Skip to content Skip to sidebar Skip to footer

Fascism

ഡിജിറ്റൽ മാധ്യമങ്ങളെ നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ
ഡിജിറ്റൽ വാർത്ത മാധ്യമ രംഗത്ത് വിദേശ നിക്ഷേപം 26 ശതമാനമായി കേന്ദ്ര സർക്കാർ  പരിമിതപ്പെടുത്തി. എല്ലാ വിദേശ മാധ്യമങ്ങളുടെയും ഇന്ത്യൻ ബ്യൂറോകളെ നിയമം പ്രതികൂലമായി ബാധിക്കും. ഡിജിറ്റല്‍ മാധ്യമങ്ങളായ ദ വയര്‍, കാരവന്‍, സ്‌ക്രോള്‍, വീക്കിലീക്സ് പോലുള്ള സർക്കാർ വിമർശകരായ മാധ്യമങ്ങളെ നിയന്ത്രിക്കലാണ് ലക്ഷ്യം. ഡിജിറ്റൽ മാധ്യമ സ്വാതന്ത്രത്തെയും അഭിപ്രായ സ്വാതന്ത്ര്യത്തെയും ഗുരുതരമായ തരത്തിൽ ബാധിക്കുന്ന നയവുമായി കേന്ദ്രസർക്കാർ. ഡിജിറ്റൽ വാർത്ത മാധ്യമ രംഗത്ത് വിദേശ നിക്ഷേപം പ്രിന്റ് മീഡിയയിൽ എന്നപോലെ 26 ശതമാനമായി പരിമിതപ്പെടുത്തി. മാധ്യമങ്ങളിൽ…
ആർ.എസ്.എസിന്റെ ‘സങ്കല്‍പ’ങ്ങളും ഇന്ത്യയുടെ രാഷ്ട്രീയ ഭാവിയും
പ്രത്യക്ഷത്തില്‍‍‍ രാഷ്ട്രീയ ബന്ധങ്ങളൊന്നുമില്ലാത്ത സ്വതന്ത്ര സ്ഥാപനമാണെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും സങ്കല്‍പ് ഫൗണ്ടേഷന്റെ ചടങ്ങുകളിലെ പ്രധാന അതിഥികളും പ്രാസംഗികരുമെല്ലാം അമിത് ഷാ അടക്കം ഉന്നതരായ ബി.ജെ.പി-ആര്‍.എസ്.എസ് നേതാക്കന്മാരാണ്. ആര്‍.എസ്.എസിന്റെ മുതിര്‍ന്ന നേതാക്കളിലൊരാളായ കൃഷ്‌ണ ഗോപാലാണ് സങ്കൽപ് ഫൗണ്ടേഷന്റെ ഔദ്യോഗിക ഉപദേഷ്‌ടാക്കളിലൊരാള്‍. ഇന്ത്യയുടെ ഭരണതലങ്ങളിലേക്കുള്ള സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരെ തെരഞ്ഞെടുക്കുന്ന യു.പി.എസ്.സി പരീക്ഷയില്‍ മുസ്‌ലിം സമുദായത്തില്‍ നിന്നുള്ള ചെറുപ്പക്കാരുടെ നുഴഞ്ഞുകയറ്റമുണ്ടെന്ന് വലതുപക്ഷ അനുകൂല വാര്‍ത്ത ചാനലായിരുന്ന സുദര്‍ശന്‍ ടി.വി ഈയടുത്ത് നടത്തിയ വ്യാപകമായ പ്രചരണം ഏറെ വിവാദമായിരുന്നു. എന്നാല്‍ കൃത്യമായ കണക്കുകള്‍…
മദ്രസകൾ അടച്ചുപൂട്ടുന്നു; പൊതുപണം മതപഠനത്തിന് നൽകാനാവില്ലെന്ന് അസം സർക്കാർ
മതേതര രാജ്യത്ത് പൊതുപണം മതവിദ്യാഭ്യാസത്തിനായി ചെലവഴിക്കാനാവില്ലെന്ന വാദമുയർത്തി എയ്‌ഡഡ് മദ്രസകൾ അടച്ചുപൂട്ടാനൊരുങ്ങി അസമിലെ ബി.ജെ.പി സർക്കാർ. 1967 മുതൽ സർക്കാർ എയ്‌ഡഡ് മദ്രസകൾ പൊതുവിദ്യാഭ്യാസത്തിൻ്റെ ഭാഗമാണ്. ജനസംഖ്യയിൽ 34.22 ശതമാനമുള്ള മുസ്‌ലിംകൾക്ക് തീരുമാനം തിരിച്ചടിയാവും. എൻ.ആർ.