Skip to content Skip to sidebar Skip to footer

ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ ആനുകൂല്യങ്ങള്‍ മുസ്‌ലിംകള്‍ ഏകപക്ഷീയമായി കൈക്കലാക്കുന്നുവോ?

കേരളത്തിന്റെ സാമൂഹിക-രാഷ്ട്രീയ-സാംസ്കാരിക ഇടത്തിൽ ഈയിടെ ഏറ്റവുമധികം പ്രതിഫലനമുണ്ടാക്കിയ വിവാദങ്ങളായിരുന്നു ന്യൂനപക്ഷ ക്ഷേമവും വികസന-ക്ഷേമ പദ്ധതികളുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ചർച്ചകൾ. ന്യൂനപക്ഷ ക്ഷേമവുമായി ബന്ധപ്പെട്ട് ക്രിസ്തീയ സമുദായം വര്‍ഷങ്ങളായി അവഗണന നേരിടുന്നുവെന്നും നിലവിലെ ക്ഷേമപദ്ധതികളുടെ വിതരണം സമുദായ അനുപാതം പാലിച്ചുകൊണ്ടല്ല തുടര്‍ന്നുപോരുന്നതെന്നും ഉയര്‍ത്തിക്കാണിച്ച പ്രസ്താവനകള്‍, മുസ്‌ലിം സമുദായം അനര്‍ഹമായി സംവരണവും അതിനെതുടര്‍ന്നുള്ള ആനുകൂല്യങ്ങളും കൈപ്പറ്റുന്നുണ്ട് എന്നുമുള്ള വാദങ്ങളും നിരവധി ഉയർന്നുവന്നു. മുസ്‌ലിം സമുദായത്തിന്റെ സംവരണവുമായി ബന്ധപ്പെട്ട് പല വിവാദപരമായ പ്രചരണങ്ങളും പല കേന്ദ്രങ്ങളില്‍ നിന്നും ആരംഭിക്കുകയുണ്ടായി. സാമൂഹ്യ മാധ്യമങ്ങളില്‍ വളരെയധികം അലയൊലികള്‍ സൃഷ്ടിച്ച ഈ വിവാദങ്ങളെ ചില രാഷ്ട്രീയ സംഘടനകള്‍ തങ്ങളുടെ രാഷ്ട്രീയലാഭാര്‍ഥം ഉപയോഗപ്പെടുത്താനും ആരംഭിച്ചതോടെ അധികാര-വിഭവ പങ്കാളിത്തവുമായി ബന്ധപ്പെട്ട് ആരംഭിച്ച വിവാദം വര്‍ഗീയ ആരോപണങ്ങളിലേക്ക് ക്രമേണ വഴിമാറി.

ക്രൈസ്‌തവരും സംവരണവും മുന്നാക്ക വികസന കോര്‍പ്പറേഷനും

ക്രിസ്ത്യന്‍ സമൂഹത്തിന്റെ 68 ശതമാനവും സാമൂഹിക സാമ്പത്തിക അധികാരമുള്ള മുന്നാക്കവിഭാഗത്തില്‍ ഉൾപ്പെടുന്നു. സംസ്ഥാന മുന്നാക്ക വികസന കോര്‍പ്പറേഷന്റെ (സമുന്നതി) പദ്ധതികളില്‍ നായര്‍-ബ്രാഹ്മണ വിഭാഗങ്ങൾക്കൊപ്പം ക്രിസ്ത്യന്‍ മുന്നാക്കവിഭാഗങ്ങളും എല്ലാ ക്ഷേമപദ്ധതികള്‍ക്കും അര്‍ഹരാകുന്നുണ്ട്. സമുന്നതിയിലൂടെ ക്രിസ്ത്യന്‍ മുന്നാക്കവിഭാഗങ്ങള്‍ക്കും വിവിധ വിദ്യാഭ്യാസ സ്കോളര്‍ഷിപ്പുകള്‍, പരിശീലന കേന്ദ്രങ്ങള്‍, ബിസിനസ് സംരംഭകത്വ വായ്‌പകള്‍, വിദ്യാഭ്യാസ വായ്‌പകള്‍ നൽകിവരുന്നുണ്ട്.

