ഇന്ത്യയില്‍ പട്ടികജാതി വിഭാഗത്തിലുള്ളവർക്കെതിരെ അരങ്ങേറുന്ന കുറ്റകൃത്യങ്ങൾ കൂടുകയും ശിക്ഷാ നിരക്ക് കുറഞ്ഞുവരികയും ചെയ്യുന്നതായി കണക്കുകൾ.
2021ൽ റിപ്പോർട്ട് ചെയ്യപ്പെട്ട അതിക്രമങ്ങൾ ഏകീകരിച്ച് നാഷണൽ ക്രൈം റെകോർഡ്‌സ് ബ്യൂറോ പുറത്തുവിട്ട ‘ക്രൈം ഇൻ ഇന്ത്യ റിപ്പോർട്ട്’, 2011 മുതൽ 2020 വരെ റിപ്പോർട്ട് ചെയ്യപ്പെട്ട അതിക്രമ കേസുകളുടെ കണക്കുകൾ എന്നിവ സൂചിപ്പിക്കുന്നത് കുറ്റാരോപിതർ ശിക്ഷിക്കപ്പെടുന്നതിന്റെ നിരക്ക് വളരെ കുറവാണെന്നാണ്.
2021ന്‍റെ തുടക്കത്തില്‍ വിചാരണ മുടങ്ങിക്കിടന്നിരുന്ന 2,64,698 കേസുകളില്‍ 10,223 കേസുകളില്‍ മാത്രമാണ് കോടതിയില്‍ തീര്‍പ്പുണ്ടായത്. രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസുകളുടെ 3.8% മാത്രമാണിത്.
2011 മുതൽ 2020 വരെ ഏറ്റവും കൂടുതൽ അതിക്രമ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് ഉത്തർപ്രദേശിലാണ്. റിപ്പോർട്ട് ചെയ്ത കേസുകൾ 95751. ശിക്ഷ വിധിച്ച കേസുകൾ 22369. 14422 കേസുകളിൽ കുറ്റാരോപിതരെ/പ്രതികളെ വെറുതെവിട്ടു.
രാജസ്ഥാൻ
റിപ്പോർട്ട് ചെയ്ത കേസുകൾ 58945.
ശിക്ഷ വിധിച്ച കേസുകൾ 7482.
വെറുതെ വിട്ട കേസുകൾ 7620.
മധ്യപ്രദേശ്
റിപ്പോർട്ട് ചെയ്ത കേസുകൾ 44469.
ശിക്ഷ വിധിച്ച കേസുകൾ 8834.
വെറുതെ വിട്ട കേസുകൾ 15871.
ഗുജറാത്ത്
റിപ്പോർട്ട് ചെയ്ത കേസുകൾ 12388.
ശിക്ഷ വിധിച്ച കേസുകൾ 232.
വെറുതെ വിട്ട കേസുകൾ 5938
ഹരിയാന
റിപ്പോർട്ട് ചെയ്ത കേസുകൾ 7151.
ശിക്ഷ വിധിച്ച കേസുകൾ 360.
വെറുതെ വിട്ട കേസുകൾ 2325
ബിഹാർ
റിപ്പോർട്ട് ചെയ്ത കേസുകൾ 63116.
ശിക്ഷ വിധിച്ച കേസുകൾ 1218.
വെറുതെ വിട്ട കേസുകൾ 7336.
ഝാർഖണ്ഡ്
റിപ്പോർട്ട് ചെയ്ത കേസുകൾ 6869.
ശിക്ഷ വിധിച്ച കേസുകൾ 410.
വെറുതെ വിട്ട കേസുകൾ 1030.
പശ്ചിമ ബംഗാൾ
റിപ്പോർട്ട് ചെയ്ത കേസുകൾ 1198.
ശിക്ഷ വിധിച്ച കേസുകൾ 1.
വെറുതെ വിട്ട കേസുകൾ 160.
