Skip to content Skip to sidebar Skip to footer

ന്യൂസ് ബ്രോഡ്കാസ്റ്റിങ് അതോറിറ്റി പിഴ ചുമത്തിയ, ന്യൂസ് 18 ചര്‍ച്ചയില്‍ അവതാരകന്‍ അമന്‍ ചോപ്ര നടത്തിയ നിയമ ലംഘനങ്ങള്‍.

കര്‍ണാടകയിലെ ഹിജാബ് നിരോധനത്തെക്കുറിച്ച് ന്യൂസ് 18 ഇന്ത്യ ചാനലില്‍ അവതാരകന്‍ അമന്‍ ചോപ്ര നടത്തിയ ഡിബേറ്റ്, സംപ്രേഷണ മാനദണ്ഡങ്ങൾ ലംഘിച്ചതിന് ന്യൂസ് ബ്രോഡ് കാസ്റ്റിങ് ആന്‍ഡ് ഡിജിറ്റല്‍ സ്റ്റാന്‍ഡേഡ്‌സ് അതോറിറ്റി 50,000 രൂപ പിഴ ചുമത്തിയിരുന്നു. 2022 ഏപ്രില്‍ 6ന് സംപ്രേഷണം ചെയ്ത ചര്‍ച്ചയെ കുറിച്ച് ഇന്ദ്രജിത് ഘോര്‍പഡേ നല്‍കിയ പരാതിയിലാണ് എന്‍.ബി.ഡി.എസ്.എ.യുടെ നടപടി.
Nilesh Navalakha & Anr. vs. Union of India & Ors (2021) SCC Online BOM 56 എന്ന കേസിൽ പരിധികളിൽ നിന്ന് വിട്ടുപോകാതെ ഒരു ടി.വി ചർച്ച മുന്നോട്ടുകൊണ്ടുപോകാൻ ഒരു അവതാരകനു കഴിയണം എന്ന ബോംബെ ഹൈകോടതിയുടെ വിധിയുണ്ട്.

ആവശ്യമെങ്കിൽ ചർച്ചയിൽ സംസാരിക്കുന്നവർ പറയുന്നത് മ്യൂട്ട് ചെയ്യുക എന്ന സാധ്യതയും ഉപയോഗിക്കാം എന്നും ബ്രോഡ് കാസ്റ്റിങ് അതോറിറ്റി വ്യക്തമാക്കി. അല്‍ഖാഇദ തലവന്‍ അയ്മന്‍ അല്‍ സവാഹിരി, കര്‍ണാടകത്തിലെ ഹിജാബ് നിരോധനത്തില്‍ പ്രതിഷേധിച്ച മുസ്‌കാന്‍ ഖാന്‍ എന്ന വിദ്യാര്‍ത്ഥിനിക്ക് ഐക്യദാര്‍ഢ്യമറിയിച്ചു എന്നതിനാൽ, ഹിജാബ് നിരോധനത്തെ എതിർക്കുന്നവരെയും പ്രതിഷേധിക്കുന്ന മുസ്‌ലീം വിദ്യാര്‍ത്ഥിനികളെ ‘അല്‍ ഖയ്ദ ഗ്യാങ് ‘എന്നാണ് ചര്‍ച്ചയില്‍ പരാമര്‍ശിച്ചത്. ‘

വീഡിയോ

Code of ethics and broadcasting standards, guidelines on broadcast of potentially defamatory contentലെ 2,5 എന്നീ ക്ലോസുകളാണ് ഈ ചര്‍ച്ച ലംഘിച്ചിരിക്കുന്നത്.

