Skip to content Skip to sidebar Skip to footer

Fascism

സംഘ് പരിവാർ അജണ്ടകൾ കേരളത്തിലും സ്ഥാപനവൽക്കരിക്കപ്പെടുമ്പോൾ!
അസ്മ മന്‍ഹാം കേരള വിദ്യാഭ്യാസ മേഖലയിൽ ഇടക്കിടെ നടന്നുകൊണ്ടിരിക്കുന്ന 'ഒറ്റപ്പെട്ട' സംഭവങ്ങളുടെ പുതിയ പതിപ്പാണ് ഈയിടെയായി നാം കണ്ട ചിലചോദ്യപ്പേപ്പറുകൾ. കേരളത്തിലെ വ്യത്യസ്ത സർവകലാശാലകളിലെയും പി. എസ്. സിയിലെയും ചോദ്യപ്പേപ്പറിൽ ഇസ്‌ലാമോഫോബിയയും വംശവെറിയും പ്രോത്സാഹിപ്പിക്കുന്ന ചോദ്യങ്ങളുണ്ടായിരുന്നു. സംഘപരിവാർ അജണ്ടകൾ ഭരണ സംവിധാനങ്ങളിലൂടെ കേരളത്തിലും നടപ്പിലാക്കുന്നു എന്ന സൂചനയാണ്ഇത് നൽകുന്നത്. കേരളത്തിലെ വിദ്യാഭ്യാസ സംവിധാനങ്ങളും സർക്കാർ ഉദ്യോഗസ്ഥരുടെ റിക്രൂട്ട്മെന്റുകളും സംഘ്പരിവാറിന്റെ വംശീയ പദ്ധതികൾക്കായി ഒരുക്കപ്പെടുന്നതിന്റെ തെളിവുകളായി ഇവയെ മനസിലാക്കാം. മലബാർ സമരത്തെക്കുറിച്ച PSCയുടെ ചോദ്യത്തിന്, 'ഹിന്ദുക്കൾ നിബന്ധിത മതപരിവർത്തനത്തിനു…
ഗ്യാൻ വാപ്പിക്ക് പിന്നാലെ മഥുര ഷാഹി മസ്ജിദും.
വാരണസിയിലെ ഗ്യാൻ വാപി മസ്ജിദ് വിഷയം കോടതിയിലിരിക്കെ, കൃഷ്ണജന്മഭൂമിയോട് ചേർന്നുള്ള ഷാഹി ഈദ്ഗാ മസ്ജിദിന്റെ വീഡിയോഗ്രാഫി ആവശ്യപ്പെട്ട് സമാനമായ ഒരു ഹർജി മഥുരയിലെ പ്രാദേശിക കോടതിയിൽ. "പള്ളിയുടെ പരിസരത്ത് ഹിന്ദു പുരാവസ്തുക്കളുടെയും പുരാതന മത ലിഖിതങ്ങളുടെയും അസ്തിത്വം" നിർണ്ണയിക്കാൻ, "ഗ്യാൻ വാപി പള്ളിയുടെതുപോലെ " സൈറ്റിന്റെ വിലയിരുത്തലിനായി ഒരു അഭിഭാഷക കമ്മീഷണറെ നിയമിക്കണം എന്നാവശ്യപ്പെട്ടാണ് ഹരജി. ശ്രീകൃഷ്ണ ജന്മഭൂമി-ഷാഹി ഈദ്ഗാഹ് മസ്ജിദ് തർക്കവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും നാല് മാസത്തിനകം തീർപ്പാക്കണമെന്ന് അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടതിന് തൊട്ടുപിന്നാലെയാണ്…
വാരണസിയിലെ മുസ്ലിം പള്ളിയും തകർക്കപ്പെടുമോ?
