Skip to content Skip to sidebar Skip to footer

ജാതി പ്രൊഫൈലിങ് നടക്കുന്ന ബോംബെ ഐ.ഐ.ടി

ഐ.ഐ.ടി ബോംബെയിൽ 37% എസ്.സി.എസ്.ടി വിദ്യാർത്ഥികളുടെ
എൻട്രൻസ് എക്സാം റാങ്കുകൾ ജനറൽ കാറ്റഗറി വിദ്യാർത്ഥികൾ അന്വേഷിച്ചതായി സർവ്വേ റിപോർട്ട്. ഗുജറാതിൽ നിന്നുള്ള ഐ.ഐ.ടി ബോംബെയിലെ ആദ്യ വർഷ കെമിക്കൽ എഞ്ചിനിയറിങ് വിദ്യാർത്ഥിയായ ദർശൻ സൊളങ്കിയുടെ ആത്മഹത്യയെ തുടർന്നാണ് ഈ സർവ്വേ റിപോർട്ട് വാർത്തയാകുന്നത്. ദർശൻ സൊളങ്കിയുടെ റൂം മേറ്റ് ദർശന്റെ റാങ്ക് ചോദിച്ചിരുന്നതായും ഒറ്റപ്പെടുത്തിയിരുന്നതായും ദർശന്റെ സുഹൃത്തായ വിദ്യാർത്ഥി മൊഴി നൽകിയിരുന്നു.

സംവരണ സീറ്റുകളിൽ കട്ട് ഓഫ് മാർക്ക് കുറവായതിനാൽ വിദ്യാർത്ഥികളുടെ ജാതി മനസ്സിലാക്കാനായി മേൽജാതിക്കാരായ വിദ്യാർത്ഥികൾ നടത്തുന്ന അന്വേഷണമാണ് ഇത് എന്നാണ് സർവേ റിപോർട്ട് വെളിപ്പെടുത്തുന്നത്. ഇൻസ്റ്റിറ്റ്യൂട്ടിനകത്തെ ജാതിവിവേചനത്തെക്കുറിച്ച്, ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന ഓപൺ ഹൗസ് ചർച്ചയിൽ, ഇ.ഡബ്‌ള്യു.എസ് കാറ്റഗറിയിലെ വിദ്യാർത്ഥികൾക്ക്, അവർ പ്രവേശനം നേടിയ സംവരണ സീറ്റാണ് യഥാർത്ഥം എന്ന സമീപനമാണ് തങ്ങളോടുള്ളതെന്ന് ഐ.ഐ.ടിയിലെ ഒരു ദലിത് വിദ്യാർത്ഥി പറഞ്ഞതായി ദ ഹിന്ദു റിപോർട്ട് ചെയ്തിരുന്നു.

2022ൽ ഐ.ഐ.ടി ബോംബെയിലെ എസ്.സി, എസ്.ടി സ്റ്റുഡന്റ്‌സ് സെൽ നടത്തിയ സർവ്വേയിൽ പങ്കെടുത്ത 388 എസ്.സി, എസ്.ടി വിദ്യാർത്ഥികളിൽ 77 വിദ്യാർത്ഥികളും ഇൻസ്റ്റിറ്റ്യൂട്ടിൽ വെച്ച് ജാതിവിവേചനം നേരിട്ടതായി വെളിപ്പെടുത്തി.

37.1% പേരുടെയും ജെ.ഇ.ഇ/ജി.എ.ടി.ഇ/ജെ.എ.എം/യു (സി.ഇ.ഇ.ഡി) റാങ്കുകൾ ജനറൽ വിഭാഗത്തിലെ വിദ്യാർത്ഥികൾ അന്വേഷിച്ചു. 26% പേർ പ്രതികരിച്ചത് ജാതി അറിയുന്നതിനായി അവരുടെ സർനെയിം ആണ് വിദ്യാർത്ഥികൾ ചോദിച്ചത് എന്നാണ്.

