Skip to content Skip to sidebar Skip to footer

BJP

അഭിപ്രായ സ്വാതന്ത്ര്യം അക്കാദമിക ഗുണനിലവാരത്തെ ബാധിക്കുമ്പോൾ.
സാദത്ത് ഹുസൈൻ. ശാരദ യൂണിവേഴ്സിറ്റിയിൽ ബിഎ പൊളിറ്റിക്കൽ സയൻസിന്റെ ഒന്നാം സെമസ്റ്ററിൽ "രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങൾ"(political ideology)എന്ന പേരിൽ ഒരു പേപ്പറുണ്ട്. ഇതിൻ്റെ പ്രാധാന ഉദ്ദേശം വിവിധ എഴുത്തുകാരേയും അവരുടെ സിദ്ധാന്തങ്ങളേയും പ്രായോഗിക തലങ്ങളിൽ വിദ്യാർത്ഥികൾ വിമർശനാത്മകമായി ചർച്ച ചെയ്യുക എന്നതാണെന്നാണ് യൂണിവേഴ്സറ്റിയുടെ വെബ്സൈറ്റിൽ തന്നെ സൂചിപ്പിക്കുന്നത്. എന്നാൽ, ഇതേ വിഷയത്തിൻ്റെ അർദ്ധ വാർഷിക പരീഷയുടെ ചോദ്യപേപ്പറിൽ വന്ന ഒരു ചോദ്യവുമായി ബന്ധപ്പെട്ടുണ്ടായ വിവാദം മൂലം അധ്യാപകനെ സസ്പെൻ്റ് ചെയ്യുകയും പ്രശ്ന പരിഹാരത്തിന് യൂണിവേഴ്സിറ്റിയുടെ നേതൃത്വത്തിൽ മൂന്നംഗ സമിതിയെ…
ഹിന്ദു രാഷ്ട്രത്തിന്റെ ആസൂത്രണവും ഇന്ത്യൻ ‘ട്രാഡ്’ സിന്റെ വിദ്വേഷ ലോകവും
"വത്തിക്കാൻ നഗരത്തിന്റെ ചരിത്രത്തിലൂടെയാണ് ഹിന്ദു രാഷ്ട്രത്തിലേക്കുള്ള പാത കടന്നുപോകുന്നത്". ജനുവരി 11-ന് ട്വിറ്റർ സ്‌പേസുകളിൽ നടന്ന തത്സമയ ഓഡിയോ ചർച്ചയിൽ പങ്കെടുത്ത ഒരാൾ മുന്നോട്ടുവച്ച വാദമാണിത്. “ട്രാഡുകളെക്കൂടാതെ ഒരു ഹിന്ദുരാഷ്ട്രം സാധ്യമാണോ? ആണെങ്കിൽ അതെങ്ങനെയായിരിക്കും?" ഇതായിരുന്നു ചർച്ചയുടെ വിഷയം. ഹിന്ദു സവർണ്ണവാദികൾ ആഗ്രഹിക്കുന്ന ഒരു ബദൽ രാഷ്ട്രീയമാണ് ഹിന്ദു രാഷ്ട്രം. അവർ പറയുന്നതനുസരിച്ച്, ഇന്ത്യയുടെ മതേതര ഭരണഘടന പൊളിച്ച്, ഹിന്ദുക്കൾക്ക് പ്രഥമസ്ഥാനം നൽകുന്നതിനായി നിലവിലുള്ള സ്ഥാപനങ്ങൾക്ക് മേൽ ആധിപത്യം സ്ഥാപിച്ചുകൊണ്ടാണ് ഇത് സൃഷ്ടിക്കപ്പെടുക. ട്വിറ്റർ സ്‌പേസിൽ ചർച്ചയ്ക്ക്…
സങ്കുചിത ദേശീയത ഇന്ത്യൻ ബഹുസ്വരതയെ തകർക്കുകയാണ്!