അതോടൊപ്പം തന്നെ മുന്നാക്ക ക്രൈസ്‌തവര്‍ 10 ശതമാനം സാമ്പത്തിക സംവരണത്തിന്റെ ആനുകൂല്യങ്ങളും നേടുന്നു. മുന്നാക്കക്കാര്‍ മൊത്തം സംവരണത്തിന്റെ പത്തു ശതമാനം നേടുന്നത് മുസ്‌ലിംകൾ ഉള്‍പ്പെടെയുള്ള പിന്നാക്കക്കാര്‍ക്ക് വന്‍ അവസര നഷ്‌ടമാണ് സംഭവിക്കുന്നത്. മെഡിക്കല്‍, നിയമ പഠനം, എഞ്ചിനീയറിങ്, പോളിടെക്‌നിക്ക് എന്നീ പ്രൊഫഷണല്‍ വിദ്യഭ്യാസ മേഖലകളിലേക്കുള്ള പ്രവേശനവുമായി ബന്ധപ്പെടുത്തി നോക്കുമ്പോൾ പ്രത്യേകിച്ചും. ഇവിടെ മുന്നാക്ക സമുദായത്തിനായി സംവരണം ചെയ്‌ത സീറ്റുകള്‍ പിന്നാക്ക സമുദായങ്ങളെ താരതമ്യപ്പെടുത്തി നോക്കുമ്പോള്‍ ഇരട്ടിയോ, രണ്ടിരട്ടിയോ ആണ്. മെഡിക്കല്‍ പി.ജി പ്രവേശനത്തിന് ജനസംഖ്യയില്‍ 23 ശതമാനമുള്ള ഈഴവര്‍ക്ക് ലഭിക്കുന്നത് വെറും 13 സീറ്റ്. 27 ശതമാനം വരുന്ന മുസ്‌ലിംകള്‍ക്ക് നീക്കിവെച്ചിട്ടുള്ളത് 9 സീറ്റ്. എന്നാല്‍ 20 ശതമാനം വരുന്ന മുന്നാക്ക സമുദായങ്ങള്‍ക്കാവട്ടെ 30 സീറ്റുകലാണ് ലഭിക്കുന്നത്.

ജനസംഖ്യയുടെ 7 ശതമാനം വരുന്ന സീറോ മലബാര്‍, 1.4 ശതമാനം വരുന്ന സീറോ മലങ്കര, 1.5 ശതമാനം വരുന്ന ഓര്‍ത്തഡോക്‌സ്, 1.4 ശതമാനം വരുന്ന യാക്കോബൈറ്റ്, 1.2 ശതമാനം വരുന്ന മാര്‍ത്തോമാ സിറിയന്‍ വിഭാഗത്തിലുള്ളവരും എല്ലാ മുന്നാക്ക ക്ഷേമപദ്ധതികളുടെയും ഉപയോക്താക്കളാണ്. എന്നാല്‍ മുന്നാക്ക വികസന കോര്‍പ്പറേഷനിലെ സ്വയംതൊഴില്‍, വിവാഹം, വീട് നിര്‍മാണമടക്കമുള്ള ഒരു സഹായപദ്ധതിക്കും മുസ്‍ലിംകളോ പിന്നാക്ക ക്രൈസ്‌തവരോ അര്‍ഹരല്ല എന്നുള്ളതാണ് വസ്‌തുത. ന്യൂനപക്ഷമെന്ന നിലയില്‍ വകുപ്പിന്റെ ഒന്നൊഴികെയുള്ള ആറ് സ്‌കോളര്‍ഷിപ്പുകള്‍ക്കും അപേക്ഷിക്കാമെന്ന ഇരട്ട നേട്ടവും മുന്നാക്ക ക്രൈസ്‌തവര്‍ക്കുണ്ട്. ന്യൂനപക്ഷം വരുന്ന പിന്നാക്ക ക്രെസ്‌തവരും ന്യൂനപക്ഷ വകുപ്പിലൂടെ സര്‍ക്കാറിന്റെ സാമൂഹ്യ ക്ഷേപദ്ധതികള്‍ക്ക് അര്‍ഹരാവുമ്പോള്‍ മൊത്തം ക്രൈസ്‌തവരിലേക്കാണ് ക്ഷേമപദ്ധതികളെത്തുന്നത്.