  • വാര്‍ത്തകള്‍ സംപ്രേഷണം ചെയ്യുന്നവര്‍ക്ക് സ്വന്തം വാര്‍ത്തയില്‍/ വാര്‍ത്താപരിപാടികളില്‍ നിയമവിരുദ്ധമായ ഉള്ളടക്കങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയെക്കുറിച്ച് ബോധ്യമുണ്ടാകണം. മറ്റൊരാള്‍ നടത്തിയ പ്രസ്താവന ഉപയോഗിക്കുകയാണെങ്കിലും.
  • ഒരു ന്യൂസ് ആങ്കര്‍ അധിക്ഷേപഭാഷയിലുള്ളതോ, വിദ്വേഷം നിറഞ്ഞതോ മുന്‍വിധിയോടുകൂടിയതോ ആയ പ്രസ്താവനകള്‍ റിപോര്‍ട്ടിങ്ങിന്റെ ഭാഗമായോ അവതരണത്തിനിടെയോ ഉപയോഗിക്കരുത്.
  1. എല്ലാ വാര്‍ത്താ റിപ്പോര്‍ട്ടിങ്ങും പൊതുതാല്പര്യത്തെ മുൻ നിർത്തിയുള്ളതാവണം.
  2. സംപ്രേഷണം ചെയ്യുന്ന വാര്‍ത്താ ഉള്ളടക്കത്തെ അതിന്റെ സാഹചര്യങ്ങളില്‍നിന്ന് വേര്‍പെടുത്തി അവതരിപ്പിക്കാന്‍ പാടില്ല.
  3. ഏതെങ്കിലുമൊരു വംശീയ/ മത വിഭാഗത്തിന്റെ ആചാരങ്ങള്‍, വിശ്വാസങ്ങള്‍ അല്ലെങ്കില്‍ കാഴ്ചപ്പാടുകള്‍ എന്നിവ കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധയും വസ്തുനിഷ്ഠതയും സൂക്ഷിക്കുന്നു എന്ന് ഉറപ്പുവരുത്തണം.

കൃത്യത, നിഷ്പക്ഷത, നീതി, വംശീയവും മതപരവുമായ ഐക്യം എന്നീ അടിസ്ഥാന ആശയങ്ങളും ന്യൂസ് 18 ഇന്ത്യ ലംഘിച്ചതായി പരാതിയില്‍ പറയുന്നു.

വസ്തുതകള്‍ ഉപയോഗിച്ച്, വാദ-പ്രതിവാദങ്ങള്‍ നിയന്ത്രിക്കുന്നതിന് പകരം മോഡറേറ്റര്‍/ അവതാരകന്‍ സ്വന്തം നിലപാട് ചര്‍ച്ചയിലുടനീളം അവതരിപ്പിക്കുകയും പാനലിസ്റ്റുകള്‍ക്കുമേല്‍ അടിച്ചേൽപ്പിക്കാൻ നോക്കുകയുമാണ് ചെയ്തത്. മൗലാന അലി, പ്രൊഫസര്‍ ഷെയ്ഖ് എന്നീ പാനലിസ്റ്റുകളോട് അവതാരകന്‍ ആവര്‍ത്തിച്ച ചോദ്യം ‘സവാഹിരി പറഞ്ഞത് ശരിയോ തെറ്റോ?’ എന്നതാണ്. പ്രൊഫസര്‍ ഷെയ്ഖിനെ ‘സവാഹിരി ഗ്യാങ് മെമ്പര്‍’ എന്നും അവതാരകന്‍ വിളിച്ചതായി പരാതിയില്‍ പറയുന്നു. ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ചര്‍ച്ചയില്‍ പങ്കെടുത്ത മുസ്‌ലീം പാനലിസ്റ്റുകളില്‍ ഒരാളോട്, അയാള്‍ സവാഹിരിയെ പിന്തുണയ്ക്കുന്നുണ്ടോ എന്ന ചോദ്യം തുടരുന്നതിലൂടെ കര്‍ണാടക ഹൈ കോടതി വിധിയെ അംഗീകരിക്കുന്നില്ല എന്ന് പറയിക്കുകയും തുടര്‍ന്ന് ആ പാനലിസ്റ്റ് ഇന്ത്യന്‍ നിയമവ്യവസ്ഥയില്‍ വിശ്വസിക്കുന്നില്ല എന്ന് ആരോപിച്ചുകൊണ്ട് ചര്‍ച്ച മുന്നോട്ടുകൊണ്ടുപോകുകയും ചെയ്തു.

