Skip to content Skip to sidebar Skip to footer

ആ സബ്‌സിഡി ഒഴിവാക്കുകയാണോ?

2013ൽ യു.പി.എ സർക്കാരിന്റെ കീഴിലാണ് പഹൽ എന്ന് ചുരുക്കി വിളിക്കുന്ന (ഡയറക്ട് ബെനിഫിറ്റ്‌സ് ഫോർ ദ എൽ.പി.ജി. കൺസ്യൂമേഴ്‌സ് സ്‌കീം) പ്രത്യക്ഷ ഹസ്തന്തരിത് ലാഭ് ആരംഭിച്ചത്.

പദ്ധതി തുടങ്ങിയ ഉടനെ കോടതി ഇടപെട്ട് നിർത്തിവെച്ചിരുന്നു. അതിനുശേഷം 2014ൽ സബ്‌സിഡി ലഭിക്കുന്നതിന് ആധാർ വേണമെന്ന നിബന്ധന ഒഴിവാക്കിയാണ് പഹൽ പേരിട്ട പദ്ധതി വീണ്ടും തുടങ്ങിയത്.

മോദി സർക്കാർ അധികാരത്തിലേറിയതിനു ശേഷം ഇത് പരിഷ്കരിച്ച് രണ്ട് ഘട്ടങ്ങളായി നടപ്പിലാക്കാൻ തുടങ്ങി. ഈ പദ്ധതിക്ക് കീഴിൽ, ഉപഭോക്താക്കൾ ഒരു ഗാർഹിക എൽ.പി.ജി സിലിണ്ടറിനു വിപണി വില നൽകുമ്പോൾ, അതിന്റെ സബ്‌സിഡി നേരിട്ട് അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ലഭിക്കുന്നു. എന്നാലിപ്പോൾ ഈ സബ്‌സിഡി നിർത്തലാക്കാൻ സർക്കാർ പദ്ധതിയിടുന്നതായി ‘ദി പ്രിന്റ്’ റിപ്പോർട്ട് ചെയ്യുകയുണ്ടായി.

സാമ്പത്തിക പ്രതിസന്ധി മുന്നിൽ കണ്ട് ചെലവ് നിയന്ത്രിക്കുന്നതിനും ധനക്കമ്മി നിയന്ത്രിക്കുന്നതിനുമായി ഈ സബ്‌സിഡി നിർത്തുന്നത് പരിഗണിക്കാൻ സർക്കാർ നിർബന്ധിതരാണെന്ന് പേര് വെളിപ്പെടുത്താത്ത ഒരു ഉന്നത സർക്കാർ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുകൊണ്ട് പ്രിന്റ് വെളിപ്പെടുത്തി.

പെട്രോളിയം ഉൽപന്നങ്ങൾ സബ്‌സിഡി നിരക്കിൽ വിൽക്കുന്നതുമൂലം എണ്ണ വിപണന കമ്പനികളുടെ (ഒഎംസി) അണ്ടർ റിക്കവറി വർധിക്കുകയും സർക്കാർ സ്വമേധയാ നടപ്പാക്കുന്ന പദ്ധതിയായ പഹലിന്റെ ബിൽ അടയ്‌ക്കാൻ ബുദ്ധിമുട്ടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഈ നീക്കം പരിഗണിക്കുന്നതെന്നും ‘ദി പ്രിന്റി’നോട് സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി.

2022-23 ബജറ്റിൽ പഹൽ പദ്ധതിക്കായി 800 കോടി രൂപ മാറ്റിവെച്ചിട്ടുണ്ട്. എന്നാൽ, ഈ സാമ്പത്തിക വർഷത്തിൽ മൊത്തം എൽ.പി.ജി സബ്‌സിഡി 5,812 കോടി രൂപയാണ്, ഇതിൽ പ്രധാനമന്ത്രി ഉജ്ജ്വല യോജന പ്രകാരം ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള സ്ത്രീകൾക്ക് വിതരണം ചെയ്യുന്ന സൗജന്യ ഗ്യാസ് സിലിണ്ടറുകളും ഉൾപ്പെടുന്നുണ്ട്.

ഡീസലിന്റെയും പെട്രോളിന്റെയും എക്‌സൈസ് തീരുവ വെട്ടിക്കുറച്ചതിനെത്തുടർന്ന് സർക്കാരിന്റെ വരുമാനം ഇടിഞ്ഞതിനാൽ, മൊത്ത ധനക്കമ്മിയുടെ ബജറ്റ് തലത്തിലേക്ക് ഒരു അപകടസാധ്യത ഉയർന്നുവന്നതായി ധനമന്ത്രാലയം മെയ് മാസത്തെ പ്രതിമാസ സാമ്പത്തിക അവലോകന റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. 2022-23 ലെ ധനക്കമ്മി മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിന്റെ (ജിഡിപി) 6.4 ശതമാനം അല്ലെങ്കിൽ 16.61 ലക്ഷം കോടി രൂപയായി കണക്കാക്കപ്പെടുന്നു.

ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ വെബ്‌സൈറ്റ് പ്രകാരം ഡൽഹിയിലെ ഉപഭോക്താക്കൾ നിലവിൽ 14.2 കിലോ സിലിണ്ടറിന് 1,053 രൂപയാണ് നൽകുന്നത്. 2020ൽ ഡൽഹി ഉപഭോക്താക്കൾക്കുള്ള സബ്‌സിഡി തുക സിലിണ്ടറിന് 291 രൂപയായി നിജപ്പെടുത്തിയതായി സർക്കാർ പ്രസ്താവനയിൽ പറഞ്ഞിരുന്നു.