മമ്മുട്ടി അഞ്ചുകുന്ന് വാരണസിയിലെ ഗ്യാൻവാപി മസ്ജിദിനുള്ളിൽ നടത്തിയ സർവേയിൽ, നിലവറയിൽ ശിവലിംഗം കണ്ടെത്തിയത്രെ! ഇന്നു മുതൽ നിലവറ അടച്ചിടാനും മസ്ജിദിൽ നമസ്കാരത്തിന് നിയന്ത്രണം ഏർപ്പെടുത്തിയും കോടതി വിധി വന്നു കഴിഞ്ഞു. വാരണസിയിലെ വിഖ്യാതമായ ഹൈന്ദവ ക്ഷേത്രം തകർത്തു കൊണ്ടാണ് ഗ്യാൻവാപി മസ്ജിദ് നിർമ്മിച്ചത് എന്നാണ് ഹിന്ദുത്വ സംഘടനകളുടെ ആരോപണം. ഇത് ഉന്നയിച്ചുകൊണ്ട് അവർ നിയമപോരാട്ടത്തിന് ഒരുങ്ങുമ്പോൾ, അതേ രീതിയിൽ തന്നെ നേരിടാനാണ് മസ്ജിദ് കമ്മിറ്റി തീരുമാനിച്ചിരുന്നത്. ഇത് അയോധ്യയല്ല എന്ന ഉറച്ച ശബ്ദമാണ് അവരുയർത്തിയത്. ശിവനുമായി ബന്ധപ്പെട്ട…
അഭിപ്രായ സ്വാതന്ത്ര്യം അക്കാദമിക ഗുണനിലവാരത്തെ ബാധിക്കുമ്പോൾ.
സാദത്ത് ഹുസൈൻ. ശാരദ യൂണിവേഴ്സിറ്റിയിൽ ബിഎ പൊളിറ്റിക്കൽ സയൻസിന്റെ ഒന്നാം സെമസ്റ്ററിൽ "രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങൾ"(political ideology)എന്ന പേരിൽ ഒരു പേപ്പറുണ്ട്. ഇതിൻ്റെ പ്രാധാന ഉദ്ദേശം വിവിധ എഴുത്തുകാരേയും അവരുടെ സിദ്ധാന്തങ്ങളേയും പ്രായോഗിക തലങ്ങളിൽ വിദ്യാർത്ഥികൾ വിമർശനാത്മകമായി ചർച്ച ചെയ്യുക എന്നതാണെന്നാണ് യൂണിവേഴ്സറ്റിയുടെ വെബ്സൈറ്റിൽ തന്നെ സൂചിപ്പിക്കുന്നത്. എന്നാൽ, ഇതേ വിഷയത്തിൻ്റെ അർദ്ധ വാർഷിക പരീഷയുടെ ചോദ്യപേപ്പറിൽ വന്ന ഒരു ചോദ്യവുമായി ബന്ധപ്പെട്ടുണ്ടായ വിവാദം മൂലം അധ്യാപകനെ സസ്പെൻ്റ് ചെയ്യുകയും പ്രശ്ന പരിഹാരത്തിന് യൂണിവേഴ്സിറ്റിയുടെ നേതൃത്വത്തിൽ മൂന്നംഗ സമിതിയെ…
ഹിന്ദു രാഷ്ട്രത്തിന്റെ ആസൂത്രണവും ഇന്ത്യൻ ‘ട്രാഡ്’ സിന്റെ വിദ്വേഷ ലോകവും
"വത്തിക്കാൻ നഗരത്തിന്റെ ചരിത്രത്തിലൂടെയാണ് ഹിന്ദു രാഷ്ട്രത്തിലേക്കുള്ള പാത കടന്നുപോകുന്നത്". ജനുവരി 11-ന് ട്വിറ്റർ സ്‌പേസുകളിൽ നടന്ന തത്സമയ ഓഡിയോ ചർച്ചയിൽ പങ്കെടുത്ത ഒരാൾ മുന്നോട്ടുവച്ച വാദമാണിത്. “ട്രാഡുകളെക്കൂടാതെ ഒരു ഹിന്ദുരാഷ്ട്രം സാധ്യമാണോ? ആണെങ്കിൽ അതെങ്ങനെയായിരിക്കും?" ഇതായിരുന്നു ചർച്ചയുടെ വിഷയം. ഹിന്ദു സവർണ്ണവാദികൾ ആഗ്രഹിക്കുന്ന ഒരു ബദൽ രാഷ്ട്രീയമാണ് ഹിന്ദു രാഷ്ട്രം. അവർ പറയുന്നതനുസരിച്ച്, ഇന്ത്യയുടെ മതേതര ഭരണഘടന പൊളിച്ച്, ഹിന്ദുക്കൾക്ക് പ്രഥമസ്ഥാനം നൽകുന്നതിനായി നിലവിലുള്ള സ്ഥാപനങ്ങൾക്ക് മേൽ ആധിപത്യം സ്ഥാപിച്ചുകൊണ്ടാണ് ഇത് സൃഷ്ടിക്കപ്പെടുക. ട്വിറ്റർ സ്‌പേസിൽ ചർച്ചയ്ക്ക്…
സങ്കുചിത ദേശീയത ഇന്ത്യൻ ബഹുസ്വരതയെ തകർക്കുകയാണ്!
