Skip to content Skip to sidebar Skip to footer

നാം അറിയുന്നുണ്ടോ ഈ വിലക്കയറ്റത്തിൻ്റെ കാരണങ്ങൾ?

2022 ഓഗസ്റ്റിൽ, Consumer Price Index (CPI) ഭക്ഷ്യവിലപ്പെരുപ്പ നിരക്ക് ഏകദേശം 7.6% ആയിരുന്നു. ഇതിൽ 60 ശതമാനവും ധാന്യങ്ങൾ, പച്ചക്കറികൾ, പാൽ, പാൽ ഉൽപന്നങ്ങൾ എന്നിവയുടെ കുത്തനെയുള്ള പണപ്പെരുപ്പം മൂലമാണ് സംഭവിച്ചത്. 2021 ഓഗസ്റ്റിലെ കണക്കുകൾ പരിശോധിക്കുമ്പോൾ, ഭക്ഷ്യ വിലക്കയറ്റത്തിന്റെ പ്രധാന പ്രേരകങ്ങൾ ഭക്ഷ്യ എണ്ണകൾ (വാർഷിക പണപ്പെരുപ്പ നിരക്ക് ശരാശരി 33%), മാംസം (ശരാശരി പണപ്പെരുപ്പ നിരക്ക് 18%), മത്സ്യം, പാൽ, പയർവർഗ്ഗങ്ങൾ (ശരാശരി പണപ്പെരുപ്പ നിരക്ക് 8-9%) എന്നിവയാണെന്ന് കാണാം. പാലും പാലുൽപ്പന്നങ്ങളും 2021 മുതൽ ഭക്ഷ്യ വിലക്കയറ്റത്തിന്റെ പ്രധാന കരണങ്ങളിലൊന്നാണ്. ഉയർന്ന ഇൻപുട്ട് ചെലവുകളും, ലോജിസ്റ്റിക്‌സ് ചിലവുകളും കാരണം അമുൽ, മദർ ഡയറി, തുടങ്ങിയ കമ്പനികൾ പാലിന്റെ റീട്ടെയിൽ വില ക്രമാനുഗതമായി വർദ്ധിപ്പിച്ചു. 2022 ഓഗസ്റ്റിലാണ് അവസാനമായി പാലിന്റെ വില വർധിപ്പിച്ചത്. അതിന്റെ സ്വാധീനം പണപ്പെരുപ്പ സംഖ്യകളിൽ ദൃശ്യമാണ്.

2022 ഓഗസ്റ്റിലെ കണക്കുകൾ പ്രകാരം പണപ്പെരുപ്പ നിരക്കിൽ മുന്നിട്ട് നില്കുന്നത് ധാന്യങ്ങളാണ്. യുക്രെയ്നിലെ റഷ്യൻ അധിനിവേശത്തെത്തുടർന്ന്, ഇന്ത്യൻ ഗോതമ്പ് കയറ്റുമതിക്കാർക്ക് ആഗോള വിപണിയിൽ വലിയ അവസരം ലഭിച്ചു. കരിങ്കടലിലെ തുറമുഖങ്ങൾ തടഞ്ഞത് യുക്രേനിയൻ ഗോതമ്പിന്റെ കയറ്റുമതിയെ പ്രതിസന്ധിയിലാക്കിയിരുന്നു. കുറഞ്ഞ ഗോതമ്പ് വിളയും പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജനയ്ക്ക് കീഴിലുള്ള ഭക്ഷ്യധാന്യങ്ങളുടെ വലിയ പ്രതിബദ്ധതയും ആഭ്യന്തര വിപണിയിൽ ഗോതമ്പ് വിതരണത്തിന്റെ കുറവിന് കാരണമായി.

