Skip to content Skip to sidebar Skip to footer

ജഹാഗിർപുരി മുസ്‌ലിം വേട്ട : നാൾവഴി

1

ഏപ്രിൽ 16, ഹനുമാൻ ജയന്തി പ്രമാണിച്ച് ജഹാംഗീർപുരിയിൽ ശോഭാ യാത്ര സംഘടിപ്പിച്ചിരുന്നു. യാത്രയ്ക്ക് നേരെ കല്ലേറുണ്ടായെന്ന ആരോപണത്തെ തുടർന്ന് വർഗീയ കലാപം അരങ്ങേറി. ഇന്ത്യയിലെ വ്യത്യസ്ത സംസ്ഥാനങ്ങളിൽ സമാനമായ ആക്രമണങ്ങൾ ഉണ്ടായതിന്റെ തൊട്ടുപിന്നാലെ നടന്ന കുടിയൊഴിപ്പിക്കൽ നടപടി ഇവിടെയും ആവർത്തിച്ചു.

2

ഹനുമാൻ ജയന്തി ദിനത്തിൽ ഡൽഹിയിലെ ജഹാംഗീർ പൂരി മേഖലയിൽ നടത്താനിരുന്ന ശോഭാ യാത്രയ്ക്ക് നേരെ കല്ലെറിഞ്ഞ സാമൂഹിക വിരുദ്ധരുടെയും കലാപകാരികളുടെയും അനധികൃത കയ്യേറ്റങ്ങൾ ബുൾഡോസർ ഉപയോഗിച്ച് ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ദില്ലി ഭാരതീയ ജനതാ പാർട്ടി മേധാവി ആദേശ് ഗുപ്ത നോർത്ത് ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ സിവിക് സെന്റർ – മേയറിന് ഏപ്രിൽ 19 ന് കത്തെഴുത്തുന്നു.

3

തൊട്ടടുത്ത ദിവസം ഏപ്രിൽ 20 ന് നോർത്ത് ദില്ലി മുനിസിപ്പൽ കോർപ്പറേഷൻ (എൻഡിഎംസി) ജഹാംഗീർപുരിയിലെ നിവാസികളെ പൂട്ടിയിട്ട് ഭൂരിഭാഗം മുസ്ലീങ്ങളുടേതായ വീടുകളും കടകളും വ്യാപാര സ്ഥാപനങ്ങളും തകർത്തു കൊണ്ട് പൊളിച്ചുമാറ്റൽ നടപടി ആരംഭിച്ചു.

4

നടപടി ആരംഭിച്ചതിന് തൊട്ടുപിന്നാലെ പൊളിച്ചുനീക്കൽ നിർത്താൻ സുപ്രീം കോടതി ഉത്തരവിട്ടു. എന്നാൽ സ്റ്റേ ഉത്തരവുണ്ടായിട്ടും എൻഡിഎംസി മേയറുടെയും ഡൽഹി പൊലീസിന്റെയും സാന്നിധ്യത്തിൽ ഒരു മണിക്കൂറോളം പൊളിക്കൽ തുടർന്നു.

5

ശനിയാഴ്ച നടന്ന കലാപത്തിൽ പ്രതികളാക്കിയ മുസ്‌ലിംങ്ങളുടെ കെട്ടിടങ്ങൾ തകർത്തുവെന്ന് അവകാശപ്പെട്ട് ജമിയത്ത് ഉലമ ഇ ഹിന്ദ് സമർപ്പിച്ച ഹർജിയിൽ ജസ്റ്റിസുമാരായ എൽ നാഗേശ്വര റാവു, ബി ആർ ഗവായ് എന്നിവരടങ്ങിയ ബെഞ്ച് കേന്ദ്രത്തിനും മറ്റുള്ളവർക്കും നോട്ടീസ് അയച്ചിരുന്നു. മുതിർന്ന അഭിഭാഷകരായ ദുഷ്യന്ത് ദവെ, കപിൽ സിബൽ, സഞ്ജയ് ഹെഗ്ഡെ തുടങ്ങിയവർ വാദിച്ചു നേടിയ നോട്ടീസ് സിപിഐഎം നേതാവ് ബൃന്ദ കാരാട്ട് നേരിട്ട് ചെന്ന് കാണിച്ചതിനെ തുടർന്ന് മാത്രമാണ് ബുൾഡോസർ ആക്രമണം നിർത്തി വെച്ചത്.