റാം പുനിയാനി സംസ്കാരം ജീവിതത്തിന്റെ വളരെ കൗതുകകരമായ ഒരു വശമാണ്. സംസ്കാരം മനസ്സിലാക്കാൻ സാമൂഹിക ജീവിതത്തിന്റെ വിവിധ വശങ്ങളായ ഭക്ഷണം, വസ്ത്രം, സംഗീതം, ഭാഷ, സാഹിത്യം, മതം എന്നിവ നിരീക്ഷിച്ചാൽ മതിയാകും. ഇന്ത്യപോലെ, ഒരുപാട് വൈവിധ്യങ്ങളുണ്ടെന്ന് പറയപ്പെടുന്ന ബഹുസ്വര രാജ്യത്ത് സംസ്കാരത്തിന്റെ സങ്കീർണ്ണതയെക്കുറിച്ച് മനസ്സിലാക്കി തരുന്ന ഒരു ചിത്രപ്പണിയുണ്ട്. ഇന്ത്യയിൽ വിവിധ മതങ്ങളിൽ നിന്നുള്ള ആളുകൾ നൽകിയിട്ടുള്ള സംഭാവനകളുടെ കൂടിച്ചേരലാണ് സംസ്‌കാരത്തിന്റെ മുഖമദ്ര. അങ്ങനെ വരുമ്പോൾ, യഥാർത്ഥത്തിൽ എന്താണ് ഇന്ത്യൻ സംസ്കാരം? രാജ്യത്തെ പ്രായോഗിക ബഹുസ്വരതയുടെ…
ഉച്ചഭാഷിണി നിയന്ത്രണം; പുതിയ ഉത്തരവിറക്കി കർണാടക സർക്കാർ
പതിനഞ്ച് ദിവസത്തിനകം ലൌഡ്സ്പീക്കറുകൾ (ഉച്ചഭാഷിണി) നീക്കം ചെയ്യുകയോ, ഉപയോഗിക്കാനുള്ള അനുമതി വാങ്ങുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് സർക്കുലർ ഇറക്കി കർണാടക സർക്കാർ. പള്ളികളിൽ നിന്നുള്ള ബാങ്ക് വിളിക്കെതിരെ കർണാടകയിലെ ഹിന്ദു വലതുപക്ഷ ഗ്രൂപ്പുകളായ ശ്രീരാമസേന, ബജ്‌റംഗ്ദൾ, ഹിന്ദു ജനജാഗ്രതി സമിതി എന്നിവ, 'ഹനുമാൻ ചാലിസ' കാമ്പയിൻ ആരംഭിച്ചതിന് തൊട്ടുപിന്നാലെയാണ് ഇത്തരമൊരു ഉത്തരവ് വന്നിരിക്കുന്നത്. ഉത്തരവ് പുറപ്പെടുവിച്ചതിന് ശ്രീരാമസേനാ മേധാവി പ്രമോദ് മുത്തലിക് സർക്കാരിന് നന്ദി പറഞ്ഞു. ഉച്ചഭാഷിണി ഉപയോഗിച്ചുകൊണ്ട് പള്ളികളിൽന്ന് ബാങ്ക് വിളിക്കുന്നതിനെതിരെ നിലവിൽ ഹിന്ദു ദേശീയ സംഘടനകൾ രാജ്യവ്യാപകമായി…
‘കാശ്മീർ ഫയൽസ്’ നിരോധിച്ച് സിംഗപ്പൂർ
ഹിന്ദി ചിത്രമായ “ദി കാശ്മീർ ഫയൽസ്” തങ്ങളുടെ ഫിലിം ക്ലാസിഫിക്കേഷൻ മാർഗ്ഗനിർദ്ദേശങ്ങൾക്കപ്പുറമാണെന്ന് വിലയിരുത്തിയ സിംഗപ്പൂർ സിനിമയുടെ പ്രദർശനം നിരോധിച്ചു. വിവിധ സമുദായങ്ങൾക്കിടയിൽ ശത്രുതയുണ്ടാക്കാനും ബഹുസ്വര സമൂഹത്തിലെ ഐക്യവും സൗഹാർദ്ദവും തകർക്കാനും സിനിമയുടെ ചിത്രീകരണം വഴിവെക്കുമെന്നാണ് സിംഗപ്പൂർ ഇൻഫോകോം മീഡിയ ഡെവലപ്‌മെന്റ് അതോറിറ്റിയും (ഐ.എം.ഡി.