Skip to content Skip to sidebar Skip to footer

BJP

പുതിയ വിദ്യാഭ്യാസ നയവും സാമൂഹിക നീതിയുടെ ചോദ്യങ്ങളും
സ്വകാര്യ കുത്തകകൾക്ക് ഉന്നതവിദ്യാഭ്യാസ മേഖലയിൽ നിക്ഷേപിക്കുവാനും വാണിജ്യവത്കരണത്തിനും പുതിയ ദേശീയ വിദ്യാഭ്യാസ നയം കൂടുതൽ സഹായകമാവുന്നു. ദേശീയ വിദ്യാഭ്യാസ നയത്തിൽ മാറ്റങ്ങൾ വരുത്തി കേന്ദ്രസർക്കാർ. ഭരണഘടനയുടെ സാമൂഹിക നീതി ഉറപ്പാക്കുന്ന തത്വങ്ങളെ അട്ടിമറിക്കുന്ന തീരുമാനമെന്ന് വിമർശനങ്ങൾ. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന് (New Education Policy) കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. 34 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേന്ദ്ര വിദ്യാഭ്യാസ നയത്തില്‍ നിര്‍ണ്ണായകമായ മാറ്റങ്ങള്‍ കൊണ്ടുവരുന്നത്. കേന്ദ്ര മാനവ വിഭവശേഷി വകുപ്പിന്റെ പേര് മാറ്റുന്നത് മുതല്‍ എം.ഫില്‍ പഠനം…
‌മുസ്‌ലിംവിരുദ്ധ കലാപങ്ങളുടെ ചരിത്രവും സംഘപരിവാര്‍ ആസൂത്രണങ്ങളും
ഇന്ത്യയിലെ ഏറ്റവും വലിയ മതന്യൂനപക്ഷമായിരിക്കുമ്പോഴും ഇന്ത്യയിലെ മുസ്‌ലിംകൾ കാലങ്ങളായി അനുഭവിച്ചു വരുന്ന ശക്തമായ അരക്ഷിതാവസ്ഥ നിലനിര്‍ത്തുന്നതില്‍‍ അവരെ ലക്ഷ്യം വെച്ചുകൊണ്ട് ഇടക്കിടെ സൃഷ്‌ടിക്കപ്പെടുന്ന കലാപങ്ങള്‍ക്കും അക്രമങ്ങള്‍ക്കും വലിയ പങ്കുണ്ട്. കോളനിയാനന്തര ഇന്ത്യയിലെ കലാപങ്ങളുടെ ചരിത്രം പരിശോധിച്ചാല്‍ ഇത് വ്യക്തമാക്കുന്ന ഒരുപാട് കലാപ ചരിത്രങ്ങള്‍ നമുക്കു കാണാന്‍ കഴിയും. പൊതുവെ ഭരണകൂടത്തിനെതിരെയോ പോലീസിനെതിരെയോ നടക്കുന്ന ജനമുന്നേറ്റങ്ങളെയാണ് കലാപങ്ങള്‍ എന്ന് വിശേഷിപ്പിക്കാറുള്ളത്. എന്നാല്‍ ഇന്ത്യയില്‍ ഇത് സമുദായങ്ങളുമായി ബന്ധിപ്പിക്കപ്പെട്ടുകൊണ്ടാണ് പൊതുവെ വീക്ഷിക്കാറുള്ളത്. ചരിത്രകാരനായ ഗ്യാനേന്ദ്ര പാണ്ഡേ നീരിക്ഷിക്കുന്നതുപോലെ, അനേകമായ എന്നാല്‍…
ധാരാവിയും ആര്‍.എസ്.എസും തമ്മിലെന്ത്?
ധാരാവിയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ആര്‍.എസ്.എസിന് സുപ്രധാന പങ്കുണ്ടെന്ന കേരള സംസ്ഥാന സാമൂഹ്യ മിഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീലിന്റെ പ്രസ്താവന ആര്‍.എസ്.എസ് ദേശീയ തലത്തില്‍ നടത്തുന്ന വ്യാജപ്രചരണത്തിന്റെ ചുവടുപിടിച്ച്. ഈ അവകാശവാദത്തിനെതിരെ മഹാരാഷ്ട്രയില്‍ നിന്നുതന്നെ പ്രതിഷേധം ഉയരുന്ന സന്ദർഭത്തിലാണ് ആര്‍.എസ്.എസിനെ വെള്ളപൂശാനുള്ള കേരളത്തിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്റെ ശ്രമം. മിഷന്‍ ധാരാവിയുടെ നടത്തിപ്പിന്റെ സമ്പൂര്‍ണ ചുമതല മുംബൈ മുൻസിപ്പല്‍ കോര്‍പറേഷന്. മുംബൈയിലെ സാമൂഹ്യ പ്രവര്‍ത്തകന്‍, സന്നദ്ധ സംഘടനകള്‍, എന്‍.ജി.ഒകള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ സഹകരണവും ഏകോപനവും…
പരിസ്ഥിതിയെ തകര്‍ക്കുന്ന പുതിയ വിജ്ഞാപനം
കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ കരട് ഇ.ഐ.എ വിജ്ഞാപനം (Environmental Impact Assessment Notification 2020) ഇന്ത്യയിലെ പരിസ്ഥിതി നിയന്ത്രണ സംവിധാനത്തെ തകിടം മറിക്കുമെന്ന് വിദഗ്ദ്ധർ. വ്യാവസായികവും അല്ലാത്തതുമായ പദ്ധതികള്‍ക്ക് അനുമതി നൽകുന്നതിന് മുമ്പ് വിശദമായ പരിസ്ഥിതി ആഘാത പഠനം നിര്‍ബന്ധമാക്കുന്ന നിബന്ധനകള്‍ ദുര്‍ബലപ്പെടുത്തുന്ന നിരവധി നിര്‍ദ്ദേശങ്ങള്‍ പുതിയ വിജ്ഞാപനത്തില്‍. പരിസ്ഥിതി ആഘാത പഠനം നിര്‍ബന്ധമാക്കുന്ന നിബന്ധനകള്‍ ദുര്‍ബലപ്പെടുത്തുന്ന നിരവധി നിര്‍ദ്ദേശങ്ങള്‍ പുതിയ വിജ്ഞാപനത്തില്‍. പുല്‍പ്രദേശങ്ങള്‍, മരുപ്രദേശങ്ങള്‍, നീര്‍പ്രദേശങ്ങള്‍ എന്നിവ പുതിയ വിജ്ഞാപന പ്രകാരം ഇക്കോ സെന്‍സിറ്റീവ് മേഖലകളുടെ…
ഭീമാ കൊറേഗാവ്; സാമൂഹ്യപ്രവര്‍ത്തകരും എഴുത്തുകാരും തടവില്‍
ഭീമാ കോറേഗാവ് യുദ്ധത്തിന്റെ 200ാം വാര്‍ഷികാചരണ ഭാഗമായി 2018 ജനുവരി ഒന്നിന് എല്‍ഗര്‍ പരിഷത്തിന്റെ പരിപാടിയില്‍ നടന്ന ആക്രമണങ്ങള്‍ക്കു പിന്നില്‍ ഇവരെന്നും മാവോയിസ്റ്റുകളെ സഹായിച്ചിരുന്നുവെന്നും പോലീസിന്റെ വ്യാജ ആരോപണം. പൂനെയിലെ ഭീമ കൊറേഗാവ് അക്രമ‌ സംഭവങ്ങളില്‍ പങ്കുണ്ടെന്ന വ്യാജ കേസില്‍ അറസ്റ്റുചെയ്യപ്പെട്ട് ജയിലിലടച്ച പൊതുപ്രവര്‍ത്തകരുടെയും എഴുത്തുകാരുടെയും മോചനത്തിനായി ഇന്ത്യയിലും രാജ്യാന്തര തലത്തിലും പ്രതിഷേധം ശക്തമാവുന്നു.  