6

രാജ്യത്തെ പരമോന്നത നീതിപീഠത്തോടുള്ള നഗ്നമായ ധിക്കാരം മാറ്റിനിർത്തിയാൽ പോലും NDM നടത്തിയ പൊളിക്കൽ സ്ഥാപിത നിയമങ്ങളും തത്വങ്ങളും ഒപ്പം ബാധിച്ചവരുടെ മൗലികാവകാശങ്ങളും ലംഘിക്കുന്നതായിരുന്നു.

7

ഒന്നാമതായി, ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ നിയമം, 1957 അല്ലെങ്കിൽ ഡൽഹി വികസന നിയമം, 1957 – ബാധിത കക്ഷികൾക്ക് മുൻകൂർ അറിയിപ്പ് നൽകാതെ കെട്ടിടങ്ങളും ഘടനകളും പൊളിക്കാൻ സർക്കാർ ഏജൻസിയെ അനുവദിക്കുന്നില്ല. ഈ നിയമങ്ങൾ ലംഘിച്ചു കൊണ്ടാണ് ഭരണകൂടം ആളുകളെ കുടിയൊഴിപ്പിക്കുകയും കെട്ടിടങ്ങൾ നശിപ്പിക്കുകയും ചെയ്തത്.

ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ നിയമം, 1957

ഉടമയ്ക്കോ ബന്ധപ്പെട്ട വ്യക്തിക്കോ എന്തുകൊണ്ട് ഈ ഉത്തരവ് നടപ്പിലാക്കരുത് എന്ന് കാണിക്കാൻ ന്യായമായ അവസരം നൽകിയിട്ടില്ലെങ്കിൽ അത്തരത്തിലുള്ള ഒരു ഉത്തരവ് പുറപ്പെടുവിക്കാൻ അവകാശമില്ല.

ഡൽഹി വികസന നിയമം, 1957

എന്തുകൊണ്ട് അത്തരം ഉത്തരവ് പുറപ്പെടുവിക്കരുത് എന്ന് കാണിക്കുന്നതിനുള്ള ന്യായമായ അവസരം ഒരു നോട്ടിസ് മുഖേന ആ വ്യക്തിക്ക് നൽകിയെന്ന് കമ്മീഷണർക്ക് ഉചിതമാം വിധം തോന്നിയില്ലെങ്കിൽ പൊളിക്കുന്നതിനുള്ള ഒരു ഉത്തരവും ഉണ്ടാക്കാൻ പാടുള്ളതല്ല.

8

ദുരിതബാധിതരുടെ ന്യായമായ വാദം കേൾക്കാൻ അവസരമില്ലാത്തതിനാൽ, നിയമത്തിന് മുന്നിൽ തുല്യത ഉറപ്പാക്കുന്ന ഭരണഘടനയുടെ ആർട്ടിക്കിൾ 14 പ്രകാരമുള്ള അവകാശങ്ങൾ ലംഘിക്കപ്പെടുന്നു. വീടുകളുടെയും ബിസിനസ്സുകളുടെയും കുടിയൊഴിപ്പിക്കലും പൊളിക്കലും നടപ്പിലാക്കുന്നതിലൂടെ ആർട്ടിക്കിൾ 21 പ്രകാരം അന്തസ്സോടെ ജീവിക്കാനുള്ള ഒരാളുടെ അവകാശത്തെ ഹനിക്കുന്നതിലേക്ക് നയിക്കുന്നു.

