Skip to content Skip to sidebar Skip to footer

വർഗീയ കലാപങ്ങൾ സ്ഥാപനവൽക്കരിക്കപ്പെട്ട ഹിംസയാണ്!

AFEEFA E

നിരവധി നിര്‍ണായക തെളിവുകള്‍ അവഗണിച്ചും ശരിയായ അന്വേഷണം നടത്താതെയുമാണ് എസ്.ഐ.ടി കേസില്‍ ക്ലോഷര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്നാണ് സിബല്‍ ഉന്നയിച്ച ഒരു വാദം. ആരോപണവിധേയരായ ആരെയും അറസ്റ്റ് ചെയ്തിരുന്നില്ല. അവരുടെ മൊഴികള്‍ ശേഖരിച്ചിരുന്നില്ല,അവരുടെ ഫോണുകള്‍ കണ്ടെടുക്കുകയോ സ്ഥലം സന്ദര്‍ശിക്കുകയോ ചെയ്തിരുന്നില്ല. ആയുധങ്ങളും ബോംബുകളും ശേഖരിക്കുന്നതിലും അക്രമണം നടത്തുന്നതിലുമുള്ള തങ്ങളുടെ പങ്കാളിത്തത്തെക്കുറിച്ച് പലരും തുറന്നുപറഞ്ഞിരുന്നു. അവയൊന്നും എസ്.ഐ.ടി പരിശോധിച്ചില്ല. മാത്രമല്ല തെഹല്‍ക്ക മാഗസിന്റെ സ്റ്റിംഗ് ഓപ്പറേഷന്‍ വിവരങ്ങളും എസ്‌.ഐ.ടി പരിശോധിച്ചിട്ടില്ല. നരോദ പാട്യ കേസ് വിചാരണകളില്‍ ഇതേ ടേപ്പുകള്‍ ഉപയോഗിച്ചിരുന്നു. ഗുജറാത്ത് ഹൈക്കോടതി ടേപ്പുകളുടെ ആധികാരികത അംഗീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍, സകിയ ജാഫ്രിയുടെ പരാതിയില്‍ എസ്‌.ഐ.ടി അതെല്ലാം അവഗണിച്ചു.

“വര്‍ഗീയ കലാപങ്ങള്‍ അഗ്നിപര്‍വതത്തില്‍ നിന്ന് പൊട്ടിയൊഴുകുന്ന ലാവ പോലെയാണ്. അത് സ്ഥാപനവൽക്കരിക്കപ്പെട്ട ഹിംസയാണ്. ആ ലാവ സ്പർശിക്കുന്നിടത്തെല്ലാം ഭൂമിയെ മുറിവേൽപ്പിക്കുന്നു. ഭാവിയിൽ പ്രതികാരത്തിന് വളക്കൂറുള്ള മണ്ണാണിത്”.മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ നവംബർ പത്തിന് സുപ്രീം കോടതിയിൽ പറഞ്ഞതാണിത്.

ഗുജറാത്ത് കലാപത്തിൽ കൊല്ലപ്പെട്ട കോൺഗ്രസ് നേതാവും പാർലമെൻ്റ് മെമ്പറുമായിരുന്ന ഇഹ്സാൻ ജഫ്രിയുടെ വിധവ, സകിയ ജാഫ്രി നൽകിയ ഹർജിയിൽ സുപ്രീം കോടതി വാദം കേൾക്കവെയാണ് കപിൽ സിബലിൻ്റെ ഈ പ്രസ്താവന.അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയും മറ്റും കുറ്റാരോപിതരായ കലാപ കേസിൽ, പ്രതികൾക്ക് ക്ലീന്‍ ചിറ്റ് നൽകിയ കോടതി വിധിക്കതിരെയാണ് സകിയ ജാഫ്രി ഹർജി ഫയൽ ചെയ്തിട്ടുള്ളത്. 