ഭീമാ കൊറേഗാവ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് ജയിലിലടക്കപ്പെട്ട കവിയും ആക്റ്റിവിസ്റ്റുമായ വരവര റാവുവിന്റെ ആരോഗ്യസ്ഥിതി ഗുരുതരം. കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ മറവിരോഗവും ബാധിച്ചു.…
വികാസ് ദുബെ; ഏറ്റുമുട്ടൽ കൊലയും ജാതി അധികാരവും
മാഫിയ നേതാവും ഗുണ്ടാതലവനുമായ വികാസ് ദുബെയെ യു.പി പോലീസ് ഏറ്റുമുട്ടലില്‍ വധിച്ച സംഭവത്തില്‍ ദുരൂഹത. പിടികൂടാനുള്ള ശ്രമങ്ങള്‍ക്കിടയില്‍ ദുബെ പോലീസിന് നേരെ വെടി  ഉതിര്‍ത്തപ്പോഴാണ് സ്വയരക്ഷാര്‍ഥം ഇയാളെ കൊലപ്പെടുത്തേണ്ടി വന്നതെന്ന് പോലീസ് വിശദീകരണം. ദുബെയെ കൊണ്ടുപോയിരുന്ന പോലീസ്‌ വാഹനത്തെ അനുഗമിച്ച മാധ്യമങ്ങളെ വഴിയില്‍ തടഞ്ഞു. ഏറ്റുമുട്ടലിനെ സംബന്ധിച്ച വിശദാംശങ്ങള്‍ സംശയാസ്‌പദമെന്നും ഏറ്റുമുട്ടല്‍ പോലീസ് കെട്ടിച്ചമച്ചതാണെന്നും  മാധ്യമങ്ങള്‍. ജാതിയും അധികാരവും തമ്മിലുള്ള സങ്കീര്‍ണമായ ബന്ധം മൂലം അധികാരശ്രേണികള്‍ക്കു പുറത്തു നില്‍ക്കുന്ന മനുഷ്യര്‍ക്ക് ഉത്തര്‍പ്രദേശില്‍ വിവിധ ആവശ്യങ്ങള്‍ക്കായി മാഫിയ സംഘങ്ങളെ ആശ്രയിക്കേണ്ടി…
പി.എം-കെയേഴ്‌സ് ഫണ്ട്: ചര്‍ച്ചയില്ലെന്ന് കേന്ദ്രം
കോവിഡ്-19 പകര്‍ച്ചവ്യാധി പ്രതിരോധത്തിനും ദുരിതാശ്വാസത്തിനുമായി 2020 മാര്‍ച്ച് 28നാണ് പ്രധാനമന്ത്രിയുടെ സിറ്റിസണ്‍ അസിസ്റ്റന്‍സ് ആന്‍ഡ് റിലീഫ് ഇന്‍ എമര്‍ജന്‍സി സിറ്റ്വേഷന്‍ ഫണ്ട് (പി.എം-കെയേഴ്‌സ് ഫണ്ട്) നിലവില്‍ വന്നത്. പി.എം-കെയേഴ്സ് ഫണ്ട് വിഷയത്തില്‍ സുതാര്യതയില്ലാതെ കേന്ദ്ര സര്‍ക്കാര്‍. പാര്‍ലമെന്റിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി (പി.എ.സി) ചര്‍ച്ച ചെയ്യണമെന്ന ആവശ്യം സര്‍ക്കാര്‍ നിരാകരിക്കുകയാണ്. പ്രധാനമന്ത്രിയും ആഭ്യന്തര, പ്രതിരോധ, ധനമന്ത്രിമാരും അടങ്ങിയ സ്വകാര്യ ട്രസ്റ്റാണ് പി.എം-കെയേഴ്‌സ്. ഇത് വിവരാവകാശ നിയമത്തിനോ സര്‍ക്കാര്‍ പരിശോധനകള്‍ക്കോ വിധേയമല്ല. പി.എം-കെയേഴ്‌സ് ഫണ്ട് പാര്‍ലമെന്റിന്റെ പബ്ലിക് അക്കൗണ്ട്‌സ്…
പാലത്തായി കേസിൽ നീതി പുലരുമോ?
ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനുളള 2012ല്‍  പ്രാബല്യത്തില്‍ വന്ന നിയമമാണ് പോക്സോ (The Protection of Child from Sexual Offenses Act). പാലത്തായിയില്‍ പ്രായപൂര്‍ത്തിയാവാത്ത പെൺകുട്ടിയെ ബി.ജെ.പി നേതാവായ പത്മരാജന്‍ പീഡിപ്പിച്ച കേസില്‍ ക്രൈം ബ്രാഞ്ച് സമര്‍പ്പിച്ചത് ഭാഗിക കുറ്റപത്രം. പോക്‌സോ വകുപ്പുകള്‍ ചുമത്തിയില്ല. സംസ്ഥാനത്തെ പോക്‌സോ കേസുകളില്‍ പോലീസിന്റെ കുറ്റകരമായ വീഴ്ചകൾ. കണ്ണൂരില്‍ ബി.ജെ.പി നേതാവായ അധ്യാപകന്‍ കുനിയില്‍ പത്മരാജന്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ കുറ്റപത്രം സമർപ്പിച്ചതിൽ പോലീസ് അനാസ്ഥ.…
വംശീയവിദ്വേഷ കുറ്റകൃത്യങ്ങളിൽ വന്‍ വര്‍ധനവ്
ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന 2014 മുതല്‍ വിദ്വേഷ കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. ആക്രമണങ്ങള്‍ 64%വും മുസ്‌ലിംകള്‍ക്കെതിരെ.  ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിന്റെ 2019ലെ റിപ്പോര്‍ട്ടില്‍ കഴിഞ്ഞ ദശകത്തില്‍ 90 ശതമാനം മതത്തിന്റെ പേരിലുള്ള വിദ്വേഷ കുറ്റകൃത്യങ്ങളില്‍ 66 ശതമാനവും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍. മിക്ക കുറ്റവാളികളും ശിക്ഷിക്കപ്പെടാതെ പോകുന്നതായും നിരീക്ഷണം. ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന 2014 മുതല്‍ വിദ്വേഷ കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. ആക്രമണങ്ങളില്‍ 64 ശതമാനം മുസ്‌ലിംകള്‍ക്കെതിരെയെന്ന് ഹേറ്റ് ക്രൈം വാച്ച്…
കാവി കലർന്ന് പാഠപുസ്‌തകങ്ങൾ
ആർ.എസ്.എസ് താൽപ്പര്യങ്ങൾക്കായി പാഠപുസ്തകങ്ങളിൽ മാറ്റിയെഴുതലും വെട്ടിമാറ്റലും തുടരുന്നു. 2014ന് ശേഷം 1334 മാറ്റങ്ങൾ വരുത്തി എൻ.സി.ഇ.ആർ.ടി. കോവിഡ് കാലത്ത് സിലബസിന്റെ 30 ശതമാനം ലഘൂകരിക്കാനുള്ള തീരുമാനത്തിന്റെ മറവിൽ സി.ബി.എസ്.ഇ നീക്കം ചെയ്തത് വൈവിധ്യവും ജനാധിപത്യവും കൈകാര്യം ചെയ്യുന്ന പാഠഭാഗങ്ങൾ. നീക്കം ചെയ്ത ഭാഗങ്ങളിൽ ജനകീയ മുന്നേറ്റങ്ങളെ കുറിച്ചുള്ള അധ്യായങ്ങളും ഫെഡറലിസവും പ്രദേശിക സര്‍ക്കാരുകളുമായി ബന്ധപ്പെട്ട പാഠഭാഗങ്ങളും. 2014നു ശേഷം പാഠപുസ്തകങ്ങളില്‍ 1334 മാറ്റങ്ങള്‍ വരുത്തി എന്‍.സി.ഇ.ആര്‍.ടി. 2014 ആഗസ്റ്റില്‍ ആര്‍.എസ്.എസ് വിദ്യാഭ്യാസത്തെ ഭാരതീയവത്ക്കരിക്കാന്‍ ഭാരതീയ ശിക്ഷ നീതി…
