Skip to content Skip to sidebar Skip to footer

പത്രയുടെ തള്ളുകൾ!

ഈ മാസം ആദ്യത്തിൽ ഡൽഹിയിലെ ബി.ജെ.പി ഓഫീസിൽ നടന്ന ഒരു സമ്മേളനത്തിനിടെ ബി.ജെ.പി ദേശീയ വക്താവ് സംബിത് പത്ര, സദസിനെ അഭിസംബോധനം ചെയ്യവെ, നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ സർക്കാർ ഗ്രാമങ്ങളിൽ കക്കൂസ് നിർമ്മാണത്തിന് ഊന്നൽ നൽകിയതിനെത്തുടർന്ന് പല സംസ്ഥാനങ്ങളിലും ബലാത്സംഗ നിരക്ക് കുറഞ്ഞുവെന്ന് അവകാശപ്പെട്ടു.

ബി.ജെ.പി സർക്കാരിന്റെ എട്ട് വർഷത്തെ നേട്ടങ്ങൾ വിവരിക്കവെ, ഗ്രാമീണ മേഖലയിലെ സ്ത്രീകൾ ഇരുട്ടത്ത് വെളിക്കിരിക്കാൻ പോകുമ്പോഴാണ് മിക്ക ബലാത്സംഗങ്ങളും നടന്നതെന്ന് പത്ര പറഞ്ഞു. “പ്രധാനമന്ത്രി സ്ത്രീകൾക്ക് ‘ഇസ്സത് ഘർ’ [ടോയ്‌ലെറ്റ്] നൽകിയതിനാൽ പല സംസ്ഥാനങ്ങളിലും ബലാത്സംഗ നിരക്ക് കുറഞ്ഞു.” പത്രയെ ഉദ്ധരിച്ചുകൊണ്ട് പി.ടി.ഐ റിപ്പോർട്ട് ചെയ്തു.

എന്നാൽ, ബലാത്സംഗ കേസുകളുടെയും ഗ്രാമപ്രദേശങ്ങളിൽ നിർമ്മിച്ച ടോയ്‌ലറ്റുകളുടെ എണ്ണവും പരിശോധിച്ചാൽ പത്രയുടെ അവകാശവാദം ശുദ്ധ അസംബന്ധമാണെന്ന മനസ്സിലാകും.

നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെയുടെ 2020ലെ കണക്കനുസരിച്ച് രാജ്യത്ത് ഓരോ 17 മിനിറ്റിലും ഒരു ബലാത്സംഗമോ, ബലാത്സംഗ ശ്രമമോ രജിസ്റ്റർ ചെയ്യപ്പെടുന്നുണ്ട്. 2016 മുതൽ 2020 വരെയുള്ള 5 വർഷങ്ങളിൽ ബലാത്സംഗവും ബലാത്സംഗശ്രമവും ഏകദേശം 29% കുറഞ്ഞു. 2016-ൽ 44,676 ആയിരുന്ന കണക്ക് 2020-ൽ 31,787 ആയി ചുരുങ്ങി. ഇന്ത്യൻ പീനൽ കോഡ് പ്രകാരമുള്ള ബലാത്സംഗ കുറ്റകൃത്യങ്ങളായ ബലാത്സംഗവും ബലാത്സംഗ ശ്രമവും, സ്ത്രീകൾക്കെതിരെയുള്ള ആകെ കുറ്റകൃത്യങ്ങളുടെ 10% ലും താഴെയാണെന്നും ക്രൈം റെക്കോർഡ്‌സ് ബ്യുറോയുടെ കണക്കുകൾ കാണിക്കുന്നു. 2021 ലെ നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ ഡാറ്റ ഇതുവരെ പുറത്തുവിട്ടിട്ടില്ല, അതിനാൽ 2020 ലെ കണക്കുകൾ വെച്ചാണ് വസ്തുത പരിശോധിക്കുന്നത്.