സച്ചാര്‍-പാലോളി കമ്മിറ്റി റിപ്പോര്‍ട്ടുകളും ന്യൂനപക്ഷ ക്ഷേമപദ്ധതികളും

ഇന്ത്യയിലെ മുസ്‌ലിം സമുദായത്തിന്റെ സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ അവസ്ഥയെക്കുറിച്ച് പഠിക്കുന്നതിന്, മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായിരുന്നപ്പോള്‍ നിയോഗിച്ച ഉന്നതാധികാര സമിതിയാണ് ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍ കമ്മീഷൻ. 2006 നവംബര്‍ 30ന് കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും മുസ്‌ലിംകള്‍ അനുഭവിക്കുന്ന സാമ്പത്തിക അസമത്വം, സാമൂഹിക അരക്ഷിതാവസ്ഥ, അവസര നിഷേധം എന്നിവ റിപ്പോര്‍ട്ടില്‍ കൃത്യമായി രേഖപ്പെടുത്തുകയുണ്ടായി. ഇന്ത്യന്‍ മുസ്‌ലിംകളുടെ അവസ്ഥ പട്ടിക ജാതി-പട്ടിക വര്‍ഗ വിഭാഗത്തേക്കാള്‍ താഴ്ന്ന നിലയിലാണ് എന്ന് സച്ചാർ കമ്മിറ്റി റിപ്പോര്‍ട്ട് പരിശോധിക്കുമ്പോൾ മനസ്സിലാക്കാൻ സാധിക്കുന്നു.

സച്ചാര്‍ കമ്മിറ്റി ശുപാര്‍ശകള്‍ നടപ്പാക്കുന്നതിന് വി.എസ് അച്ചുതാനന്ദന്‍ മന്ത്രിസഭയുടെ കാലത്ത് പാലോളി മുഹമ്മദ് കുട്ടി ചെയര്‍മാനായി 2008 മേയിൽ ആറിന് പാലോളി കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയുണ്ടായി. പാലോളി കമ്മിറ്റിയുടെ നിര്‍ദ്ദേശ പ്രകാരമാണ് 2011ല്‍ സംസ്ഥാനത്ത് ന്യൂനപക്ഷ വകുപ്പ് രൂപീകരിക്കുന്നത്. എന്നാല്‍ ന്യൂനപക്ഷ വകുപ്പിന്റെ ആനുകൂല്യങ്ങള്‍ 22.02.2011ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ലത്തീന്‍ ക്രിസ്ത്യാനികള്‍ക്കും പരിവര്‍ത്തിത ക്രിസ്ത്യാനികള്‍ക്കും കൂടി ബാധകമാക്കി. തന്മൂലം സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരം മുസ്‌ലിം പിന്നാക്കാവസ്ഥ പരിഹരിക്കാനുള്ള പദ്ധതികളില്‍ പിന്നാക്ക ക്രൈസ്‌തവരും ഉള്‍പ്പെട്ടു. സച്ചാര്‍ പാലോളി കമ്മിറ്റി നിര്‍ദ്ദേശ പ്രകാരം മുസ്‌ലിം ഉദ്യോഗസ്ഥ പ്രാതിനിധ്യക്കുറവ് പരിഹരിക്കാനാണ് കോച്ചിങ് സെന്റര്‍ ഫോര്‍ മുസ്‌ലിം യൂത്ത് ആരംഭിച്ചിട്ടുള്ളത്. ഇത് പേര് മാറ്റി സെന്റര്‍ ഫോര്‍ കരിയര്‍ ഡെവലപ്‌മെന്റ് ഓഫ് റിലീജിയസ് മൈനോറിറ്റി യൂത്ത് എന്നാക്കുകയും ചെയ്‌തു. മുസ്‌ലിം കേന്ദ്രീകൃത ജില്ലാ പദ്ധതി എന്ന പേരില്‍ നടപ്പാക്കേണ്ട പദ്ധതി  ന്യൂനപക്ഷ കേന്ദ്രീകൃത ജില്ലാ പദ്ധതി എന്ന പേരിലേക്ക് മാറ്റിയപ്പോള്‍ മലപ്പുറത്തെ ഒഴിവാക്കിക്കൊണ്ട് വലിയതോതില്‍ കൃസ്ത്യന്‍ ജനസംഖ്യയുള്ള വയനാട് തിരഞ്ഞടുക്കപ്പെടുകയാണുണ്ടായത്.