പഞ്ചാബ്
റിപ്പോർട്ട് ചെയ്ത കേസുകൾ 1306.
ശിക്ഷ വിധിച്ച കേസുകൾ 77.
വെറുതെ വിട്ട കേസുകൾ 380.
ഹിമാചൽപ്രദേശ്
റിപ്പോർട്ട് ചെയ്ത കേസുകൾ 1382.
ശിക്ഷ വിധിച്ച കേസുകൾ 30.
വെറുതെ വിട്ട കേസുകൾ 392.
ജമ്മു കശ്മീർ
റിപ്പോർട്ട് ചെയ്ത കേസുകൾ 14.
ശിക്ഷ വിധിച്ച കേസുകൾ 0.
വെറുതെ വിട്ട കേസുകൾ 3
ഡല്‍ഹി
റിപ്പോര്‍ട്ട് ചെയ്ത കേസുകള്‍ 592.
ശിക്ഷ വിധിച്ച കേസുകള്‍ 18.
കുറ്റാരോപിതരെ വെറുതെ വിട്ട കേസുകള്‍ 64.
ഉത്തരാഖണ്ഡ്
റിപ്പോർട്ട് ചെയ്ത കേസുകൾ 630.
ശിക്ഷ വിധിച്ച കേസുകൾ 126.
വെറുതെ വിട്ട കേസുകൾ 114.
അസം
റിപ്പോർട്ട് ചെയ്ത കേസുകൾ 90.
ശിക്ഷ വിധിച്ച കേസുകൾ 3.
വെറുതെ വിട്ട കേസുകൾ 135
ത്രിപുര
റിപ്പോർട്ട് ചെയ്ത കേസുകൾ 200.
ശിക്ഷ വിധിച്ച കേസുകൾ 7.
വെറുതെ വിട്ട കേസുകൾ 47.
സിക്കിം
റിപ്പോർട്ട് ചെയ്ത കേസുകൾ 48.
ശിക്ഷ വിധിച്ച കേസുകൾ 27.
വെറുതെ വിട്ട കേസുകൾ 10
ഛത്തീസ്ഗഢ്
റിപ്പോർട്ട് ചെയ്ത കേസുകൾ 3486.
ശിക്ഷ വിധിച്ച കേസുകൾ 612.
വെറുതെ വിട്ട കേസുകൾ 1031.
ഒഡീഷ
റിപ്പോർട്ട് ചെയ്ത കേസുകൾ 19876.
ശിക്ഷ വിധിച്ച കേസുകൾ 335.
വെറുതെ വിട്ട കേസുകൾ 5860.
മഹാരാഷ്ട്ര
റിപ്പോർട്ട് ചെയ്ത കേസുകൾ 17616.
ശിക്ഷ വിധിച്ച കേസുകൾ 728.
വെറുതെ വിട്ട കേസുകൾ 10689.
തെലങ്കാന
റിപ്പോർട്ട് ചെയ്ത കേസുകൾ 11138.
ശിക്ഷ വിധിച്ച കേസുകൾ 200.
വെറുതെ വിട്ട കേസുകൾ 2261.
ആന്ധ്രപ്രദേശ്
റിപ്പോർട്ട് ചെയ്ത കേസുകൾ 26881.
ശിക്ഷ വിധിച്ച കേസുകൾ 927.
വെറുതെ വിട്ട കേസുകൾ 9950.
തമിഴ്‌നാട്
റിപ്പോർട്ട് ചെയ്ത കേസുകൾ 14649.
ശിക്ഷ വിധിച്ച കേസുകൾ 1235.
വെറുതെ വിട്ട കേസുകൾ 8589.
കേരളം
റിപ്പോർട്ട് ചെയ്ത കേസുകൾ 8156 .
ശിക്ഷ വിധിച്ച കേസുകൾ 124.
വെറുതെ വിട്ട കേസുകൾ 1502
കർണാടക
റിപ്പോർട്ട് ചെയ്ത കേസുകൾ 19616.