സിയുടെ അരക്ഷിതാവസ്ഥയിൽ ജീവിക്കുന്ന ന്യൂനപക്ഷങ്ങൾ കൂടുതൽ പാർശ്വവത്കരിക്കപ്പെടുമെന്നും ആശങ്ക. മതേതര രാജ്യത്ത് പൊതുപണം മതവിദ്യാഭ്യാസത്തിനായി ചെലവഴിക്കാനാവില്ലെന്ന വാദമുയർത്തി എയ്‌ഡഡ് മദ്രസകൾ അടച്ചുപൂട്ടാനൊരുങ്ങി അസമിലെ ബി.ജെ.പി സർക്കാർ. ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് അടുത്ത മാസം പുറപ്പെടുവിക്കും. മതം, അറബി പോലുള്ള വിഷയങ്ങളും ഭാഷകളും…
കേന്ദ്രസർക്കാറിൻ്റെ പ്രതികാര നടപടികൾ; ആംനസ്റ്റി ഇന്ത്യ വിടുന്നു
കേന്ദ്രസർക്കാറിൻ്റെ പ്രതികാര നടപടികളെത്തുടർന്ന് ഇന്ത്യയിലെ പ്രവർത്തനങ്ങൾ നിർത്തിവെക്കാൻ നിർബന്ധിതരായതായി ആഗോള മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റർനാഷണൽ. സെപ്റ്റംബർ 20ന് സംഘടനയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചിരുന്നു. 2018ലും 2019ലുമായി ഓഫീസുകളിൽ റെയ്ഡ്. 2016ൽ രാജ്യദ്രോഹക്കുറ്റവും ചുമത്തപ്പെട്ടിരുന്നു. രാജ്യാന്തര മനുഷ്യാവകാശ സംഘടന ആംനസ്റ്റി ഇന്റർനാഷനൽ ബി.ജെ.പി ഭരണകൂടത്തിൻ്റെ പ്രതികാര നടപടികളെ തുടർന്ന് ഇന്ത്യയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിച്ചു. സെപ്റ്റംബർ 10ന് ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രസർക്കാർ അന്യായമായി മരവിപ്പിച്ചതിനെത്തുടർന്നു പ്രവർത്തനം നിർത്തിവെക്കുകയാണെന്നും ജീവനക്കാരെ പിരിച്ചുവിടുകയാണെന്നുമാണ് ആംനസ്റ്റി ഇന്ത്യ പ്രഖ്യാപിച്ചത്. കേന്ദ്രസർക്കാറിനെ വിമർശിച്ച് റിപ്പോർട്ടുകൾ…
മുഗൾ മ്യൂസിയത്തിന് ശിവജിയുടെ നാമധേയം: പൊതുഇടങ്ങളുടെ കാവിവത്കരണങ്ങളുടെ തുടർച്ചകൾ
നഗരങ്ങളും തെരുവുകളും വിമാനത്താവളങ്ങളും പുനർനാമകരണം നടത്തി ഇന്ത്യയുടെ വൈവിധ്യമാർന്ന ചരിത്രവും സ്വത്വവും മായ്ക്കാൻ സംഘപരിവാർ നടത്തുന്ന ശ്രമങ്ങളുടെ തുടർച്ചയാണ് ഉത്തര്‍പ്രദേശിലെ ചരിത്ര പ്രാധാന്യമുള്ള ആഗ്ര നഗരത്തിലെ നിർമാണം നടന്നുകൊണ്ടിരിക്കുന്ന മുഗള്‍ മ്യൂസിയത്തിന് ശിവജിയുടെ പേര് നല്‍കുമെന്ന യോഗിയുടെ പ്രഖ്യാപനം. 2015ല്‍ അഖിലേഷ് യാദവ് സര്‍ക്കാറാണ് മ്യൂസിയം പദ്ധതിക്ക് അംഗീകാരം നല്‍കിയത്. താജ്മഹലിന് സമീപം ആറ് ഏക്കറിലാണ് പദ്ധതി ഒരുങ്ങുന്നത്. മുഗള്‍ സംസ്‌കാരം, കല, പെയിന്റിങ്ങുകള്‍, പാചകം, പുരാവസ്തുക്കള്‍, വസ്ത്രങ്ങള്‍, മുഗള്‍ രാജഭരണ കാലഘട്ടത്തിലെ ആയുധങ്ങളും വെടിക്കോപ്പുകളും തുടങ്ങിയവ…
കാർഷിക പരിഷ്‌കരണ ബിൽ എന്തുകൊണ്ട് എതിർക്കപ്പെടുന്നു?
