ബി.ജെ.പി അനുഭാവിയായ പ്രശാന്ത് പട്ടേൽ ഉംറാവു ആണ് ഈ ചിത്രം ട്വിറ്ററിൽ ഷെയർ ചെയ്തത്. അദ്ദേഹത്തെ കൂടാതെ ട്വിറ്റർ ഉപയോക്താക്കളായ @ JainKiran6 , @NANDLALMAURYA, @manojdagabjp എന്നിവരും # जनसंख्यानियंत्रणकानुन (#Population_Control_Law) എന്ന ഹാഷ്‌ടാകോടു കൂടി ഫോട്ടോ പങ്കുവെച്ചിട്ടുണ്ട്.
ഉത്തര്‍പ്രദേശിലെ ജനസംഖ്യാ നിയന്ത്രണ ബില്‍ വിവാദത്തിനിടെ സംസ്ഥാനത്തെ ബി.ജെ.പി എം.എല്‍.എമാരുടെ മക്കളുടെ എണ്ണം ചര്‍ച്ചയായിരിക്കുകയാണ്.
ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളായ അസമിലും ഉത്തർപ്രദേശിലും ജനസംഖ്യാ നിയന്ത്രണ നിയമം നടപ്പാക്കാനുള്ള ബില്ല് കഴിഞ്ഞ ദിവസമാണ് സർക്കാർ അവതരിപ്പിച്ച ത്. രണ്ടിൽ കൂടുതൽ കുട്ടികളുള്ളവർക്കായി സർക്കാർ ജോലികളും മറ്റ് സർക്കാർ പദ്ധതികളും നിയന്ത്രിക്കുന്ന പുതിയ ജനസംഖ്യാ നയമാണ് യുപി സർക്കാർ പ്രാബല്ല്യത്തിൽ കൊണ്ടുവരാൻ ശ്രമിക്കുന്നത്. എന്നാൽ ഇതിനെതിരെ പ്രതിപക്ഷത്തിൽ നിന്നും, സർക്കാരിനെ പിന്തുണയ്ക്കുന്ന സംഘടനകളിൽ നിന്നും വരെ നിരവധി വിമർശനങ്ങൾ ഉയർന്നു കഴിഞ്ഞു.
ഈ പ്രശ്നങ്ങൾക്കിടയിലാണ് വീൽചെയറിൽ ഇരിക്കുന്ന ഒരാളുടേയും അയാളുടെ അടുത്ത് ഇരിക്കുന്ന ഭാര്യയുടെയും ചുറ്റുമുള്ള മക്കളുടെയും ഫോട്ടോ ട്വിറ്ററിലൂടെ ഷെയർ ചെയ്യപ്പെട്ടത്. മുസ്ലീം സമുദായത്തെ ലക്ഷ്യമാക്കികൊണ്ട് ഷെയർ ചെയ്ത ഈ ചിത്രം ഒന്നിലധികം സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമിലാണ് പങ്കുവെക്കപ്പെട്ടിരിക്കുന്നത്.
ബി.ജെ.പി അനുഭാവിയായ പ്രശാന്ത് പട്ടേൽ ഉംറാവു ആണ് ഈ ചിത്രം ട്വിറ്ററിൽ ഷെയർ ചെയ്തത്. അദ്ദേഹത്തെ കൂടാതെ ട്വിറ്റർ ഉപയോക്താക്കളായ @ JainKiran6 , @NANDLALMAURYA, @manojdagabjp എന്നിവരും # जनसंख्यानियंत्रणकानुन (#Population_Control_Law) എന്ന ഹാഷ്‌ടാകോടു കൂടി ഫോട്ടോ പങ്കുവെച്ചിട്ടുണ്ട്.https://platform.twitter.com/embed/Tweet.html?dnt=false&embedId=twitter-widget-0&features=eyJ0ZndfZXhwZXJpbWVudHNfY29va2llX2V4cGlyYXRpb24iOnsiYnVja2V0IjoxMjA5NjAwLCJ2ZXJzaW9uIjpudWxsfSwidGZ3X2hvcml6b25fdHdlZXRfZW1iZWRfOTU1NSI6eyJidWNrZXQiOiJodGUiLCJ2ZXJzaW