2020 ലെ കണക്കനുസരിച്ച് ക്രിസ്ത്യൻ ജനസംഖ്യ 6,141,269 ആണ്. ഇത് 2021ൽ 6,378,936 ആയിത്തീരും. അതായത് ക്രൈസ്തവ ജനസംഖ്യയുടെ വളർച്ചയാണ് ഇവിടെ കാണിക്കുന്നത്. 2011ലെ സെന്‍സസ് വിവരങ്ങള്‍ അനുസരിച്ച് ഹിന്ദു ജനസംഖ്യ 79.8% വും മുസ്‌ലിം ജനസംഖ്യ 14.23% വുമാണ്. മുസ്‌ലിം ജനസംഖ്യയുടെ ദശാബ്ദ വളർച്ചാ നിരക്ക് നോക്കുകയാണങ്കിൽ 2011ൽ ഇത് 32.8 ശതമാനമായിരുന്നു. എന്നാൽ, ഇന്നിത് 24.6 ശതമാനമായി കുറയുകയാണ് ചെയ്തത്. ഇത്തരം അന്തരങ്ങൾ സംഭവിക്കുമ്പോൾ തന്നെയാണ് മുസ്‌ലിം ജനസംഖ്യാ വളർച്ചയെക്കുറിച്ച് വിവാദങ്ങൾ അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കുന്നത്.
ജനസംഖ്യാ ചർച്ചകൾ വിവാദങ്ങളും വിമർശനങ്ങളും വംശവെറിയുമായി കത്തിപ്പടരുന്ന കാലത്താണ് നാം ജീവിക്കുന്നത്. അസമിൽ നിന്നും യു.പിയിൽ നിന്നും ജനസംഖ്യാ നിയന്ത്രണം സംബന്ധിച്ച് വന്ന വാർത്തകൾ ഏറെ അപകടകരമാണ്. മുസ്‌ലിം ജനസംഖ്യാ വർധനവിനെക്കുറിച്ച നിറം പിടിപ്പിച്ച കള്ളക്കഥകളും ഇവിടെ പതിവാണ്. ഇതിനിടയിലാണ് കേരളത്തിലെ ചില ക്രൈസ്തവ വിഭാഗങ്ങൾ തങ്ങളുടെ സമുദായത്തിൻ്റെ ജനസംഖ്യാ വർധനവിന് വേണ്ടി മതപരമായ ആഹ്വാനം മുഴക്കിയിരിക്കുന്നത്.
അസമിൽ മുസ്‌ലിം ജനസംഖ്യ ഭീഷണി ഉയർത്തുന്നുവെന്ന നിലക്കുള്ള പ്രചാരണം കൊണ്ടു പിടിച്ച് നടക്കുന്നുണ്ട്. ഇത് നിയന്ത്രിക്കണമെന്ന വാദമാണ് സംസ്ഥാന ഗവൺമെൻ്റ് മുന്നോട്ടു വെക്കുന്നത്. മുസ്‌ലിംകൾ കൂടുതലായുള്ള മേഖലകളില്‍ ‘പോപ്പുലേഷന്‍ ആര്‍മിയെ’ വിന്യസിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് അസം സര്‍ക്കാര്‍. ജനസംഖ്യാ നിയന്ത്രണ നടപടികളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ വിതരണം ചെയ്യുന്നതിനും ആയിരത്തോളം യുവാക്കള്‍ പ്രവർത്തിക്കുമെന്നാണ് ബിശ്വശര്‍മ പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ “സംസ്ഥാനം അനുഭവിക്കുന്ന ദാരിദ്ര്യവും മറ്റ് സാമൂഹിക പ്രശ്നങ്ങളും ഇല്ലാതാക്കാൻ മുസ്ലിംകൾ കുടുംബാസൂത്രണ നയം സ്വീകരിക്കണമെന്നും” അസം മുഖ്യമന്ത്രി പറയുകയുണ്ടായി.
2001 മുതല്‍ 2011 വരെ അസമിലെ ഹിന്ദുക്കളുടെ ജനസംഖ്യാ വര്‍ധനവ് 10 ശതമാനമായിരുന്നെങ്കില്‍, മുസ്‌ലിംകളുടെ ജനസംഖ്യാ വര്‍ധനവ് 29 ശതമാനം ആയിരുന്നുവെന്നാണ് ബിശ്വശര്‍മ പറയുന്നത്. മുസ്‌ലിം ജനസംഖ്യാ വർധനവിനെതിരെ ഇവിധം വിദ്വേഷ പ്രചരണം നടത്തുന്നത് ഇത് ആദ്യമായില്ല.
