സാമുദായികാടിസ്ഥാനത്തിൽ പരിശോധിച്ചാൽ ഇന്ത്യയിലെ ന്യൂനപക്ഷ വിഭാഗങ്ങളുടെ ജനസംഖ്യയിൽ 11.54% വരുന്ന ക്രിസ്ത്യൻ സമുദായം 71.96% സ്കൂളുകളാണ് നടത്തുന്നത്. 69.18% വരുന്ന മുസ്ലിം സമുദായം നടത്തുന്നത് 22.75 % സ്കൂളുകൾ മാത്രമാണ്. ന്യൂനപക്ഷ വിഭാഗങ്ങളുടെ ജനസംഖ്യയിൽ 9.78% വരുന്ന സിഖ് സമുദായം 1.54% സ്കൂളുകളാണ് നടത്തുന്നത്. 3.83% ജനസംഖ്യയുള്ള ബുദ്ധ സമുദായം 0.48% സ്കൂളുകളാണ് നടത്തുന്നത്. 1.9 ശതമാനം ജനസംഖ്യയുള്ള ജൈനർ 1.56 ശതമാനം സ്കൂളുകളും നടത്തുന്നുണ്ട്.
മദ്റസകൾ ഉൾപ്പെടെയുള്ള എല്ലാ ന്യൂനപക്ഷ സ്കൂളുകളും ‘വിദ്യാഭ്യാസ അവകാശ’ത്തിന്റെയും സർവ്വശിക്ഷാ അഭയാൻ്റയും (Right to Education and Sarva Shiksha Abhiyan) കീഴിൽ കൊണ്ടുവരണമെന്ന് ദേശീയ ബാലാവകാശ കമ്മീഷൻ കേന്ദ്രസർക്കാരിനോട് ശുപാർശ ചെയ്തു. കമ്മീഷൻ നടത്തിയ സർവേയുടെ റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയാണ് കേന്ദ്രസർക്കാരിന് ഈ ശുപാർശ സമർപ്പിട്ടുള്ളത്. “Impact of Exemption under Article 15 (5) with regards to Article 21A of the Constitution of India on Education of Minority Communities” എന്ന തലക്കെട്ടിലാണ് ഈ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുള്ളത്.
സ്കൂൾ വിദ്യാഭ്യാസം ലഭിക്കാത്ത കുട്ടികളിലെ 1.1 കോടി പേർ മുസ്ലിം സമുദായത്തിൽ നിന്നുള്ളവരാണ്. വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നവരിലെ ഏറ്റവും ഉയർന്ന കണക്കും ഇതാണ്. എൻ.സി.പി.സി.ആർ സർവേ റിപ്പോർട്ട് പ്രകാരം ക്രിസ്ത്യൻ മിഷനറി സ്കൂളിലെ 74 % വിദ്യാർത്ഥികളും ന്യൂനപക്ഷ സമുദായത്തിൽപെട്ടവരല്ല.
ന്യൂനപക്ഷ സ്കൂളുകളിലെ വിദ്യാർത്ഥികളിൽ 8.76 ശതമാനം മാത്രമാണ് സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. ന്യൂനപക്ഷ സ്കൂളുകൾ വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ പരിധിക്ക് പുറത്തായതിനാൽ, പിന്നാക്കാവസ്ഥയിലുള്ള വിദ്യാർത്ഥികളെ പ്രവേശിപ്പിക്കണമെന്ന് നിർബന്ധമില്ല. ന്യൂനപക്ഷേതര വിദ്യാർത്ഥികളാണ് അവിടെ പഠിക്കുന്നവരിൽ വലിയൊരു പങ്കുമെന്ന് സർവേയിൽ കണ്ടെത്തിയതിനെത്തുടർന്ന്, ന്യൂനപക്ഷ സമുദായങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് സംവരണം ഏർപ്പെടുത്തണമെന്ന ആവശ്യത്തെ കമ്മീഷൻ പിന്തുണക്കുകയായിരുന്നു.