9uIjpudWxsfSwidGZ3X3NwYWNlX2NhcmQiOnsiYnVja2V0Ijoib2ZmIiwidmVyc2lvbiI6bnVsbH19&frame=false&hideCard=false&hideThread=true&id=1414635589979181060&lang=en&origin=https%3A%2F%2Ffactsheets.in%2Ffake-image-used-to-support-population-bill&sessionId=42697ea36dba5d5a37bf6818ae22038828fa5591&theme=light&widgetsVersion=f001879%3A1634581029404&width=550px
ഈ ഫോട്ടോയുടെ യാഥാർഥ്യം അറിയാനുള്ള അന്വേഷണത്തിലാണ് മറ്റൊരു ഫോട്ടോ കിട്ടിയത്. Yandex- എന്ന വെബ് ബ്രൗസറിൽ തിരഞ്ഞപ്പോഴാണ് അലമി എന്ന സ്റ്റോക്ക് ഫോട്ടോഗ്രഫി ഏജൻസിയിൽ നിന്ന് ഇതിന്റ യഥാർത്ഥ ഫോട്ടോ ലഭ്യമായത്. ഈ ഫോട്ടോ 2017 മാർച്ചിൽ ബംഗ്ലാദേശിലെ കോക്സ് ബസാറിൽ നിന്ന് എടുത്തതാണന്നാണ് അലമിയിൽ പറയുന്നു. പോളിയോ ബാധിച്ചത് മൂലം നടക്കാൻ കഴിയാത്ത മുഹമ്മദ് ആലംഗിറാണ് ഫോട്ടോയിലുള്ളയാൾ. മ്യാൻമറിലെ മുസ്‌ലിംകൾക്കെതിരായ അതിക്രമങ്ങളിൽ നിന്ന് കുടുംബത്തോടൊപ്പം ഓടിരക്ഷപ്പെട്ട അദ്ദേഹം ഇപ്പോൾ ജീവിക്കുന്നത് കോക്സ് ബസാറിലെ കുട്ടുപലോംഗ് അഭയാർഥിക്യാമ്പിലാണ്. കൂടുതൽ വിവരങ്ങൾ അന്വേഷിച്ചപ്പോൾ വ്യക്തമായത്, ഈ ഫോട്ടോ എടുത്തത് ഡോക്യുമെന്ററി ഫോട്ടോഗ്രാഫറും ഫോട്ടോ ജേണലിസ്റ്റുമായ പ്രൊബൽ റാഷിദാണ്. അമേരിക്കയിലെ സുമ പ്രസ്സിനെ പ്രതിനിധീകരിച്ച് ബംഗ്ലാദേശിൽ ജോലി ചെയ്തിരുന്ന ആളാണ് അദ്ദേഹം. 2017 ൽ ഇന്റർനാഷണൽ ഫോട്ടോഗ്രാഫി ഗ്രാന്റിലേക്ക് അദ്ദേഹം നാമനിർദേശം ചെയ്യപ്പെട്ടിരുന്നു. മൂന്ന് വർഷം മുമ്പ് റാഷിദ് തന്റെ കൃതിയിൽ ഈ ലേഖനം പങ്കുവെച്ചിരുന്നു. വൈറലായ ചിത്രം ലേഖനത്തിന്റെ ഭാഗമാണ്.
രണ്ടിൽ കൂടുതൽ കുട്ടികളുള്ളവരെ ശിക്ഷിക്കുന്ന ജനസംഖ്യാ നിയന്ത്രണ നിയമം കൊണ്ടുവരാൻ യുപി സർക്കാർ ആഗ്രഹിക്കുന്നുണ്ടെങ്കിലും, ടൈംസ് ഓഫ് ഇന്ത്യ അടുത്തിടെ നടത്തിയ അന്വേഷണത്തിൽ 50 ശതമാനം യു.പി ബി.ജെ.പി എം.എൽ.എമാർക്ക് മൂന്നോ അതിലധികമോ കുട്ടികളുണ്ടെന്നാണ് കണ്ടെത്തിയത്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അവതരിപ്പിച്ച ജനസംഖ്യാ നിയന്ത്രണ ബില്ലിന് പിന്തുണ നേടുന്നതിന്, മുസ്‌ലിം സമുദായത്തെ ലക്ഷ്യമിട്ട് നടത്തിയ ഒരു പ്രചരണം മാത്രമാണ് ഇതെന്ന് വ്യക്തം.