എ), സംസ്കാരിക- സാമുദായിക- യുവ മന്ത്രാലയവും (M.C.C.Y), ആഭ്യന്തര മന്ത്രാലയവും (എം. എച്ച്. എ) പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ പറയുന്നത്. മുസ്ലിംകളെ പ്രകോപനപരവും ഏകപക്ഷീയവുമായി ചിത്രീകരിച്ച് കാശ്മീരിൽ നടന്നുകൊണ്ടിരിക്കുന്ന സംഘർഷത്തിൽ ഹിന്ദുക്കൾ പീഢിപ്പിക്കപ്പെടുന്നതായി…
നട്ടെല്ല് വളഞ്ഞ ഇന്ത്യൻ മാധ്യങ്ങൾ!
ഹരീഷ് ഖരെ പ്രസിഡന്റ്, എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ, ന്യൂ ഡെൽഹി മാഡം പ്രസിഡന്റ്, സ്വാതന്ത്ര ഇന്ത്യയിൽ ധീരമായ പത്രപ്രവർത്തനം കാഴ്ചവച്ച, അക്ഷരങ്ങൾകൊണ്ട് പ്രതിരോധം തീർത്തിരുന്ന "ദി ഇന്ത്യൻ എക്‌സ്പ്രസ്" കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പുറത്തിറക്കിയ ഏറ്റവും ശക്തരായ 100 ഇന്ത്യക്കാരുടെ പട്ടിക വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിരുന്നോ എന്നറിയില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ തയ്യാറാക്കി എന്ന് പറയപ്പെടുന്ന രാജ്യത്തെ ഏറ്റവും ശക്തരായ 100 പേരുടെ ആ പട്ടിക ഇപ്രകാരമായിരുന്നു. രാഷ്ട്രീയക്കാരും സർക്കാർ ഉദ്യോഗസ്ഥരും വൻകിട കോർപ്പറേറ്റ് സ്ഥാപനങ്ങളുടെ…
ഇവിടെ മാധ്യമ പ്രവർത്തകർ പേടിയോടെ ജീവിക്കുന്നു!
ഡിസംബർ പതിനാലിന് 'റിപോട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ്' പ്രസിദ്ധീകരിച്ച റിപ്പോർട്ട് അനുസരിച്ച്, നാൽപ്പത്തിയാറ് മാധ്യമപ്രവർത്തകർ തൊഴിൽപ്പരമായ കാരണങ്ങളാൽ കൊല്ലപ്പെട്ടിരിക്കുന്നു. ഇതിൽ ഏറ്റവും കൂടുതൽ അപകടമരണം സംഭവിച്ചിട്ടുള്ളത് മെക്സിക്കോയിലാണ്, ഏഴ് മരണങ്ങൾ. അഫ്ഗാനിസ്ഥാനിൽ ആറും യമനിലും ഇന്ത്യയിലുമായി നാല് മരണങ്ങളും പാകിസ്ഥാനിൽ മൂന്ന് മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇന്ത്യയിൽ കൊല്ലപ്പെട്ടവരിൽ, ബി.എൻ.എൻ ന്യൂസിലെ മാധ്യമ പ്രവർത്തകനായ അവിനാശ് ഝാ, തെലുങ്ക് വാർത്ത ചാനലായ ഈവി ഫൈവിലെ റിപ്പോട്ടർ ചെന്ന കേശവാലു, ഹിന്ദി വാർത്ത ചാനലായ സുദർശൻ ടിവിയുടെ മനിഷ് കുമാർ…
സസ്യാഹാരികളുടെ കലാപങ്ങൾ!
