Skip to content Skip to sidebar Skip to footer

നിയമ സഹായം തേടാൻ സ്ത്രീകൾ മടിക്കുന്നുവോ…?

കേരളത്തിലെ ചാനൽ ചർച്ചകളിൽ ഒരു പ്രമുഖ വലത് നിരീക്ഷകൻ സ്ഥിരമായി ഉയർത്തുന്ന വാദമാണ് ഇന്ത്യയിൽ റിപ്പോർട്ട്‌ ചെയ്യപ്പെടുന്ന സ്ത്രീകൾക്കെതിരെയുള്ള ലൈംഗിക അതിക്രമ കേസുകളിൽ പകുതിയോളം വ്യാജമാണെന്നത്. 2013 ഏപ്രിൽ മുതൽ 2014 ജൂലൈ വരെയുള്ള പീഡന കേസുകൾ പരിശോധിക്കുമ്പോൾ 53% വ്യാജമാണെന്ന ഡൽഹി വുമൺസ് കമ്മീഷൻ റിപ്പോർട്ട്‌ ഉദ്ധരിച്ചാണ് ഈ വാദം. ഈ റിപ്പോർട്ട്‌ സംബന്ധിച്ച് ബി.ബി.സി നടത്തിയ അന്വേഷണത്തിൽ “വ്യാജം” എന്ന് പരാമർശിച്ചിട്ടുള്ള കേസുകളിൽ സ്ത്രീകൾ തെറ്റായ ആരോപണം ഉന്നയിച്ചുവെന്ന് ചൂണ്ടികാണിക്കുന്നില്ല. മറിച്ച് ഭീഷണിക്ക് വഴങ്ങി പിൻവലിക്കേണ്ടി വന്നതും മതിയായ തെളിവുകളില്ലാത്തതുകൊണ്ട് തള്ളിപ്പോയ കേസുകളും ഇതിൽ ഉൾപ്പെടുന്നു.

അതേസമയം രാജ്യത്ത് സ്ത്രീകൾക്കെതിരെ നടക്കുന്ന കുറ്റകൃത്യങ്ങളിൽ വലിയൊരു ശതമാനം അവഗണിക്കപ്പെടുകയോ, റിപ്പോർട്ട് ചെയ്യാതെ പോവുകയോ ആണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഭൂരിഭക്ഷം സ്ത്രീകൾക്കും തങ്ങൾക്കെതിരെ നടക്കുന്ന അതിക്രമങ്ങളെ നിയപരമായി നേരിടാൻ കഴിയുന്ന സാഹചര്യമില്ല എന്നാണ് ഇത് കാണിക്കുന്നത്.

കേന്ദ്ര നീതിന്യായ വകുപ്പിന്റെ ‘ഇ- കോർട്ട്’ പ്രോജക്റ്റിന് കീഴിൽ രൂപീകരിച്ച നാഷണൽ ജുഡീഷ്യൽ ഡാറ്റ ഗ്രിഡ് ഉപയോഗിച്ച്, ‘ഫ്‌ളെയിം സർവകലാശാല’ അധ്യാപകരായ ജൂഹി സിദ്ധാർഥും സ്‌മൃതി ജലിഹാലും നടത്തിയ പഠനമനുസരിച്ച്, 2021-ൽ ഇന്ത്യയിൽ റജിസ്റ്റർ ചെയ്‌തിട്ടുള്ള മൊത്തം കേസുകളിൽ, 8.6% മാത്രമാണ് സ്ത്രീകൾ ഫയൽ ചെയ്‌തിട്ടുള്ളത്. ക്രിമിനൽ കേസുകളിൽ 6.07% വും, സിവിൽ കേസുകളിൽ 15.9% വുമാണ് സ്ത്രീകൾ ഫയൽ ചെയ്തതായി കാണുന്നത്.