9

2010 ഫെബ്രുവരിയിൽ ഭരണകൂടം ആളുകളെ ഒഴിപ്പിക്കുന്നതിന് മുമ്പ് പുനരധിവാസത്തിന് അർഹരായ ആളുകളെ കണ്ടെത്തുന്നതിനും ഓരോ വ്യക്തിയുടെയും അർത്ഥവത്തായ പുനരധിവാസം നടത്തുന്നതിനും ഒരു സർവേ നടത്തണമെന്ന് ഡൽഹി ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇത് പിന്നീട് 2017-ൽ സുപ്രീം കോടതി ശരിവെക്കുകയും ചെയ്തു. 2019-ൽ അജയ് മാക്കൻ (and others v. യൂണിയൻ ഓഫ് ഇന്ത്യ (and others) വിധിയിൽ ഡൽഹി ഹൈക്കോടതി ആവർത്തിക്കുകയും ചെയ്തിരുന്നു.

10

വികസനത്തെ അടിസ്ഥാനമാക്കിയുള്ള കുടിയൊഴിപ്പിക്കലുകളും സ്ഥാനചലനവും സംബന്ധിച്ച അടിസ്ഥാന തത്വങ്ങളും മാർഗ്ഗനിർദ്ദേശങ്ങളുമുള്ള യുഎൻ പ്രത്യേക റിപ്പോർട്ടിൽ കുടിയൊഴിപ്പിക്കൽ ഒഴിവാക്കാനാവില്ലെന്ന് അധികാരികൾ തെളിയിക്കേണ്ടതിന്റെ ആവശ്യകത ഉൾപ്പെടുന്നു. കുടിയൊഴിപ്പിക്കൽ വ്യക്തികളെ ഭവനരഹിതരാക്കുകയോ മറ്റ് മനുഷ്യാവകാശങ്ങളുടെ ലംഘനത്തിന് ഇരയാക്കുകയോ ചെയ്യരുതെന്നും അതിൽ പ്രസ്താവിക്കുന്നുണ്ട്.

11

2019ലെ പാർപ്പിട, നഗരകാര്യ മന്ത്രാലയത്തിന്റെ വിജ്ഞാപനത്തിൽ ഡൽഹിയിൽ 1,797 അനധികൃത കോളനികൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഡൽഹി 2008-09 ലെ സാമ്പത്തിക സർവേ പ്രകാരം മൊത്തം നഗര ജനസംഖ്യയുടെ 23.7% മാത്രമാണ് ആസൂത്രിത കോളനികളിൽ താമസിക്കുന്നതെന്നും, ബാക്കിയുള്ളവർ ചേരികളിലും ഗ്രാമങ്ങളിലും ആസൂത്രണം ചെയ്യാത്തതും അല്ലെങ്കിൽ അനധികൃത സെറ്റിൽമെന്റുകളിലും താമസിക്കുകയാണെന്നിരിക്കെ ഭൂരിപക്ഷവും മുസ്ലിങ്ങളുടെ താമസിക്കുന്ന തൊഴിൽ ചെയ്യുന്ന കെട്ടിടങ്ങളുള്ള ഇടം, ആക്രമണം നടന്നതിന് തൊട്ടടുത്ത ദിവസങ്ങളിലായി തകർക്കപ്പെടുന്നതിന്റെ രാഷ്ട്രീയം എന്താണ്?

12

2020-ൽ, ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ്, അനധികൃത കോളനികളിലെ താമസക്കാർക്ക് സ്വത്തവകാശം നൽകുന്ന പദ്ധതിയായ PM-UDAY കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരുന്നു. സമ്പന്നരല്ലാത്ത അനധികൃത കോളനികളിലെ നിവാസികൾക്ക് മാത്രമേ ഈ സ്കീമിന് കീഴിൽ റെഗുലറൈസേഷന് അപേക്ഷിക്കാൻ കഴിയൂ. ഈ അനധികൃത കോളനികളിൽ ഡൽഹി ഡെവലപ്മെന്റ് അതോറിറ്റിക്ക് നിരവധി ഭവന പദ്ധതികൾ ഉണ്ടെന്നത് ശ്രദ്ധേയമാണ്.

ജഹാംഗീർപുരി പൊളിക്കൽ നടപടിയുടെ ഇരകളിൽ ഒരാൾ തന്റെ കട 1977-78 കാലഘട്ടത്തിൽ ഡിഡിഎ അനുവദിച്ചതാണെന്ന് അവകാശപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്.

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.