സസ്യഭോജന സംസ്കാരം അക്രമാസക്തമായി അടിച്ചേൽപ്പിക്കുന്ന വിരോധാഭാസമാണ് ഇവിടെ നിലനിൽക്കുന്നത്. മാംസാഹാരം ആക്രമണാത്മക പ്രവണതകളിലേക്ക് നയിക്കുന്നുണ്ടോ? ഉറപ്പില്ല. മറിച്ച്, അക്രമം മനസ്സിലാണെന്നും മനസ്സ് സാമൂഹിക സാഹചര്യങ്ങളാൽ രൂപപ്പെട്ടതാണെന്നും പറയാനാകും. എന്നാൽ, ഇവിടെ സസ്യാഹാരം പ്രചരിപ്പിക്കുന്നവർ അസഹിഷ്ണുത പ്രകടിപ്പിക്കുന്നവരാണെന്ന് ഉറപ്പിച്ച് പറയാൻ കഴിയും. ഇക്കാലത്തെ ഏറ്റവും മോശമായ കലാപങ്ങളിൽ ഒന്നിന് നേതൃത്വം നൽകിയ നരേന്ദ്ര മോദി സസ്യഭുക്കാണോ, മാംസാഹാരിയാണോ? ഇത് അറിഞ്ഞാൽ കൊള്ളാമെന്നുണ്ട്. ഈ ലേഖകൻ ഉത്തരത്തിനായി കാത്തിരിക്കാം!മോഡിയെ വിടൂ, ആധുനിക ചരിത്രത്തിലെ ഏറ്റവും വലിയ വംശഹത്യ നടപ്പിലാക്കിയ ഹിറ്റ്‌ലർ…
‘വിഡ്ഢിത്തം’ നാസിസത്തിൽ നിന്ന് ബി.ജെ.പിയിലേക്ക് പടരുമ്പോൾ!
വസ്‌തുതകളും യുക്തിയും ഉപയോഗിച്ച് വ്യാജ സന്ദേശങ്ങൾ തടയാൻ എത്ര തന്നെ ശ്രമിച്ചാലും, സർദാർ പട്ടേലിന്റെ പ്രതിമയിൽ ഒരു ദീർഘദൂര ടെലിസ്‌കോപ്പ് ഘടിപ്പിച്ചിട്ടുണ്ടെന്നും അതിലൂടെ മോദി പാക്കിസ്ഥാനെയോ, നെഹ്‌റുവിന്റെ മുത്തച്ഛനെയോ നിരീക്ഷിക്കുന്നുണ്ടെന്നും പറഞ്ഞ് ഒരു 'ഫോർവേഡ്' മെസേജ് വാട്സാപ്പിലൂടെ പ്രചരിപ്പിച്ചാൽ അതും വിശ്വസിച്ച് മോദിയുടെ ദീർഘായുസിന് വേണ്ടി പൂജ നടത്താനും, വേണ്ടിവന്നാൽ പട്ടേൽ പ്രതിമ ഒന്നാകെ മോദിയുടെ ഫോട്ടോ പതിപ്പിച്ച് അലങ്കരിക്കുവാനും ഇക്കൂട്ടർ തയ്യാറാകും ഏഴര വർഷം തികച്ച് വേണ്ടിവന്നില്ല ബി.ജെ.പിയുടെ ഭരണം, ഇന്ത്യാ രാജ്യത്തിൻ്റെ സമ്പദ് വ്യവസ്ഥയേയും…
വർഗീയ കലാപങ്ങൾ സ്ഥാപനവൽക്കരിക്കപ്പെട്ട ഹിംസയാണ്!
