Skip to content Skip to sidebar Skip to footer

ബംഗാളിലെ കസ്റ്റഡി മരണങ്ങൾ യാദൃശ്ചികമോ?

പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനാസ് ജില്ലയിലെ ബരുയിപൂർ സെൻട്രൽ കറക്ഷണൽ ഹോമിൽ ജുഡീഷ്യൽ കസ്റ്റഡിയിലായിരിക്കെ, അബ്ദുൾ റസാക്ക്, ജിയാവുൽ ലസ്കർ, അക്ബർ ഖാൻ, സെയ്ദുൽ മുൻസി എന്നീ നാലു പേർ ഒരാഴ്ചക്കിടെ മരണപ്പെടുകയുണ്ടായി. എന്നാൽ പോലീസ് ഇതിനെ “യാദൃശ്ചികം” എന്നാണ് വിശേഷിപ്പിച്ചത്.

മരിച്ച നാലുപേരെയും ജൂലൈ അവസാനം വെവ്വേറെ കേസുകളിൽ പശ്ചിമ ബംഗാൾ പൊലീസ് പിടികൂടിയതാണ്. മരണപ്പെട്ടവരുടെ ബന്ധുക്കൾ മരണകാരണങ്ങളിൽ സംശയം ഉന്നയിക്കുകയും, മരണത്തിലെ ദുരൂഹത അന്വേഷിക്കാണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇവർ കസ്റ്റഡിയിൽ ക്രൂരമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് സംശയിക്കുന്നതായും മരിച്ചവരുടെ ബന്ധുക്കൾ പറയുന്നു.

പോസ്റ്റ്‌മോർട്ടം റിപ്പോർട്ടുകളൊന്നും ലഭ്യമല്ലാത്തതിനാൽ, പോലീസ് വൃത്തങ്ങൾ ഈ ആരോപണങ്ങൾ നിഷേധിച്ചിരിക്കുകയാണ്‌. ഒരേ പോലീസ് സ്റ്റേഷനിൽ, ഒരാഴ്ച്ചക്കുള്ളിൽ, നാല് മുസ്ലിംകൾ മരണപ്പെടുക “യാദൃശികമാണോ”?

രാജ്യത്ത് ഏറ്റവും കൂടുതൽ കസ്റ്റഡി മരണങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടുള്ള രണ്ടാമത്തെ സംസ്ഥാനമാണ് പശ്ചിമ ബംഗാൾ. ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് പാർലിമെന്റിൽ അവതരിപ്പിച്ച കണക്കുകൾ അനുസരിച്ചു കഴിഞ്ഞ രണ്ട് വർഷങ്ങൾക്കിടെ 442 കസ്റ്റഡി മരണങ്ങൾ (2020 -185 , 2021 -257) ബംഗാളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ബരുയിപുർ ജയിലിൽ മരണപ്പെട്ട ജിയാഉൽ ലസ്‌കർ, മരണപെടുന്നതിനു മൂന്ന് ദിവസം മുൻപ് തന്നെ പോലീസ് മർദിച്ചിരുന്നുവെന്ന് പറഞ്ഞതായി ലസ്കറിന്റെ സഹോദരി സബേര ബീബി ചൂണ്ടികാണിക്കുന്നു. ലസ്‌കറിനൊപ്പം അറസ്റ്റിലായ മറ്റ് രണ്ട് പേർ – സുറോജിത് ഹൽദാർ, റബിയുൾ ഹൽദാർ എന്നിവർ ലസ്‌കർ കസ്റ്റഡിയിൽ വെച്ചുണ്ടായ പീഡനം മൂലമാണ് മരിച്ചതെന്ന് വെളിപ്പെടുത്തിയിരുന്നു. പോലീസിന്റെ ആക്രമണവും ജുഡീഷ്യൽ കസ്റ്റഡിയിൽ വെച്ചുണ്ടായ ലസ്‌കറിന്റെ മരണവും ചൂണ്ടിക്കാട്ടി രണ്ട് പേരും ജാമ്യത്തിനായി അപേക്ഷിക്കുകയും, മരിച്ചവരെ പാർപ്പിച്ച ബരുയിപൂർ ജയിലിൽ ഇവരെ തടങ്കലിൽ വച്ചിരിക്കുന്നത് ന്യായമായ അന്വേഷണത്തിന് അനുയോജ്യമല്ലെന്ന് ചൂണ്ടിക്കാട്ടി അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് (എ.സി.ജെ.എം) ഇവർക്ക് ഇടക്കാല ജാമ്യം അനുവദിക്കുകയുമുണ്ടായി.

