Skip to content Skip to sidebar Skip to footer

ജനസംഖ്യാ വർധനവിന് മതാഹ്വാനം മുഴങ്ങുമ്പോൾ!

2020 ലെ കണക്കനുസരിച്ച് ക്രിസ്ത്യൻ ജനസംഖ്യ 6,141,269 ആണ്. ഇത് 2021ൽ 6,378,936 ആയിത്തീരും. അതായത് ക്രൈസ്തവ ജനസംഖ്യയുടെ വളർച്ചയാണ് ഇവിടെ കാണിക്കുന്നത്. 2011ലെ സെന്‍സസ് വിവരങ്ങള്‍ അനുസരിച്ച് ഹിന്ദു ജനസംഖ്യ 79.8% വും മുസ്‌ലിം ജനസംഖ്യ 14.23% വുമാണ്. മുസ്‌ലിം ജനസംഖ്യയുടെ ദശാബ്ദ വളർച്ചാ നിരക്ക് നോക്കുകയാണങ്കിൽ 2011ൽ ഇത് 32.8 ശതമാനമായിരുന്നു. എന്നാൽ, ഇന്നിത് 24.6 ശതമാനമായി കുറയുകയാണ് ചെയ്തത്. ഇത്തരം അന്തരങ്ങൾ സംഭവിക്കുമ്പോൾ തന്നെയാണ് മുസ്‌ലിം ജനസംഖ്യാ വളർച്ചയെക്കുറിച്ച് വിവാദങ്ങൾ അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കുന്നത്.

ജനസംഖ്യാ ചർച്ചകൾ വിവാദങ്ങളും വിമർശനങ്ങളും വംശവെറിയുമായി കത്തിപ്പടരുന്ന കാലത്താണ് നാം ജീവിക്കുന്നത്. അസമിൽ നിന്നും യു.പിയിൽ നിന്നും ജനസംഖ്യാ നിയന്ത്രണം സംബന്ധിച്ച് വന്ന വാർത്തകൾ ഏറെ അപകടകരമാണ്. മുസ്‌ലിം ജനസംഖ്യാ വർധനവിനെക്കുറിച്ച നിറം പിടിപ്പിച്ച കള്ളക്കഥകളും ഇവിടെ പതിവാണ്. ഇതിനിടയിലാണ് കേരളത്തിലെ ചില ക്രൈസ്തവ വിഭാഗങ്ങൾ തങ്ങളുടെ സമുദായത്തിൻ്റെ ജനസംഖ്യാ വർധനവിന് വേണ്ടി മതപരമായ ആഹ്വാനം മുഴക്കിയിരിക്കുന്നത്.

അസമിൽ മുസ്‌ലിം ജനസംഖ്യ ഭീഷണി ഉയർത്തുന്നുവെന്ന നിലക്കുള്ള പ്രചാരണം കൊണ്ടു പിടിച്ച് നടക്കുന്നുണ്ട്. ഇത് നിയന്ത്രിക്കണമെന്ന വാദമാണ് സംസ്ഥാന ഗവൺമെൻ്റ് മുന്നോട്ടു വെക്കുന്നത്. മുസ്‌ലിംകൾ കൂടുതലായുള്ള മേഖലകളില്‍ ‘പോപ്പുലേഷന്‍ ആര്‍മിയെ’ വിന്യസിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് അസം സര്‍ക്കാര്‍. ജനസംഖ്യാ നിയന്ത്രണ നടപടികളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ വിതരണം ചെയ്യുന്നതിനും ആയിരത്തോളം യുവാക്കള്‍ പ്രവർത്തിക്കുമെന്നാണ് ബിശ്വശര്‍മ പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ “സംസ്ഥാനം അനുഭവിക്കുന്ന ദാരിദ്ര്യവും മറ്റ് സാമൂഹിക പ്രശ്നങ്ങളും ഇല്ലാതാക്കാൻ മുസ്ലിംകൾ കുടുംബാസൂത്രണ നയം സ്വീകരിക്കണമെന്നും” അസം മുഖ്യമന്ത്രി പറയുകയുണ്ടായി.

2001 മുതല്‍ 2011 വരെ അസമിലെ ഹിന്ദുക്കളുടെ ജനസംഖ്യാ വര്‍ധനവ് 10 ശതമാനമായിരുന്നെങ്കില്‍, മുസ്‌ലിംകളുടെ ജനസംഖ്യാ വര്‍ധനവ് 29 ശതമാനം ആയിരുന്നുവെന്നാണ് ബിശ്വശര്‍മ പറയുന്നത്. മുസ്‌ലിം ജനസംഖ്യാ വർധനവിനെതിരെ ഇവിധം വിദ്വേഷ പ്രചരണം നടത്തുന്നത് ഇത് ആദ്യമായില്ല.