റാം പുനിയാനി സംസ്കാരം ജീവിതത്തിന്റെ വളരെ കൗതുകകരമായ ഒരു വശമാണ്. സംസ്കാരം മനസ്സിലാക്കാൻ സാമൂഹിക ജീവിതത്തിന്റെ വിവിധ വശങ്ങളായ ഭക്ഷണം, വസ്ത്രം, സംഗീതം, ഭാഷ, സാഹിത്യം, മതം എന്നിവ നിരീക്ഷിച്ചാൽ മതിയാകും. ഇന്ത്യപോലെ, ഒരുപാട് വൈവിധ്യങ്ങളുണ്ടെന്ന് പറയപ്പെടുന്ന ബഹുസ്വര രാജ്യത്ത് സംസ്കാരത്തിന്റെ സങ്കീർണ്ണതയെക്കുറിച്ച് മനസ്സിലാക്കി തരുന്ന ഒരു ചിത്രപ്പണിയുണ്ട്. ഇന്ത്യയിൽ വിവിധ മതങ്ങളിൽ നിന്നുള്ള ആളുകൾ നൽകിയിട്ടുള്ള സംഭാവനകളുടെ കൂടിച്ചേരലാണ് സംസ്‌കാരത്തിന്റെ മുഖമദ്ര. അങ്ങനെ വരുമ്പോൾ, യഥാർത്ഥത്തിൽ എന്താണ് ഇന്ത്യൻ സംസ്കാരം? രാജ്യത്തെ പ്രായോഗിക ബഹുസ്വരതയുടെ…
ഉച്ചഭാഷിണി നിയന്ത്രണം; പുതിയ ഉത്തരവിറക്കി കർണാടക സർക്കാർ
പതിനഞ്ച് ദിവസത്തിനകം ലൌഡ്സ്പീക്കറുകൾ (ഉച്ചഭാഷിണി) നീക്കം ചെയ്യുകയോ, ഉപയോഗിക്കാനുള്ള അനുമതി വാങ്ങുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് സർക്കുലർ ഇറക്കി കർണാടക സർക്കാർ. പള്ളികളിൽ നിന്നുള്ള ബാങ്ക് വിളിക്കെതിരെ കർണാടകയിലെ ഹിന്ദു വലതുപക്ഷ ഗ്രൂപ്പുകളായ ശ്രീരാമസേന, ബജ്‌റംഗ്ദൾ, ഹിന്ദു ജനജാഗ്രതി സമിതി എന്നിവ, 'ഹനുമാൻ ചാലിസ' കാമ്പയിൻ ആരംഭിച്ചതിന് തൊട്ടുപിന്നാലെയാണ് ഇത്തരമൊരു ഉത്തരവ് വന്നിരിക്കുന്നത്. ഉത്തരവ് പുറപ്പെടുവിച്ചതിന് ശ്രീരാമസേനാ മേധാവി പ്രമോദ് മുത്തലിക് സർക്കാരിന് നന്ദി പറഞ്ഞു. ഉച്ചഭാഷിണി ഉപയോഗിച്ചുകൊണ്ട് പള്ളികളിൽന്ന് ബാങ്ക് വിളിക്കുന്നതിനെതിരെ നിലവിൽ ഹിന്ദു ദേശീയ സംഘടനകൾ രാജ്യവ്യാപകമായി…
‘കാശ്മീർ ഫയൽസ്’ നിരോധിച്ച് സിംഗപ്പൂർ
ഹിന്ദി ചിത്രമായ “ദി കാശ്മീർ ഫയൽസ്” തങ്ങളുടെ ഫിലിം ക്ലാസിഫിക്കേഷൻ മാർഗ്ഗനിർദ്ദേശങ്ങൾക്കപ്പുറമാണെന്ന് വിലയിരുത്തിയ സിംഗപ്പൂർ സിനിമയുടെ പ്രദർശനം നിരോധിച്ചു. വിവിധ സമുദായങ്ങൾക്കിടയിൽ ശത്രുതയുണ്ടാക്കാനും ബഹുസ്വര സമൂഹത്തിലെ ഐക്യവും സൗഹാർദ്ദവും തകർക്കാനും സിനിമയുടെ ചിത്രീകരണം വഴിവെക്കുമെന്നാണ് സിംഗപ്പൂർ ഇൻഫോകോം മീഡിയ ഡെവലപ്‌മെന്റ് അതോറിറ്റിയും (ഐ.എം.ഡി.എ), സംസ്കാരിക- സാമുദായിക- യുവ മന്ത്രാലയവും (M.C.C.Y), ആഭ്യന്തര മന്ത്രാലയവും (എം. എച്ച്. എ) പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ പറയുന്നത്. മുസ്ലിംകളെ പ്രകോപനപരവും ഏകപക്ഷീയവുമായി ചിത്രീകരിച്ച് കാശ്മീരിൽ നടന്നുകൊണ്ടിരിക്കുന്ന സംഘർഷത്തിൽ ഹിന്ദുക്കൾ പീഢിപ്പിക്കപ്പെടുന്നതായി…
