“പ്രതികരിക്കുന്ന മുസ്ലിം സ്ത്രീകളെ ലക്ഷ്യമിട്ടാണ് അവർ ഇത് തുടങ്ങിയത്. മുസ്ലിം സ്ത്രീകളെ ഓൺലൈനിൽ നിശബ്ദമാക്കാനും മാനം കെടുത്താനും കഴിയുമെന്ന് അവർ വിശ്വസിക്കുന്ന ഒരേയൊരു മാർഗ്ഗമാണ് ഞങ്ങളെ ലൈംഗികമായി ചൂഷണം ചെയ്യുക എന്നത്.അവരുടെ പുസ്തകങ്ങളിൽ ഞങ്ങൾ അടിച്ചമർത്തപ്പെടേണ്ടവരാണ്, എന്നാൽ ഞങ്ങൾ നിശബ്ദരാകുകയില്ല” വാഷിംഗ്ടൺ പോസ്റ്റിന്റെ കോളമിസ്റ്റായ റാണ അയ്യൂബ് അൽ ജസീറയോട് പറഞ്ഞു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ‘സുള്ളി ഡീൽ’ പ്രശ്നം നമ്മെ വേട്ടയാടി കൊണ്ടിരിക്കുകയാണ്. നിരവധി ആക്റ്റിവിസ്റ്റുകളും വിദ്യാർത്ഥികളുമാണ് ഇതിന് ഇരകളായിട്ടുള്ളത്. മുസ്ലിം സ്ത്രീകളെ ലക്ഷ്യം വെച്ച് നടക്കുന്ന ഇത്തരം പ്രചരണങ്ങൾക്കെതിരെ ഒറ്റക്കെട്ടായി പോരാടാൻ തന്നെയാണ് ഇരകളായ വിദ്യാർത്ഥികളുടെ തീരുമാനം.
ഇതു സംബന്ധിച്ച് പ്രമുഖ മുസ്ലിം ആക്റ്റിവിസ്റ്റുകൾ അൽജസീറയുമായി തങ്ങളുടെ അനുഭവങ്ങൾ പങ്ക് വെക്കുന്നു.
ജൂലൈ നാലിന് രാത്രി അഫ്രീൻ ഫാത്തിമ ഇന്ത്യയിലെ മുസ്ലിംകൾ നേരിടുന്ന പീഡനത്തെ കുറിച്ച് ഒരു ഓൺലൈൻ ഫോറത്തിൽ പങ്കെടുക്കുകയിരുന്നു. പെട്ടന്നാണ് അവളുടെ മൊബൈൽ ഫോണിൽ ചില സന്ദേശങ്ങൾ നിറയുന്നത്. “23 കാരിയായ വിദ്യാർത്ഥി പ്രവർത്തകയെ വിൽപ്പനയ്ക്ക് വച്ചിട്ടുണ്ടന്ന്” അറിയിച്ചുകൊണ്ട്, ഒരു വ്യാജ ഓൺലൈൻ പ്ലാറ്റ്ഫോമിൽ നിന്നുള്ള സന്ദേശമായിരുന്നു അത്. അവളുടെ ഫോട്ടോ ഉൾപ്പെടുത്തിക്കൊണ്ടായിരുന്നു ഈ സന്ദേശം. അവളെ കൂടാതെ നിരവധി വിദ്യാർത്ഥികളും പ്രവർത്തകരുമുൾപ്പെടെ എൺപതിലധികം മുസ്ലിം സ്ത്രീകളുടെ ഫോട്ടോകളും ഓൺലൈനിൽ നിറഞ്ഞിരുന്നു. അവരുടെ അറിവില്ലാതെ “സുള്ളി ഡീലുകൾ” എന്ന ആപ്ലിക്കേഷനിൽ ആയിരുന്നു ഇത് അപ്ലോഡ് ചെയ്തത്. “ആ രാത്രി, എനിക്ക് സന്ദേശമയച്ച ആളുകൾക്ക് ഞാൻ മറുപടി നൽകിയില്ല. ഞാൻ എന്റെ ട്വിറ്റർ അക്കൗണ്ടിൽ നിന്നും ലോഗ് ഔട്ട് ചെയ്തു. പ്രതികരിക്കാനുള്ള ഊർജ്ജം എനിക്കില്ലായിരുന്നു” -ഫാത്തിമ അൽ ജസീറയോട് പറഞ്ഞു. ന്യൂഡൽഹിയിൽ നിന്ന് 60 കിലോമീറ്റർ അകലെയുള്ള പട്ടൗഡിയിൽ നടന്ന ഒത്തുചേരലിൽ ഒരു തീവ്ര വലതുപക്ഷക്കാരൻ മുസ്ലിം സ്ത്രീകളെ തട്ടിക്കൊണ്ടുപോകണം എന്ന് ആഹ്വാനം ചെയ്ത ദിവസമാണ് ഈ സംഭവം നടന്നത്. ‘ഞാൻ അസ്വസ്ഥയായിരുന്നു; എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല’ – അഫ്രീൻ പറയുന്നു.
അപ്രകാരം, ന്യൂയോർക്കിൽ ജീവിക്കുന്ന 25 കാരിയായ ഹിബ ബേഗ് നഗരത്തിലെ ആഘോഷങ്ങൾ ആസ്വദിച്ച് മടങ്ങിയെത്തിയ സമയത്തായിരുന്നു “സുള്ളി ഡീലുകൾ” സംബന്ധിച്ച വെർച്വൽ ലേലത്തിന് അവളുടെ പ്രൊഫൈലും തയ്യാറാക്കിയിട്ടുണ്ടെന്ന് അവൾ കണ്ടെത്തിയത്.
മറ്റുള്ളവരെ ഉപദ്രവിക്കാനും വിവേചനങ്ങൾ ഉണ്ടാക്കാനും, അവരെ അക്രമത്തിന് പ്രേരിപ്പിക്കുന്നതിനുമൊക്കെ, ഉപയോഗിക്കുന്ന ഉള്ളടക്കങ്ങൾ ഉൾകൊള്ളുന്ന ഒരു ആപ്പ് ആണ് GitHub-. ഇവരാണ് ഇത്തരം ആപ്ലിക്കേഷൻ ഹോസ്റ്റുചെയ്തത്. എന്നാൽ പൊതുജനങ്ങളുടെ പ്രതിഷേധങ്ങൾക്കും പരാതികൾക്കും ശേഷം ഇത് എടുത്തുമാറ്റിയിരുന്നു. മുസ്ലിം സ്ത്രീകൾ ഓൺലൈനിൽ വലിയ തോതിൽ പ്രതിഷേധിച്ചതിനെത്തുടർന്ന് ജൂലൈ 8 ന് ദില്ലി പോലീസിനോട് ദേശീയ വനിതാ കമ്മീഷൻ അന്വേഷണം ആവശ്യപ്പെട്ടു. ഇതിനെത്തുടർന്ന് ദില്ലി പോലീസ് പരാതി രജിസ്റ്റർ ചെയ്തു. കേസിൽ അന്വേഷണം ആരംഭിച്ചതായിട്ടാണ് ദില്ലി പോലീസ് പറയുന്നത്. എന്നാൽ പ്രശനം നടന്ന് ഒരാഴ്ച കഴിഞ്ഞിട്ടും ഒരാളെ പോലും അറസ്റ്റ് ചെയ്തിട്ടില്ല. പ്രമുഖ പത്രപ്രവർത്തകയും ആക്ടിവിസ്റ്റുമായ റാണ അയ്യൂബിന്റ പേരിലും പ്രൊഫൈൽ നിർമിച്ചിട്ടുണ്ട്.