കർഷകർക്ക് വെല്ലുവിളിയായി കാർഷിക പരിഷ്‌കരണ ബിൽ പാസാക്കി കേന്ദ്രസർക്കാർ. വൻകിട കമ്പനികൾ നേതൃത്വം നൽകുന്ന കരാർ കൃഷി നിയമ വിധേയമാവും. കർഷകർക്ക് ലഭ്യമായിരുന്ന സൗജന്യ സേവനങ്ങൾക്കും സാങ്കേതിക സഹായങ്ങൾക്കും ഇനി മുതൽ വില നൽകേണ്ടി വരും. കർഷകർക്ക് വൻതിരിച്ചടി. കർഷകർക്ക് വെല്ലുവിളിയായി കാർഷിക പരിഷ്‌കരണ ബിൽ പാസാക്കി കേന്ദ്രസർക്കാർ. ഇതുമൂലം രാജ്യത്ത് വൻകിട കമ്പനികൾ നേതൃത്വം നൽകുന്ന കരാർ കൃഷിക്ക് വഴിയൊരുക്കും. ഉൽപ്പന്നങ്ങൾക്ക് താങ്ങുവില പ്രഖ്യാപിക്കലും സംഭരണത്തിനായുള്ള സംവിധാനങ്ങൾ ഒരുക്കലും അപ്രസക്തമാവും. തുറന്ന വിപണിയിൽ കർഷകരുടെ വിലപേശൽ…
കാന്ദമാൽ കലാപം: നീതി നിഷേധത്തിൻ്റെ 12 വർഷങ്ങൾ
ഒറീസയിലെ കാന്ദമാൽ ജില്ലയിലെ ക്രിസ്ത്യനികൾക്കെതിരെ ഹിന്ദുത്വ സംഘടനകളുടെ നേതൃത്വത്തിൽ നടന്ന ആസൂത്രിത കലാപത്തിന് പന്ത്രണ്ട് വർഷം പൂർത്തിയാവുന്നു. നിരവധി ക്രിസ്ത്യാനികൾ കൊല്ലപ്പെടുകയും സ്ത്രീകൾ ലൈംഗിക പീഡനങ്ങൾക്ക് ഇരയാവുകയും പള്ളികൾ നശിപ്പിക്കപ്പെടുകയും ചെയ്തു. 2008 ആഗസ്റ്റിൽ ഒറീസയിലെ കാന്ദമാൽ ജില്ലയിൽ ക്രിസ്ത്യൻ ജനവിഭാഗങ്ങൾക്കെതിരെ ഹിന്ദുത്വ സംഘടനകളുടെ നേതൃത്വത്തിൽ നടന്ന ആസൂത്രിത കലാപം. കലാപത്തിൽ 39 ക്രിസ്ത്യാനികൾ കൊല്ലപ്പെടുകയും 40ലധികം സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുകയും 232 ക്രിസ്ത്യൻ പള്ളികൾക്ക് നാശനഷ്ടം വരുത്തുകയും ചെയ്തു. റിട്ടയേർഡ് ഹൈക്കോടതി ജഡ്ജി എ.പി ഷായുടെ…
ക്രൈസ്‌തവർക്കെതിരെയുള്ള പീഡനങ്ങളിൽ വൻ വർധനവ്