2002-ൽ ഗുജറാത്തിൽ നടന്ന മുസ്ലിം വിരുദ്ധ കലാപത്തിൽ 790 മുസ്‌ലിംകളും 254 ഹിന്ദുക്കളും കൊല്ലപ്പെടുകയും, 223 പേരെ കാണാതാവുകയും , 2500 ഓളം ആളുകൾക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. 12,000 പേർ ഭവനരഹിതരായി. കൊലപാതകങ്ങൾക്കു പുറമെ, കൊള്ളയും, ബലാത്സംഗങ്ങളും വ്യാപകമായി നടന്നു. മുസ്ലീം സമുദായമാണ് കലാപത്തിന്റെ പ്രധാന ഇരകൾ. പല സന്ദർഭങ്ങളിലും, അക്രമം നടത്തുന്നതിൽ പോലീസ് ജനക്കൂട്ടത്തോടൊപ്പം ചേരുകയുണ്ടായി. ഒരു മുസ്‌ലിം പ്രദേശത്ത് നടന്ന ഇരുപത്തിയൊമ്പത് മരണങ്ങളിൽ, പതിനാറ് മരണങ്ങളും പോലീസ് വെടിവെപ്പിൽ സംഭവിച്ചതാണ്. കലാപകാലത്ത് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി, പരോക്ഷമായി ഈ കലാപത്തിനു നേതൃത്വം നൽകിയിരുന്നുവെന്ന് പല അന്വേഷണ കമ്മീഷനുകളും പറഞ്ഞിട്ടുണ്ട്.

2006 ജൂൺ 8 ന്, നരേന്ദ്ര മോദി ഉൾപ്പെടെ 63ഓളം പേർക്കെതിരെ സകിയ പരാതി നൽകിയിരുന്നു. ഇതിന് പ്രതികരണമൊന്നും ലഭിക്കാത്തതിനെ തുടർന്ന്, തന്റെ പരാതി എഫ്‌.ഐ.ആർ ആയി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് സകിയ പിന്നീട് ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചു. 2007 നവംബർ 2-ന് ഹൈക്കോടതി ഈ പരാതി തള്ളി. തുടർന്ന് അവർ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

അപ്പോഴേക്കും ഗുജറാത്ത് കലാപക്കേസ് എസ്.ഐ.ടിയെക്കൊണ്ട് അന്വേഷിപ്പിക്കാൻ സുപ്രീം കോടതി നിർദേശിച്ചിരുന്നു. അവരുടെ റിപ്പോർട്ടിൽ പറയുന്നത് നരേന്ദ്ര മോദി അടക്കം 64 പേരെയും പ്രോസിക്യൂട്ട് ചെയ്യാനുള്ള തെളിവുകൾ ഇല്ലെന്നാണ്. എസ്.ഐ.ടി റിപ്പോർട്ട് ചോദ്യം ചെയ്ത് സ്പെഷ്യൽ ലീവ് പെറ്റീഷനിലൂടെ സകിയ വീണ്ടും സുപ്രീംകോടതിയെ സമീപിച്ചു.അതിനുശേഷം, കേസ് അഞ്ച് തവണ മാറ്റിവച്ചു. ഇതിനിടയിലാണ് ക്ലീൻ ചിറ്റ് നൽകിയതിനെതിരെ അഡ്വക്കറ്റ് കപില്‍ സിബല്‍ രംഗത്ത് വന്നത്. ഈ ഹർജിയിൻമേലുള്ള വാദം ഇപ്പോഴും തുടരുകയാണ്. ‘2002ൽ ഗുജറാത്തിലെ 19 ജില്ലകളിൽ നടന്ന 300 സംഭവങ്ങളിൽ ഭരണകൂട സ്ഥാപനങ്ങൾക്കുള്ള ബാധ്യതയും ഉത്തരവാദിത്തവുമാണ് സകിയയുടെ കേസ് വെളിപ്പെടുത്തുന്നത്’ എന്ന് കപിൽ സിബൽ പറയുകയുണ്ടായി.

‘ഇത്രയും തെളിവുകൾ ഉണ്ടായിട്ടും എസ്.ഐ.ടി എന്തു ചെയ്യുകയായിരുന്നു?’

