Skip to content Skip to sidebar Skip to footer

രാജ്യദ്രോഹ നിയമത്തിൻ്റെ ചരിത്രവഴികൾ

ഇന്ത്യൻ പീനൽ കോഡിലെ സെക്ഷൻ 124 A രാജ്യദ്രോഹ നിയമം എന്ന് വിളിക്കപ്പെടുന്നു. “രാജ്യദ്രോഹം” എന്ന പദം ഐ.പി.സി സെഷനിൽ പരാമർശിച്ചിട്ടില്ല. എഴുതിയതോ, പറഞ്ഞതോ ആയ വാക്കുകള്‍, ചിഹ്നങ്ങള്‍, ദൃശ്യവല്‍ക്കരണം എന്നിവയോ, മറ്റെന്തെങ്കിലുമോ ഉപയോഗിച്ച്, ഇന്ത്യയില്‍ നിയമപരമായി സ്ഥാപിതമായ സര്‍ക്കാരിനെതിരെ വെറുപ്പും വിദ്വേഷവും സ്‌നേഹമില്ലായ്മയും നീരസവും ഉണ്ടാക്കുകയോ ഉണ്ടാക്കാന്‍ ശ്രമിക്കുകയോ പ്രകോപിപ്പിക്കുകയോ ചെയ്യുന്ന ആരും മൂന്ന് വർഷം വരെ തടവ് ശിക്ഷ അനുഭവിക്കുകയും പിഴ അടക്കേണ്ടി വരികയും ചെയ്യും. 

രാജ്യദ്രോഹം; കോടതി വിധികൾ പുനരാലോചനക്ക് വഴി തുറക്കുമോ? എന്ന പ്രഭാഷ് കെ. ദുട്ടയുടെ ലേഖനത്തിൻ്റെ രണ്ടാം ഭാഗം

നിയമത്തിന്റെ പശ്ചാത്തലം

ഇന്ത്യയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം കൊണ്ടുവന്നതിന്റെ ബഹുമതി നേടിയ തോമസ് മെക്കാളെയാണ് യഥാർത്ഥത്തിൽ രാജ്യദ്രോഹകുറ്റത്തിന്റെ കരട് തയ്യാറാക്കിയത്. 1870 ലാണ് ഇന്ത്യയിൽ രാജ്യദ്രോഹ നിയമം നിലവിൽ വന്നത്. ആ കാലഘട്ടത്തിലെ ബ്രിട്ടീഷ് കൊളോണിയൽ സർക്കാറിനെ വെല്ലുവിളിക്കുന്ന പ്രവർത്തനങ്ങളെ കൈകാര്യം ചെയ്യുക എന്നതായിരുന്നു അതിന്റെ ഉദ്ദേശ്യം. 

എന്നാൽ, സ്വതന്ത്ര ഇന്ത്യയിൽ രാജ്യദ്രോഹ നിയമം ഉണ്ടാകില്ലെന്ന് പ്രതീക്ഷിച്ചിരുന്നു. മൗലികാവകാശങ്ങളെക്കുറിച്ചുള്ള അധ്യായത്തിൽ അഭിപ്രായ സ്വാതന്ത്ര്യത്തിന് പൂർണ്ണ പരിരക്ഷ നൽകുന്ന, 1950ൽ അംഗീകരിച്ച യഥാർത്ഥ ഭരണഘടന രാജ്യദ്രോഹ നിയമത്തെ അംഗീകരിച്ചില്ല. 1951 ൽ കൊണ്ടുവന്ന ആദ്യത്തെ ഭേദഗതി രാജ്യദ്രോഹ നിയമത്തെ സാധൂകരിക്കുന്ന നിയന്ത്രണങ്ങൾ അവതരിപ്പിക്കുകയാണ് ചെയ്തത്.

ഇന്ത്യൻ പീനൽ കോഡിലെ സെക്ഷൻ 124 A രാജ്യദ്രോഹ നിയമം എന്ന് വിളിക്കപ്പെടുന്നു. “രാജ്യദ്രോഹം” എന്ന പദം ഐ.പി.സി സെഷനിൽ പരാമർശിച്ചിട്ടില്ല. എഴുതിയതോ, പറഞ്ഞതോ ആയ വാക്കുകള്‍, ചിഹ്നങ്ങള്‍, ദൃശ്യവല്‍ക്കരണം എന്നിവയോ, മറ്റെന്തെങ്കിലുമോ ഉപയോഗിച്ച്, ഇന്ത്യയില്‍ നിയമപരമായി സ്ഥാപിതമായ സര്‍ക്കാരിനെതിരെ വെറുപ്പും വിദ്വേഷവും സ്‌നേഹമില്ലായ്മയും നീരസവും ഉണ്ടാക്കുകയോ ഉണ്ടാക്കാന്‍ ശ്രമിക്കുകയോ പ്രകോപിപ്പിക്കുകയോ ചെയ്യുന്ന ആരും മൂന്ന് വർഷം വരെ തടവ് ശിക്ഷ അനുഭവിക്കുകയും പിഴ അടക്കേണ്ടി വരികയും ചെയ്യും. നിയമപ്രകാരം രാജ്യദ്രോഹകുറ്റം എന്നത് ഭരണകൂടതിനെതിരെയുള്ള കുറ്റമാണ്. രാജ്യത്തിനോ ദേശത്തിനോ എതിരെ ഉള്ളതല്ല. 


