രാജ്യത്തെ ആത്മഹത്യാ നിരക്കിൽ വർധനവ്. എൻ.സി.ആർ.ബി പുറത്തുവിട്ട 2021ലെ റിപ്പോർട്ട് പ്രകാരമാണിത്. 2020ൽ 1.53 ലക്ഷം ആയിരുന്ന ആത്മഹത്യ, 2021ൽ 7.2 ശതമാനം വർധിച്ച് 1.64 ലക്ഷമായി.
2019ൽ 1.39 ലക്ഷ്യമായിരുന്നു രാജ്യത്ത് ആത്മഹത്യ ചെയ്തവരുടെ എണ്ണം.
2010 ലാണ് മുമ്പ് ഏറ്റവും കൂടിയ ആത്മഹത്യാ നിരക്ക് രേഖപ്പെടുത്തിയത് (11.3). 2021ൽ അത് 12ലേക്ക് എത്തി.
2017- 1,29,887
2018- 1,34,516
2019- 1,39,123
2020- 1,53,052
2021- 1,64,033
സംസ്ഥാന തല കണക്ക് പരിശോധിച്ചാൽ ഏറ്റവും കൂടുതൽ ആത്മഹത്യയുള്ള സംസ്ഥാനം മഹാരാഷ്ട്രയാണ്(22,207)
മഹാരാഷ്ട്ര – 22,207
തമിഴ്നാട് – 18,925
മധ്യപ്രദേശ് – 14,965
വെസ്റ്റ് ബംഗാൾ- 13,500
കർണാടക- 13,056
ഈ അഞ്ച് സംസ്ഥാനങ്ങളിലാണ് 50 ശതമാനം ആത്മഹത്യകളും നടക്കുന്നത്.
തൊഴിൽ അടിസ്ഥാനത്തിലുള്ള ആത്മഹത്യയുടെ കണക്ക്:
ദിവസകൂലിക്കാർ – 25.6 ശതമാനം
മറ്റ് വ്യക്തികൾ- 14.4 ശതമാനം
ഗൃഹനാഥ – 14.1 ശതമാനം
സ്വയം തൊഴിൽ- 12.3ശതമാനം
ഉപജീവന ജോലി – 9.7 ശതമാനം
തൊഴിൽ രഹിതർ – 8.4 ശതമാനം
വിദ്യാർഥികൾ – 8 ശതമാനം
കൃഷി മേഖലയിൽ ജോലി – 6.6 %
തൊഴിലിൽ നിന്ന് വിരമിച്ചവർ – 0.9%
മൊത്തം ആത്മഹത്യാ കണക്കിൽ നാലിൽ ഒന്ന് ദിവസ കൂലിക്കാരാണ് (42,000). 2020ലെ കണക്ക് പ്രകാരവും ഏറ്റവും കൂടുതൽ ആത്മഹത്യ ചെയ്തത് ദിവസ കൂലിക്കാരാണ് (37,666).
ദിവസ കൂലിക്കാർക്ക് സ്ഥിര വരുമാനത്തെ കുറിച്ചുള്ള ആശങ്കയും, തൊഴിൽ ചെയ്യുന്ന ആളുകൾക്ക് എപ്പോൾ വേണമെങ്കിലും തൊഴിൽ നഷ്ടപ്പെടുമെന്ന ഭീതിയും, തൊഴിൽ രഹിതരായ ആളുകൾക്ക് നിത്യ ചിലവിനെ കുറിച്ചുള്ള ആശങ്കയും നിലനിൽക്കുന്നു എന്ന് കണക്കും പഠനങ്ങളും ചൂണ്ടികാണിക്കുന്നു.
സ്ത്രീകളുടെ ആത്മഹത്യകളിൽ ഏറ്റവും കൂടുതൽ ഗൃഹനാഥകളിലാണ്. ഗാർഹിക പീഡനങ്ങൾ അടക്കമുള്ളവ ഇതിന് പ്രധാന കാരണങ്ങളാണ്.