ക്രൈസ്തവർക്കെതിരെയുള്ള പീഡനങ്ങളിൽ വൻ വർധനവ്. 2016ൽ ബി.ജെ.പി അധികാരത്തിലേറിയ ശേഷം 1400ഓളം പീഡന/അക്രമ സംഭവങ്ങൾ. ഏറ്റവും കൂടുതൽ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് ഉത്തർപ്രദേശിൽ. പള്ളി കത്തിക്കൽ, പ്രാർഥന ശുശ്രൂഷകൾ തടസ്സപ്പെടുത്തൽ, പ്രാർഥനകൾക്ക് അനുമതി നിഷേധം, നിർബന്ധിത മതപരിവർത്തനം, പാസ്റ്റർമാർക്കെതിരെയുള്ള ആക്രമണം തുടങ്ങിയ നിരവധി സംഭവങ്ങൾ. 2019ൽ 366 വംശീയ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായി ഇവാഞ്ചലിക്കൽ ഫെല്ലോഷിപ്പ് ഓഫ് ഇന്ത്യ. ബി.ജെ.പി അധികാരത്തിലേറിയ ശേഷം 1400ഓളം പീഡന/അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായി അലയൻസ് ഡിഫന്റിങ് ഫ്രീഡം. 2019ൽ ഏറ്റവും…
പുതിയ വിദ്യാഭ്യാസ നയവും സാമൂഹിക നീതിയുടെ ചോദ്യങ്ങളും
സ്വകാര്യ കുത്തകകൾക്ക് ഉന്നതവിദ്യാഭ്യാസ മേഖലയിൽ നിക്ഷേപിക്കുവാനും വാണിജ്യവത്കരണത്തിനും പുതിയ ദേശീയ വിദ്യാഭ്യാസ നയം കൂടുതൽ സഹായകമാവുന്നു. ദേശീയ വിദ്യാഭ്യാസ നയത്തിൽ മാറ്റങ്ങൾ വരുത്തി കേന്ദ്രസർക്കാർ. ഭരണഘടനയുടെ സാമൂഹിക നീതി ഉറപ്പാക്കുന്ന തത്വങ്ങളെ അട്ടിമറിക്കുന്ന തീരുമാനമെന്ന് വിമർശനങ്ങൾ. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന് (New Education Policy) കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. 34 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേന്ദ്ര വിദ്യാഭ്യാസ നയത്തില്‍ നിര്‍ണ്ണായകമായ മാറ്റങ്ങള്‍ കൊണ്ടുവരുന്നത്. കേന്ദ്ര മാനവ വിഭവശേഷി വകുപ്പിന്റെ പേര് മാറ്റുന്നത് മുതല്‍ എം.ഫില്‍ പഠനം…
ധാരാവിയും ആര്‍.എസ്.എസും തമ്മിലെന്ത്?
ധാരാവിയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ആര്‍.എസ്.എസിന് സുപ്രധാന പങ്കുണ്ടെന്ന കേരള സംസ്ഥാന സാമൂഹ്യ മിഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീലിന്റെ പ്രസ്താവന ആര്‍.എസ്.എസ് ദേശീയ തലത്തില്‍ നടത്തുന്ന വ്യാജപ്രചരണത്തിന്റെ ചുവടുപിടിച്ച്. ഈ അവകാശവാദത്തിനെതിരെ മഹാരാഷ്ട്രയില്‍ നിന്നുതന്നെ പ്രതിഷേധം ഉയരുന്ന സന്ദർഭത്തിലാണ് ആര്‍.എസ്.എസിനെ വെള്ളപൂശാനുള്ള കേരളത്തിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്റെ ശ്രമം. മിഷന്‍ ധാരാവിയുടെ നടത്തിപ്പിന്റെ സമ്പൂര്‍ണ ചുമതല മുംബൈ മുൻസിപ്പല്‍ കോര്‍പറേഷന്. മുംബൈയിലെ സാമൂഹ്യ പ്രവര്‍ത്തകന്‍, സന്നദ്ധ സംഘടനകള്‍, എന്‍.ജി.ഒകള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ സഹകരണവും ഏകോപനവും…
അസം: കോവിഡിനും പ്രളയത്തിനും ഇടയിൽ
കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിക്കുകയോ കേന്ദ്ര സംഘത്തെ അയക്കുകയോ ചെയ്‌തില്ല. കഴിഞ്ഞ 4 വർഷങ്ങളിൽ ദേശീയ ദുരിതാശ്വാസ ഫണ്ടിൽ നിന്നും കേന്ദ്രം ഒരു സഹായവും നൽകിയിട്ടില്ലെന്ന് പ്രതിപക്ഷം. അസമില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ 89 മരണം. ബ്രഹ്മപുത്ര ഉള്‍പ്പെടെ മിക്ക നദികളും കരകവിഞ്ഞൊഴുകുന്നു. കോവിഡ് വ്യാപനത്തിന്റെ ദുരിതത്തിലും ജനലക്ഷങ്ങളുടെ പലായനം. 24 ജില്ലകളില്‍ 26 ലക്ഷത്തിലധികം ആളുകള്‍ പ്രളയബാധിതര്‍. ലോക്‌ഡൗണില്‍ പട്ടിണിയിലായ ഗ്രാമീണർക്ക് ഇരട്ടപ്രഹരം. അസമില്‍ തിരിച്ചെത്തിയത് 2.5 ലക്ഷം കുടിയേറ്റക്കാരാണ്. സാമൂഹിക…
പരിസ്ഥിതിയെ തകര്‍ക്കുന്ന പുതിയ വിജ്ഞാപനം
കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ കരട് ഇ.ഐ.എ വിജ്ഞാപനം (Environmental Impact Assessment Notification 2020) ഇന്ത്യയിലെ പരിസ്ഥിതി നിയന്ത്രണ സംവിധാനത്തെ തകിടം മറിക്കുമെന്ന് വിദഗ്ദ്ധർ. വ്യാവസായികവും അല്ലാത്തതുമായ പദ്ധതികള്‍ക്ക് അനുമതി നൽകുന്നതിന് മുമ്പ് വിശദമായ പരിസ്ഥിതി ആഘാത പഠനം നിര്‍ബന്ധമാക്കുന്ന നിബന്ധനകള്‍ ദുര്‍ബലപ്പെടുത്തുന്ന നിരവധി നിര്‍ദ്ദേശങ്ങള്‍ പുതിയ വിജ്ഞാപനത്തില്‍. പരിസ്ഥിതി ആഘാത പഠനം നിര്‍ബന്ധമാക്കുന്ന നിബന്ധനകള്‍ ദുര്‍ബലപ്പെടുത്തുന്ന നിരവധി നിര്‍ദ്ദേശങ്ങള്‍ പുതിയ വിജ്ഞാപനത്തില്‍. പുല്‍പ്രദേശങ്ങള്‍, മരുപ്രദേശങ്ങള്‍, നീര്‍പ്രദേശങ്ങള്‍ എന്നിവ പുതിയ വിജ്ഞാപന പ്രകാരം ഇക്കോ സെന്‍സിറ്റീവ് മേഖലകളുടെ…
