സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളിൽ 14.7 ശതമാനവും ഉത്തർപ്രദേശിലാണ്. ഇതിനു തൊട്ടുപിന്നിൽ രാജസ്ഥാനുമുണ്ട്, 10.2 ശതമാനം. ഏറ്റവും കൂടുതൽ ബലാത്സംഗ കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടത് രാജസ്ഥാനിലാണ് (5997), അതിനു പിന്നിൽ ഉത്തര്‍പ്രദേശും (3065), മധ്യപ്രദേശുമുണ്ട് (2485). രാജസ്ഥാനിൽ ഒരു ലക്ഷം പേരിൽ 15.9 ബലാത്സംഗ കേസുകളാണ് രജിസ്റ്റര്‍ ചെയ്‌തത്.
നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ (എൻ.സി.ആർ.ബി) 2019ലെ കണക്കനുസരിച്ച് രാജ്യത്ത് പ്രതിദിനം പത്തോളം ദലിത് സ്ത്രീകൾ ബലാത്സംഗത്തിന് ഇരയാകുന്നതായി കണക്കുകൾ. ഉത്തർപ്രദേശിലാണ് ഏറ്റവും കൂടുതൽ അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്.
ലോക്‌ഡൗൺ കാലയളവിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഏറ്റവും കൂടുതൽ നടന്നതും ഉത്തർപ്രദേശിൽ. മാർച്ച് മുതൽ സെപ്റ്റംബർ 20 വരെ ഉത്തർപ്രദേശിൽ നിന്ന് 5470 പരാതികളാണ് ദേശീയ വനിതാ കമ്മിഷന് ലഭിച്ചത്. കൂടുതൽ പരാതികൾ ലഭിച്ചത് ജൂലൈ (1461), ആഗസ്റ്റ് (966) മാസങ്ങളിൽ.
രാജ്യത്താകെ ദലിത് സ്ത്രീകള്‍ക്കെതിരായ പീഡനക്കേസുകളിൽ വലിയ വര്‍ധനയെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ദേശീയതലത്തിൽ ദലിത് സ്ത്രീകള്‍ക്കെതിരായ പീഡനക്കേസുകള്‍ 7.3 ശതമാനം വര്‍ധിച്ചു. രാജ്യം നടുങ്ങിയ ഹഥ്റാസ് പീഡനക്കേസിൽ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന ആവശ്യമുയരുന്നതിനിടെയാണ് ഞെട്ടിപ്പിക്കുന്ന കണക്കുകൾ പുറത്തുവന്നത്.
മാർച്ച് മുതൽ സെപ്റ്റംബർ 20 വരെ ഉത്തർപ്രദേശിൽ നിന്ന് 5470 പരാതികളാണ് ദേശീയ വനിതാ കമ്മിഷന് ലഭിച്ചത്. കൂടുതൽ പരാതികൾ ലഭിച്ചത് ജൂലൈ (1461), ആഗസ്റ്റ് (966) മാസങ്ങളിൽ.
2018നെ അപേക്ഷിച്ച് 2019ൽ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളിൽ വലിയ വര്‍ധനവുണ്ടായി. ഒരു വര്‍ഷത്തിനിടെ 11,829 കേസുകളാണ് ഉത്തര്‍പ്രദേശിൽ രജിസ്റ്റര്‍ ചെയ്‌തത്. ദേശീയ തലത്തിലുള്ള എണ്ണത്തിൻ്റെ 25.8 ശതമാനമാണിത്. ദലിത് സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെടുന്ന കേസുകളിൽ രാജസ്ഥാനു പിന്നിലായി രണ്ടാമതാണ് ഉത്തര്‍പ്രദേശിൻ്റെ സ്ഥാനം.
2018ൽ ഒരു ലക്ഷം സ്ത്രീകളിൽ 58.8 ലക്ഷം കേസുകളാണ് രജിസ്റ്റര്‍ ചെയ്‌തിരുന്നതെങ്കിൽ കഴിഞ്ഞ വര്‍ഷം 2019ൽ ഇത് 62.4 ആയി ഉയര്‍ന്നു. ബലാത്സംഗ പരാതികളുമായി രാജ്യത്ത് ഇരകള്‍ പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തുന്ന 88 സംഭവങ്ങള്‍ ഓരോ ദിവസവും രാജ്യത്ത് നടക്കുന്നുണ്ട്. ഹഥ്റാസ് സംഭവത്തിനു ശേഷം മാത്രം പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടികൾ പീഡിപ്പിക്കപ്പെട്ട രണ്ട് കേസുകള്‍ രാജ്യത്ത് ദേശീയതലത്തിൽ വാര്‍ത്തയായി.
സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളിൽ 14.7 ശതമാനവും ഉത്തർപ്രദേശിലാണ്. ഇതിനു തൊട്ടുപിന്നിൽ രാജസ്ഥാനുമുണ്ട്, 10.2 ശതമാനം. ഏറ്റവും കൂടുതൽ ബലാത്സംഗ കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടത് രാജസ്ഥാനിലാണ് (5997), അതിനു പിന്നിൽ ഉത്തര്‍പ്രദേശും (3065), മധ്യപ്രദേശുമുണ്ട് (2485). രാജസ്ഥാനിൽ ഒരു ലക്ഷം പേരിൽ 15.9 ബലാത്സംഗ കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. പോലീസ് സ്റ്റേഷനിലെത്തുന്ന കേസുകള്‍ മാത്രം പരിഗണിച്ചുള്ള കണക്കാണിത്.
പ്രധാന കണ്ടെത്തലുകൾ
- 2018ൽ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളിൽ രാജ്യത്ത് 3,78,236 കേസുകള്‍ രജിസ്റ്റര്‍ ചെയ്തെങ്കിൽ 2019ൽ ഇത് 4,05,861 ആയി ഉയര്‍ന്നു.
- 2019ൽ ഇന്ത്യയിൽ പ്രതിദിനം ശരാശരി 87 ബലാത്സംഗ കേസുകളും സ്ത്രീകൾക്കെതിരായി മൊത്തം 4,05,861 കേസുകളും, 2018ൽ നിന്ന് 7 ശതമാനത്തിലധികവും വർധിച്ചു.
- 2019ൽ ആകെ 32,033 ബലാത്സംഗ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത് സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ 7.3 ശതമാനമാണ്.
- 2018ൽ രാജ്യത്തൊട്ടാകെ 33,356 ബലാത്സംഗങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു, 2017ൽ ഇത് 32,559 ആയിരുന്നു.
- 2019ൽ ഇന്ത്യയിൽ ഓരോ ദിവസവും 88 ബലാത്സംഗ കേസുകൾ റിപ്പോർട്ട് ചെയ്യുന്നു.
- 2019ൽ റിപ്പോർട്ട് ചെയ്യപ്പെട്ട 32,033 ബലാത്സംഗ കേസിലെ ഇരകൾ 11 ശതമാനവും ദലിത് സമുദായത്തിൽ നിന്നുള്ളവരാണ്.