Skip to content Skip to sidebar Skip to footer

ഗ്യാൻവ്യാപി മസ്ജിദ്: എഴുപത്തിമൂന്ന് വർഷങ്ങൾക്കു ശേഷം മറ്റൊരു കുറ്റകൃത്യം കൂടി നടക്കുന്നു.

അപൂർവാനന്ദ്

വാരാണസിയിലെ ഗ്യാൻവാപി പള്ളിയിൽ സർവേ തുടരാൻ അനുമതി നൽകി കൊണ്ടുള്ള സുപ്രീം കോടതി വിധി കഴിഞ്ഞ ദിവസമാണ് വന്നത്. മുസ്ലിംകൾക്കെതിരെയുള്ള അനീതിയുടെ മറ്റൊരു ഉദാഹരണമാണ് ഈ വിധിയിൽ നമുക്ക് കാണാൻ സാധിക്കുന്നത്. ഏതാനും ആഴ്ചകൾക്ക് മുമ്പ്, ഹിജാബ് വിഷയത്തിൽ കർണാടക ഹൈക്കോടതിയും ഇത്തരത്തിലുള്ള നടപടിയാണ് സ്വീകരിച്ചത്. ഗ്യാൻവാപി മസ്ജിദ് തർക്കഭൂമിയാക്കാൻ മുമ്പും ഇത്തരത്തിൽ നിരവധി ശ്രമങ്ങൾ നടന്നിട്ടുണ്ട്. എന്നാൽ, അലഹബാദ് ഹൈക്കോടതി എല്ലാം തടയുകയായിരുന്നു. ഇതുസംബന്ധിച്ച് ഒരു നിയമം തന്നെ ഉണ്ടായിരുന്നു. ഈ നിയമത്തിൽ പറയുന്നത്,1947 ഓഗസ്റ്റ് 15-നോ അതിനുമുമ്പോ ഉള്ള സ്ഥലങ്ങളിൽ മാറ്റം വരുത്താൻ പാടില്ലെന്നും, അത്തരം മാറ്റത്തിന് കാരണമാകുന്ന ഒരു പ്രക്രിയയും ആരംഭിക്കാൻ അനുവദിക്കില്ല എന്നുമാണ്.

എന്നാൽ, ഈ നിയമം ഇപ്പോൾ പ്രാവർത്തികമാക്കുന്നുണ്ടോ? ബാബരി മസ്ജിദ് ഇതിന് ഉദാഹരണമാണ്. ആരാധനാലയങ്ങളുടെ നിയമത്തിന്റെ പരിധിയിൽ നിന്ന് കോടതി ബാബരി മസ്ജിദിനെ മാറ്റിനിർത്തിയിരുന്നു.
അതുവഴി അത് തകർക്കുന്നതിലേക്കും ഒടുവിൽ അതിന്റെ ഭൂമി പിടിച്ചെടുക്കുന്നതിലേക്കും വരെ കാര്യങ്ങളെത്തി. അതും നിയമത്തിന്റെ പഴുതുകൾ ഉപയോഗിച്ചുകൊണ്ട്.

ആ നീക്കത്തിൽ പോലും, ആരാധനാലയങ്ങളുടെ പദവി സംബന്ധിച്ച 1991ലെ നിയമം പാലിക്കണമെന്ന് സുപ്രീം കോടതി വളരെ വ്യക്തമായി പറഞ്ഞിരുന്നു. അതായത് ഒരു മതസ്ഥലത്തിന്റെ സ്വഭാവത്തെ ചോദ്യം ചെയ്യുന്ന ഒരു നീക്കവും പ്രോത്സാഹിപ്പിക്കപ്പെടരുത് എന്ന്. എന്നാൽ, ബാബരി മസ്ജിദ് തകർക്കാൻ നേതൃത്വം നൽകിയ ശക്തികൾ പറഞ്ഞത് ‘ഹിന്ദു’ വികാരങ്ങൾ കോടതിക്ക് അവഗണിക്കാനാവില്ലന്നും, അതിനാൽ തന്നെ, തങ്ങളുടെ ദേവതകൾ പള്ളിയുടെ പരിസരത്ത് വിശ്രമിക്കുന്നുണ്ടന്നും അവരുടെ മുമ്പാകെ പ്രാർത്ഥിക്കാനുള്ള മതപരമായ അവകാശങ്ങൾ അവഗണിക്കാനാവില്ലെന്നുമായിരുന്നു. കോടതി അത് ശ്രദ്ധിക്കുകയും അലഹബാദ് ഹൈക്കോടതിയുടെ കോർഡിനേറ്റ് ബെഞ്ച് നൽകിയ സ്റ്റേ ഉത്തരവുകൾ തള്ളിക്കളയുകയും ചെയ്തു. ഈ പ്രക്രിയയിൽ തർക്കമുണ്ടായ പള്ളിയുടെ സ്വഭാവം കണ്ടെത്താൻ സർവേ നടത്താനും ഉത്തരവിട്ടിരുന്നു. ഇത്തവണ, വിചിത്രമെന്നു പറയട്ടെ, ഹൈക്കോടതിയും ഇടപെടേണ്ടതില്ലെന്ന് തീരുമാനിച്ചു.