ശിക്ഷ വിധിച്ച കേസുകൾ 409.
വെറുതെ വിട്ട കേസുകൾ 10455.
ഗോവ
റിപ്പോർട്ട് ചെയ്ത കേസുകൾ 87.
ശിക്ഷ വിധിച്ച കേസുകൾ 5.
വെറുതെ വിട്ട കേസുകൾ 22.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ മണിപ്പൂരിൽ നാലും അരുണാചൽപ്രദേശിൽ രണ്ടും കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. മിസോറാം, നാഗാലാന്റ്, മേഘാലയ എന്നീ സംസ്ഥാനങ്ങളില്‍ ഇത്തരം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. 2011ലെ സെൻസസ് പ്രകാരം 20% വരെയാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിൽ എസ്‌സി വിഭാഗത്തിൽപെടുന്നവരുടെ ജനസംഖ്യ. ആദിവാസി, ആദിവാസി കൃസ്ത്യന്‍ ജനസംഖ്യ കൂടുതലുള്ള സംസ്ഥാനങ്ങളാണിവ.
2014ൽ, 85.3% കേസുകൾ വിചാരണ പൂർത്തിയാകാതെ കെട്ടിക്കിടന്നു. വിചാരണ പൂർത്തിയായ കേസുകളിൽ 28.8% കേസുകളിൽ പ്രതികൾ ശിക്ഷിക്കപ്പെട്ടപ്പോൾ 71.2% കേസുകളിൽ പ്രതികളെ വെറുതെവിടുകയാണ് ചെയ്തത്. 2015ൽ വിചാരണ പൂർത്തിയാകാതെ 85.3% കേസുകൾ ഉണ്ടായിരുന്നു. 25.8% കേസുകളിൽ മാത്രമാണ് പ്രതികൾ ശിക്ഷിക്കപ്പെട്ടത്. 74.2% കേസുകളിൽ പ്രതികളെ വെറുതെവിട്ടു. 2016ൽ 89.3% കേസുകൾ വിചാരണ പൂർത്തിയാകാതെ കെട്ടിക്കിടന്നു, 24.9% കേസുകളിലാണ് പ്രതികൾ ശിക്ഷിക്കപ്പെട്ടത്. 75.1% കേസുകളിലും പ്രതികൾ കുറ്റവിമുക്തമാക്കപ്പെട്ടു.
ജാതി അതിക്രമ കേസുകളില്‍ പ്രതികള്‍ ശിക്ഷിക്കപ്പെടാതിരിക്കാന്‍ കാരണങ്ങളായി നിരീക്ഷക്കപ്പെടുന്നത് ഇവയാണ് –
1. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് എഫ്.ഐ.ആര്‍ തയ്യാറാക്കാതിരിക്കുക
2.എഫ്.ഐ.ആര്‍ തയ്യാറാക്കുന്നതിലുള്ള കാലതാമസം
3.കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത സാഹചര്യങ്ങള്‍
4.സാക്ഷികള്‍ മൊഴിനല്‍കാന്‍ വിസമ്മതിക്കുക
5. ചാര്‍ജ്ഷീറ്റ് തയ്യാറാക്കുന്നതിന് മുമ്പ് പ്രൊസിക്യൂഷന്‍ കേസ് കെെകാര്യം ചെയ്യുന്നതിലുണ്ടാകുന്ന വീഴ്ചകള്‍
6. കേസില്‍ വിചാരണ നടക്കാതിരിക്കുന്ന അവസ്ഥ
7.തെളിവുകള്‍ നശിപ്പിക്കപ്പെടുന്ന സാഹചര്യം
8. വിചാരണയില്‍ വരുന്ന കാലതാമസം
2018ലെ, എസ്.സി.എസ്.ടി അതിക്രമ നിരോധന നിയമ ഭേദഗതിക്കെതിരെ രാജ്യ വ്യാപകമായി ദലിത്, ആദിവാസി സംഘടനകള്‍ പ്രതിഷേധിച്ചിരുന്നു. ഈ കേസുകളില്‍ കുറ്റവിമുക്തരാക്കപ്പെടുന്നവരുടെ നിരക്ക് ചൂണ്ടിക്കാട്ടി, നിയമം നിരപരാധികള്‍ക്ക് നേരെ ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന വാദമാണ് കേന്ദ്രസര്‍ക്കാര്‍ സുപ്രിം കോടതിക്ക് മുന്നില്‍വെച്ചത്.