വർഗീയ കലാപങ്ങൾ; ബിജെപിയുടെ തിരഞ്ഞെടുപ്പ് തന്ത്രമാകുന്നതെങ്ങനെ…
വർഗീയ കലാപങ്ങൾ തിരഞ്ഞെടുപ്പ് ജയിക്കാനുള്ള ഏറ്റവും പ്രഹരശേഷിയുള്ള ആയുധമാണ് എന്നതിൽ ആർക്കെങ്കിലും സംശയമുണ്ടെങ്കിൽ, തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ കഴിഞ്ഞ രണ്ട് മാസങ്ങളായി നടന്നുകൊണ്ടിരിക്കുന്ന ഹിന്ദു മുസ്ലിം സങ്കർശങ്ങൾ ശ്രദ്ധിചാൽ മതിയാകും. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി കാവി ഗ്രൂപ്പുകൾ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ തെരഞ്ഞെടുപ്പിൽ വിജയിക്കുന്നതിന് വേണ്ടി വലിയൊരു വിഭാഗം ഹിന്ദുക്കളെ ന്യൂനപക്ഷങ്ങൾക്കെതിരെ ധ്രുവീകരിക്കാൻ ചെറിയ ചെറിയ വർഗീയ പ്രശ്നങ്ങളുണ്ടാക്കി അവ തന്ത്രപ്പൂർവ്വം ഉപയോഗിച്ചു വരികയാണ്. നിരവധിപേരെ കൊലപ്പെടുത്തുകയും കുടുംബങ്ങളെ ശിഥിലമാക്കുകയും ചെയ്ത 2002-ലെ ഗുജറാത്ത് മുസ്ലീം വിരുദ്ധ…
ഇന്ത്യ യെന്ന ആശയം നിരപ്പാക്കപ്പെടുമ്പോൾ
ഇന്ത്യ 2024ലെ പൊതുതെരഞ്ഞെടുപ്പിലേക്ക് അടുക്കും തോറും ഹിന്ദുത്വ ശക്തികളുടെ വർഗീയ പദ്ധതികൾ പൂർവ്വാധികം ശക്തിയോടെ നടപ്പിലാക്കപ്പെടുകയാണ്. ഈ അക്രമണത്തിൻ്റെ ഏറ്റവും വലിയ ഇരകൾ മുസ്ലിംകളാണ്. “കാം ജാരീ ഹെ” (പണി പുരോഗമിക്കുകയാണ്). 1993ൽ ഹിന്ദുത്വവാദികളുടെ  ആയുധപ്പുരയെന്നു വിളിക്കാവുന്ന അയോധ്യയിലെ ദിഗംബർ അഖാഡയിൽ വെച്ച് മഹന്ദ് രാമചന്ദ്ര പരമഹംസ ആർജ്ജവത്തോടെ, സുവ്യക്തമായി തന്നെ, മാധ്യമങ്ങളോടു പറഞ്ഞു. ബാബരി മസ്ജിദ്- രാമക്ഷേത്ര തർക്കം സംബന്ധിച്ച പ്രക്ഷോഭത്തിനും പ്രചരണങ്ങൾക്കും പദ്ധതിയിടാനും അതിനു മേൽനോട്ടം വഹിക്കാനും അതിൻ്റെ പരിസമാപ്തിയിൽ രാമക്ഷേത്രത്തിൻ്റെ നിർമ്മാണത്തിന്…
ജഹാഗിർപുരി മുസ്‌ലിം വേട്ട : നാൾവഴി