Minority Coaching Wayanad

ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ ആനുകൂല്യങ്ങള്‍ 80:20 അനുപാതം തുല്ല്യ നീതിയുടെ ലംഘനമോ?

വിദ്യാഭ്യാസപരമായി ഏറെ പിന്നാക്കം നില്‍ക്കുന്ന മുസ്‌ലിംകളെയും ക്രിസ്ത്യാനികളിലെ പിന്നാക്കവിഭാഗങ്ങളെയും ചേര്‍ത്താണ് ജനസംഖ്യയുടെ അനുപാതം എന്ന നിലയില്‍ 80:20 അനുപാതം നിര്‍ണയിച്ചിട്ടുള്ളത്. ക്രിസ്ത്യാനികളിലടക്കമുള്ള മുന്നാക്കക്കാര്‍ക്ക് മുന്നാക്ക വികസന കോര്‍പ്പറേഷന്റെ ക്ഷേമപദ്ധതികള്‍ക്ക് അര്‍ഹതയുള്ളതിനാല്‍ ക്രിസ്ത്യാനികളിലെ ന്യൂനപക്ഷമായ ലത്തീന്‍, പരിവര്‍ത്തിത ക്രൈസ്‌തവര്‍ മാത്രമാണ് ഈ 20 ശതമാനത്തില്‍ ഉൾപ്പെടുന്നത്. ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ ആനുകൂല്യങ്ങള്‍ 22.02.2011ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ലത്തീന്‍ ക്രിസ്ത്യാനികള്‍ക്കും പരിവര്‍ത്തിത ക്രിസ്ത്യാനികള്‍ക്കും കൂടി ബാധകമാക്കിയത് മൂലമാണ് സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരം മുസ്‌ലിം പിന്നാക്കാവസ്ഥ പരിഹരിക്കാനുള്ള പദ്ധതികളില്‍ പിന്നാക്ക ക്രൈസ്‌തവരും ഉള്‍പ്പെട്ടത്. വകുപ്പ് നടപ്പാക്കുന്ന സാമൂഹ്യ ക്ഷേമപദ്ധതികള്‍ക്ക് മുസ്‌ലിംകള്‍ മാത്രമല്ല ലത്തീന്‍ ക്രിസ്ത്യാനികള്‍, പരിവര്‍ത്തിത ക്രിസ്ത്യാനികള്‍, ബുദ്ധ, സിഖ്, പാഴ്‌സി, ജൈന വിഭാഗങ്ങളും അര്‍ഹരാണ്.

കേരളത്തിലെ മുഴുവന്‍ മുസ്‌ലിംകളെയും പിന്നാക്കവിഭാഗമായാണ് പരിഗണിച്ചുവരുന്നത്. എന്നാല്‍ കേരളത്തിലുള്ള ക്രിസ്ത്യന്‍ സമുദായത്തിലെ ലത്തീന്‍ കത്തോലിക്ക, പരിവര്‍ത്തിത ക്രിസ്ത്യാനികള്‍, ആംഗ്ലോ ഇന്ത്യന്‍ മുതലായവര്‍ മാത്രമാണ് പിന്നാക്കവിഭാഗത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. മുന്നാക്ക വിഭാഗങ്ങൾക്ക് മുന്നാക്ക വികസന കോര്‍പ്പറേഷന്‍ നല്‍കിവരുന്ന സ്‌കോര്‍ഷിപ്പിന്റെയും സാമ്പത്തിക സഹായത്തിന്റെയും തുകയും എണ്ണവും ന്യൂനപക്ഷ വകുപ്പിനെക്കാള്‍ കൂടുതലും ചിലത് ഇരട്ടിയുമാണ്. മുസ്‌ലിം-ലത്തീന്‍ പി.ജി  വിദ്യാര്‍ഥികള്‍ക്കുള്ള സി.എച്ച് മുഹമ്മദ് കോയ സ്‌കോളര്‍ഷിപ്പ് നല്‍കുന്നത് 6000 രൂപയാണെങ്കില്‍ മുന്നാക്ക വികസന കോര്‍പ്പറേഷന്‍ മുന്നാക്ക ഹിന്ദു ക്രൈസ്‌തവ വിഭാഗങ്ങള്‍ക്ക് നല്‍കുന്നത് 10,000 രൂപയുമാണ്.

Thumbnail

Download Image

Download Image

Thumbnail

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.