Skip to content Skip to sidebar Skip to footer

ലുലു മാളിലെ നമസ്കാരം: ഗൂഡാലോചന ചുരുളഴിയുന്നു.

ലഖ്‌നൗ ലുലു മാളിൽ ഒരു കൂട്ടം ആളുകൾ നമസ്‌കരിക്കുന്നതായി തോന്നുന്ന വീഡിയോയുടെയും തുടർന്നുണ്ടായ വിവാദങ്ങളുടെയും പിന്നിലെ ഗൂഢാലോചന ചുരുളഴിയുന്നു.

വീഡിയോ പുറത്തുവന്നതിന് ശേഷം മുസ്ലിംകളെ മാളിൽ പ്രാർത്ഥിക്കാൻ അനുവദിച്ചാൽ, അവിടെ ഹിന്ദു ആചാരങ്ങളും നടത്തുമെന്ന് ചില ഹിന്ദുത്വ സംഘടനകൾ പ്രഖ്യാപിക്കുകയുണ്ടായു.

രാമായണം വായിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു സംഘം മാളിൽ എത്തിയിരുന്നു. മാളിൽ ജോലി ചെയ്യുന്ന പുരുഷന്മാരിൽ 80% പേരും മുസ്ലിംകളാണെന്നും, സ്ത്രീകളെല്ലാം ഹിന്ദുക്കളാണെന്നും, ഇത് ലൗ ജിഹാദിന്റെ ഭാഗമാണെന്നും അവർ ആരോപിച്ചിരുന്നു.

ഏഷ്യയിലെ ഏറ്റവും വലിയ മാൾ തിങ്കളാഴ്ചയാണ് ഔദ്യോഗികമായി തുറന്നത്. വിവാദ വീഡിയോ ഷെയർ ചെയ്യപ്പെട്ടത് ബുധനാഴ്ചയായിരുന്നു. മാൾ മാനേജ്‌മെന്റ് എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്യുകയും പോലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തു. മാൾ മാനേജ്‌മെന്റ് എല്ലാ ആരോപണങ്ങളും നിരസിക്കുകയും അവ തെറ്റാണെന്ന് തെളിയിക്കാൻ അവരുടെ ജീവനക്കാരെ കുറിച്ചുള്ള വിവരങ്ങൾ പോലീസുമായും ചില സംഘടനകളുമായും പങ്കിടുകയും ചെയ്തു.

മാളിനെ അപകീർത്തിപ്പെടുത്താനും സമുദായങ്ങൾക്കിടയിൽ വിദ്വേഷം ഉണ്ടാക്കാനും ബോധപൂർവം നടത്തിയ പ്രവർത്ഥനമാണിതെന്ന് വിവാദത്തിന്റെ തുടക്കം മുതൽ ഉയർന്നുവന്ന സംശയം ഇപ്പോൾ സി.സി.ടി.വി ദൃശ്യങ്ങൾ സ്ഥിരീകരിക്കുന്നു.

മാൾ പങ്കുവെച്ച സി.സി.ടി.വി ദൃശ്യങ്ങളിൽ എട്ട് പുരുഷന്മാർ ഒരുമിച്ച് മാളിലേക്ക് പ്രവേശിക്കുന്നത് കാണിക്കുന്നു. അവരാരും മാൾ ചുറ്റികാണാനോ നോക്കാനോ ഏതെങ്കിലും ഷോറൂം സന്ദർശിക്കാനോ ശ്രമിക്കുന്നില്ല. അവർ ഒന്നും വാങ്ങുകയോ മാളിൽ നിന്ന് സെൽഫി എടുക്കാൻ താൽപ്പര്യം കാണിക്കുകയോ പോലും ചെയ്യുന്നില്ല.

മാളിലേക്ക് പ്രവേശിച്ച് വളരെ പെട്ടന്ന് തന്നെ അവർ ഇരിക്കാനും നമസ്കരിക്കാനുമുള്ള ഇടം തേടാൻ തുടങ്ങുന്നു. അവർ ആദ്യം ബേസ്മെൻറ് പരീക്ഷിച്ചു, തുടർന്ന് താഴത്തെ നിലയും ഒന്നാം നിലയും. ഒന്നാം നിലയിൽ സെക്യൂരിറ്റി ഗാർഡുകൾ അവരെ തടഞ്ഞു. പിന്നെ താരതമ്യേന തിരക്ക് കുറഞ്ഞ രണ്ടാം നിലയിലേക്ക് അവർ പോയി. ആറ് പേർ ഉടൻ തന്നെ നമസ്‌കരിക്കാൻ ഇരുന്നു, ബാക്കിയുള്ള രണ്ട് പേർ വീഡിയോ റെക്കോർഡു ചെയ്യുന്നതിൻ്റെയും ഫോട്ടോ എടുക്കുന്നതിൻ്റയും തിരക്കിലാണെന്നും കാണാം.

