളുടെയും ഇതൊരു മുസ്ലിം വിരുദ്ധ തരംഗത്തിന് കാരണമായി.

മറ്റ് അതിക്രമങ്ങള്‍

ഓക്സ്ഫാം ഇന്ത്യയുടെ സര്‍വേയില്‍, 35% സ്ത്രീകളും മുറിയില്‍ മറ്റൊരു സ്ത്രീ ഇല്ലാതെ പുരുഷ ഡോക്ടറുടെ ദേഹപരിശോധനക്ക് വിധേയരാകേണ്ടി വന്നു എന്ന് വ്യക്തമാകുന്നു.അത്തരം സമയങ്ങളില്‍ മുറിയില്‍ മറ്റൊരു സ്ത്രീയുടെ സാന്നിധ്യം ആശുപത്രി മാനേജ്‌മെന്റ് ഉറപ്പാക്കണമെന്ന് മേല്‍ സൂചിപ്പിച്ച ഉത്തരവില്‍ വ്യവസ്ഥയുണ്ട്.എന്നാൽ, ഇത് നടപ്പാക്കുന്നില്ല. മാത്രമല്ല സർവേയിൽ പങ്കെടുത്ത 74% പേരും പറഞ്ഞത്, തങ്ങളുടെ രോഗത്തിന്റെ സ്വഭാവം വിശദീകരിക്കാതെ ഡോക്ടര്‍മാര്‍ കുറിപ്പടി എഴുതുകയോ, പരിശോധനകള്‍ നടത്താന്‍ ആവശ്യപ്പെടുകയോ ചെയ്തുവെന്നാണ്.

ഉറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരില്‍ 19% പേര്‍ ആശുപത്രിയധികൃതര്‍ മൃതദേഹം വിട്ടുനല്‍കാന്‍ തയ്യാറായില്ലെന്നു സാക്ഷ്യപ്പെടുത്തുന്നു. ഉത്തരവിന് കടകവിരുദ്ധമായ ഈ നടപടി,കോവിഡ് രണ്ടാം തരംഗത്തിനിടെ ബില്ലടക്കാന്‍ വൈകുന്നതിന്റെ പേരില്‍ ആശുപത്രികള്‍ക്ക് മൃതദേഹം വിട്ടുനല്‍കാതെ പിടിച്ചുവെക്കാന്‍ അനുമതിയില്ല എന്ന ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദേശത്തിന് എതിരാണ്.

എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഉത്തരവ് നടപ്പിലാക്കുന്നതിന്റെ അവസ്ഥ അവലോകനം ചെയ്യാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം സംവിധാനം ഉണ്ടാക്കണമെന്ന് ഓക്‌സ്ഫാം ഇന്ത്യ ശുപാര്‍ശ ചെയ്തു. ‘സ്വകാര്യ ആരോഗ്യ പരിരക്ഷാ സംവിധാനങ്ങളെ നിയന്ത്രിക്കുന്നതിന് നിലവിലുള്ള ഏറ്റവും ശക്തമായ സംവിധാനം’ നിയമം വാഗ്ദാനം ചെയ്യുന്നുവെന്ന് കാണിച്ചുകൊണ്ട് ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് ആക്ടില്‍ രോഗികളുടെ അവകാശങ്ങളുടെ ചാര്‍ട്ടര്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

‘ഉത്തരവ് ലംഘനം കൈകാര്യം ചെയ്യുന്നതിന് ശരിയായ പരാതി പരിഹാര സംവിധാനവും ഉണ്ടായിരിക്കണം, നിലവില്‍, ഇക്കാര്യത്തില്‍ പോലീസിനെയും കോടതിയെയും സമീപിക്കാന്‍ ആളുകള്‍ക്ക് കഴിയുമെങ്കിലും, ഇത് സമയമെടുക്കുന്നതും ചെലവേറിയതുമാണ്’ തനേജ പറഞ്ഞു. 

ഹെല്‍ത്ത് കെയര്‍ പാഠ്യപദ്ധതിയില്‍ രോഗികളുടെ അവകാശങ്ങള്‍ സംബന്ധിച്ച് ദേശീയ മെഡിക്കല്‍ കമ്മീഷന്‍ നിര്‍ബന്ധിത മൊഡ്യൂളുകള്‍ ഏര്‍പ്പെടുത്തണമെന്നും എന്‍.ജി.ഒ ശുപാര്‍ശ ചെയ്തു.

കോവിഡ്-19 വാക്‌സിനേഷന്‍

കോവിഡ് -19 വാക്‌സിനേഷന്‍ പ്രക്രിയയുമായി ബന്ധപ്പെട്ട അനുഭവങ്ങളുടെ വിവിധ വശങ്ങളെക്കുറിച്ച സര്‍വേ റിപ്പോർട്ടും ഓക്സ്ഫാം ചൊവ്വാഴ്ച പുറത്തിറക്കി.റിപ്പോര്‍ട്ട് പ്രകാരം, പ്രതികരിച്ചവരില്‍ 29% പേര്‍ വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ ഒന്നിലധികം തവണ സന്ദര്‍ശിക്കുകയോ,നീണ്ട ക്യൂവില്‍ നില്‍ക്കുകയോ ചെയ്യേണ്ടി വന്നിട്ടുണ്ട്.

കൂടാതെ, ഇന്റര്‍വ്യൂ ചെയ്തവരില്‍ 22% പേര്‍ ഓണ്‍ലൈനില്‍ വാക്‌സിനേഷനായി സ്ലോട്ട് ബുക്ക് ചെയ്യുന്നതിന് ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടെന്നും,ഒരു സ്ലോട്ട് ലഭിക്കാന്‍ ഒന്നിലധികം ദിവസങ്ങള്‍ ശ്രമിക്കേണ്ടതായി വന്നുവെന്നും പറഞ്ഞു.

പ്രതിമാസം 10,000 രൂപയില്‍ താഴെ വരുമാനമുള്ളവരില്‍ 12% പേർക്കും കോവിഡ് വാക്‌സിന്‍ ഒരു ഡോസ് പോലും ലഭിച്ചിട്ടില്ലെന്നും സര്‍വേ കണ്ടെത്തിയിട്ടുണ്ട്. പ്രതിമാസം 60,000 രൂപയില്‍ കൂടുതല്‍ വരുമാനമുള്ളവരില്‍ വാക്‌സിന്‍ ലഭിക്കാത്തത് 5% ന് മാത്രമായിരുന്നു!

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.