1 ഏപ്രിൽ 16, ഹനുമാൻ ജയന്തി പ്രമാണിച്ച് ജഹാംഗീർപുരിയിൽ ശോഭാ യാത്ര സംഘടിപ്പിച്ചിരുന്നു. യാത്രയ്ക്ക് നേരെ കല്ലേറുണ്ടായെന്ന ആരോപണത്തെ തുടർന്ന് വർഗീയ കലാപം അരങ്ങേറി. ഇന്ത്യയിലെ വ്യത്യസ്ത സംസ്ഥാനങ്ങളിൽ സമാനമായ ആക്രമണങ്ങൾ ഉണ്ടായതിന്റെ തൊട്ടുപിന്നാലെ നടന്ന കുടിയൊഴിപ്പിക്കൽ നടപടി ഇവിടെയും ആവർത്തിച്ചു. 2 ഹനുമാൻ ജയന്തി ദിനത്തിൽ ഡൽഹിയിലെ ജഹാംഗീർ പൂരി മേഖലയിൽ നടത്താനിരുന്ന ശോഭാ യാത്രയ്ക്ക് നേരെ കല്ലെറിഞ്ഞ സാമൂഹിക വിരുദ്ധരുടെയും കലാപകാരികളുടെയും അനധികൃത കയ്യേറ്റങ്ങൾ ബുൾഡോസർ ഉപയോഗിച്ച് ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ദില്ലി ഭാരതീയ ജനതാ…
രാഹുൽ ഗാന്ധി ചൈനീസ് അംബാസിഡർക്കൊപ്പമായിരുന്നില്ല. വസ്തുത പുറത്ത് വിട്ട് ഇന്ത്യ ടുഡേ
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഉയർന്നു വന്ന ആരോപണം വസ്തുതാ വിരുദ്ധമെന്ന് വെളിപ്പെടുത്തി ഇന്ത്യ ടുഡേ. രാഹുൽ നിശാ ക്ലബ്ബിൽ ചൈനീസ് നയതന്ത്രജ്ഞയുമായി കൂടിക്കാഴ്‌ച്ച നടത്തുന്നു എന്ന രീതിയിൽ പ്രചരിക്കപ്പെട്ട വീഡിയോയ്‌ക്കെതിരെ ഭാരതീയ ജനതാ പാർട്ടി നേതാക്കളും അനുയായികളും ട്വിറ്റർ യുദ്ധം നയിച്ചിരുന്നു. ഇത് തെറ്റാണെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു. ബിജെപിയുടെ സോഷ്യൽ മീഡിയ വിഭാഗം തലവൻ അമിത് മാളവ്യ, കേന്ദ്രമന്ത്രി ഗിരിരാജ് സിങ് എന്നിവരുൾപ്പെടെ ഈ വീഡിയോ ട്വീറ്റ് ചെയ്തവരിൽ പെടുന്നു. Rahul Gandhi…
കള്ളപ്പണം; എൻഡിഎ വാദങ്ങളുടെ നാൾവഴി
രാജ്യത്തിനകത്തും പുറത്തുമുള്ള കള്ള പണത്തെക്കുറിച്ച് പരാമർശിക്കാതെ ഒരു തിരഞ്ഞെടുപ്പും ഇന്ത്യയിൽ കടന്നുപോയിട്ടില്ല. തെരഞ്ഞെടുപ്പിനു മുമ്പും, അധികാരത്തിൽ ഉള്ളപ്പോഴും, ഭരണത്തിൽ തുടരുമ്പോഴും കള്ളപ്പണവുമായി ബന്ധപ്പെട്ട എൻഡിഎയും നരേന്ദ്രമോദിയും പറഞ്ഞുവെച്ച വാദങ്ങൾ പരിശോധിക്കുന്നു. 2013 2013 നവംബർ 7 ന് ഛത്തീസ്ഗഡിലെ കങ്കറിൽ നരേന്ദ്രമോദി പറഞ്ഞത്: "ഇന്ത്യയിലെ എല്ലാ കള്ളന്മാരും തങ്ങളുടെ പണം വിദേശത്തെ ബാങ്കുകളിൽ നിക്ഷേപിക്കുന്നു എന്നാണ് ലോകം മുഴുവൻ പറയുന്നത്. വിദേശത്തുള്ള ബാങ്കുകളിൽ കള്ളപ്പണം പൂഴ്ത്തിവച്ചിരിക്കുകയാണ്. കങ്കറിലെ എന്റെ സഹോദരീ സഹോദരന്മാരേ, ഈ മോഷ്ടിച്ച പണം തിരികെ…
കേരള പോലീസിലെ കാവിപ്പൊട്ടുകൾ!