AFEEFA E നിരവധി നിര്‍ണായക തെളിവുകള്‍ അവഗണിച്ചും ശരിയായ അന്വേഷണം നടത്താതെയുമാണ് എസ്.ഐ.ടി കേസില്‍ ക്ലോഷര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്നാണ് സിബല്‍ ഉന്നയിച്ച ഒരു വാദം. ആരോപണവിധേയരായ ആരെയും അറസ്റ്റ് ചെയ്തിരുന്നില്ല. അവരുടെ മൊഴികള്‍ ശേഖരിച്ചിരുന്നില്ല,അവരുടെ ഫോണുകള്‍ കണ്ടെടുക്കുകയോ സ്ഥലം സന്ദര്‍ശിക്കുകയോ ചെയ്തിരുന്നില്ല. ആയുധങ്ങളും ബോംബുകളും ശേഖരിക്കുന്നതിലും അക്രമണം നടത്തുന്നതിലുമുള്ള തങ്ങളുടെ പങ്കാളിത്തത്തെക്കുറിച്ച് പലരും തുറന്നുപറഞ്ഞിരുന്നു. അവയൊന്നും എസ്.ഐ.ടി പരിശോധിച്ചില്ല. മാത്രമല്ല തെഹല്‍ക്ക മാഗസിന്റെ സ്റ്റിംഗ് ഓപ്പറേഷന്‍ വിവരങ്ങളും എസ്‌.ഐ.ടി പരിശോധിച്ചിട്ടില്ല. നരോദ പാട്യ കേസ് വിചാരണകളില്‍…
മുസ്‌ലിംകളെ പുറത്താക്കുന്ന രാഷ്ട്രീയ പൂജകൾ
കാലങ്ങളായി മുസ്ലിംകളോടും ക്രിസ്ത്യാനികളോടുമൊപ്പം ജീവിക്കുകയും അവരുടെ ആചാരങ്ങളെ വിലമതിക്കാൻ ശീലിക്കുകയും ചെയ്തവരാണ് ഹിന്ദുസമൂഹം. എന്നാൽ ഈ സമീപകാലത്താണ് അവരുടെ മതപരമായ ആചാരങ്ങൾ അനുഷ്ഠിക്കാൻ അനുവദിക്കില്ല എന്ന ചിന്ത ചില ഹിന്ദുത്വ തീവ്രവാദികൾ പുറപ്പെടുവിക്കാൻ തുടങ്ങിയത്. മുസ്ലിംകൾ കൂട്ടമായി നമസ്കരിക്കുന്നത് അവർക്ക് ഭീഷണിയായിട്ടാണ് അവർ കാണുന്നത്. ഏതൊരു മുസ്ലീം സമ്മേളനവും അപകടകരമായേക്കാവുന്ന ഒന്നായിട്ടാണ് അവർ വീക്ഷിക്കുന്നത്. ഒരു മുസ്ലീം വ്യക്തി നല്ലവനാകാം,എന്നാൽ ഒരു ഗ്രൂപ്പിനെ വിശ്വസിക്കാൻ പാടില്ല എന്നതാണ് ഇപ്പോൾ അവർ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത്. ഈ പ്രചരണം ആർ.എസ്.എസിന്റെയും…
ഇന്ത്യയിൽ ക്രിസ്ത്യൻ ജീവിതം അപകടത്തിലാകുമ്പോൾ
ഇന്ത്യയിലെ ക്രിസ്ത്യന്‍ വിരുദ്ധ ആക്രമങ്ങള്‍ നിരീക്ഷിക്കുന്ന Persecution Relief എന്ന കൂട്ടായ്മ 2020ല്‍ പുറത്തുവിട്ട റിപ്പോർട്ട് ഇങ്ങനെയാണ്; "വര്‍ഷത്തിന്‍റെ ആദ്യ പകുതിയില്‍ 293 കൃസ്ത്യന്‍ വിരുദ്ധ സംഭവങ്ങള്‍ ഈ നിരീക്ഷണ സമിതി രേഖപ്പെടുത്തിയിരുന്നു. ഇതിൽ ആറു കേസുകള്‍ കൊലപാതകങ്ങളായിരുന്നു. രണ്ട് സ്ത്രീകള്‍ വിശ്വാസത്തിന്‍റെ പേരില്‍ ബലാല്‍സംഗത്തിനിരയാക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തു. മറ്റൊരു സംഭവത്തില്‍ രണ്ട് സ്ത്രീകളും പത്ത് വയസ്സുള്ള ഒരു പെണ്‍കുട്ടിയും ക്രിസ്തു മതം വെടിയാന്‍ സമ്മതിക്കാത്തതിന്‍റെ പേരില്‍ ബലാല്‍സംഗത്തിന് ഇരയാക്കപ്പെട്ടു. ഉത്തര്‍പ്രദേശ് കൃസ്ത്യാനികള്‍ക്ക് എതിരെ ഏറ്റവും അധികം…
‘സാമ്പത്തിക ജിഹാദ്’ ആരുടെ അജണ്ടയാണ്?
