Skip to content Skip to sidebar Skip to footer

“ടീം ഹോർഹെ”: വ്യാജ വാർത്തകളുടെ ആഗോള സ്വകാര്യ വിപണി ജനാധിപത്യത്തെ വെല്ലുവിളിക്കുന്നതെങ്ങനെ?

സോഷ്യൽ മീഡിയ ഹാക്കിംഗ്, അട്ടിമറി, ആസൂത്രിതമായി വ്യാജ വാർത്തകൾ പ്രചരിപ്പിക്കൽ എന്നിവയിലൂടെ വിവിധ പ്രദേശങ്ങളിലായി 30-ലധികം തെരഞ്ഞെടുപ്പുകളിൽ കൃത്രിമം കാണിച്ച, ഇസ്രായേലി കോൺട്രാക്ടർമാരുടെ ഒരു സംഘത്തെ സംബന്ധിച്ച വിവരങ്ങൾ ‘ഫോർബിഡൻ സ്റ്റോറീസ്’ പുറത്തുകൊണ്ടുവന്നിരുന്നു. “ഹോർഹെ” എന്ന അപരനാമത്തിൽ പ്രവർത്തിക്കുന്ന, 50 കാരനായ മുൻ ഇസ്രായേലി പ്രത്യേക സേനാംഗം താൽ ഹനാനാണ് “ടീം ഹോർഹെ” എന്ന രഹസ്യ യൂണിറ്റിന് നേതൃത്വം നൽകുന്നത്. രണ്ട് പതിറ്റാണ്ടിലേറെയായി വിവിധ രാജ്യങ്ങളിലെ തിരഞ്ഞെടുപ്പുകൾ അട്ടിമറിക്കാൻ ഈ യൂണിറ്റ് പരിശ്രമിച്ചിട്ടുണ്ട്.

താൽ ഹനാൻ

എതിരാളികളുടെ പ്രചാരണങ്ങളെ തടസ്സപ്പെടുത്തുകയോ അട്ടിമറിക്കുകയോ ചെയ്യുന്നതാണ് തിരഞ്ഞെടുപ്പുകളിൽ കൃത്രിമം കാണിക്കാൻ ടീം ഹോർഹെ ഉപയോഗിക്കുന്ന തന്ത്രം. ഇസ്രായേൽ പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഡെമോമാൻ ഇന്റർനാഷണൽ എന്ന ഇസ്രായേലി കമ്പനിയിലൂടെയാണ് താൽ ഹനാൻ തന്റെ പ്രവർത്തനങ്ങളിൽ ചിലത് നടത്തിയിട്ടുള്ളത്.

മാധ്യമപ്രവർത്തകരുടെ ഒരു അന്താരാഷ്ട്ര കൺസോർഷ്യം നടത്തിയ രഹസ്യ ഓപ്പറേഷനിലൂടെയാണ് “ടീം ഹോർഹെ” യെ പറ്റിയുള്ള വിവരങ്ങൾ പുറത്തുവന്നത്. ‘ലെ മോണ്ടെ’, ‘ഡെർ സ്പീഗൽ’, ‘എൽ പൈസ്’ എന്നിവയുൾപ്പെടെ 30 മാധ്യമസ്ഥാപനങ്ങളിൽ നിന്നുള്ള റിപ്പോർട്ടർമാർ ഇതിൽ ഉൾപ്പെടുന്നു. ഫ്രെഞ്ച് സ്ഥാപനമായ ‘ഫോർബിഡൻ സ്റ്റോറീസി’ന്റെ കീഴിൽ നടക്കുന്ന, സോഷ്യൽ മീഡിയയിലൂടെയും മറ്റുമുള്ള തെറ്റായ വിവരങ്ങളുടെ പ്രചാരണം സംബന്ധിച്ച വിപുലമായ അന്വേഷണത്തിന്റെ ഭാഗമാണ് ഈ പ്രോജക്റ്റ്.

‘റേഡിയോ ഫ്രാൻസ്’, ‘ഹാരെറ്റ്സ്’, ‘ദി മാർക്കർ’ എന്നിവിടങ്ങളിൽ നിന്നുള്ള മൂന്ന് മാധ്യമപ്രവർത്തകരാണ്; രാഷ്ട്രീയമായി അസ്ഥിരമായ ഒരു ആഫ്രിക്കൻ രാജ്യത്തിന് വേണ്ടി പ്രവർത്തിക്കുന്ന കൺസൾട്ടന്റുകളായി നടിച്ച് “ടീം ഹോർഹെ”യുടെ പ്രവർത്തന രീതി സംബന്ധിച്ച നിർണായക വിവരങ്ങൾ അടങ്ങുന്ന വീഡിയോകൾ പകർത്തിയത്.