തുടർന്ന് മുസ്ലിംകൾ പരമോന്നത കോടതിയിലെത്തി. എന്നാൽ, ഇതിൽ എളുപ്പത്തിൽനടപടി എടുക്കാൻ സാധിക്കില്ലന്നും അതുകൊണ്ട് ആദ്യം പ്രശ്നം മനസ്സിലാക്കണമെന്നും അതിന് സമയം എടുക്കുമെന്നും കോടതി പറഞ്ഞു. അതേസമയം, സംസ്ഥാനത്തിന്റ ഒരു പ്രവർത്തനത്തിലും അങ്ങനെ പങ്കെടുക്കാത്ത സർവേ സംഘം വളരെ വേഗത്തിലാണ് ഇതിനുള്ള പണികൾ ചെയ്തത്. അങ്ങനെ സർവേ സംഘം, അതിലെ തന്നെ ഹിന്ദു അംഗങ്ങൾ, വുദു ഖാനയിൽ ഒരു ‘ശിവലിംഗം’ കണ്ടെത്തി. എന്നാൽ, അതൊരു നീരുറവയാണെന്ന് മുസ്ലിംകൾ അവകാശപ്പെട്ടു. നമസ്‌കരിക്കുന്നതിന് മുമ്പ് ആരാധകർ വുളു ചെയ്യുന്ന സ്ഥലമാണിതെന്ന് വാസ്തു വിദ്യാ വിദഗ്ധരും പറഞ്ഞു. എന്നാൽ ഉപരിതലത്തിൽ നിന്ന് അൽപ്പം നീണ്ടുനിൽക്കുന്ന എന്തിലും ശിവലിംഗം കാണുന്ന ആളുകളോട് ആർക്കാണ് തർക്കിക്കാൻ കഴിയുക? ചുവന്ന ചായം പൂശി ഹനുമാന്റെ ചിത്രങ്ങളാണെന്ന് പ്രഖ്യാപിച്ച പാറകൾ വരെ നമ്മൾ കണ്ടിട്ടുണ്ട്. ഈ വാർത്തയോടെ സർവേ സംഘവും, അതിലെ ഹിന്ദു അംഗങ്ങളും കോടതിയിലേക്ക് പാഞ്ഞു, സമയം കളയാതെ സ്ഥലം സീൽ ചെയ്യാൻ കോടതി ഉത്തരവിടുകയും ചെയ്തു.

സത്യസന്ധതയുടെയും സ്നേഹത്തിന്റെയും അഹിംസയുടെയും അപ്പോസ്തലനായ ബുദ്ധന്റെ ജന്മദിനം രാജ്യം ആഘോഷിക്കുമ്പോഴാണ് ഇതെല്ലാം സംഭവിച്ചത്. 1949-ൽ, ഒരു രഹസ്യ നീക്കത്തിലൂടെ, ഒരു രാത്രിയുടെ ഇരുട്ടിൽ, വിഗ്രഹങ്ങൾ ബാബറി മസ്ജിദിലേക്ക് കടത്തിയ സംഭവം നമുക്കറിയാം. അതിനെ കുറ്റകൃത്യം എന്നാണ് സുപ്രീം കോടതി വിശേഷിപ്പിച്ചത്. എഴുപത്തിമൂന്ന് വർഷങ്ങൾക്ക് ശേഷം മറ്റൊരു കുറ്റകൃത്യം കൂടി നടക്കുന്നു. അതും പകൽ വെളിച്ചത്തിൽ, ജുഡീഷ്യറിയുടെ മേൽനോട്ടത്തിൽ മറ്റൊരു സംഭവം നടക്കുന്നു. ബാബറി മസ്ജിദ് കൈയേറിയത് ആവർത്തിക്കാൻ അനുവദിക്കരുത്, മാത്രമല്ല രാജ്യത്ത് സാമൂഹിക സമാധാനവും ഐക്യവും നിലനിർത്തുകയാണ് നിയമത്തിന്റെ ലക്ഷ്യമെന്ന് എന്നാണ് അലഹബാദ് ഹൈക്കോടതിയിൽ നിന്ന് വിരമിച്ച ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ഗോവിന്ദ് മാത്തൂർ ഇതിനെക്കുറിച്ച് പറഞ്ഞത്.

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.