“രാജ്യത്ത് തീവ്രവാദവും പീഢനങ്ങളും വര്‍ധിക്കുന്നത് മുസ്‍ലിം ജനസംഖ്യ വര്‍ധിക്കുന്നത് മൂലമാണെന്ന് ഉത്തര്‍പ്രദേശില്‍ നിന്നുള്ള ബി.ജെ.പി എം.പി ഹരി ഓം പാണ്ഡെ കുറച്ചു വർഷങ്ങൾക്ക് മുമ്പ് പ്രസ്താവിച്ചിരുന്നു. ‘മുസ്ലിം ജനസംഖ്യാ ജിഹാദ്’ ഇന്ത്യയിലെ ഹിന്ദു ഭൂരിപക്ഷത്തെ വിഴുങ്ങുമെന്ന മുറവിളിയാണ് അവര്‍ ഉയര്‍ത്തിക്കൊണ്ടിരിക്കുന്നത്. ‘മുസ്‌ലിം ജനസംഖ്യയുടെ പ്രഹരശേഷി അല്‍പം പോലും കുറഞ്ഞിട്ടില്ലെന്നും ഈ പോക്ക് തുടര്‍ന്നാല്‍ സമീപഭാവിയില്‍ ഇന്ത്യ ഒരു ഇസ്‌ലാം രാഷ്ട്രമായി മാറുമെന്നും അനുയായികളെ ഓര്‍മപ്പെടുത്തുന്നു’ എന്ന് ആര്‍.എസ്.എസ് നേതാവ് മോഹന്‍ ഭാഗവതും മുമ്പ് പറഞ്ഞിരുന്നു. ഇതിൻ്റെ തുടർച്ചയാണ് യു.പിയിലെ കരട് ബില്ല്.
ഇത്തരം പ്രസ്താവനകളും നടപടികളും ഒരു ഭാഗത്ത് തുടർന്നുകൊണ്ടിരിക്കെ തന്നെയാണ്, കത്തോലിക്ക കുടുംബങ്ങളിൽ ജനസംഖ്യാ വർധനവ് പ്രോത്സാഹിപ്പിക്കാൻ സാമ്പത്തിക, വിദ്യഭ്യാസ സഹായവുമായി പാലാ രൂപതമുന്നോട്ട് വന്നത്.
സീറോ മലബാർ സഭയിലെ പാലാ രൂപതയ്ക്കു കീഴിലെ, അഞ്ച് കുട്ടികളിൽ കൂടുതലുള്ള കുടുംബങ്ങൾക്കു മാസം 1,500 രൂപ വീതം സഹായധനമായി ലഭിക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ ഒരു കുടുംബത്തിൽ നാലാമതായും തുടർന്നും ജനിക്കുന്ന കുട്ടികൾക്ക് പാലാ സെന്റ് ജോസഫ്സ് കോളജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയിൽ സ്കോളർഷിപ്പോടെ സൗജന്യ പഠനവും ലഭിക്കും. ഒരു കുടുംബത്തിലെ നാല് മുതലുള്ള കുട്ടികളുടെ ജനനവുമായി ബന്ധപ്പെട്ട ആശുപത്രി സൗകര്യങ്ങൾ പാലാ മാർ സ്ലീവാ മെഡിസിറ്റി സൗജന്യമായി നൽകും. ഈ മൂന്ന് കാര്യങ്ങളാണ് ജനസംഖ്യാ വർധനവ് പ്രോത്സാഹിപ്പിക്കാനായി അവർ പ്രഖ്യാപിച്ചത്. പാലാ രൂപതാ ഫാമിലി അപ്പോസ്റ്റലേറ്റ് ഡയറക്ടർ ഫാ. ജോസ് കുറ്റിയാങ്കലാണ് ഈ പ്രഖ്യാപനം നടത്തിയത് . കേരളത്തിലെ പാലാ രൂപതയ്ക്കു കീഴിൽ വരുന്ന സീറോ മലബാർ സഭാ വിശ്വാസികൾക്കാണ് ഈ സഹായം ലഭിക്കുക. സഭയുടെ കീഴിൽ വരുന്ന കുടുംബങ്ങളുടെ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന വിഭാഗത്തിനാണ് ഇതിൻ്റെ ചുതമല.
ജനസംഖ്യാ വർധനവിനെതിരെ പ്രതിഷേധിക്കുന്നവരാരും, ഈയൊരു പ്രഖ്യാപനത്തിനെതിരെ പ്രതിഷേധവുമായി മുന്നോട്ട് വന്നിട്ടില്ല എന്നത് കൗതുകകരമാണ്.
2020 ലെ കണക്കനുസരിച്ച് ക്രിസ്ത്യൻ ജനസംഖ്യ 6,141,269 ആണ്. ഇത് 2021 ൽ 6,378,936 ആയിത്തീരും. അതായത് ക്രൈസ്തവ ജനസംഖ്യയുടെ വളർച്ചയാണ് ഇവിടെ കാണിക്കുന്നത്. പ്രത്യേക ആനുകൂല്യങ്ങളോ, നിയമങ്ങളോ പോലും ഇല്ലാതെയാണ് ഈ വളർച്ച. 2011ലെ സെന്‍സസ് വിവരങ്ങള്‍ അനുസരിച്ച് ഹിന്ദു ജനസംഖ്യ 79.8% വും മുസ്‌ലിം ജനസംഖ്യ 14.23% വുമാണ്. മുസ്‌ലിം ജനസംഖ്യയുടെ ദശാബ്ദ വളർച്ചാ നിരക്ക് നോക്കുകയാണങ്കിൽ 2011ൽ ഇത് 32.8 ശതമാനമായിരുന്നു. എന്നാൽ, ഇന്നിത് 24.6 ശതമാനമായി കുറയുകയാണ് ചെയ്തത്. ഇത്തരം അന്തരങ്ങൾ സംഭവിക്കുമ്പോൾ തന്നെയാണ് മുസ്‌ലിം ജനസംഖ്യാ വളർച്ചയെക്കുറിച്ച് വിവാദങ്ങൾ അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കുന്നത്.