റിപ്പോർട്ട് ചെയ്യപ്പെട്ട സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങളുടെ, ‘നാഷണൽ ക്രൈം റെക്കോർഡ് ബ്യൂറോ’ ഡാറ്റയുമായി സ്ത്രീകൾ ഫയൽ ചെയ്ത ക്രിമിനൽ കേസുകളുടെ ‘നാഷണൽ ജുഡീഷ്യൽ ഡാറ്റ ഗ്രിഡ്’ താരതമ്യം ചെയ്യുമ്പോൾ, റിപ്പോർട്ട് ചെയ്യപ്പെട്ട സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങളുടെ കേസുകളേക്കാൾ സ്ത്രീകൾ ഫയൽ ചെയ്‌തിട്ടുള്ള കേസുകളാണ് കൂടുതൽ എന്ന് കാണാം.

ഇതിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നത് സ്ത്രീകൾ ഫയൽ ചെയ്യുന്ന ക്രിമിനൽ കേസുകളിൽ ഭൂരിഭാഗവും തങ്ങൾക്കെതിരെ നടന്നിട്ടുള്ള ആക്രമണങ്ങളെ സംബന്ധിച്ചുള്ളതല്ല മറിച്ചു, മക്കൾക്കോ ​​മറ്റ് കുടുംബാംഗങ്ങൾക്കോ ​​എതിരെയുള്ള ആക്രമണങ്ങൾ സംബന്ധിച്ചതാണ്.

ബീഹാറിലെ കണക്ക് പരിശോധിക്കുമ്പോൾ ഈ വിടവ് വ്യക്തമാകും; 2021ൽ 284,379 സ്ത്രീകളാണ് ബിഹാറിൽ ക്രിമിനൽ കേസുകൾ ഫയൽ ചെയ്‌തിട്ടുള്ളത്. അതേസമയം 15,359 കുറ്റകൃത്യങ്ങൾ മാത്രമാണ് സ്ത്രീകൾക്കെതിരെ അതേ വർഷം റിപ്പോർട്ട് ചെയ്യപ്പെട്ടത്. പശ്ചിമ ബംഗാൾ, ഡൽഹി, മഹാരാഷ്ട്ര, ഉത്തർപ്രദേശ് എന്നിവിടങ്ങളിലും ഈ വിടവ് വളരെ വലുതാണ്.

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ആന്ധ്രപ്രദേശ്, ഒഡീഷ, തെലങ്കാന, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലും കേസുകളുടെ എണ്ണത്തിലെ വ്യത്യാസം കുറവുള്ളതായി കാണാം.

2019-’21ലെ ‘ദേശീയ കുടുംബാരോഗ്യ സർവേ’ പ്രകാരമുള്ള ഡാറ്റ, വളരെ കുറച്ച് സ്ത്രീകൾ മാത്രമാണ് പോലീസ് സഹായം തേടുന്നത് കാണിക്കുന്നു. സർവേയുടെ ഭാഗമായി 18-49 വയസ്സിനിടയിലുള്ള സ്ത്രീകളോട് ശാരീരികമോ ലൈംഗികമോ ആയ അതിക്രമങ്ങൾ ഉണ്ടാകുമ്പോൾ ആരോട്/ എങ്ങനെയാണ് സഹായം അഭ്യർത്ഥിക്കുക എന്ന് ചോദിക്കുകയുണ്ടായി. അവരിൽ ഭൂരിഭാഗവും തങ്ങളുടെ സ്വന്തം കുടുംബത്തെയോ, അല്ലെങ്കിൽ ഭർത്താവിന്റെ കുടുംബത്തെയോ, സുഹൃത്തുക്കളെയോ, അയൽക്കാരെയോ ആണ് സഹായത്തിനായി സമീപിക്കുന്നെതെന്ന് വ്യക്തമാക്കി.