“രാജ്യത്ത് തീവ്രവാദവും പീഢനങ്ങളും വര്‍ധിക്കുന്നത് മുസ്‍ലിം ജനസംഖ്യ വര്‍ധിക്കുന്നത് മൂലമാണെന്ന് ഉത്തര്‍പ്രദേശില്‍ നിന്നുള്ള ബി.ജെ.പി എം.പി ഹരി ഓം പാണ്ഡെ കുറച്ചു വർഷങ്ങൾക്ക് മുമ്പ് പ്രസ്താവിച്ചിരുന്നു. ‘മുസ്ലിം ജനസംഖ്യാ ജിഹാദ്’ ഇന്ത്യയിലെ ഹിന്ദു ഭൂരിപക്ഷത്തെ വിഴുങ്ങുമെന്ന മുറവിളിയാണ് അവര്‍ ഉയര്‍ത്തിക്കൊണ്ടിരിക്കുന്നത്. ‘മുസ്‌ലിം ജനസംഖ്യയുടെ പ്രഹരശേഷി അല്‍പം പോലും കുറഞ്ഞിട്ടില്ലെന്നും ഈ പോക്ക് തുടര്‍ന്നാല്‍ സമീപഭാവിയില്‍ ഇന്ത്യ ഒരു ഇസ്‌ലാം രാഷ്ട്രമായി മാറുമെന്നും അനുയായികളെ ഓര്‍മപ്പെടുത്തുന്നു’ എന്ന് ആര്‍.എസ്.എസ് നേതാവ് മോഹന്‍ ഭാഗവതും മുമ്പ് പറഞ്ഞിരുന്നു. ഇതിൻ്റെ തുടർച്ചയാണ് യു.പിയിലെ കരട് ബില്ല്.

ഇത്തരം പ്രസ്താവനകളും നടപടികളും ഒരു ഭാഗത്ത് തുടർന്നുകൊണ്ടിരിക്കെ തന്നെയാണ്,  കത്തോലിക്ക കുടുംബങ്ങളിൽ ജനസംഖ്യാ വർധനവ് പ്രോത്സാഹിപ്പിക്കാൻ സാമ്പത്തിക, വിദ്യഭ്യാസ സഹായവുമായി പാലാ രൂപതമുന്നോട്ട് വന്നത്.

സീറോ മലബാർ സഭയിലെ പാലാ രൂപതയ്ക്കു കീഴിലെ, അഞ്ച് കുട്ടികളിൽ കൂടുതലുള്ള കുടുംബങ്ങൾക്കു മാസം 1,500 രൂപ വീതം സഹായധനമായി ലഭിക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ ഒരു കുടുംബത്തിൽ നാലാമതായും തുടർന്നും ജനിക്കുന്ന കുട്ടികൾക്ക് പാലാ സെന്റ് ജോസഫ്സ് കോളജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയിൽ സ്കോളർഷിപ്പോടെ സൗജന്യ പഠനവും ലഭിക്കും. ഒരു കുടുംബത്തിലെ നാല് മുതലുള്ള കുട്ടികളുടെ ജനനവുമായി ബന്ധപ്പെട്ട ആശുപത്രി സൗകര്യങ്ങൾ പാലാ മാർ സ്ലീവാ മെഡിസിറ്റി സൗജന്യമായി നൽകും. ഈ  മൂന്ന് കാര്യങ്ങളാണ് ജനസംഖ്യാ വർധനവ് പ്രോത്സാഹിപ്പിക്കാനായി അവർ പ്രഖ്യാപിച്ചത്. പാലാ രൂപതാ ഫാമിലി അപ്പോസ്റ്റലേറ്റ് ഡയറക്ടർ ഫാ. ജോസ് കുറ്റിയാങ്കലാണ് ഈ പ്രഖ്യാപനം നടത്തിയത് . കേരളത്തിലെ പാലാ രൂപതയ്ക്കു കീഴിൽ വരുന്ന സീറോ മലബാർ സഭാ വിശ്വാസികൾക്കാണ് ഈ സഹായം ലഭിക്കുക. സഭയുടെ കീഴിൽ വരുന്ന കുടുംബങ്ങളുടെ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന വിഭാഗത്തിനാണ് ഇതിൻ്റെ ചുതമല.Syro Malabr Church Poster

ജനസംഖ്യാ വർധനവിനെതിരെ പ്രതിഷേധിക്കുന്നവരാരും, ഈയൊരു പ്രഖ്യാപനത്തിനെതിരെ പ്രതിഷേധവുമായി മുന്നോട്ട് വന്നിട്ടില്ല എന്നത് കൗതുകകരമാണ്.

2020 ലെ കണക്കനുസരിച്ച് ക്രിസ്ത്യൻ ജനസംഖ്യ 6,141,269 ആണ്. ഇത് 2021 ൽ 6,378,936 ആയിത്തീരും. അതായത് ക്രൈസ്തവ ജനസംഖ്യയുടെ വളർച്ചയാണ് ഇവിടെ കാണിക്കുന്നത്. പ്രത്യേക ആനുകൂല്യങ്ങളോ, നിയമങ്ങളോ പോലും ഇല്ലാതെയാണ് ഈ വളർച്ച. 2011ലെ സെന്‍സസ് വിവരങ്ങള്‍ അനുസരിച്ച് ഹിന്ദു ജനസംഖ്യ 79.8% വും മുസ്‌ലിം ജനസംഖ്യ 14.23% വുമാണ്.  മുസ്‌ലിം ജനസംഖ്യയുടെ ദശാബ്ദ വളർച്ചാ നിരക്ക് നോക്കുകയാണങ്കിൽ 2011ൽ ഇത് 32.8 ശതമാനമായിരുന്നു. എന്നാൽ, ഇന്നിത് 24.6 ശതമാനമായി കുറയുകയാണ് ചെയ്തത്. ഇത്തരം അന്തരങ്ങൾ സംഭവിക്കുമ്പോൾ തന്നെയാണ് മുസ്‌ലിം ജനസംഖ്യാ വളർച്ചയെക്കുറിച്ച് വിവാദങ്ങൾ അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കുന്നത്.

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.