മുസ്ലിംകളെ ലക്ഷ്യം വെച്ച് സൃഷ്ടിച്ച ഈ 'സാമ്പത്തിക ജിഹാദ്' ആരോപണം തീവ്രവലതുപക്ഷ ഹിന്ദുത്വ നേതാക്കൾ ഇന്ന് ഉപയോഗിക്കുന്നത് മുസ്ലീം വിരുദ്ധ പ്രചരണത്തിനും മറ്റുമാണ്. മുസ്ലിംകളുടെ ഉപജീവനമാർഗ്ഗം ഇല്ലാതാക്കുകയും അവരെ സാമ്പത്തികമായി ദുർബലപ്പെടുത്തുകയും ചെയ്യുക എന്നതാണ് ഇതിലൂടെ അവർ ലക്ഷ്യമിടുന്നത്. മുസ്ലിംകൾ ഹിന്ദുക്കളുടെ ജോലി തട്ടിയെടുക്കുകയാണെന്നും അവരുടെ സാധനങ്ങൾ കുറഞ്ഞ നിരക്കിൽ വിൽക്കുന്നുവെന്നും ഹിന്ദു ഭൂരിപക്ഷ പ്രദേശങ്ങളിൽ ഉപഭോക്താക്കളെ ആകർഷിക്കാൻ മുസ്ലിംകൾ ഹിന്ദു ഐഡന്റിറ്റി ഉപയോഗിക്കുന്നു എന്നുമൊക്കെയാണ് ഇവർ ഇതിലൂടെ പ്രചരിപ്പിക്കാൻ ശ്രമിക്കുന്നത്. വലിയൊരു ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് സാമ്പത്തിക…
ഗാന്ധിവധം: ദുഃഖാചരണം നടത്തിയവർ മധുരം വിതരണം ചെയ്തത് എന്തുകൊണ്ട്?
ഗാന്ധിക്കെതിരായ വിദ്വേഷപ്രചരണം വഴി ആളുകൾ ഗോഡ്‌സെയെക്കുറിച്ച് പഠിക്കാൻ ശ്രമിക്കുമെന്നാണ് ഇവർ പ്രതീക്ഷിക്കുന്നത്. അതുതന്നെയാണ് അവരുടെ അജണ്ടയും.ഒരു വശത്ത് ഗോഡ്‌സെയെ ദേശസ്നേഹിയായി പ്രഖ്യാപിച്ചുക്കൊണ്ടിരിക്കുമ്പോൾ തന്നെ മറുവശത്ത് ഗാന്ധിയെ ദേശവിരുദ്ധനും ഹിന്ദു വിരുദ്ധനും മുസ്‌ലിം അനുകൂലിയുമായി അവതരിപ്പിക്കുകയാണ് ആർ.എസ്.എസ് ചെയ്യുന്നത്. ജനാധിപത്യ മൂല്യങ്ങൾ തച്ചുടയ്ക്കാനുള്ള ശ്രമങ്ങൾ തുടർന്നുകൊണ്ടേയിരിക്കുകയാണ്. ഈ ശ്രമങ്ങളെ തടയേണ്ട ബാധ്യത ഓരോ ജനാധിപത്യ വിശ്വാസിക്കുമുണ്ട് ഇന്ത്യക്ക് വേണ്ടി മാഹാത്മാ ഗാന്ധി ചെയ്ത ത്യാഗങ്ങളെക്കുറിച്ച്, ഒക്ടോബർ രണ്ടിൻ്റെ ഗാന്ധിജയന്തി ദിനത്തിൽ നാം സംസാരിക്കുമ്പോൾ തന്നെ, ട്വിറ്ററിൽ നിറഞ്ഞുനിന്നത് 'നാഥുറാം…
കേരള പോലീസിലെ കാവിപ്പൊട്ടുകൾ!