സംസ്ഥാനങ്ങളിലെ കണക്കെടുത്താൽ ശരാശരി 5.20% സ്ത്രീകളാണ് ശാരീരികമോ ലൈംഗികമോ ആയ അതിക്രമങ്ങളിൽ പോലീസിന്റെ സഹായം തേടുന്നതെന്ന് വ്യക്തമാകും. ഏറ്റവും കൂടുതൽ പോലീസ് സഹായമുള്ളത് രാജസ്ഥാൻ (13.5%), കർണാടക (12.4%) എന്നിവിടങ്ങളിലാണ്. ഏറ്റവും കുറവുള്ളത് മഹാരാഷ്ട്ര (1.6%), അരുണാചൽ പ്രദേശ് (1.7%), പഞ്ചാബ് (1.9%), ബീഹാർ (2%) എന്നിവിടങ്ങളിലും.

സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ അവഗണിക്കപ്പെടുന്നത് ഇന്ത്യയിൽ മാത്രമല്ല. ഐക്യരാഷ്ട്രസഭയുടെ ‘ദ വേൾഡ്സ് വിമൻ 2015’ റിപ്പോർട്ട് അനുസരിച്ച്, ആഗോളതലത്തിൽ അക്രമം അനുഭവിക്കുന്ന സ്ത്രീകളിൽ 10% ൽ താഴെ മാത്രമാണ് പോലീസ് സഹായം തേടുന്നത്.

മിക്ക സംസ്ഥാനങ്ങളിലും സ്ത്രീകൾ ഫയൽ ചെയ്തിട്ടുള്ള കേസുകളിൽ ക്രിമിനൽ കേസുകളേക്കാൾ കൂടുതൽ സിവിൽ കേസുകളാണ്. ഒരു ലക്ഷം ജനങ്ങളിൽ നിന്ന് ശരാശരി 2551.9 ക്രിമിനൽ കേസുകൾ റജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ടെങ്കിൽ അതിൽ 110 മാത്രമാണ് സ്ത്രീകൾ ഫയൽ ചെയ്തത്. അതേസമയം ഫയൽ ചെയ്യപ്പെട്ടിട്ടുള്ള സിവിൽ കേസുകളുടെ കണക്കു പരിശോധിക്കുമ്പോൾ, രാജ്യത്തെ ഒരു ലക്ഷം ജനങ്ങളിൽനിന്ന് ശരാശരി 899.7 കേസുകൾ ഫയൽ ചെയ്‌തിട്ടുണ്ടെങ്കിൽ അതിൽ 136.4 കേസുകളാണ് സ്ത്രീകൾ കൊടുത്തിട്ടുള്ളത്.

സ്ത്രീകൾ ഫയൽ ചെയ്യുന്ന സിവിൽ കേസുകളുടെ എണ്ണം ഏറ്റവും കൂടുതലുള്ളത് ഗോവ (378.2), കേരളം (358.1) തുടങ്ങിയ സംസ്ഥാനങ്ങളിലാണ്. ഏറ്റവും കൂടുതൽ ക്രിമിനൽ കേസുകൾ ഫയൽ ചെയ്യുന്നത് ഡൽഹി (293.7), ഉത്തർപ്രദേശ് (281.7), ബിഹാർ (273.2), പഞ്ചാബ് (184.6), പശ്ചിമ ബംഗാൾ (172.3), മധ്യപ്രദേശ് (123.1), ജാർഖണ്ഡ് (122.2) എന്നിവിടങ്ങളിലാണ്.

സ്ത്രീകൾ ഫയൽ ചെയ്യുന്ന ക്രിമിനൽ കേസുകളുടെ എണ്ണം സംസ്ഥാനത്തെ സ്ത്രീ സാക്ഷരതാ നിരക്കുമായി ബന്ധിപ്പിക്കാൻ മതിയായ തെളിവുകളില്ല എന്ന് ഗവേഷണം നടത്തിയ അധ്യാപകർ പറയുന്നു. താരതമ്യേന കുറഞ്ഞ സാക്ഷരതയുള്ള ഹരിയാന, ഉത്തർപ്രദേശ്, ബീഹാർ, മധ്യപ്രദേശ്, ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ സ്ത്രീകൾ ഫയൽ ചെയ്യുന്ന ക്രിമിനൽ കേസുകളുടെ എണ്ണം മറ്റു സംസ്ഥാനങ്ങളേക്കാൾ കൂടുതലാണ്. ഈ സംസ്ഥാനങ്ങളിൽ സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങളുടെ നിരക്ക് കൂടുതലാണെന്ന് ഇത് സൂചിപ്പിക്കുന്നു.