കഴിഞ്ഞ ഏതാനും വർഷങ്ങളിലെ കേരള പോലീസിൻറെ നീക്കങ്ങളെയും നടപടികളെയും ഇടപെടലുകളെയും സൂക്ഷ്മമായി പരിശോധിച്ചാൽ ഇന്ത്യയിൽ സംഘപരിവാർ സൃഷ്ടിച്ചെടുത്ത ന്യൂനപക്ഷ വിദ്വേഷമടക്കമുള്ള പൊതുബോധത്തിലേക്ക് പോലീസ് വഴുതിവീണിരിക്കുന്നത് എങ്ങനെയെന്ന് കൃത്യമായി മനസ്സിലാക്കാം. പോലീസ് നയങ്ങളിലെ ഇരട്ട നീതി പ്രകടമാക്കുന്ന എത്രയോ സംഭവങ്ങൾ ഇക്കാലങ്ങളിൽ അരങ്ങേറിയിരുന്നു. കേരളത്തിലെ മുൻ ഡി.ജി.പിമാരായ ടി.പി സെൻ കുമാർ, ജേക്കബ് തോമസ് എന്നിവർ അവരുടെ ഉള്ളിലെ ഹിന്ദുത്വ നിലപാടുകൾ പരസ്യമായി തുറന്നുപറഞ്ഞ് ബി.ജെ.പിയുടെ ഭാഗമാകുന്നതും ഇതിനിടയിൽ നാം കണ്ടു. കേരള പോലീസിൽ ആർ.എസ്.എസ് സംഘം പ്രവർത്തിക്കുന്നുണ്ടെന്ന്…
ചരിത്ര സ്മാരകങ്ങളും കോർപ്പറേറ്റ് വൽക്കരിക്കുന്നു?
തിഷേധിച്ചവർക്ക് നേരെ റെജിനാൾഡ് ഡയറിന്റെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് സൈന്യം വെടിയുതിർക്കുകയും ആയിരത്തോളം പേർ കൊല്ലപ്പെടുകയും ചെയ്തു. ജീവൻ നഷ്ടപ്പെട്ടവരുടെ ഓർമക്കായാണ് അമൃതസറിൽ ഇങ്ങനെയൊരു സ്മാരകം നിർമിച്ചത്. അതിന്റ ചില ഭാഗങ്ങളാണ് ഇപ്പോൾ നവീകരിച്ചിരിക്കുന്നത്. നവീകരിച്ച ജാലിയൻവാലാബാഗ് സമുച്ചയം പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ശനിയാഴ്ച്ചയാണ് ഉൽഘാടനം ചെയ്തത്. അതിനുശേഷം നവീകരണത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ നവീകരണ പ്രവർത്തനത്തിനെതിരെ നിരവധി ആളുകളാണ് രംഗത്ത് വന്നിരിക്കുന്നത്. ഭീകരമായ ജാലിയൻ വാലാബാഗ് ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ…
ലോകം എത്രകാലം മൂകസാക്ഷിയാകും? 