ഉത്തർപ്രദേശ്, ബീഹാർ, ജാർഖണ്ഡ് എന്നിവിടങ്ങളിലെ നെൽകൃഷിയെ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ മഴയുടെ കുറവ് പ്രതികൂലമായി ബാധിച്ചു. മഴയുടെ വിതരണവും താറുമാറായി. മഹാരാഷ്ട്രയിലെയും കർണാടകയിലെയും ചില പ്രദേശങ്ങളിൽ ആഗസ്ത്, സെപ്തംബർ മാസങ്ങളിൽ അമിതമായ മഴ ലഭിച്ചിട്ടുണ്ട്, ഇത് ജോവർ, ബജ്റ, തുർ, നിലക്കടല തുടങ്ങിയ വിളകൾക്ക് നാശനഷ്ടങ്ങൾ സംഭവിക്കാൻ കാരണമായി.

വേനലും മഴക്കാലവുമാണ് രാജ്യത്തെ ഭക്ഷ്യവിലക്കയറ്റം വർദ്ധിക്കുന്ന സമയങ്ങൾ, ശൈത്യകാലത്ത് അവ താരതമ്യേനെ മിതമായിരിക്കും. വിരിപ്പുകൃഷി ഉൽപാദന കണക്ക് അനുസരിച്ച് നെല്ല്, പരിപ്പ്, ഉഴുന്ന് എന്നിവ ഈ വർഷത്തെ ചെറിയ വിളകളാണ്. ഈ വർഷം ഖാരിഫ് അരിയുടെയും, പരിപ്പിന്റെയും ഉൽപാദനം കഴിഞ്ഞ രണ്ട് വർഷത്തേക്കാൾ കുറവായിരിക്കുമെന്ന് പ്രവചിക്കപ്പെടുന്നു.

നെൽവിളയുടെ ഉൽപ്പാദനം കുറയുന്നത് കാലാവസ്ഥ വ്യതിയാനം മൂലമാണെങ്കിലും, പരിപ്പ് , ഉഴുന്ന് വിളകളുടെ ഉത്പാദനം കുറയുന്നതിന് കാരണം സർക്കാർ നയങ്ങളാണ്. പയർവർഗ്ഗങ്ങളുടെ വില കുറയ്ക്കാനുള്ള ശ്രമത്തിൽ, സർക്കാർ 2023 മാർച്ച് വരെ പരിപ്പ്, ഉഴുന്ന് എന്നിവയുടെ “ഡ്യൂട്ടി ഫ്രീ” ഇറക്കുമതി അനുവദിച്ചു. ഇത് സോയാബീൻ, പരുത്തി തുടങ്ങിയ വിളകളെ പയർ കർഷകർക്ക് താരതമ്യേന കൂടുതൽ ലാഭകരമാക്കി.

പയറുവർഗങ്ങളുടെ കമ്മോഡിറ്റി ഫ്യുച്ചേഴ്‌സ് താൽക്കാലികമായി നിർത്തിവച്ചതോടെ, വരും മാസങ്ങളിലെ വിലയെക്കുറിച്ചുള്ള വിശ്വസനീയമായ പ്രവചനങ്ങളൊന്നും കർഷകർക്ക് ലഭ്യമല്ല. മൊത്തത്തിൽ, സർക്കാർ ഉണർന്നു പ്രവർത്തിച്ചില്ലെങ്കിൽ ഇന്ത്യയുടെ പയറുവർഗ്ഗങ്ങളുടെ ആക്കം നഷ്ടപ്പെട്ടേക്കാം. ഭക്ഷ്യ വിലക്കയറ്റത്തിന് മറ്റൊരു ഭീഷണി കാലാവസ്ഥയാണ്. രാജ്യത്ത് വിളവെടുപ്പ് സമയത്തോട് അടുത്ത്, ചൂട് വർധിക്കുകയും, ഗോതമ്പ് ഉൽപാദനം കുറയുകയും ചെയ്‌തു. മൺസൂൺ മഴയുടെ അസ്ഥിരമായ വിതരണം കാരണം നെല്ലുൽപ്പാദനവും കുറഞ്ഞിരിക്കുകയാണ്. ഇത് ഇനി വരാനിരിക്കുന്ന ചൂട് കാലത്തെ നേരിടുന്നതിൽ പ്രതിസന്ധി സൃഷ്ടിച്ചേക്കാം.

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.