“പ്രതികരിക്കുന്ന മുസ്ലിം സ്ത്രീകളെ ലക്ഷ്യമിട്ടാണ് ഇത് അവർ തുടങ്ങിയത്. മുസ്ലിം സ്ത്രീകളെ ഓൺലൈനിൽ നിശബ്ദമാക്കാനും മാനം കെടുത്താനും കഴിയുമെന്ന് അവർ വിശ്വസിക്കുന്ന ഒരേയൊരു മാർഗ്ഗമാണ് ഞങ്ങളെ ലൈംഗികമായി ചൂഷണം ചെയ്യുന്നത്. അവരുടെ പുസ്തകങ്ങളിൽ ഞങ്ങൾ അടിച്ചമർത്തപ്പെടേണ്ടവരാണ്, എന്നാൽ ഞങ്ങൾ നിശബ്ദരാകുകയില്ല” വാഷിംഗ്ടൺ പോസ്റ്റിന്റെ കോളമിസ്റ്റായ റാണ അയ്യൂബ് അൽ ജസീറയോട് പറഞ്ഞു.
“ഒരു സ്ത്രീയാണന്ന രീതിയിലല്ല അവർ എന്നെ ട്രോളുന്നത്. മറിച്ച് ഹിന്ദുത്വ അക്കൗണ്ടുകൾ ഉപയോഗിച്ച് രാഷ്ട്രീയ വിഷയങ്ങളിൽ സംസാരിക്കുന്ന ഒരു മുസ്ലിം സ്ത്രീയായികൊണ്ടാണ് എന്നെ ട്രോളുന്നത്. അഹമ്മദ് പറയുന്നു. ട്വിറ്ററിൽ നിന്ന് കുറച്ച് ദിവസത്തേക്ക് പിന്മാറേണ്ടിവന്നുവെന്നും, കടുത്ത ആക്രമണങ്ങളാണ് തനിക്ക് നേരിടേണ്ടി വന്നതെന്നും അവർ കൂട്ടിച്ചേർക്കുന്നു. ട്വിറ്ററിലെ പ്ലാറ്റ്ഫോമുകളിൽ തനിക്കതിരെ നടക്കുന്ന വിദ്വേഷ ഭാഷണത്തിനെതിരെ സാനിയ അഹ്മദ് കഴിഞ്ഞ ആഴ്ച ട്വിറ്ററിന് നിയമപരമായി നോട്ടീസ് അയച്ചിരുന്നു . “ഞാൻ മുമ്പ് പോലീസിൽ പരാതിപ്പെട്ടിട്ടുണ്ട്, പക്ഷെ പരാതികളൊന്നും പകൽ വെളിച്ചം കണ്ടില്ല.” സാനിയ അഹമ്മദ് പറയുന്നു.
കോൺഗ്രസ് പാർട്ടിയുടെ സോഷ്യൽ മീഡിയ കോർഡിനേറ്ററായ ഹസിബ അമിൻ സമാനമായ കുറ്റവാളികൾക്കെതിരെ എഫ്.ഐ.ആർ ഫയൽ ചെയ്തിരുന്നു. എന്നാൽ അത്തരം കേസുകളിലൊന്നും നിയമനടപടികളിൽ ഉണ്ടായിട്ടില്ല. “മാസങ്ങൾക്കുശേഷം, അന്വേഷണത്തിൽ വലിയ പുരോഗതി ഞാൻ കണ്ടിട്ടില്ല. പോലീസ് ആദ്യം വേണ്ട നടപടി എടുത്തിരുന്നുവെങ്കിൽ, ഇത്തരക്കാർക്ക് വീണ്ടും ഇതുപോലൊന്ന് ചെയ്യാൻ ധൈര്യമുണ്ടാകില്ലായിരുന്നു. എന്നാൽ ഈ നിഷ്ക്രിയത്വമാണ് അവർക്ക് അവസരം നൽകുന്നത്” ഹസിബ അമിൻ പറയുന്നു. ട്വിറ്ററിലെ നൂറോളം സ്ത്രീ ആക്റ്റീവിസ്റ്റ്കൾ ഓൺലൈൻ ദുരുപയോഗത്തിന് വിധേയരായിരുന്നു, അവരുടെ അഭിപ്രായങ്ങൾ പറയുന്നതിനല്ല അവരെ ഇത്തരം ആളുകൾ ടാർഗറ്റ് ചെയ്തത്. മറിച്ച് അവരുടെ ജാതിയും മതവുമാണ് ഇവർ ലക്ഷ്യം വെച്ചത് എന്നാണ് കഴിഞ്ഞ ജനുവരിയിൽ ആംനസ്റ്റി ഇന്റർനാഷണലിന്റെ റിപ്പോർട്ടിൽ പറയുന്നത്.