പി.എം-കെയേഴ്‌സ് ഫണ്ട്: ചര്‍ച്ചയില്ലെന്ന് കേന്ദ്രം
കോവിഡ്-19 പകര്‍ച്ചവ്യാധി പ്രതിരോധത്തിനും ദുരിതാശ്വാസത്തിനുമായി 2020 മാര്‍ച്ച് 28നാണ് പ്രധാനമന്ത്രിയുടെ സിറ്റിസണ്‍ അസിസ്റ്റന്‍സ് ആന്‍ഡ് റിലീഫ് ഇന്‍ എമര്‍ജന്‍സി സിറ്റ്വേഷന്‍ ഫണ്ട് (പി.എം-കെയേഴ്‌സ് ഫണ്ട്) നിലവില്‍ വന്നത്. പി.എം-കെയേഴ്സ് ഫണ്ട് വിഷയത്തില്‍ സുതാര്യതയില്ലാതെ കേന്ദ്ര സര്‍ക്കാര്‍. പാര്‍ലമെന്റിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി (പി.എ.സി) ചര്‍ച്ച ചെയ്യണമെന്ന ആവശ്യം സര്‍ക്കാര്‍ നിരാകരിക്കുകയാണ്. പ്രധാനമന്ത്രിയും ആഭ്യന്തര, പ്രതിരോധ, ധനമന്ത്രിമാരും അടങ്ങിയ സ്വകാര്യ ട്രസ്റ്റാണ് പി.എം-കെയേഴ്‌സ്. ഇത് വിവരാവകാശ നിയമത്തിനോ സര്‍ക്കാര്‍ പരിശോധനകള്‍ക്കോ വിധേയമല്ല. പി.എം-കെയേഴ്‌സ് ഫണ്ട് പാര്‍ലമെന്റിന്റെ പബ്ലിക് അക്കൗണ്ട്‌സ്…
വംശീയവിദ്വേഷ കുറ്റകൃത്യങ്ങളിൽ വന്‍ വര്‍ധനവ്
ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന 2014 മുതല്‍ വിദ്വേഷ കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. ആക്രമണങ്ങള്‍ 64%വും മുസ്‌ലിംകള്‍ക്കെതിരെ.  ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിന്റെ 2019ലെ റിപ്പോര്‍ട്ടില്‍ കഴിഞ്ഞ ദശകത്തില്‍ 90 ശതമാനം മതത്തിന്റെ പേരിലുള്ള വിദ്വേഷ കുറ്റകൃത്യങ്ങളില്‍ 66 ശതമാനവും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍. മിക്ക കുറ്റവാളികളും ശിക്ഷിക്കപ്പെടാതെ പോകുന്നതായും നിരീക്ഷണം. ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന 2014 മുതല്‍ വിദ്വേഷ കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. ആക്രമണങ്ങളില്‍ 64 ശതമാനം മുസ്‌ലിംകള്‍ക്കെതിരെയെന്ന് ഹേറ്റ് ക്രൈം വാച്ച്…
കാവി കലർന്ന് പാഠപുസ്‌തകങ്ങൾ
ആർ.എസ്.എസ് താൽപ്പര്യങ്ങൾക്കായി പാഠപുസ്തകങ്ങളിൽ മാറ്റിയെഴുതലും വെട്ടിമാറ്റലും തുടരുന്നു. 2014ന് ശേഷം 1334 മാറ്റങ്ങൾ വരുത്തി എൻ.സി.ഇ.ആർ.ടി. കോവിഡ് കാലത്ത് സിലബസിന്റെ 30 ശതമാനം ലഘൂകരിക്കാനുള്ള തീരുമാനത്തിന്റെ മറവിൽ സി.ബി.എസ്.ഇ നീക്കം ചെയ്തത് വൈവിധ്യവും ജനാധിപത്യവും കൈകാര്യം ചെയ്യുന്ന പാഠഭാഗങ്ങൾ. നീക്കം ചെയ്ത ഭാഗങ്ങളിൽ ജനകീയ മുന്നേറ്റങ്ങളെ കുറിച്ചുള്ള അധ്യായങ്ങളും ഫെഡറലിസവും പ്രദേശിക സര്‍ക്കാരുകളുമായി ബന്ധപ്പെട്ട പാഠഭാഗങ്ങളും. 2014നു ശേഷം പാഠപുസ്തകങ്ങളില്‍ 1334 മാറ്റങ്ങള്‍ വരുത്തി എന്‍.സി.ഇ.ആര്‍.ടി. 2014 ആഗസ്റ്റില്‍ ആര്‍.എസ്.എസ് വിദ്യാഭ്യാസത്തെ ഭാരതീയവത്ക്കരിക്കാന്‍ ഭാരതീയ ശിക്ഷ നീതി…