388 വിദ്യാർത്ഥികൾ എന്നാൽ ഏകദേശം ഇൻസ്റ്റിറ്റ്യൂട്ടിലെ 20% വിദ്യാർത്ഥികൾ വരും. സർവ്വേയോട് പ്രതികരിച്ച വിദ്യാർത്ഥികളിൽ 70% ദലിത് വിഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളാണ്. മറ്റുള്ളവർ ആദിവാസി വിഭാഗങ്ങളിൽ നിന്നുള്ളവരും. സ്വത്വം വെളിപ്പെടും എന്ന ഭയം എസ്.സി, എസ്.ടി ഫോറത്തിലോ കൂട്ടായ്മകളിലോ ചേരാതിരിക്കാൻ കാരണമായെന്ന് 25% വിദ്യാർത്ഥികൾ വെളിപ്പെടുത്തി. ജാതി വിവേചനം കാരണം മാനസികാരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായതായി 15.5% വിദ്യാർത്ഥികളും പ്രതികരിച്ചു. അധ്യാപകരിൽനിന്നും ജാതി വിവേചനം നേരിടുമ്പോൾ പ്രത്യാഘാതങ്ങൾ ഭയന്ന് പ്രതികരിക്കാറില്ലെന്ന് 21.6% വിദ്യാർത്ഥികൾ സർവ്വേയിൽ വെളിപ്പെടുത്തി. 388 പേരിൽ 25% പേരും ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ പത്താംക്ലാസ് വിദ്യാഭ്യാസം നേടിയവരല്ല. 22% പേർ അവരുടെ കുടുംബത്തിൽ നിന്നുള്ള ആദ്യ ബിരുദധാരികളാണ്. ജനറൽ കാറ്റഗറിയിലെ വിദ്യാർത്ഥികൾ അവരുടെ അക്കാദമിക കഴിവുകളെ ‘ആവറേജ്’ ആയാണ് കാണുന്നത് എന്നാണ് 36% വിദ്യാർത്ഥികളുടെ പ്രതികരണം. 51% ദലിത്, ആദിവാസി വിദ്യാർത്ഥികൾ ജനറൽ കാറ്റഗറിയിലെത്തുന്ന വിദ്യാർത്ഥികളുടെ അക്കാദമിക കഴിവുകളെ മികച്ചതായി വിലയിരുത്തുന്നതിന് വിരുദ്ധമായാണ് ഇത്.

“ആദ്യ ദിവസം മുതൽ തന്നെ റാങ്ക് ചോദിച്ചു തുടങ്ങും. ഒരു വിദ്യാർത്ഥിയോട് മറ്റുള്ളവരുടെ സമീപനത്തിന് തന്നെ അത് നിർണായകമാകും. അധികം വൈകാതെ, സംവരണ വിരുദ്ധ സംവാദങ്ങളിൽ ഒരു വിദ്യാർത്ഥി ചെന്നെത്തും, അത് ഓൺലൈനിലും ഓഫ്‌ലൈനുമാകാം. പുതിയ ആളുകളുമായി പരിചയപ്പെടുമ്പോൾ പേരിന് പിന്നാലെ അവർ ചോദിക്കുന്നത് സർനെയിം ആണ്. അതെന്നെ അസ്വസ്ഥമാക്കാറുണ്ട്. പലപ്പോഴും കരയിക്കാറുമുണ്ട്. പക്ഷേ ഇത്തരം അവസ്ഥകളുടെ ആഴമെന്താണെന്ന് മനസ്സിലാക്കാൻ ആരും തയ്യാറാകാത്തതുപോലെയാണ് എപ്പോഴും എനിക്ക് തോന്നുന്നത്,” സർവ്വേയിൽ ഒരു വിദ്യാർത്ഥി എഴുതിയത് ഇങ്ങനെയായിരുന്നു.

“ഒന്നാം വർഷ വിദ്യാർത്ഥികളിൽ സംവരണവിരുദ്ധ നിലപാട് ശക്തമായി നിലനിൽക്കുന്നുണ്ട്. റാങ്ക് കുറവായതിനാൽ സുഹൃത്തുക്കൾ എന്തെങ്കിലും കാര്യങ്ങൾ ഞാനുമായി ചർച്ച ചെയ്യുന്നത് നിർത്തി. അവരുടെ ചർച്ചകളിലേക്ക് ഞാൻ കടന്നുചെല്ലുമ്പോൾ സംസാരിക്കുന്നത് നിർത്തുകയോ പിരിഞ്ഞുപോകുകയോ ചെയ്യും. നമ്മുടെ അഭിപ്രായങ്ങൾ പാടേ അവ​ഗണിക്കപ്പെടും,” മറ്റൊരു വിദ്യാർത്ഥി എഴുതി.

31.2% വിദ്യാർത്ഥികളും കരുതുന്നത് ക്യാംപസിലെ ജാതീയത നേരിടാൻ എസ്.സി, എസ്.ടി സെൽ കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കണമെന്നാണ്.