‘മുസ്‌ലീം ജനത ഇന്ത്യയില്‍ സുരക്ഷിതരല്ല’ എന്ന സവാഹിരിയുടെ പ്രസ്താവനയോട് പ്രതികരിച്ച്, ‘ ഇന്ത്യയിലെ മുസ്‌ലിംകള്‍ അപകടത്തിലാണ് എന്നാണോ പറയേണ്ടത്, മുസ്‌ലിംകള്‍ കാരണം ഇന്ത്യ അപകടത്തിലാണ് എന്നാണോ പറയേണ്ടത്?’ എന്നും അവതാരകന്‍ ചോദിച്ചു.

‘അല്‍ഖയ്ദ ഗ്യാങ് എക്‌സ്‌പോസ്ഡ്’, ‘ഹിജാബ് കാ ഫടാ പോസ്റ്റര്‍ നിക്‌ലാ അല്‍ ഖയ്ദ’, ‘ഹിജാബിനു പിന്നില്‍ അല്‍ സവാഹിരി’, ‘അല്‍ ഖയ്ദ പ്ലാന്‍ ചെയ്ത ഹിജാബ് വിവാദം’ എന്നിങ്ങനെയായിരുന്നു തലക്കെട്ടുകൾ.

ഉത്തരവാദിത്തമുള്ള വാര്‍ത്താ ചാനല്‍ എന്ന നിലയില്‍, ചര്‍ച്ച സന്തുലിതമാക്കാന്‍ എല്ലാ മേഖലകളില്‍നിന്നുള്ളവരെയും ക്ഷണിച്ചിട്ടുണ്ട് എന്നാണ് ന്യൂസ്18 അവകാശപ്പെടുന്നത്. എന്നാല്‍, അവതാരകന്റെ വാദങ്ങളോട് പൂര്‍ണമായും എതിര്‍ത്തത് രണ്ടുപേര്‍ മാത്രമാണ്. അവതാരകന്‍ ഉള്‍പ്പെടെ ചര്‍ച്ചയില്‍ പങ്കെടുത്ത ഏഴുപേരില്‍ അഞ്ചുപേരും ഹിജാബ് ധരിക്കാനുള്ള വിദ്യാര്‍ത്ഥിനികളുടെ അവകാശത്തെ എതിര്‍ക്കുകയാണ് ചെയ്തത്. ഇതില്‍ രണ്ടുപേര്‍ മുസ്‌ലീം സ്ത്രീകളാണ്. ഹിജാബ്ധാരിയായ മുസ്‌ലീം സ്ത്രീയോ മുസ്‌ലീം വിദ്യാര്‍ത്ഥിനിയോ ചര്‍ച്ചയില്‍ ഉണ്ടായിരുന്നില്ല.

നിയമലംഘനങ്ങള്‍ ആവര്‍ത്തിക്കുകയാണെങ്കില്‍ അമൻ ചോപ്ര എന്‍.ബി.ഡി.എസ്.എ.യില്‍ നേരിട്ട് ഹാജരാകേണ്ടി വരുമെന്നും ബ്രോഡ്കാസ്റ്റിങ് അതോറിറ്റി അറിയിച്ചു.

2022 മെയ് 12ന് നല്‍കിയ മറുപടിയില്‍ പരാതിയില്‍ ഉന്നയിച്ച എല്ലാ ആരോപണങ്ങളും ന്യൂസ് 18 ഇന്ത്യ നിഷേധിച്ചു. എന്‍.ബി.ഡി.എസ്.എ.യുടെ മാര്‍ഗരേഖകള്‍ ഒന്നും ലംഘിച്ചിട്ടില്ല എന്നാണ് ചാനലിന്റെ മറുപടി.