വന്യജീവി വേട്ട: ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ഒന്നാമത്
മലപ്പുറത്തെ കുറിച്ചുള്ള വര്‍ഗീയച്ചുവയുള്ള പ്രസ്‌താവനയോടൊപ്പം ബി.ജെ.പി എം.പി മനേക ഗാന്ധി കേരളത്തിന്റെ പരിസ്ഥിതി/വന്യജീവി നാശത്തെ കുറിച്ച് നടത്തിയ പരാമര്‍ശത്തിന്റെ പാരിസ്ഥിതികവശം പരിശോധിക്കുന്നു. ഇന്ത്യയില്‍ മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങളില്‍ ഏറ്റവും കൂടുതല്‍ വന്യജീവി നഷ്‌ടം സംഭവിക്കുന്നത് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ. കേരളത്തില്‍ പ്രതിവര്‍ഷം 600ഓളം ആനകള്‍ കൊല്ലപ്പെടുന്നു എന്ന മനേക ഗാന്ധിയുടെ ആരോപണം തെറ്റാണ്. കഴിഞ്ഞ 6 വര്‍ഷത്തിനിടയില്‍ ഇന്ത്യയില്‍ മരണപ്പെട്ടത് 2330 ആനകളാണ്. ലോക്‌സഭ രേഖകള്‍ പ്രകാരം കേരളത്തില്‍ 2015-2019 വരെ ആകെ 373 ആനകളാണ്…
ലോക്ഡൗണ്‍ ഇല്ലാത്ത പൗരാവകാശ ലംഘനങ്ങൾ
ലോകമെമ്പാടുമുള്ള സര്‍ക്കാറുകള്‍ കോവിഡ്-19 മഹാവ്യാധിക്കെതിരെ പോരാടുമ്പോള്‍, ലോക്ക്ഡൗണ്‍ അവസരം ഉപയോഗിച്ച് കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയ പൊതുപ്രവര്‍ത്തകരേയും വിദ്യാര്‍ഥികളേയും വിയോജിക്കുന്നവരേയും കള്ളകേസുകള്‍ ചുമത്തി ജയിലിലടക്കുന്നത് തുടരുന്നു. ഏപ്രില്‍ 09 - ഗുലിഫ്ഷാ ഡല്‍ഹിയിലെ പൗരത്വ സമരത്തിലെ സജീവ സാന്നിധ്യമായിരുന്ന സ്വകാര്യ കോളേജിലെ വിദ്യാര്‍ഥിനിയായ ഗുലിഫ്ഷായെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്‌ത് ജയിലിലടച്ചു. ഏപ്രില്‍ 10 - സഫൂറ സര്‍ഗാര്‍ ഡല്‍ഹി ജാമിഅ മില്ലിയ ഇസ്‌ലാമിയ്യ സർവകലാശാലയിലെ ഗവേഷക വിദ്യാര്‍ഥിനി സഫൂറ സര്‍ഗാറിനെ യു.എ.പി.എ പ്രകാരം അറസ്റ്റ് ചെയ്‌തു പിന്നീട് തീഹാര്‍ ജയിലിലടച്ചു. അറസ്റ്റ്…

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.