സർവ്വേ വെളിപ്പെടുത്തിയ സാമൂഹ്യ ബഹിഷ്‌കരണ രീതികൾ

  • എസ്.സി, എസ്.ടി വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കൊപ്പം ഹോസ്റ്റൽ മുറി പങ്കിടാൻ ജനറൽ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾ തയ്യാറാകാറില്ല.
  • ജനറൽ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾ അവരുടെ സൗഹൃദങ്ങളിലോ ലാബിലെ ഗ്രൂപ് അസൈൻമെന്റുകളിലോ ദലിത്, ആദിവാസി വിദ്യാർത്ഥികളെ ഉൾപ്പെടുത്താറില്ല.
  • സാമൂഹ്യമാധ്യമങ്ങളിൽ ഫോളോ റിക്വസ്റ്റുകൾ സ്വീകരിക്കാറില്ല.
  • സംവരണ നയങ്ങളുടെ ഭാഗമായി ദലിത്, ആദിവാസി വിദ്യാർത്ഥികൾക്ക് ഫീസ് അടക്കേണ്ടതില്ലാത്തതിനെക്കുറിച്ച് അധിക്ഷേപിച്ചു സംസാരിക്കുന്ന രീതി.

പ്ലേസ്‌മെന്റുകൾ നടക്കുമ്പോൾ ഡാറ്റ ശേഖരിക്കുന്നത് ഏത് രീതിയിലായാലും അതിൽ ജാതിവിഭാഗം രേഖപ്പെടുത്തേണ്ടിവരാറുണ്ട്. ഒരു ബാച്ചിലെ എല്ലാ വിദ്യാർത്ഥികൾക്കും കാണാവുന്ന തരത്തിലുള്ള കോമൺ ഷീറ്റ് ആണ് അതിനുപയോഗിക്കുന്നത്. പ്രവേശനം നേടിയ ഉടനെ, റോൾ നമ്പറുകൾ നൽകുമ്പോൾ ദലിത്, ആദിവാസി വിഭാഗങ്ങളിൽനിന്നുള്ള വിദ്യാർത്ഥികൾക്ക് ആദ്യത്തെ നമ്പറുകളാണ് കിട്ടുക. ജാതിയെക്കുറിച്ച് പരാമർശിക്കാതെ അദൃശ്യമായ രീതിയിൽ ജാതി തിരിച്ചറിയുന്ന ഒരു രീതിയും നിലനിൽക്കുന്നുണ്ട്.

അദൃശ്യമായ അതിർത്തികളും ടാഗുകളും അവയുണ്ടാക്കുന്നുവെന്ന് മറ്റൊരു വിദ്യാർത്ഥി പ്രതികരിച്ചു.

എന്നാൽ, റാങ്ക് ചോദിക്കുന്നത് വളരെ അപൂർവ്വമായി നടക്കുന്ന കാര്യമാണെന്നാണ് ദർശൻ സൊളങ്കിയുടെ മരണത്തെ കുറിച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയരക്ടർ പ്രതികരിച്ചത്. ദർശൻ സൊളങ്കിയുടെ മരണം ആത്മഹത്യയാണ് എന്നതിന് തെളിവുകളില്ല എന്ന് മാർച്ചിൽ പ്രസിദ്ധീകരിച്ച ഇടക്കാല റിപോർട്ടിൽ പറഞ്ഞിരുന്നു. ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയിട്ടില്ല എന്നതാണ് ഇതിന് കാരണമായി പറയുന്നത്. എന്നാൽ ജാതിവിവേചനം നേരിടുന്നതായി ദർശൻ സഹോദരിയോടും സുഹൃത്തിനോടും പറഞ്ഞിരുന്നു. മാർച്ച് 27ന് ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയതായി പൊലീസ് റിപോർട്ട് ചെയ്തു.

എസ്.സി, എസ്.ടി സെൽ ജനറൽ കാറ്റ​ഗറിയിലെ വിദ്യാർത്ഥികളെ ജാതിയെക്കുറിച്ച് ബോധവൽക്കരിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തണമെന്നും
ദലിത്, ആദിവാസി വിദ്യാർത്ഥികൾ സർവ്വേയിലൂടെ പ്രതികരിച്ചു. ഒന്നാം വർഷ വിദ്യാർത്ഥികൾക്ക് സെൽ മെന്ററിങ് നൽകണമെന്നും വിദ്യാർത്ഥികൾ പ്രതികരിച്ചു.

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.