“ആരെങ്കിലും വന്ന് അവരുടെ ഒരു ദിവസത്തെ ഡീൽ ക്ലെയിം ചെയ്താലോ?” അവൾ ചോദിച്ചു. “അത് ചെയ്യുന്നതിൽ നിന്ന് അവരെ തടയുന്ന ഒന്നും ഞാൻ കാണുന്നില്ല.” ഇതുമൂലം ഞാൻ ഒരിക്കലും മിണ്ടാതിരിക്കുമെന്ന് കരുതേണ്ടതില്ല. ട്വിറ്റർ, ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, ഓൺലൈൻ, ഓഫ്ലൈൻ…. എല്ലായിടത്തുമുള്ള എല്ലാ പൊതു ഇടങ്ങളും ഞങ്ങൾ തുടർന്നും ഉപയോഗപെടുത്തും. സൈബർ അക്രമണം നേരിട്ട ഫാത്തിമ പറയുന്നു. https://platform.twitter.com/embed/Tweet.html?dnt=false&embedId=twitter-widget-0&features=eyJ0ZndfZXhwZXJpbWVudHNfY29va2llX2V4cGlyYXRpb24iOnsiYnVja2V0IjoxMjA5NjAwLCJ2ZXJzaW9uIjpudWxsfSwidGZ3X2hvcml6b25fdHdlZXRfZW1iZWRfOTU1NSI6eyJidWNrZXQiOiJodGUiLCJ2ZXJzaW9uIjpudWxsfSwidGZ3X3NwYWNlX2NhcmQiOnsiYnVja2V0Ijoib2ZmIiwidmVyc2lvbiI6bnVsbH19&frame=false&hideCard=false&hideThread=true&id=1411947663818256384&lang=en&origin=https%3A%2F%2Ffactsheets.in%2Fon-sulli-deals-indian-muslim-women&sessionId=6a940ef6f5d71e4c9e70e7eb9f3fd7585041a408&theme=light&widgetsVersion=9fd78d5%3A1638479056965&width=550px
ആഭ്യന്തര വിമാനക്കമ്പനിയുടെ പൈലറ്റായ ഹന മുഹ്സിൻ ഖാനും ഇതിനെതിരെ പോലീസിന് പരാതി നൽകിയിട്ടുണ്ട്. “ഇത്തരം വിവേചനം നേരിടുന്ന എല്ലാ സ്ത്രീകളേയും ഞാൻ പിന്തുണക്കുക തന്നെ ചെയ്യും. ഞങ്ങൾ എല്ലാവരും എല്ലാവരെയും പരസ്പരം പിന്തുണയ്ക്കുന്നു, ഞങ്ങൾ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കും, ഞങ്ങൾ മിണ്ടാതിരിക്കില്ല, ഞങ്ങൾ ഇത്തരം പ്രവണത അനുവദിക്കുകയുമില്ല.” ഹന മുഹ്സിൻ ഖാൻ അൽ ജസീറയോട് പറഞ്ഞു.