സംഭവം
ഏപ്രിൽ ഒന്നിന് രഘുവംഷി സമുദായം രാമനവമി ഘോഷയാത്ര നടത്തുന്നു.
രാവിലെ 11 മണിയോടെ മുസ്ലീം ഭൂരിപക്ഷമുള്ള താലാബ് ചൗക്ക് പ്രദേശം ഭാഗികമായി തടഞ്ഞതിന് പോലീസും ഭാരതീയ ജനതാ പാർട്ടി ഭാരവാഹിയും തമ്മിൽ രൂക്ഷമായ തർക്കമുണ്ടാവുന്നു.
തർക്കം അവസാനിച്ച് ജാഥ മുന്നോട്ട് നീങ്ങി ഏകദേശം 12 മണിക്ക് നഗരത്തിലെ രാമക്ഷേത്രത്തിൽ സമാധാനപരമായി കലാശിച്ചു.
എന്നാൽ തർക്കത്തിന് ശേഷം തലാബ് ചൗക്കിൽ രാമനവമി ഘോഷയാത്ര പോലീസ് തടഞ്ഞുവെന്ന അഭ്യൂഹം പരക്കുന്നു.
“ഹിന്ദുക്കളെ രക്ഷിക്കാൻ” ഉച്ചകഴിഞ്ഞ് 3 മണിക്ക് തലാബ് ചൗക്കിൽ ആളുകൾ കൂടാൻ ആഹ്വാനമുണ്ടായി.
ഈ അഭ്യൂഹം പ്രചരിപ്പിച്ചതിന് മൂന്ന് കരാർ ജീവനക്കാരടക്കം നാല് സർക്കാർ ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടതായി സംഭവം നടന്ന് ഒരു ദിവസത്തിന് ശേഷം ഇൻഡോർ കമ്മീഷണർ പവൻ കുമാർ ശർമ്മ പറഞ്ഞു.
അഭ്യൂഹങ്ങൾക്ക് ശേഷം, നിരവധി വലതുപക്ഷ ഗ്രൂപ്പുകൾ ഉൾപ്പെടുന്ന ‘ഗൗ രക്ഷാ സമിതി’യുടെ ബാനറിന് കീഴിൽ അതേ പ്രദേശത്ത് രണ്ടാമത്തെ രാമനവമി ഘോഷയാത്ര സംഘടിപ്പിച്ചു.
ജാഗോ ഹിന്ദു ജാഗോ (ഹിന്ദുക്കളേ, ഉണരൂ)’ എന്ന മുദ്രാവാക്യം ഉയർത്തി നടന്ന ജാഥയിൽ വിവാദമായ ദി കശ്മീർ ഫയൽസിന്റെ പോസ്റ്ററുകൾ ഉയർത്തി പിടിച്ചിരുന്നു.
മസ്ജിദിന് മുന്നിൽ ഡിജെകളുമായി, കാവി പതാകകൾ വീശിയും ഉച്ചത്തിലുള്ള പാട്ടുകൾ വെച്ചും ഘോഷയാത്ര നടന്നു.
വൈകിട്ട് അഞ്ച് മണിക്ക് കല്ലേറ് ആരംഭിക്കുന്നത് വരെ ഇത് തുടർന്നു.
ഇരുവശത്തുനിന്നും കല്ലേറ് ആരംഭിച്ചപ്പോൾ വാർത്ത കാട്ടുതീ പോലെ പടർന്ന് നഗരത്തെ പിടിച്ചുകുലുക്കി.
സ്ഥിതിഗതികൾ സംഘർഷഭരിതമായതോടെ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ തലാബ് ചൗക്കിലുണ്ടായിരുന്ന പോലീസ് സൂപ്രണ്ട് സിദ്ധാർത്ഥ് ചൗധരി ലാത്തി ചാർജിന് ഉത്തരവിട്ടതായി റിപ്പോർട്ടുണ്ട്.
ആക്രമണം
തലാബ് ചൌക്കിൽ നിന്ന് തുടങ്ങിയ ആക്രമണം ഖാർഗോണിന് ചുറ്റുമുള്ള പ്രദേശത്തേക്ക് കൂടി വ്യാപിച്ചു.
ആക്രമണത്തിൽ കൊല്ലപ്പെട്ട 28 കാരനായ ഇബ്രാഷ് ഖാന്റെ മൃതദേഹം മധ്യപ്രദേശ് പോലീസിന് 8 ദിവസങ്ങൾക്ക് ശേഷമാണ് കണ്ടു കിട്ടിയത്.
സംഘർഷത്തിൽ പൊലീസുകാർ ഉൾപ്പെടെ 20 ഓളം പേർക്ക് പരിക്കേറ്റു. അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ 44 കേസുകൾ രജിസ്റ്റർ ചെയ്യുകയും 148 പേരെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിട്ടുണ്ട്.
തലാബ് ചൗക്കിന് സമീപമുണ്ടായ അക്രമത്തിൽ കോട്വാലി പോലീസ് സ്റ്റേഷനിലെ ടൗൺ ഇൻസ്പെക്ടർ ബി എൽ മാൻഡ്‌ലോയ്ക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു.
26 വീടുകളും 12 വാഹനങ്ങളും അഞ്ച് കടകളും ഒരു ഗോഡൗണും നിരവധി ആരാധനാലയങ്ങളും നശിപ്പിക്കുകയോ തീവെക്കുകയോ ചെയ്തു. ഇവയിൽ 90 ശതമാനവും മുസ്ലിം സമുദായത്തിന്റെതാണ്.