ആറ് മണിക്കൂറിലധികം രഹസ്യമായി റെക്കോർഡ് ചെയ്‌ത മീറ്റിംഗുകളിൽ, ഹാക്കിംഗ് ടെക്‌നിക്കുകൾ ഉപയോഗിച്ച് ജിമെയിൽ, ടെലിഗ്രാം അക്കൗണ്ടുകൾ ആക്‌സസ് ചെയ്യുന്നതിലൂടെ എതിരാളികളിൽ നിന്ന് രഹസ്യവിവരങ്ങൾ ശേഖരിക്കുന്നതെങ്ങനെയെന്ന് ഹനാനും സംഘവും വിശദീകരിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആറ് ഓഫീസുകളിലായി പ്രവർത്തിക്കുന്ന; സാമ്പത്തികം, സോഷ്യൽ മീഡിയ കാമ്പെയ്‌നുകൾ, “സൈക്കോളജിക്കൽ വാർഫെയർ” തുടങ്ങിയവയിൽ വൈദഗ്ധ്യമുള്ള; തന്റെ ടീമിനെ “സർക്കാർ ഏജൻസികളിൽ ബിരുദമുള്ളവർ” എന്നാണ് ഹനാൻ വിശേഷിപ്പിച്ചത്.

മുഖ്യധാര മാധ്യമങ്ങളിൽ നുഴഞ്ഞുകയറി ടീം ഹോർഹെ, തങ്ങൾക്കാവശ്യമുള്ള വ്യാജ വിവരങ്ങൾ ‘പ്ലാന്റ്’ ചെയ്യുകയും , പിന്നീട് തങ്ങളുടെ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് സൃഷ്ടിച്ച വ്യാജ പ്രൊഫൈലുകളിലൂടെ അത് വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്‌തു. ട്വിറ്റർ, ലിങ്ക്ഡ്ഇൻ, ഫേസ്ബുക്, യൂട്യൂബ്, ഇൻസ്റ്റാഗ്രാം, ടെലിഗ്രാം, ജി മെയിൽ ഉൾപ്പടെയുള്ള സമൂഹമാധ്യമങ്ങളിലായി 30,000-ത്തിലധികം വ്യാജ പ്രൊഫൈലുകളിലൂടെ വിപുലമായും, വേഗതയിലും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാൻ ഉപയോഗിക്കുന്ന സോഫ്റ്റ്വെയറാണ് ‘അഡ്വാൻസ്ഡ് ഇംപാക്റ്റ് മീഡിയ സൊല്യൂഷൻസ്’ അല്ലെങ്കിൽ എയിംസ്. ഈ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ടീം ഹോർഹെ സൃഷ്ടിച്ച ചില വ്യാജ പ്രൊഫൈലുകൾക്ക്: ക്രെഡിറ്റ് കാർഡ്, ബിറ്റ്കോയിൻ വാലറ്റ്, Airbnb അക്കൗണ്ടുകൾ മുതലായവയും ഉണ്ട്.

എയിംസ് ഇന്റർഫേസിൽ, വിവിധ ടാബുകൾ ഉപയോഗിച്ച് ദേശീയതയും ലിംഗഭേദവും തിരഞ്ഞെടുത്ത്, പ്രൊഫൈൽ ചിത്രങ്ങൾ പേരുകളുമായി പൊരുത്തപ്പെടുത്തി, നിമിഷനേരം കൊണ്ട് വ്യാജ പ്രൊഫൈലുകൾ സൃഷ്ടിക്കാൻ കഴിയും. യഥാർത്ഥ ആളുകളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്നാണ് വ്യാജ പ്രൊഫൈലുകൾക്കായി ചിത്രങ്ങൾ ശേഖരിക്കുന്നത്.

കനേലൻ എന്ന വ്യാജ പ്രൊഫൈലിനായി ഉപയോഗിച്ചിരിക്കുന്നത്, നെതർലാൻഡിൽ പത്രപ്രവർത്തകനായ ടോം വാൻ റൂജന്റെ യഥാർത്ഥ ട്വിറ്റർ പേജിൽ നിന്ന് എടുത്ത ചിത്രമാണ്.

യുകെയിലെ ഇൻഫർമേഷൻ കമ്മീഷണറുടെ ഓഫീസ് (ഐസിഒ) അപകീർത്തിപ്പെടുത്താൻ ആഗ്രഹിക്കുന്ന ഒരു “ക്ലയന്റ്” നുൾപ്പടെ, നിരവധി രഹസ്യാന്വേഷണ ഏജൻസികൾക്കും, രാഷ്ട്രീയ പാർട്ടികൾക്കും, കോർപ്പറേറ്റ് ഇടപാടുകാർക്കും എയിംസ് സോഫ്‌റ്റ്‌വെയറിലേക്കുള്ള ആക്‌സസ് ടീം ഹോർഹെ വിറ്റിട്ടുണ്ട്. ഐസിഒയുമായി ബന്ധപ്പെട്ട ക്യാമ്പെയിന് ഉപയോഗിച്ച പ്രൊഫൈലുകൾ ; ഗാർഡിയൻ, ബിബിസി, ഡെയ്‌ലി മെയിൽ, ടെലിഗ്രാഫ് എന്നിവയിൽ നിന്നുള്ള വാർത്താ ലേഖനങ്ങൾ നിരന്തരം റീട്വീറ്റ് ചെയ്‌തിരുന്നു. കൂടാതെ ബ്രിട്ടീഷ് രാജകുടുംബത്തിലും, ഗ്ലാസ്റ്റൺബറിയുടെയും ലിസ് ട്രസിന്റെയും പ്രകടനത്തിലും താൽപ്പര്യം പ്രകടിപ്പിക്കുകയും; ബ്രിട്ടീഷ് കാലാവസ്ഥയെയും ഭക്ഷണത്തെയും കുറിച്ചുള്ള ലഘുവായ തമാശകളും മറ്റും പങ്കുവെക്കുകയും ചെയ്‌തിരുന്നു. അതിനാൽ പിന്നീട്, യുകെയിലെ ഇൻഫർമേഷൻ കമ്മീഷണറുടെ ഓഫീസ് സംബന്ധിച്ച് ഈ പ്രൊഫൈലുകൾ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാൻ തുടങ്ങിയപ്പോൾ അത് ജനങ്ങൾക്ക് വിശ്വാസയോഗ്യമായി തോന്നപ്പെട്ടു.