അപ്പോഴും, ബലാത്സംഗ കുറ്റകൃത്യങ്ങളിലെ കുറവും ഏതെങ്കിലും പ്രത്യേക സംസ്ഥാനത്ത് നിർമ്മിച്ച ടോയ്‌ലറ്റുകളുടെ എണ്ണവും തമ്മിൽ പ്രത്യക്ഷമായ ഒരു ബന്ധവും കാണുന്നില്ല.

നാഗാലാൻഡിനെ മാറ്റി നിർത്തിയാൽ 2020 ൽ ഏറ്റവും കുറഞ്ഞ ബലാത്സംഗ കുറ്റകൃത്യങ്ങൾ രജിസ്റ്റർ ചെയ്ത ആദ്യ 5 ലെ മറ്റ് നാല് സംസ്ഥാനങ്ങളായ ബീഹാർ, ഗുജറാത്ത്, കർണാടക, തമിഴ്‌നാട് എന്നിവിടങ്ങളിൽ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് എന്തെങ്കിലും വത്യസ്തമായ ടോയ്‌ലറ്റ് സൗകര്യം ഉള്ളതായി ഒരു ഡാറ്റയും കാണിക്കുന്നില്ല. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയും നാഷണൽ ഫാമിലി ഹെൽത്ത് സർവേ-5 ഡാറ്റയും പരിശോധിച്ചാൽ അത് മനസ്സിലാകും.

നാഗാലാൻഡ് ഒഴികെ, ഈ പറഞ്ഞ
നാല് സംസ്ഥാനങ്ങൾക്കും ടോയ്‌ലറ്റ് സൗകര്യത്തിന്റെ കാര്യത്തിൽ 18 നും താഴെയാണ് സ്ഥാനം. ടോയ്‌ലറ്റ് സൗകര്യത്തിന്റെ കാര്യത്തിൽ ഏറ്റവും പിന്നിൽ നിൽക്കുന്ന ബിഹാർ, എന്നാൽ എല്ലാ സംസ്ഥാനങ്ങളിലും വെച്ച് ഏറ്റവും കുറഞ്ഞ മൂന്നാമത്തെ ബലാത്സംഗ കുറ്റകൃത്യ നടക്കുന്ന സംസ്ഥാനമാണ്.

ഏറ്റവും കുറഞ്ഞ ബലാത്സംഗ കുറ്റകൃത്യ നിരക്കുള്ള സംസ്ഥാനങ്ങൾക്ക് ടോയ്‌ലറ്റ് സൗകര്യങ്ങളിൽ കൂടുതൽ ഉണ്ടായിരിക്കണമെന്നില്ല.

2020-ൽ ഏറ്റവും കൂടുതൽ ബലാത്സംഗ കുറ്റകൃത്യങ്ങൾ നടന്ന അഞ്ച് സംസ്ഥാനങ്ങളായ രാജസ്ഥാൻ, അസം, ഹരിയാന, ഛത്തീസ്ഗഢ്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലെ കണക്കുകളും കാണിക്കുന്നത് ടോയ്‌ലറ്റ്‌ പ്രവേഷനവുമായി ഇതിന് നേരിട്ടൊരു ബന്ധവും ഇല്ലെന്നാണ്. അസം (95.9%), ഹരിയാന (96.8%), ഹിമാചൽ (93.6%), ഛത്തീസ്ഗഢ് (85.6%) എന്നിവിടങ്ങളിലെ കുടുംബങ്ങൾക്ക്, ദേശീയ ശരാശരിയേക്കാൾ (82.5%) ടോയ്‌ലറ്റ് സൗകര്യമുണ്ട്, എന്നിട്ടും ബലാത്സംഗ കുറ്റകൃത്യം അവിടെ ഉയർന്ന നിലയിലാണ്.