സ്വന്തം പിതാവിനെ രക്ഷപ്പെടുത്താന്‍ വേണ്ടി അഹ്മദിന്റെ കുഞ്ഞുമകള്‍ അലമുറയിട്ടുകരയുന്നത് അനേകം ഇന്ത്യക്കാരെപ്പോലെ എന്നെയും നിസ്സഹായവസ്ഥയിലാക്കിയ ദൃശ്യമാണ്. ഹിന്ദുത്വ ശക്തികള്‍ കൂടുതല്‍ അക്രമണോത്സുകമായും കരുത്തോടെയും വളര്‍ന്നുകൊണ്ടിരിക്കുന്നു. എണ്ണയിട്ടപോലെ പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിന്റെ പിആര്‍ പ്രചാരങ്ങളെ തകര്‍ക്കുന്ന സത്യങ്ങള്‍ വിളിച്ചു പറയുന്ന ആളുകള്‍ ചിത്രവധം ചെയ്യപ്പെടുകയാണ്. മനസ്സാക്ഷിയുള്ള പൗരന്മാര്‍ക്ക് ശ്വാസം മുട്ടുന്ന തരത്തിലാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ പോക്ക്. ലോകം ഒരു മൂകസാക്ഷിയായി എത്ര കാലം നിലകൊള്ളും? ആഗസ്റ്റ് 8: ബി.ജെ.പിയുടെ മുന്‍ വക്താവ് വിളിച്ചുകൂട്ടിയ റാലിയില്‍ തടിച്ചുകൂടിയ ജനക്കൂട്ടം മുസ്‌ലിം വംശഹത്യക്കു…
ജനസംഖ്യാ നിയന്ത്രണ ബില്ല് വിദഗ്ദരുടെ വിയോജിപ്പുകൾ
വിദഗ്ദരുടെ ഗവേഷണ പഠനങ്ങളും സ്ഥിതി വിവരക്കണക്കുകളും സൂചിപ്പിക്കുന്നത് ജനസംഖ്യ നിയന്ത്രിക്കുന്നതിനുള്ള ഇത്തരം നയങ്ങൾ ഒട്ടും ഗുണകരമായിരിക്കില്ല എന്നാണ്. മാത്രമല്ല, പെൺ ഭ്രൂണഹത്യയുടെ വർധനവിനും സുരക്ഷിതമല്ലാത്ത ഗർഭഛിദ്രത്തിനോ,സ്ത്രീകളെ മരണത്തിലേക്കോ, ആരോഗ്യപരമായ അപകടങ്ങളിലേക്കോ മറ്റും ഇത് നയിക്കും. ലോകത്ത് ഏറ്റവും കൂടുതൽ സ്ത്രീ ഭ്രൂണഹത്യ നടക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. 200 ദശലക്ഷത്തിലധികം ജനങ്ങളുള്ള ഇന്ത്യയിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള സംസ്ഥാനമാണ് ഉത്തർപ്രദേശ്. 2021ജൂലൈ പതിനൊന്നിനായിരുന്നു യു.പിയിൽ പുതിയ ജനസംഖ്യാ നയത്തിൻ്റെ കരട് പുറത്തിറക്കിയത്. രണ്ടിൽ കൂടുതൽ കുട്ടികളുള്ളവർക്ക് സർക്കാർ ജോലിക്ക്…
ഇങ്ങനെയെങ്കിൽ സ്വകാര്യതക്ക് എന്ത് ഗ്യാരണ്ടി?
ഇസ്രായേൽ ചാര സോഫ്റ്റ് വെയറിൻ്റെ ഹാക്കിങ്ങിനെക്കുറിച്ച് കേന്ദ്ര ഐ.ടി മന്ത്രി അശ്വിനി വൈഷ്നവ്  പറഞ്ഞത്; “നമ്മുടെ സുരക്ഷക്കുള്ളിൽ നിന്നുകൊണ്ട് ഒരു തരത്തിലുള്ള നിയമവിരുദ്ധ നിരീക്ഷണവും സാധ്യമല്ല" എന്നാണ്. പക്ഷേ, കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ ഫോണും ചോർന്നു എന്ന വിവരമാണ് പുറത്തു വന്നത്. ഇന്ത്യൻ ഭരണഘടന ആർട്ടിക്കിൾ പത്തൊൻപത് അനുസരിച്ച് പൗരൻമാർക്ക് ചില മൗലികാവകാശങ്ങൾ നൽകുന്നുണ്ട്. "എല്ലാ പൗരന്മാർക്കും അവന്റെ സ്വകാര്യതയ്ക്കുള്ള അവകാശം" അതിൽപ്പെട്ടതാണ്. അത് പൗരന് ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തേണ്ടത് സർക്കാറാണ്. എന്നാൽ, ഇസ്രയേൽ ചാര സോഫ്റ്റ്‍വെയറായ പെഗസസ്…
ആർ.എസ്.എസിൻ്റെ ഹിന്ദുത്വ റിപ്പബ്ലിക്ക്!