കഴിഞ്ഞ ഏതാനും വർഷങ്ങളിലെ കേരള പോലീസിൻറെ നീക്കങ്ങളെയും നടപടികളെയും ഇടപെടലുകളെയും സൂക്ഷ്മമായി പരിശോധിച്ചാൽ ഇന്ത്യയിൽ സംഘപരിവാർ സൃഷ്ടിച്ചെടുത്ത ന്യൂനപക്ഷ വിദ്വേഷമടക്കമുള്ള പൊതുബോധത്തിലേക്ക് പോലീസ് വഴുതിവീണിരിക്കുന്നത് എങ്ങനെയെന്ന് കൃത്യമായി മനസ്സിലാക്കാം. പോലീസ് നയങ്ങളിലെ ഇരട്ട നീതി പ്രകടമാക്കുന്ന എത്രയോ സംഭവങ്ങൾ ഇക്കാലങ്ങളിൽ അരങ്ങേറിയിരുന്നു. കേരളത്തിലെ മുൻ ഡി.ജി.പിമാരായ ടി.പി സെൻ കുമാർ, ജേക്കബ് തോമസ് എന്നിവർ അവരുടെ ഉള്ളിലെ ഹിന്ദുത്വ നിലപാടുകൾ പരസ്യമായി തുറന്നുപറഞ്ഞ് ബി.ജെ.പിയുടെ ഭാഗമാകുന്നതും ഇതിനിടയിൽ നാം കണ്ടു. കേരള പോലീസിൽ ആർ.എസ്.എസ് സംഘം പ്രവർത്തിക്കുന്നുണ്ടെന്ന്…
വിദ്വേഷ പ്രചാരകർ അനുഭവിക്കുക തന്നെ ചെയ്യും!
2014 മുതൽ മുസ്ലീം വിരുദ്ധ അക്രമങ്ങൾ കുത്തനെ ഉയർന്നതായിട്ടാണ് കണക്കുകൾ പറയുന്നത്.2019-ൽ, ഇന്ത്യയിൽ നടന്ന വിദ്വേഷാധിഷ്ടിത കുറ്റകൃത്യങ്ങളെ അടിസ്ഥാനമാക്കി ഒരു വെബ്സൈറ്റ് നടത്തിയ കണക്കെടുപ്പിൽ പറയുന്നത്, കഴിഞ്ഞ 10 വർഷത്തിനിടയിൽ ഇരകളായവരിൽ 90% ത്തിലധികവും മുസ്ലീങ്ങളാണ് എന്നാണ്. തന്റ പിതാവിനെ ഒരു സംഘം ആക്രമിച്ചപ്പോൾ ഭയന്നുവിറച്ച ഒരു മുസ്ലിം പെൺകുട്ടി തന്റെ പിതാവിനോട് ചേർന്നുനിൽക്കുന്ന ഒരു വീഡിയോ കഴിഞ്ഞ മാസം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഉത്തർപ്രദേശിലെ കാൺപൂരിൽ റിക്ഷ ഓടിക്കുന്ന 45 കാരനായ മുസ്ലിം ഡ്രൈവറെ ഒരു…
വിദ്വേഷ പ്രചാരണം വർഗീയ ധ്രുവീകരണം
രാജ്യത്തെ ഭൂരിഭാഗം ജനങ്ങളുടെയും ഭാവി ഇരുളടഞ്ഞതായിട്ടാണ് അനുഭവപ്പെടുന്നത്. വർഗീയ ധ്രുവീകരണം സൃഷ്ടിക്കാനും രാഷ്ട്രീയ താൽപര്യങ്ങൾ നേടാനും ദലിതരെയും ആദിവാസികളെയും ഉപയോഗിക്കുകയാണ്. തങ്ങളുടെ ലക്ഷ്യം നേടിക്കഴിഞ്ഞാൽ, മതഭ്രാന്തന്മാർ യാതൊരു ദയയുമില്ലാതെ അവരെ അവഗണിക്കുകയും ചെയ്യുന്നു. അടിച്ചമർത്തപ്പെടുന്ന എല്ലാ വിഭാഗങ്ങളും ഒത്തുചേർന്ന് പ്രക്ഷോഭം പ്രക്ഷോഭം സംഘടിപ്പിച്ചാൽ മാത്രമെ ഈ ദുരവസ്ഥയിൽ മാറ്റങ്ങൾ ഉണ്ടാക്കാനാകൂ. ന്യൂനപക്ഷങ്ങൾ, പ്രത്യേകിച്ച് മുസ്‍ലിംകൾ അക്രമിക്കപ്പെടുന്ന ഒന്നിലധികം വാർത്തകൾ എല്ലാദിവസവും നാം കേൾക്കാറുണ്ട്. ചെറുകിട കച്ചവടങ്ങൾ ചെയ്ത് ഉപജീവനമാർഗം കണ്ടെത്താൻ പോലും അവരെ അനുവദിക്കുന്നില്ല എന്നതാണ് പലയിടങ്ങളിലെയും…

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.