വിവരം നൽകാൻ വിസമ്മതിച്ച തമിഴ്‌നാട്ടിലെ ജില്ലകൾ
2021ൽ മാത്രം തമിഴ്‌നാട്ടിൽ 1,272 ജാതി അതിക്രമങ്ങളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടതെന്ന് മനുഷ്യാവകാശ സംഘടന ‘എവിഡൻസി’ന് ലഭിച്ച വിവരാവകാശ മറുപടി. എന്നാൽ സംസ്ഥാനത്തെ 38 ജില്ലകളിൽ, നാമക്കൽ, ദിണ്ടിഗൽ, റാണിപേട്ട്, തിരുവള്ളൂർ എന്നീ ജില്ലകൾ സംഘടനയുടെ സ്ഥാപക ഡയരക്ടറായ എ കതിർ നൽകിയ വിവരാവകാശ അപേക്ഷയോട് പ്രതികരിച്ചില്ല, കുറ്റകൃത്യങ്ങളുടെ സ്വഭാവം സൂചിപ്പിച്ചുകൊണ്ടുള്ള വിവരങ്ങളല്ല മറ്റു ജില്ലകളില്‍ നിന്നും ലഭിച്ചത് എന്നും കതിർ മാധ്യമങ്ങളോട് പറഞ്ഞു. ലഭിച്ച വിവരങ്ങൾ പൂർണമല്ലാത്തതിനാൽ യഥാർത്ഥത്തിൽ ഇതിൽക്കൂടുതൽ കുറ്റകൃത്യങ്ങൾ നടന്നിട്ടുണ്ടെന്ന് എവിഡൻസ് അനുമാനിക്കുന്നു. മധുരെെ ജില്ലയിലാണ് 2021ല്‍ ഏറ്റവും കൂടുതല്‍ കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. 117 കേസുകള്‍. തഞ്ചാവൂരില്‍ 90 കേസുകളും തൃച്ചിയില്‍ 83 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ഒരു വര്‍ഷത്തില്‍ തമിഴ്നാട്ടില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ കേസുകളില്‍ 609 എണ്ണവും പ്രതികള്‍ക്ക് ഏഴ് വര്‍ഷത്തെയോ അതിലധികമോ ശിക്ഷ കിട്ടാവുന്നവയാണ്. ദലിത് സ്ത്രീകള്‍ക്കെതിരെ 70 ലെെംഗിക അതിക്രമ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ദലിത് പെണ്‍കുട്ടികള്‍ക്കെതിരെ നടന്ന ലെെംഗിക അതിക്രമങ്ങളുടെ എണ്ണം 90 ആണ്. 2019ല്‍ തമിഴ്നാട്ടില്‍ റിപ്പോര്‍ട്ട് ചെയ്തത് 1,144 കേസുകളാണ്, 2020ല്‍ 1,274 കേസുകളും.
2016നും 2020നും ഇടയില്‍ തമിഴ്നാട്ടില്‍ റിപ്പോര്‍ട്ട് ചെയ്ത 300 ജാതികൊലപാതകങ്ങളില്‍ 13 കേസുകളില്‍ മാത്രമാണ് പ്രതികള്‍ ശിക്ഷിക്കപ്പെട്ടത്. 2021 സെപ്തംബറില്‍ എവിഡന്‍സ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഈ രേഖപ്പെടുത്തല്‍.