ജൂലൈ 27 ന് താൻ കാണുമ്പോൾ അബ്ദുൽ റജ്ജാക്ക് തികച്ചും ആരോഗ്യവാനായിരുന്നുവെന്നും, ജൂലൈ 29 ന് ഉച്ചയ്ക്ക് 1 മണിയോടെ ഒരു പോലീസുകാരൻ തങ്ങളുടെ വീട്ടിലെത്തി റജ്ജാക്ക് ഗുരുതരാവസ്ഥയിലാണെന്ന് അറിയിക്കുകയുമായിരുന്നുവെന്നും ഭാര്യ സുഹാന ബീബി പറയുന്നു. മരണപ്പെട്ട അക്ബർ ഖാന്റെ ശരീരത്തിൽ മർദനമേറ്റതിന്റെ പാടുകളുണ്ടെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ മാധ്യമങ്ങളോട് പറഞ്ഞു.

ഓഗസ്റ്റ് 1 ന് സൈദുൽ മുൻസിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വീട്ടുകാരെ അറിയിച്ചിരുന്നില്ല എന്നും സഹോദരി സൽമ ചൂണ്ടികാണിക്കുന്നു. “ഓഗസ്റ്റ് 2 നാണു ഞങ്ങൾ ഇത് അറിയുന്നത്.” ഓഗസ്റ്റ് 3 നാണു സൈദുൽ മരണപ്പെടുന്നത്. വീട്ടിൽ മുതിർന്നവർ ഇല്ലാത്ത സമയം, പോലീസെത്തി തന്റെ അനുജത്തിയെ നിർബന്ധിച്ചു ഒരു രേഖയിൽ ഒപ്പിടീച്ചുവെന്നും സൽ‍മ പറഞ്ഞതായി ‘ദി വയർ’ റിപ്പോർട്ട് ചെയ്തിരുന്നു.

പോലീസ് കസ്റ്റഡിയിൽ സംഭവിക്കുന്ന മരണങ്ങൾ സാധാരണ “സ്വാഭാവിക കാരണങ്ങളാൽ” എന്നാണ് രേഖപ്പെടുത്തുന്നത്. എന്നാൽ ഈ “സ്വാഭാവിക കാരണങ്ങളിൽ” അടിയന്തിര പുനഃപരിശോധന ആവശ്യമാണ്. ജയിൽ സ്ഥിതിവിവരക്കണക്കുകളെക്കുറിച്ചുള്ള 2021 ലെ നാഷണൽ ക്രൈം റിസർച്ച് ബ്യൂറോ റിപ്പോർട്ട് സൂചിപ്പിക്കുന്നത്, 2020 ൽ ജയിലുകളിൽ മരിച്ചവരുടെ എണ്ണം 1,887 ആയിരുന്നെങ്കിൽ, അതിൽ 1,642 എണ്ണം “സ്വാഭാവിക മരണങ്ങൾ” എന്നും 189 എണ്ണം “അസ്വാഭാവിക കാരണങ്ങളാൽ” എന്നും തരംതിരിച്ചിട്ടുണ്ട്. സ്വാഭാവിക മരണങ്ങളിൽ, 1,542 മരണങ്ങൾ അസുഖം മൂലമാണെന്ന് രേഖപ്പെടുത്തിയിരിക്കുന്നു. എന്നാൽ, ‘ അസുഖം മൂലം ‘ എന്ന് രേഖപ്പെടുത്തിയ പല മരണങ്ങളിലും, ശരീരത്തിലേറ്റ മുറിവിന്റെ പാടുകളും മറ്റും ദുരൂഹതയായി നിലനിൽക്കുന്നുവെന്നതിനാൽ കസ്റ്റഡി മരണങ്ങൾ സംബന്ധിച്ച സുതാര്യമായ അന്നേഷണങ്ങൾ അനിവാര്യമാണ്.

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.