കൃത്യവും നിഷ്പക്ഷവും നീതിപൂര്‍വ്വവുമായ, മത ഐക്യത്തെ ബാധിക്കാത്ത തരത്തിലുള്ള റിപോര്‍ട്ടിങ്ങാണ് ചെയ്തതെന്നാണ് ന്യൂസ് 18ന്റെ വാദം. ഇതിനകം തന്നെ വൈറല്‍ ആയ ഒരു വീഡിയോ ആണ് ഉപയോഗിച്ചത്, ഹിജാബ് വിവാദത്തെക്കുറിച്ചുള്ള വസ്തുതകളാണ് ഇതില്‍ ഉപയോഗിച്ചത് എന്നും ചാനല്‍ പ്രതികരിച്ചു. കര്‍ണാടക ഹൈ കോടതി വിധിയോട് പ്രതിഷേധിക്കുന്നവര്‍ അദൃശ്യശക്തികളുടെ സ്വാധീനത്തിലാണ് എന്നും രാജ്യത്തെങ്ങും അതേപ്പറ്റി ചോദ്യങ്ങള്‍ ഉയരുന്നുണ്ടെന്നുമാണ് ന്യൂസ് 18 ന്റെ വാദം. അല്‍ഖാഇദ നേതാവിന്റെ പ്രസ്താവന വന്നതോടെ സാമൂഹ്യമാധ്യമങ്ങളില്‍ ഈ ചോദ്യം ശക്തമായി എന്നും ന്യൂസ് 18 അവകാശപ്പെടുന്നു. ഇത്തരം സംഭവങ്ങളെ കുറിച്ചും അഭിപ്രായപ്രകടനങ്ങളെ കുറിച്ചും ജനങ്ങളെ അറിയിക്കണം എന്നതിനാണ് ഈ ചര്‍ച്ച നടത്തിയതെന്നും ആണ് ന്യായീകരണം. വിവിധ മതങ്ങള്‍ക്കിടയില്‍ ഐക്യമുണ്ടാക്കാനാണ് ശ്രമിച്ചതെന്നും ആരുടെയും വികാരങ്ങളെ വ്രണപ്പെടുത്താന്‍ ശ്രമിച്ചില്ലെന്നും ന്യൂസ് 18 പറഞ്ഞു. ചര്‍ച്ച ചെയ്ത വിഷയത്തോട് പ്രശ്നമില്ലെന്നും വിഷയത്തിന് നല്‍കിയ ആംഗിള്‍ ശരിയായില്ല എന്നുമാണ് ബ്രോഡ്‌കാസ്റ്റിങ് അതോറിറ്റിയുടെ നിലപാട്.

വര്‍ഗീയമായ വേര്‍തിരിവ് പ്രചരിപ്പിക്കാതെ തന്നെ ഹിജാബ് നിരോധനത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കഴിയുമെന്ന് എന്‍.ബി.ഡി.എസ്.എ പറഞ്ഞു. ഹിജാബ്ധാരികളായ പെണ്‍കുട്ടികളെ, അന്താരാഷ്ട്ര ഗൂഢാലോചനയുടെ ഭാഗമായി അവതരിപ്പിച്ചുകൊണ്ട് സ്ക്രീനിൽ എഴുതി കാണിച്ച വാചകങ്ങളേയും എന്‍.ബി.ഡി.എസ്.എ എതിര്‍ത്തു. ഹിജാബ് നിരോധനത്തെ എതിര്‍ത്ത പാനലിസ്റ്റിനെ ‘സവാഹിരി ഫാന്‍’ എന്നു വിളിച്ചതിലും എന്‍.ബി.ഡി.എസ്.എ എതിര്‍പ്പ് വ്യക്തമാക്കി. ന്യൂസ് 18 ചാനലിൽ അമൻ ചോപ്ര നയിക്കുന്ന ചർച്ചകൾക്കെതിരെ ബ്രോഡ്കാസ്റ്റിങ് അതോറിറ്റിക്ക് ഇതിനു മുമ്പും പരാതികൾ കിട്ടിയിട്ടുണ്ട്.

തുടരും…

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.