എങ്ങനെയാണ് നമസ്കരിക്കേണ്ടത് എന്നതിനെക്കുറിച്ച് അവർക്ക് ഒരു സൂചനയും ഇല്ലെന്ന് ദൃശ്യങ്ങൾ വ്യക്തമാക്കുന്നതായി അഡീഷണൽ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (സൗത്ത്) രാജേഷ് കുമാർ ശ്രീവാസ്തവ സമ്മതിച്ചു. അക്രമികൾ ഉടൻ പിടിയിലാകുമെന്നും അദ്ദേഹം പറഞ്ഞു.

നമസ്കാരം പൂർത്തിയാക്കാൻ സാധാരണ ഏഴ് മുതൽ എട്ട് മിനിറ്റ് വരെ എടുക്കുമ്പോൾ, ഈ ആളുകൾ തിടുക്കത്തിൽ ഒരു മിനിറ്റിനുള്ളിൽ അത് പൂർത്തിയാക്കി, വാസ്തവത്തിൽ 18 സെക്കൻഡിനുള്ളിൽ. ഗൂഢാലോചനയെക്കുറിച്ച് തുടക്കത്തിൽ തന്നെ ആശങ്ക പ്രകടിപ്പിച്ച ആക്ടിവിസ്റ്റും സാമൂഹിക പ്രവർത്തകയുമായ താഹിറ ഹസൻ പറയുന്നത്, വടക്കേ ഇന്ത്യക്കാർ ഏകദേശം പടിഞ്ഞാറൻ ദിശയിലുള്ള കഅബയെ അഭിമുഖീകരിച്ചാണ് എപ്പോഴും നമസ്‌കരിക്കുന്നത്. എന്നാൽ ഇതിൽ രണ്ടുപേർ മറ്റ് ദിശകളിലേക്ക് തിരിഞ്ഞത് അവരുടെ വിവരമില്ലായ്മയാണെന്നാണ്.

തിടുക്കപ്പെട്ട് നമസ്‌കരിച്ച് വീഡിയോ റെക്കോർഡ് ചെയ്ത ശേഷം അവർ തിടുക്കത്തിൽ മാളിൽ നിന്ന് പുറത്തിറങ്ങി, മാളിൽ കറങ്ങിത്തിരിയാനോ ചുറ്റിയടിച്ച് കാണാനോ ശ്രമിച്ചില്ല.

വിവാദത്തിന്റെ തുടക്കത്തിൽ സി.സി.ടിവി ദൃശ്യങ്ങൾ സ്കാൻ ചെയ്യുന്നതിൽ പരാജയപ്പെട്ടതിന് ശനിയാഴ്ച വൈകുന്നേരം രണ്ട് പോലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയിരുന്നു. മാൾ മാനേജ്‌മെന്റ് ദൃശ്യങ്ങൾ സ്‌കാൻ ചെയ്യാൻ സമയം തേടുകയും കുറ്റകരമായ ദൃശ്യങ്ങൾ പോലീസിന് കൈമാറുകയും ചെയ്തു.

ലഖ്‌നൗ സാമുദായിക സൗഹാർദത്തിന്റെയും ഗംഗാ-യമുന സംസ്‌കാരത്തിന്റെയും കേന്ദ്രമായിരിക്കെ, സാമുദായിക സംഘർഷം വളർത്താനുള്ള ബോധപൂർവമായ ശ്രമങ്ങൾ വ്യാപകമായ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.

വെള്ളിയാഴ്ച ചാർബാഗ് റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോം നമ്പർ മൂന്നിൽ ഒരു യുവാവ് നമസ്‌കരിക്കുന്നതിന്റെ മറ്റൊരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതേതുടർന്ന് റെയിൽവേ ട്രാക്കുകൾക്കിടയിലുള്ള 900 വർഷം പഴക്കമുള്ള ഖമ്മൻ പീറിലെ മസാർ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു മഹാസഭ പോലുള്ള സംഘടനകൾ വളരെ പെട്ടന്ന് തന്നെ മുന്നോട്ടു വരികയും ചെയ്തിരുന്നു. വിരോധാഭാസമെന്നു പറയട്ടെ, മുസ്ലീങ്ങളേക്കാൾ കൂടുതൽ ഹിന്ദുക്കളാണ് മസാറിൽ പ്രാർത്ഥന നടത്തുന്നത്.

മതവിശ്വാസികളായ മുസ്‌ലിംകൾ പ്രാർത്ഥനകൾ നടത്തുന്നതിനേക്കാൾ വീഡിയോകൾ നിർമ്മിക്കുന്നതിൽ കൂടുതൽ ശ്രദ്ധ ചെലുത്താൻ സാധ്യതയില്ലെന്ന് സാമൂഹിക പ്രവർത്തകനായ ദീപക് കബീർ ചൂണ്ടിക്കാട്ടുന്നു.

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.