രാജ്യദ്രോഹ നിയമം എങ്ങനെ മനസ്സിലാക്കാം?

സർക്കാരിനോടുള്ള അസംതൃപ്തി ഇന്ത്യയിലെ രാജ്യദ്രോഹ നിയമത്തിന്റെ കാതലാണ്.  പ്രതിപക്ഷത്തുള്ള എല്ലാ രാഷ്ട്രീയക്കാരും സർക്കാരിനോട് ഒരുതരം അസംതൃപ്തി സൃഷ്ടിക്കുന്നു. ഇത് രാജ്യദ്രോഹത്തിന് തുല്യമാണോ? 
ദൽഹി നാഷണൽ ലോ യൂണിവേഴ്സിറ്റിയിലെ നിയമ വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ പ്രീതി ലഖേര പറയുന്നു : “സർക്കാരിനെ എതിർക്കുക, വിമർശിക്കുക എന്നതാണ് പ്രതിപക്ഷത്തിന്റെ ജോലി. ഈ നിയമം പ്രതിപക്ഷത്തിനെതിരെ ഉപയോഗിക്കാൻ കഴിയുമെങ്കിൽ അത് രാജ്യത്തെ ഭരണഘടന വിഭാവനം ചെയ്യുന്ന ജനാധിപത്യ ഘടനയെ ദുർബലപ്പെടുത്തുകയാണ് ചെയ്യുക”. സുപ്രീംകോടതി അഭിഭാഷകൻ അതുൽ കുമാറിൻ്റെ വാക്കുകൾ ശ്രദ്ധിക്കുക:  “ആളുകളെ അക്രമാസക്തരാക്കാത്ത വിമർശനങ്ങളെ രാജ്യദ്രോഹമായി കാണാൻ കഴിയില്ല.  ഒരു ജനാധിപത്യ ക്രമത്തിൽ, ഇന്ത്യൻ ഭരണഘടന ആർട്ടിക്കിൾ 21 പ്രകാരം ഉറപ്പുനൽകുന്ന ജീവിക്കാനുള്ള അവകാശം പോലെ തന്നെ വിലപ്പെട്ടതാണ് ആർട്ടിക്കിൾ 19 (1) (A) പ്രകാരമുള്ള സംസാരിക്കാനും ആവിഷ്കരിക്കാനുമുള്ള അവകാശം. 

“സർക്കാരിനെതിരായ അസംതൃപ്തി പ്രകടിപ്പിക്കൽ അനുവദിക്കപ്പെടേണ്ടതുണ്ട് എന്നും സമ്മർദ്ദങ്ങൾ കുറക്കുന്നതിന് വേണ്ടി സുരക്ഷാ വാൽവുകൾ പ്രഷർ കുക്കർ പ്രവർത്തിക്കുന്നതുപോലെ തന്നെ പ്രവർത്തിക്കണം” എന്നും ഒരു കേസ് പരിഗണിക്കുന്നതിനിടയിൽ ജസ്റ്റിസ് ചന്ദ്രചൂഡ് ഒരിക്കൽ പറഞ്ഞതായി അതുൽ കുമാർ സൂചിപ്പിക്കുന്നു. 


വ്യക്തിയും പ്രതിപക്ഷവും

പ്രീതി ലഖേര പറയുന്നതനുസരിച്ച്, “ഒരു ജനാധിപത്യ ക്രമത്തിൽ, പ്രതിപക്ഷം എന്നത്  റജിസ്റ്റർ ചെയ്ത രാഷ്ട്രീയ പാർട്ടി തന്നെ ആകണം എന്നില്ല. ഭരണകൂടത്തിന്റെ നയങ്ങൾ ഇഷ്ടപ്പെടാത്ത പൗരന്മാരും പ്രതിപക്ഷമാകാം. അതിനാൽ ഭരണകൂടത്തിന്റെ നയങ്ങളെയോ ഭരണ രീതികളെയോ ഞാൻ എതിർത്ത് സംസാരിച്ചാൽ രാജ്യദ്രോഹമായി പരിഗണിക്കാൻ കഴിയില്ല. 

“രാഷ്‌ട്രീയ പാർട്ടികളുമായോ ഏതെങ്കിലും ആദർശങ്ങളുമായോ ബന്ധപ്പെടാതെ തന്നെ എനിക്ക് എന്റെ കാഴ്ചപ്പാടുകളെ പൊതുസമൂഹത്തിൽ അവതരിപ്പിക്കാനുള്ള അവകാശം ഉണ്ടായിരിക്കണം. ചിന്തിക്കാനും അഭിപ്രായ രൂപീകരണത്തിനുമുള്ള കർതൃത്വം ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയെ എൽപ്പിക്കാൻ ഒരാൾ ആഗ്രഹിചേക്കില്ല” എന്ന് പ്രീതി ലഖേര കൂട്ടിച്ചേർത്തു.

ലേഖനത്തിന്റെ ആദ്യ ഭാഗം ഇവിടെ വായിക്കാം

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.