പദ്ധതിയുടെ പരിഷ്കരണവേളയിൽ, സബ്‌സിഡി ആനുകൂല്യങ്ങൾ ലഭിക്കുന്ന ഉപഭോക്താക്കൾ ക്യാഷ് ട്രാൻസ്ഫർ കംപ്ലയന്റ് (സിടിസി) ഉപഭോക്താക്കളാകാൻ അവരുടെ ആധാർ നമ്പറുകൾ എൽ.പി.ജി ഡാറ്റാബേസുമായും ബാങ്ക് അക്കൗണ്ട് ഡാറ്റാബേസുമായും ലിങ്ക് ചെയ്യണമെന്ന തീരുമാനമുണ്ടായി.

“പഹൽ (എൽ.പി.ജി ഉപഭോക്താക്കൾക്കുള്ള ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ) പദ്ധതിയുടെ പ്രധാന ലക്ഷ്യം സബ്സിഡിയുള്ള എൽപിജിയുടെ വഴിതിരിച്ചുവിടൽ തടയുക എന്നതാണ്” നേരത്തെ ഉദ്ധരിക്കപ്പെട്ട സർക്കാർ ഉദ്യോഗസ്ഥൻ ചൂണ്ടികാണിക്കുന്നു.

പദ്ധതിക്ക് കീഴിലുള്ള എൽ.പി.ജി സബ്‌സിഡി, ഒരു വർഷത്തിൽ 10 ലക്ഷം രൂപയിൽ കൂടാത്ത നികുതി വരുമാനമുള്ള ഉപഭോക്താക്കൾക്കോ ​​അവരുടെ പങ്കാളികൾക്കോ ​​മാത്രമേ ലഭ്യമാകൂ.

2021 ഫെബ്രുവരി 1 വരെയുള്ള കണക്കനുസരിച്ച്, 1.08 കോടി എൽ.പി.ജി ഉപഭോക്താക്കൾ തങ്ങളുടെ സബ്‌സിഡി ഉപേക്ഷിച്ചതായി 2021 ഫെബ്രുവരിയിൽ കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രി ധർമേന്ദ്ര പ്രധാൻ രാജ്യസഭയെ അറിയിച്ചിരുന്നു.

പദ്ധതിയുടെ ആരംഭത്തിൽ സർക്കാർ പറഞ്ഞതിങ്ങനെയാണ്: “പൗരന്മാരെ വിശ്വസിക്കുക എന്ന സമീപനത്തിന് അനുസൃതമായി, 2016 ജനുവരി മുതൽ സിലിണ്ടറുകൾ ബുക്ക് ചെയ്യുമ്പോൾ സ്വയം പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിലാണ് ഇത് പ്രാബല്യത്തിൽ വരുക.”

വരുമാനം മെച്ചപ്പെടുമ്പോൾ ഒട്ടനവധി വ്യക്തികൾ പദ്ധതിയുടെ ആനുകൂല്യങ്ങൾ സ്വമേധയാ ഉപേക്ഷിക്കുമെന്നായിരുന്നു ഇതിന്റെ പിന്നിലെ ആശയം.

2020 ജൂൺ മുതൽ പാചക വാതകത്തിന്റെ പേരിൽ സബ്‌സിഡി നൽകിയിട്ടില്ലെന്നും പ്രധാനമന്ത്രി ഉജ്ജ്വല യോജന പ്രകാരം സിലിണ്ടറിന് 200 രൂപ മാത്രമാണ് സബ്‌സിഡി നൽകുന്നതെന്നും ജൂണിൽ പെട്രോളിയം സെക്രട്ടറി പങ്കജ് ജെയിൻ പറഞ്ഞിരുന്നു. “നിർവചനം അനുസരിച്ച് സബ്‌സിഡികൾ വർദ്ധിപ്പിക്കാനുള്ളതല്ല മറിച്ചു കുറച്ചു കൊണ്ട് വരാനുള്ളവയാണ്.” അതേ മാസം മന്ത്രി ഹർദീപ് സിംഗ് പുരി അഭിപ്രായപെട്ടു.

ഉയർന്ന സബ്‌സിഡി ഭാരത്തെക്കുറിച്ച് ഉപഭോക്താക്കൾക്കിടയിലെ അവബോധമില്ലായ്മയും, ഗാർഹിക സബ്‌സിഡിയുള്ള എൽ.പി.ജി.ക്ക് വിപണി വിലയേക്കാൾ താഴെ വില നിർണയിക്കുന്നതിലൂടെ സബ്‌സിഡിയുള്ള എൽ.പി.ജി വാണിജ്യ ആവശ്യങ്ങൾക്കായി വഴിതിരിച്ചുവിടാൻ ഇടയാകുന്നു എന്നിങ്ങനെ പദ്ധതിയെ സംബന്ധിച്ച് നിരവധി ചോദ്യങ്ങളും ആശങ്കകളും നിലനിൽക്കവെയാണ് കേന്ദ്രം ഇതരത്തിലൊരു നടപടിക്ക് ഒരുങ്ങുന്നത്.

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.