എയിംസ് നിയന്ത്രിത സോഷ്യൽ മീഡിയ പ്രൊഫൈലുകൾ, ഇന്റർനെറ്റിലുടനീളം വ്യാജ വാർത്തകൾ പ്രചരിപ്പിക്കാൻ ഉപയോഗിക്കുന്ന വെബ്‌സൈറ്റുകൾ സൃഷ്‌ടിക്കുന്നത് ഓട്ടോമേറ്റഡ് സിസ്റ്റമായ “ബ്ലോഗർ മെഷീനാണ്”. “വിശ്വാസ്യത സൃഷ്ടിച്ചു കഴിഞ്ഞാൽ പിന്നെ നിങ്ങൾക്ക് എളുപ്പത്തിൽ കൃത്രിമം നടത്താം, ” ഹനാൻ വിശദീകരിച്ചു.

‘ദി ഗാർഡിയനും’ മറ്റ് റിപ്പോർട്ടിംഗ് പങ്കാളികളും ചേർന്ന് ഇന്റർനെറ്റിൽ എയിംസ്-ലിങ്ക്ഡ് ബോട്ട് പ്രവർത്തനം ട്രാക്ക് ചെയ്‌തപ്പോൾ- യുകെ, യുഎസ്, ഇന്ത്യ, കാനഡ, ജർമ്മനി, സ്വിറ്റ്സർലൻഡ്, മെക്സിക്കോ, സെനഗൽ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് തുടങ്ങി 20 ഓളം രാജ്യങ്ങളിൽ, വാണിജ്യ തർക്കങ്ങൾ ഉൾപ്പെടുന്ന വ്യാജ സോഷ്യൽ മീഡിയ കാമ്പെയ്‌നുകൾക്ക് പുറകിൽ ടീം ഹോർഹെ ആയിരുന്നുവെന്ന് കണ്ടെത്തി. കൂടാതെ കാലിഫോർണിയയിൽ ആണവോർജ്ജത്തെച്ചൊല്ലിയുള്ള തർക്കത്തിലും, കാനഡയിൽ ഒരു #MeToo വിവാദവുമായി ബന്ധപ്പെട്ട ചർച്ചയിലും; ഫ്രാൻസിൽ ഒരു ഖത്തറി യുഎൻ ഉദ്യോഗസ്ഥനെ സംബന്ധിച്ച പ്രചാരണത്തിലും; സെനഗലിൽ ഒരു തിരഞ്ഞെടുപ്പ് പ്രചാരണത്തിലും, എയിംസ് നിയന്ത്രിത സോഷ്യൽ മീഡിയ പ്രൊഫൈലുകളുടെ സാനിദ്ധ്യം കണ്ടെത്തി. ഇത് കൂടാതെ, കെനിയയിലെ പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട, “ഒരു പ്രധാന വ്യക്തിയുടെ സഹായി” എന്ന് തൽ ഹനാൻ വിശേഷിപ്പിച്ചയാളുടെ ജിമെയിൽ ടെലിഗ്രാം അക്കൗണ്ടുകൾ ഹാക്ക് ചെയ്യുന്നത് ഒളിക്യാമറ ഉപയോഗിച്ച് മാധ്യമപ്രവർത്തകർ പകർത്തിയ ദൃശ്യങ്ങളിൽ കാണാം.

ടീം ഹോർഹെ വിവരിച്ച രീതികളും, സാങ്കേതിക വിദ്യകളും, തെരഞ്ഞെടുപ്പുകളെ ലക്ഷ്യംവെച്ചുള്ള തെറ്റായ വിവരങ്ങളുടെയും, വ്യാജ വാർത്തകളുടെയും ആഗോള സ്വകാര്യ വിപണിയും, ലോകമെമ്പാടുമുള്ള ജനാധിപത്യങ്ങളുടെ നിലനിൽപ്പിനെ ചോദ്യം ചെയ്യുന്നുണ്ട്. കൂടാതെ വലിയ ടെക് പ്ലാറ്റ്‌ഫോമുകളുടെ സുരക്ഷ സംബന്ധിച്ച പുതിയ വെല്ലുവിളികളും ഇവ ഉയർത്തുന്നു.

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.