നിരവധി നിര്‍ണായക തെളിവുകള്‍ അവഗണിച്ചും ശരിയായ അന്വേഷണം നടത്താതെയുമാണ് എസ്.ഐ.ടി കേസില്‍ ക്ലോഷര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്നാണ് സിബല്‍ ഉന്നയിച്ച ഒരു വാദം. ആരോപണവിധേയരായ ആരെയും അറസ്റ്റ് ചെയ്തിരുന്നില്ല. അവരുടെ മൊഴികള്‍ ശേഖരിച്ചിരുന്നില്ല, അവരുടെ ഫോണുകള്‍ കണ്ടെടുക്കുകയോ സ്ഥലം സന്ദര്‍ശിക്കുകയോ ചെയ്തിരുന്നില്ല. ആയുധങ്ങളും ബോംബുകളും ശേഖരിക്കുന്നതിലും അക്രമണം നടത്തുന്നതിലുമുള്ള തങ്ങളുടെ പങ്കാളിത്തത്തെക്കുറിച്ച് പലരും തുറന്നുപറഞ്ഞിരുന്നു. അവയൊന്നും എസ്.ഐ.ടി പരിശോധിച്ചില്ല. മാത്രമല്ല തെഹല്‍ക്ക മാഗസിന്റെ സ്റ്റിംഗ് ഓപ്പറേഷന്‍ വിവരങ്ങളും എസ്‌.ഐ.ടി പരിശോധിച്ചിട്ടില്ല. നരോദ പാട്യ കേസ് വിചാരണകളില്‍ ഇതേ ടേപ്പുകള്‍ ഉപയോഗിച്ചിരുന്നു. ഗുജറാത്ത് ഹൈക്കോടതി ടേപ്പുകളുടെ ആധികാരികത അംഗീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍, സകിയ ജാഫ്രിയുടെ പരാതിയില്‍ എസ്‌.ഐ.ടി അതെല്ലാം അവഗണിച്ചു. 

സ്റ്റിംഗ് ടേപ്പിലുള്ളവരുടെ ഫോണുകള്‍ പോലും എസ്.ഐ.ടി പിടിച്ചെടുത്തില്ല. അവരുടെ കോള്‍ ഡാറ്റ റെക്കോര്‍ഡുകളും ശേഖരിച്ചിരുന്നില്ല. ഗൂഢാലോചന നടത്തുന്നതിൽ നേരിട്ടുള്ള തെളിവുകള്‍ ഉണ്ടാകില്ല. സാഹചര്യങ്ങളില്‍നിന്ന് മാത്രമേ അത് അനുമാനിക്കാന്‍ കഴിയൂ. അതിനായി അന്വേഷിക്കുകയും തെളിവുകള്‍ ശേഖരിക്കുകയും സ്ഥലം സന്ദര്‍ശിക്കുകയും മൊഴി രേഖപ്പെടുത്തുകയും വേണം. ഇവയൊന്നും എസ്‌.ഐ.ടി നടത്തിയിട്ടില്ല. കൃത്യമായ അന്വേഷണമില്ലെങ്കില്‍, സുപ്രീംകോടതി എസ്‌.ഐ.ടി രൂപീകരിച്ചതിന്റെ ഉദ്ദേശ്യം എന്തായിരുന്നു? – കപിൽ സിബല്‍ ചോദിച്ചു.

അന്വേഷണത്തിൽ ബോധപൂർവമായ പഴുതുകൾ അവശേഷിപ്പിച്ചിട്ടുണ്ട്, കുറ്റവാളികളെ പിടികൂടാനുള്ള ആത്മാർത്ഥമായ ശ്രമങ്ങളൊന്നും ഉണ്ടായില്ല. നീതിബോധമുള്ള ഒരു അന്വേഷകനും ഈ തെളിവുകൾ തള്ളിക്കളയില്ല. മനഃസാക്ഷിയുള്ള ഒരു ജഡ്ജിയും ഈ തെളിവുകൾ തള്ളിക്കളയില്ല- അദ്ദേഹം പറഞ്ഞു.

‘എനിക്ക് നിയമപരമായിത്തന്നെ ഇതിന് പരിഹാരമുണ്ടാകണം.എന്താണിതിന്ന് പ്രതിവിധി? മജിസ്ട്രേറ്റ് ഇത് ശ്രദ്ധിക്കുന്നില്ല. സെഷൻസ് കോടതിയും ഇത് നോക്കുന്നില്ല. പിന്നെ ആരാണിതെല്ലാം ശ്രദ്ധിക്കുക? ആരാണ് ഇത് പരിഗണിക്കുന്നതെന്ന്. വരും തലമുറ നിരീക്ഷിക്കട്ടെ’! കപിൽ സിബലിൻ്റെ വാക്കുകൾ

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.