ലോക്ഡൗൺ മറവിൽ മാധ്യമ പ്രവർത്തകർക്കെതിരെ വേട്ട
ലോക്ഡൗൺ കാലയളവിൽ മാധ്യമ പ്രവർത്തകരെ ഉന്നംവെച്ച് വിവിധ സർക്കാറുകൾ. 55ഓളം മാധ്യമപ്രവർക്കെതിരെ പ്രതികാര നടപടികളെടുത്തതായി റിപ്പോർട്ട്. കുടിയേറ്റ തൊഴിലാളികളുടെ പ്രതിസന്ധികൾ, പട്ടിണി, റേഷൻ വിതരണത്തിലെ പരാജയം, ക്വാറന്റൈൻ കേന്ദ്രങ്ങളുടെ ദുരുപയോഗം തുടങ്ങിയ വാർത്തകൾ റിപ്പോർട്ട് ചെയ്തതിനാണ് മാധ്യമ പ്രവർത്തകർക്കെതിരെ യു.എ.പി.എ അടക്കമുള്ള കരിനിയമങ്ങൾ പ്രയോഗിച്ചത്. മാര്‍ച്ച് 25 മുതല്‍ മെയ് 31 വരെയുള്ള ലോക്ക്ഡൗൺ കാലയളവില്‍ 55 മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ വിവിധ സര്‍ക്കാറുകളുടെ പ്രതികാര നടപടി. കസ്റ്റഡി പീഡനം, എഫ്.ഐ.ആര്‍ ചേർക്കൽ, കാരണം കാണിക്കല്‍ നോട്ടീസ് തുടങ്ങിയവയിലൂടെയാണ്…
തൊഴിൽ നിയമങ്ങൾക്ക് വിലക്ക്
കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കാനെന്ന പേരിൽ കടുത്ത മനുഷ്യാവകാശ ലംഘനത്തിന് വഴി തുറക്കുന്ന തൊഴിൽ നിയമ ഭേദഗതികൾ പ്രാബല്യത്തിൽ. തൊഴിൽ നിയമങ്ങളും അവകാശങ്ങളും ഇല്ലാതാക്കുന്നതിൽ കേന്ദ്ര സർക്കാരിന്റെ പിന്തുണയോടെ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങൾ മുന്നിൽ. ഉത്തര്‍പ്രദേശില്‍ യോഗി സര്‍ക്കാര്‍ തൊഴില്‍ സുരക്ഷ ഉറപ്പാക്കുന്ന തൊഴില്‍ നിയമങ്ങളില്‍ 38 എണ്ണം മൂന്ന് വര്‍ഷത്തേക്ക് മരവിപ്പിച്ചു. ഫാക്റ്ററികൾ, വ്യാപാര മേഖല തുടങ്ങിവയെ തൊഴില്‍ നിയമങ്ങളുടെ പരിധിയില്‍ നിന്ന് ഒഴിവാക്കി. തൊഴില്‍ സുരക്ഷ, വ്യാവസായിക തര്‍ക്കങ്ങള്‍, ട്രേഡ് യൂണിയനുകള്‍, കരാര്‍…
ഡൽഹി കലാപം: നുണ പറയുന്ന വസ്‌തുതാന്വേഷണ റിപ്പോര്‍ട്ട്
ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന കോൾ ഫോർ ജസ്റ്റിസ് എന്ന എൻ.ജി.