രാജ്യമെങ്ങും ഹിന്ദുത്വ രാഷ്ട്രീയം പ്രചരിപ്പിക്കാന്‍ സംഘപരിവാര്‍ പടച്ചുവിടുന്ന വിദ്യാഭ്യാസ - സാംസ്കാരിക - സാമൂഹിക ടൂളുകളെപ്പറ്റിയും, ആർ.എസ്.എസ് ബാനറിൽ പ്രവർത്തിക്കുന്ന 800ഓളം വരുന്ന എൻ.ജി.ഓകളെയും അവയുടെ പ്രവർത്തനങ്ങളെയും സംബന്ധിച്ചും ചർച്ച ചെയ്യുന്നു Republic of Hindutva എന്ന പുസ്തകം. ഇന്ത്യന്‍ പൊതുബോധത്തെ  പതിറ്റാണ്ടുകളായി സംഘ് പരിവാർ എപ്രകാരമാണ് നിർമ്മിച്ചെടുത്തതെന്ന് ഇനിയും ഗൗരവപൂർവ്വം ചര്‍ച്ച ചെയ്തിട്ടില്ലാത്ത സാമൂഹിക അന്തരീക്ഷത്തിലാണ് ഈ പുസ്തകം വായിക്കേണ്ടത്.   ആര്‍.എസ്.എസ് നയിക്കുന്ന സംഘപരിവാര്‍  2014-2019 കാലഘട്ടത്തില്‍, ഇന്ത്യന്‍ ജനാധിപത്യത്തില്‍ എപ്രകാരം ഇടപെട്ടുവെന്നും റീഷേപ്പ് ചെയ്തുവെന്നും അന്വേഷിക്കുന്ന…
ആ ഫോട്ടോയുടെ പേരിലുള്ള പ്രചാരണം വ്യാജമാണ്!
ബി.ജെ.പി അനുഭാവിയായ പ്രശാന്ത് പട്ടേൽ ഉംറാവു ആണ് ഈ ചിത്രം ട്വിറ്ററിൽ ഷെയർ ചെയ്തത്. അദ്ദേഹത്തെ കൂടാതെ ട്വിറ്റർ ഉപയോക്താക്കളായ @ JainKiran6 , @NANDLALMAURYA, @manojdagabjp എന്നിവരും # जनसंख्यानियंत्रणकानुन (#Population_Control_Law) എന്ന ഹാഷ്‌ടാകോടു കൂടി ഫോട്ടോ പങ്കുവെച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ ജനസംഖ്യാ നിയന്ത്രണ ബില്‍ വിവാദത്തിനിടെ സംസ്ഥാനത്തെ ബി.ജെ.പി എം.എല്‍.എമാരുടെ മക്കളുടെ എണ്ണം ചര്‍ച്ചയായിരിക്കുകയാണ്.  ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളായ അസമിലും ഉത്തർപ്രദേശിലും ജനസംഖ്യാ നിയന്ത്രണ നിയമം നടപ്പാക്കാനുള്ള ബില്ല് കഴിഞ്ഞ ദിവസമാണ് സർക്കാർ അവതരിപ്പിച്ച ത്.…
മുസ്‌ലിം ജനസംഖ്യ; സംഘ് പരിവാർ പ്രചാരണം വസ്തുതാ വിരുദ്ധം
മുസ്ലീം ജനസംഖ്യയുടെ വളർച്ചാ നിരക്ക് ഹിന്ദുക്കളേക്കാൾ ഉയർന്നതാണെങ്കിലും, വ്യത്യസ്തരായ ഹിന്ദു, ആദിവാസി സമുദായങ്ങളുടെ കണക്കുകൾ മൊത്തം പരിശോധിച്ചാൽ ഇവ രണ്ടും സമമാണെന്ന്  വ്യക്തമാകും. രണ്ട് കുട്ടികളേ ഉണ്ടാകാൻ പാടുള്ളു എന്ന നയം പതിറ്റാണ്ടുകൾക്ക് മുമ്പ് ഇന്ത്യയിൽ പ്രോത്സാഹിപ്പിച്ചിരുന്നു എന്ന് നമുക്കറിയാവുന്നതാണ്. എന്നാൽ, ഇത്തരം നയങ്ങളുടെ ലക്ഷ്യം, നിശ്ചിത ഗ്രൂപ്പുകളുടെയോ, കമ്മ്യൂണിറ്റികളുടെയോ ജനസംഖ്യ നിയന്ത്രിക്കുക എന്നല്ല, മറിച്ച് രാജ്യത്തിന്റെ മൊത്തം ജനസംഖ്യ കുറക്കുക എന്നതായിരുന്നു. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ഒരു വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. "സംസ്ഥാനം അനുഭവിക്കുന്ന…
സംഘ് പരിവാർ വിൽക്കാൻ വെച്ച മുസ്‌ലിം പെൺകുട്ടികൾ
"പ്രതികരിക്കുന്ന മുസ്‌ലിം സ്ത്രീകളെ ലക്ഷ്യമിട്ടാണ് അവർ ഇത് തുടങ്ങിയത്. മുസ്‌ലിം സ്ത്രീകളെ ഓൺ‌ലൈനിൽ നിശബ്ദമാക്കാനും മാനം കെടുത്താനും കഴിയുമെന്ന് അവർ വിശ്വസിക്കുന്ന ഒരേയൊരു മാർഗ്ഗമാണ് ഞങ്ങളെ ലൈംഗികമായി ചൂഷണം ചെയ്യുക എന്നത്.അവരുടെ പുസ്തകങ്ങളിൽ ഞങ്ങൾ അടിച്ചമർത്തപ്പെടേണ്ടവരാണ്, എന്നാൽ ഞങ്ങൾ  നിശബ്‍ദരാകുകയില്ല" വാഷിംഗ്ടൺ പോസ്റ്റിന്റെ കോളമിസ്റ്റായ റാണ അയ്യൂബ് അൽ ജസീറയോട് പറഞ്ഞു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി 'സുള്ളി ഡീൽ' പ്രശ്നം നമ്മെ വേട്ടയാടി കൊണ്ടിരിക്കുകയാണ്. നിരവധി ആക്റ്റിവിസ്റ്റുകളും വിദ്യാർത്ഥികളുമാണ് ഇതിന് ഇരകളായിട്ടുള്ളത്. മുസ്‌ലിം സ്ത്രീകളെ ലക്ഷ്യം വെച്ച് നടക്കുന്ന ഇത്തരം…
വരുന്നൂ റേഡി ജിഹാദ്!
തെരുവ് കച്ചവടക്കാരെ ലക്ഷ്യംവെച്ച് വിദ്വേഷ പ്രചാരണത്തിന്  ഒരുങ്ങുന്ന സംഘ് പരിവാറിൻ്റെ, 'റേഡി ജിഹാദ്' എന്ന പുതിയ കാമ്പയിൻ സൃഷ്ടിക്കാവുന്ന അപകടങ്ങളെക്കുറിച്ച് ലൗവ് ജിഹാദ്, ലാൻഡ് ജിഹാദ്, കൊറോണ ജിഹാദ്, സിവിൽ സർവീസ് ജിഹാദ് തുടങ്ങിയ പ്രചാരണങ്ങൾക്ക് ശേഷം പുതിയൊരു 'ജിഹാദീ കെട്ടുകഥ'യുമായി രംഗത്തു വന്നിരിക്കുകയാണ് സംഘ് പരിവാർ. പരമത വിദ്വേഷ പ്രചാരണത്തിൻ്റെ വിഷലിപ്തമായ ആശയങ്ങളാണ് ഇതിലൂടെ വംശീയവാദികൾ മുന്നോട്ട് വെക്കുന്നത്.  'റേഡി ജിഹാദ്' (readi jihad) എന്ന് പേരിട്ടു വിളിക്കുന്ന ഈ വിദ്വേഷ പ്രചാരണം, മുസ്ലിം തെരുവ്…

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.