അതേസമയം താരതമ്യേന ഉയർന്ന സ്ത്രീ സാക്ഷരതാ നിരക്കുള്ള വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ സ്ത്രീകൾ രജിസ്റ്റർ ചെയ്യുന്ന ക്രിമിനൽ കേസുകളുടെ എണ്ണം കുറവാണെന്നും ‘ഫ്‌ളെയിംസ് സർവകലാശാല’ അധ്യാപകരുടെ പഠനം ചൂണ്ടികാണിക്കുന്നു. കേരളം, ഡൽഹി, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങൾ മാത്രമാണ് സ്ത്രീ സാക്ഷരതാ നിരക്ക് ഉയർന്നതായിരിക്കെ സ്ത്രീകൾ ഫയൽ ചെയ്യുന്ന ക്രിമിനൽ കേസുകളുടെ എണ്ണത്തിൽ വർദ്ധനവുള്ളത്.

2020 ൽ സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ കുറവുണ്ടായിട്ടുണ്ടെന്ന് പഠനം കണ്ടെത്തി. 2019 ൽ 4,05,326 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ 2020 ൽ അത് 3,71,503 ആയി കുറഞ്ഞു. കോവിഡ് ലോക്ഡൌൺ മൂലം കുറ്റവാളിക്ക് എളുപ്പത്തിൽ പ്രതികാരം ചെയ്യാൻ കഴിയുന്ന സാഹചര്യമുണ്ടായതും, സഹായം വാഗ്ദാനം ചെയ്യുന്ന സംവിധാനങ്ങളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാനുള്ള പരിമിതിയും ഇതിനു കാരണമായി നിരീക്ഷകർ ചൂണ്ടികാണിക്കുന്നു.

എന്നിരുന്നാലും, 2019-ൽ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകൾ പരിഗണിക്കുമ്പോൾ തന്നെ റിപ്പോർട്ട് ചെയ്യപ്പെട്ട സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങളുടെ എണ്ണം സ്ത്രീകൾ ഫയൽ ചെയ്യുന്ന ക്രിമിനൽ കേസുകളുടെ എണ്ണത്തേക്കാൾ വളരെ കുറവാണ്.

ഇത്തരം കുറ്റകൃത്യങ്ങൾ നിയന്ത്രിക്കുന്നതിനായുള്ള വിവിധ നിയമങ്ങളെക്കുറിച്ചും പരാതികൾ സമർപ്പിക്കുന്നതിനുള്ള നിയമ നടപടികളെക്കുറിച്ചും സ്ത്രീകൾക്കിടയിൽ അവബോധം സൃഷ്ടിക്കേണ്ടതുണ്ട്.
കൂടാതെ സ്ത്രീകൾ ഫയൽ ചെയ്യുന്ന സിവിൽ, ക്രിമിനൽ കേസുകളുടെ സ്വഭാവം സംബന്ധിച്ചുള്ള ഡാറ്റ ശേഖരിക്കണം. അതിലൂടെ വിവിധ പ്രദേശങ്ങളിൽ സ്ത്രീകൾക്കെതിരെ അരങ്ങേറുന്ന കുറ്റകൃത്യങ്ങളുടെ സ്വഭാവത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ സാധിക്കും. ഇത് രാജ്യത്തെ സ്ത്രീകൾക്ക് നിയമസഹായം ലഭ്യമാക്കാൻ സ്വീകരിക്കേണ്ട നടപടികളിലേക്ക് നയിക്കാൻ സഹായിക്കും.

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.