സാമുദായികാടിസ്ഥാനത്തിൽ പരിശോധിച്ചാൽ ഇന്ത്യയിലെ ന്യൂനപക്ഷ വിഭാഗങ്ങളുടെ ജനസംഖ്യയിൽ 11.54% വരുന്ന ക്രിസ്ത്യൻ സമുദായം 71.96% സ്കൂളുകളാണ് നടത്തുന്നത്. 69.18% വരുന്ന മുസ്ലിം സമുദായം നടത്തുന്നത് 22.75 % സ്കൂളുകൾ മാത്രമാണ്. ന്യൂനപക്ഷ വിഭാഗങ്ങളുടെ ജനസംഖ്യയിൽ 9.78% വരുന്ന സിഖ് സമുദായം 1.54% സ്കൂളുകളാണ് നടത്തുന്നത്. 3.83% ജനസംഖ്യയുള്ള ബുദ്ധ സമുദായം 0.48% സ്കൂളുകളാണ് നടത്തുന്നത്. ശതമാനം ജനസംഖ്യയുള്ള ജൈനർ 1.56 ശതമാനം സ്കൂളുകളും നടത്തുന്നുണ്ട്.
എൻ.സി.പി.സി.ആർ റിപ്പോർട്ടും, സച്ചാർ കമ്മിറ്റി റിപ്പോർട്ടും പ്രകാരം നാലിൽ ഒന്ന് കുട്ടികളാണ് മദ്റസയിൽ പോകുന്നത്. രജിസ്റ്റർ ചെയ്ത മദ്റസകളുടെ മാത്രം കണക്കാണിത്. പശ്ചിമ ബംഗാളിലെ ന്യൂനപക്ഷ വിഭാഗങ്ങളുടെ ജനസംഖ്യയിൽ 92.47% മുസ്ലിംകളും 2.47% ക്രിസ്ത്യാനികളുമാണെങ്കിലും 114 സ്കൂളുകളാണ് ക്രിസ്ത്യൻ സമുദായം നടത്തുന്നത്. എന്നാൽ രണ്ട് സ്കൂളുകൾക്ക് മാത്രമാണ് മുസ്ലിം മൈനോരിറ്റി സ്റ്റാറ്റസുള്ളൂ. ഉത്തർപ്രദേശിൽ 1% മാത്രമുള്ള ക്രിസ്ത്യൻ സമുദായം 197 സ്കൂളുകളാണ് നടത്തുന്നത്.
ഈ കണക്കുകൾ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കേണ്ടതിന്റെ പ്രധാന്യം എടുത്തു കാണിക്കുന്നു. സ്കൂൾ വിദ്യാഭ്യാസം കിട്ടേണ്ട പ്രായത്തിലുള്ള ധാരാളം കുട്ടികളുണ്ടെങ്കിലും, ന്യൂനപക്ഷ വിഭാഗങ്ങളുടെ ജനസംഖ്യയിൽ 8% ലും താഴെയുള്ള കുട്ടികളേ സ്കൂളുകളിൽ എത്തുന്നുള്ളൂവെന്ന് കമ്മീഷൻ കണ്ടെത്തി. അംഗീകാരമില്ലാത്ത സ്കൂളുകളിൽ ധാരളം കുട്ടികൾ പഠിക്കുന്നുണ്ടെന്നും കമ്മീഷൻ്റെ കണ്ടെത്തലുകളിൽപ്പെടുന്നു.
ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം നൽകിയിരിക്കേണ്ട ന്യുനപക്ഷ വിദ്യാർത്ഥികളുടെ കുറഞ്ഞ സംഖ്യ എത്രയായിരിക്കണം എന്നതു സംബന്ധിച്ച് കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകണമെന്നും കമ്മീഷൻ നിർദേശിക്കുന്നുണ്ട്.