യഥാർത്ഥത്തിൽ, സ്വച്ഛ് ഭാരത് മിഷന്റെ കീഴിൽ നിർമ്മിച്ച ടോയ്‌ലറ്റുകളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ള രാജസ്ഥാൻ, ബലാത്സംഗ കുറ്റകൃത്യങ്ങളുടെ പട്ടികയിൽ ഏറ്റവും മുന്നിലാണ്. അഞ്ച് വർഷത്തിനിടയിൽ ബലാത്സംഗ കുറ്റകൃത്യങ്ങൾ ഏറ്റവും കൂടുതൽ വർധിച്ചതും (44%) ഇവിടെ തന്നെ .

നമുക്ക് മറ്റൊരു രൂപത്തിൽ വേണമെങ്കിൽ ഈ ഡാറ്റകളെ സമീപിക്കാം. 2021-ന്റെ തുടക്കം വരെ സ്വച്ഛ് ഭാരത് മിഷനു കീഴിൽ നിർമ്മിച്ച വ്യക്തിഗത ഗാർഹിക കക്കൂസുകളുടെ എണ്ണം അനുസരിച്ച് റാങ്ക് ചെയ്ത സംസ്ഥാനങ്ങൾ കാണിക്കുന്ന ഒരു ഗ്രാഫാണ് ഇത്.

2016നും 2020നും ഇടയിൽ ബലാത്സംഗ കുറ്റകൃത്യങ്ങളുടെ നിരക്ക് പരമാവധി കുറച്ച 10 സംസ്ഥാനങ്ങളിൽ പകുതിയിലേറെയും ഏറ്റവും കുറവ് ടോയ്‌ലറ്റുകൾ നിർമ്മിച്ചവയാണ്.
അതുപോലെ, 5 വർഷത്തിനിടെ (രാജസ്ഥാൻ, ജാർഖണ്ഡ്, ആന്ധ്രാപ്രദേശ്) ബലാത്സംഗ കുറ്റകൃത്യങ്ങളുടെ വ്യാപനത്തിൽ വർധനവ് രേഖപ്പെടുത്തിയ എട്ട് സംസ്ഥാനങ്ങളിൽ മൂന്നെണ്ണം മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൂടുതൽ ശൗചാലയങ്ങൾ നിർമ്മിച്ചിട്ടുണ്ട്.
പത്രയുടെ അവകാശവാദം ഔദ്യോഗിക രേഖകൾക്കെതിരാണെന്ന് ഇത് കാണിക്കുന്നു.

വെളിയിട വിസർജ്ജന മുക്തമായോ രാജ്യം?

ഏകദേശം മൂന്ന് വർഷം മുമ്പ് 2019 ഒക്ടോബറിൽ പ്രധാനമന്ത്രി മോദി ഇന്ത്യയെ തുറസ്സായ സ്ഥലങ്ങളിൽ മലമൂത്ര വിസർജ്ജന മുക്തമായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ 2019-’21 ലെ ദേശീയ കുടുംബാരോഗ്യ സർവേ-5 ഡാറ്റ വെളിപ്പെടുത്തുന്നത് രാജ്യത്തെ 19% കുടുംബങ്ങൾക്ക് ടോയ്‌ലറ്റ് സൗകര്യമൊന്നുമില്ല എന്നാണ്. അവർ തുറസ്സായ മലമൂത്ര വിസർജ്ജനം നടത്തുന്നു എന്നാണ്.”

ഇതൊക്കെയാണെങ്കിലും, സ്വച്ഛ് ഭാരത് മിഷന്റെ കീഴിലുള്ള ടോയ്‌ലറ്റ് നിർമ്മാണം 2014 മുതൽ 2018 വരെ വർധനവ് കാണിച്ചെങ്കിലും, കഴിഞ്ഞ നാല് വർഷത്തിനിടയിൽ ഗണ്യമായി കുറഞ്ഞതായി കാണാം. 2018 സാമ്പത്തിക വർഷത്തിനും 2022 സാമ്പത്തിക വർഷത്തിനും ഇടയിൽ 92.8% ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്.

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.