ഹിന്ദു പ്രദേശങ്ങളിലെ ഏക മുസ്ലിം വീട് കത്തി നശിക്കപ്പെട്ട രീതിയിൽ കണ്ടെത്തി.
കർഫ്യൂ പ്രഖ്യാപിച്ചതിനുശേഷവും സറഫ മാർക്കറ്റിലെ ധൻ മണ്ഡി മസ്ജിദ് അക്രമിക്കപ്പെട്ടു.
ഭരണകൂട ഇടപെടൽ
ആക്രമിക്കപ്പെട്ടതും കൊല്ലപ്പെട്ടതും വീടുകൾ നശിപ്പിക്കപ്പെട്ടതും മിക്കതും മുസ്‌ലിം സമുദായത്തിൽ പെട്ടവരുടെതാണ്. എന്നാൽ, അതിന്റെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ടവർ മുസ്ലിംകൾ മാത്രം.
പരാതിയുമായി ചെന്നെത്തുന്ന മുസ്ലിംകളെ പേടിപ്പിച്ചും ഭീഷണിപ്പെടുത്തിയും തിരിച്ചയക്കുന്ന പോലീസ് സ്റ്റേഷനുകൾ.
33 എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ ഇതിൽ മുസ്ലീം വിഭാഗത്തിൽ നിന്ന് മൂന്ന് എണ്ണം മാത്രമാണുള്ളത്.
സംഭവം നടന്ന പോലീസ് സ്റ്റേഷനുകളിൽ റജിസ്റ്റർ ചെയ്ത എഫ്.ഐ.ആറുകൾ പരിശോധിച്ചപ്പോൾ അതിലൊക്കെയും പ്രതികളാക്കിയത് ഭൂരിഭാഗവും മുസ്ലിം നാമധാരികൾ മാത്രമാണെന്ന് factsheet.in കണ്ടെത്തി.
തവ്ഡി മൊഹല്ലയിലെ വിരമിച്ച അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ നസീർ അഹമ്മദ് ഖാൻ തന്റെ വീട് ആക്രമിച്ച ബജ്റംഗ് ദള്ളു മായി ബന്ധപ്പെട്ട ആളുകളെ തിരിച്ചറിഞ്ഞിട്ടും, പരാതിപ്പെട്ടിട്ടും, പൊലീസ് ഇതുവരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടില്ല. കന്ഹ ഭരോ (20) എന്ന വ്യക്തി ധൻഗർ സമാജ് ധർമ്മശാലയുടെ മേൽക്കൂരയിൽ നിന്ന് കല്ലെറിഞ്ഞതും നസീർ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
അക്രമങ്ങൾക്കെതിരെ പ്രതികരിച്ചുകൊണ്ട്, “ജിസ് ഘർ സേ പഥർ ആയേ ഹേ, ഉസ് ഘർ കോ ഹീ പതരോ കാ ധേർ ബനേംഗേ (കല്ലുകൾ എറിഞ്ഞ വീടുകൾ തകർന്നു തരിപ്പണമാകും)” എന്ന് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര പറഞ്ഞു.
സംഭവം നടന്ന് രണ്ട് ദിവസത്തിനുള്ളിൽ ഇവിടുത്തെ ജില്ലാഭരണകൂടം അനധികൃത നിർമ്മാണമാണെന്ന് പറഞ്ഞു കൊണ്ട് മുസ്ലീങ്ങളുടെ 32 കടകളും 16 വീടുകളും തകർത്തു. അതേസമയം കുറ്റവാളികളോട് സഹിഷ്ണുത ഇല്ലാത്ത നയമാണ് ഞങ്ങൾക്കുള്ളത് എന്ന് കലക്ടർ അനുഗ്രഹ് പറഞ്ഞു.
പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച് നൽകിയ വീടും ജില്ലാ അധികാരികൾ ബുൾഡോസർ ഉപയോഗിച്ച് നശിപ്പിച്ചു.
സ്വച്ഛ് ഭാരത് മിഷന്റെ ഭാഗമായുള്ള ശൗചാലയങ്ങളും കുടിയൊഴിപ്പിക്കലിന്റെ ഭാഗമായി നശിപ്പിക്കപ്പെട്ടു.
“ആറുമാസം മുമ്പ് മുനിസിപ്പൽ കോർപ്പറേഷൻ സ്ഥലം അളന്ന് തിട്ടപ്പെടുത്തിയെങ്കിലും നോട്ടീസ് നൽകിയിരുന്നില്ല. എന്നാൽ അക്രമം നടന്ന് ഒരു ദിവസത്തിന് ശേഷം, നഗരം കർശനമായ കർഫ്യൂവിന് കീഴിലായിരുന്നപ്പോൾ, മസ്ജിദ് സമുച്ചയത്തിന്റെ ഭാഗമായ 12 കടകൾ തകർത്തു,” അവിടെ ഒരു കടയുണ്ടായിരുന്ന മസ്ജിദ് കമ്മിറ്റി മേധാവി ഹിദായത്തുള്ള മൻസൂരി പറഞ്ഞു.
വർഗീയ കലാപവുമായി കുടിയൊഴിപ്പിക്കലിന് ബന്ധമില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. എന്നാൽ തകർന്ന വീടുകൾ കലാപകാരികളുടേതാണെന്ന് പറഞ്ഞുകൊണ്ട് “ഖാർഗോൺ ജനസംപാർക്ക് ഓഫീസിൽ” നിന്നുള്ള ട്വീറ്റ് ഇതിനെ തള്ളിക്കളയുന്നു.
Join us | http://bit.ly/JoinFactSheets3
Sources :
https://m.thewire.in/article/communalism/madhya-pradesh-khargone-ram-navami-muslims