ലോകകപ്പിൽ സ്വിറ്റ്സർലാന്റിനെതിരെ നടന്ന പ്രീ കോർട്ടർ മത്സരത്തിൽ, ആദ്യ പതിനൊന്നിൽ ഉൾപെടുത്താത്തതിനെ തുടർന്ന് പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാൾഡോ ദേശീയ ടീം വിടുന്നതായ വാർത്തകൾ വ്യാപകമായി പ്രചരിച്ചിരുന്നു.
ഗ്രൂപ് ഘട്ടത്തിലെ കൊറിയക്കെതിരായ അവസാന മത്സരത്തിൽ, കളിക്കിടെ പിൻവലിച്ചതും താരത്തെ ചൊടിപ്പിച്ചിരിന്നു എന്ന വാർത്തകൾ ഉണ്ട്.
തുടർന്ന് പോർച്ചുഗൽ ദേശീയ ടീം പരിശീലകൻ ഫെർണാണ്ടോ സാന്റോസുമായി തർക്കമുണ്ടായെന്നും, ക്രിസ്റ്റിയാനോ ദേശീയ ടീം വിടുമെന്ന് ഭീഷണിപ്പെടുത്തിയതായും ഈ വ്യാഴാഴ്ച മുതൽ വാർത്തകൾ പുറത്തുവന്നിരുന്നു.
എന്നാൽ, വാർത്ത നിഷേധിച്ച് കൊണ്ട് പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷൻ തന്നെ ഇപ്പോൾ രംഗത്ത് വന്നിരിക്കുകയാണ്. പോർച്ചുഗൽ ഫുട്ബോള് ഫെഡെറേഷൻ അവരുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് പ്രതികരിച്ചത്.
ഖത്തറിലെ ഇന്റേൺഷിപ്പിനിടെ ഒരു സമയത്തും ദേശീയ ടീമിന്റെ ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ റൊണാൾഡോ ദേശീയ ടീം വിടുമെന്ന് ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് എഫ്. പി. എഫ് വിശദീകരണത്തിൽ പറഞ്ഞു.
ദേശീയ ടീമിനായും രാജ്യത്തിനുവേണ്ടിയും ക്രിസ്റ്റ്യാനോ ഓരോ ദിവസവും ഒരോ അതുല്യമായ ട്രാക്ക് റെക്കോർഡ് സൃഷ്ടിക്കുകയാണ്. അത് ബഹുമാനിക്കപ്പെടേണ്ടതും ദേശീയ ടീമിനോടുള്ള അനിഷേധ്യമായ പ്രതിബദ്ധതയെ സാക്ഷ്യപ്പെടുത്തുന്നതുമാണ്.” എന്നും കുറിപ്പിൽ പറയുന്നു.
ഫെഡറേഷൻ ഇറക്കിയ വിശദീകരണ കുറിപ്പിന്റെ പൂർണരൂപം.
“ദേശീയ ടീം വിടുമെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ ഭീഷണിപ്പെടുത്തിയിട്ടില്ല.
ദേശീയ പരിശീലകൻ ഫെർണാണ്ടോ സാന്റോസുമായുള്ള സംഭാഷണത്തിനിടെ ക്രിസ്റ്റ്യാനോ റൊണാൾഡോ ദേശീയ ടീം വിടുമെന്ന് ഭീഷണിപ്പെടുത്തിയതായി ഈ വ്യാഴാഴ്ച പുറത്തുവന്ന വാർത്തകളിൽ കണ്ടു.
ഖത്തറിൽ നടക്കുന്ന ലോകകപ്പിനിടെ ഒരു സമയത്തും ദേശീയ ടീമിന്റെ ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ റൊണാൾഡോ ദേശീയ ടീം വിടുമെന്ന് ഭീഷണിപ്പെടുത്തിയിട്ടില്ല.
ദേശീയ ടീമിനായും രാജ്യത്തിന് വേണ്ടിയും ക്രിസ്റ്റ്യാനോ റൊണാൾഡോ ഓരോ ദിവസവും ഒരോ അതുല്യമായ ട്രാക്ക് റെക്കോർഡ് സൃഷ്ടിക്കുകയാണ്, അത് ബഹുമാനിക്കപ്പെടേണ്ടതും അദ്ദേഹത്തിന്റെ ദേശീയ ടീമിനോടുള്ള അനിഷേധ്യമായ പ്രതിബദ്ധതയെ സാക്ഷ്യപ്പെടുത്തുന്നതുമാണ്.
ഏറ്റവും ഒടുവിൽ, 2022 ലോകകപ്പിന്റെ പ്രീ കോർട്ടറിൽ, സ്വിറ്റ്സർലൻഡിനെതിരായ വിജയത്തോടെ പോർച്ചുഗലിനായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച ആളും ആയി.
ഇത്, ലോകകപ്പുകളിലെ പോർച്ചുഗലിന്റെ ഏറ്റവും മികച്ച പങ്കാളിത്തമാകാൻ വേണ്ടി കളിക്കാരും, പരിശീലകരും, എഫ്.പി.എഫ് ഘടന തുടങ്ങി എല്ലാവരും ലോകകപ്പ് തുടങ്ങി ആദ്യ ദിവസം മുതൽ, പൂർണ്ണ പ്രതിജ്ഞാബദ്ധരും ആവേശഭരിതരുമാണ്.