ഒ ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ഡൽഹി കലാപത്തെക്കുറിച്ച് സമർപ്പിച്ച വസ്തുതാന്വേഷണ റിപ്പോർട്ടിൽ ഏകപക്ഷീയമായ നിഗമനങ്ങൾ. കലാപത്തിൽ മരണപ്പെട്ടവർ ഭൂരിഭാഗവും ന്യൂനപക്ഷ വിഭാഗത്തിൽ നിന്നാണെങ്കിലും വസ്തുതാന്വേഷണങ്ങളിൽ അവരെ മാറ്റിനിർത്തി. വിവര ശേഖരണത്തിന് സംഘപരിവാർ അനുകൂല മാധ്യമങ്ങളെയാണ് വസ്തുതാന്വേഷണ സംഘം ആശ്രയിച്ചത് കലാപത്തില്‍ മരണപ്പെട്ടവര്‍ ഭൂരിഭാഗവും ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നാണെങ്കിലും വസ്‌തുതാന്വേഷണങ്ങളില്‍ അവരെ മാറ്റിനിര്‍ത്തി. റിപ്പോര്‍ട്ടിലെ ഭൂരിഭാഗം സാക്ഷ്യങ്ങളും നിയമ ഭേദഗതിയെ അനുകൂലിക്കുന്നവരുടേത്. സി.എ.എ വിരുദ്ധ പ്രക്ഷോഭകര്‍ക്ക് സമരത്തിന്…
വന്യജീവി വേട്ട: ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ഒന്നാമത്
മലപ്പുറത്തെ കുറിച്ചുള്ള വര്‍ഗീയച്ചുവയുള്ള പ്രസ്‌താവനയോടൊപ്പം ബി.ജെ.പി എം.പി മനേക ഗാന്ധി കേരളത്തിന്റെ പരിസ്ഥിതി/വന്യജീവി നാശത്തെ കുറിച്ച് നടത്തിയ പരാമര്‍ശത്തിന്റെ പാരിസ്ഥിതികവശം പരിശോധിക്കുന്നു. ഇന്ത്യയില്‍ മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങളില്‍ ഏറ്റവും കൂടുതല്‍ വന്യജീവി നഷ്‌ടം സംഭവിക്കുന്നത് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ. കേരളത്തില്‍ പ്രതിവര്‍ഷം 600ഓളം ആനകള്‍ കൊല്ലപ്പെടുന്നു എന്ന മനേക ഗാന്ധിയുടെ ആരോപണം തെറ്റാണ്. കഴിഞ്ഞ 6 വര്‍ഷത്തിനിടയില്‍ ഇന്ത്യയില്‍ മരണപ്പെട്ടത് 2330 ആനകളാണ്. ലോക്‌സഭ രേഖകള്‍ പ്രകാരം കേരളത്തില്‍ 2015-2019 വരെ ആകെ 373 ആനകളാണ്…
NO JUSTICE, NO PEACE. അമേരിക്കയില്‍ ആളിപ്പടര്‍ന്ന് പ്രതിഷേധം.
മിനിയപൊളിസില്‍ കറുത്ത വംശജനായ ജോര്‍ജ് ഫ്‌ളോയിഡ് എന്ന യുവാവിനെ പോലീസ് കാല്‍മുട്ട് കൊണ്ട് കഴുത്ത് ഞെരിച്ചുകൊന്ന സംഭവത്തില്‍ അമേരിക്ക പ്രതിഷേധത്തില്‍ ഉലയുന്നു. മരണവെപ്രാളത്തിനിടയിൽ 'എനിക്ക് ശ്വാസംമുട്ടുന്നു' എന്ന ഫ്ളോയിഡിന്റെ രോദനം ഏറ്റെടുത്ത പ്രതിഷേധക്കാർ വർണമേധാവിത്വത്തിന്റെ പ്രതീകമായ ഡൊണാൾഡ് ട്രംപിന്റെ ഭരണത്തിൽ ശ്വാസം മുട്ടുകയാണെന്ന് പ്രഖ്യാപിക്കുന്നു. ആഫ്രോ-അമേരിക്കൻ വംശജനായ ജോർജ് ഫ്‌ളോയിഡിന്റെ വ്യവസ്ഥാപിത കൊലപാതകം വംശീയ ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള അമേരിക്കയുടെ വംശീയത തുറന്നുകാട്ടുന്നു. ജോര്‍ജ് ഫ്‌ളോയിഡിന്റെ കൊലപാതകത്തിന് കാരണം കറുത്ത വർഗക്കാർക്കെതിരെ അമേരിക്കയില്‍ നിലനില്‍ക്കുന്ന വ്യവസ്ഥാപിത വംശീയതയാണ്. പ്രതിഷേധങ്ങളില്‍ ആറാം…

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.