Skip to content Skip to sidebar Skip to footer

മുസ്‌ലിങ്ങൾക്ക് പ്രത്യേക പരിഗണന: നുണകൾ ആവർത്തിക്കുന്ന ബി.ജെ.പി വക്താക്കൾ

ചാനൽ ചർച്ചകൾക്കിടയിൽ വസ്തുത വിരുദ്ധമായ വാദങ്ങളും നുണ പ്രചാരണങ്ങളും ബി.ജെ.പി പ്രതിനിധികൾ നടത്തുകയും അവയിൽ പലതും ഫാക്റ്റ്ഷീറ്റ്സ് വസ്തുത പരിശോധനക്ക് വിധേയമാക്കുകയും ചെയ്തിട്ടുണ്ട്. ചരിത്രത്തെയും മറ്റും വളച്ചൊടിച്ചും തെറ്റായി അവതരിപ്പിച്ചും തങ്ങളുടെ വാദങ്ങൾക്ക് പിൻബലം ഉണ്ടാക്കുന്ന രീതി ബി.ജെ.പി പ്രതിനിധികൾ തുടരുകയാണ്.

“തുല്യതയില്ല നമ്മുടെ നാട്ടിൽ. ഇവിടെ, ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ്സിൽ വരെ പഠിക്കുന്ന മുസ്ലിം കുട്ടികൾക്ക് ആയിരം രൂപ സ്കോളർഷിപ് കൊടുക്കുമ്പോൾ പട്ടിക ജാതിക്കാരന് കൊടുക്കുന്നില്ല. മുസ്ലിം വിധവകൾക്ക് രണ്ട് ലക്ഷം രൂപ ധനസഹായം കൊടുക്കുന്നു, ഹിന്ദു വിധവകൾക്ക് കൊടുക്കുന്നില്ല.” എന്ന ഹിന്ദു ഐക്യവേദി നേതാവ് ആർ.വി ബാബു നടത്തിയ പരാമർശത്തിന്റെ വസ്തുത മുമ്പ് പരിശോധിച്ചിരുന്നു.

സോണിയ ഗാന്ധിക്ക് ഇരട്ട പൗരത്വമുണ്ടെന്ന കാ.ഭാ സുരേന്ദ്രന്റെ വാദത്തിലെ വസ്തുത വിരുദ്ധതയും മുമ്പ് പ്രസിദ്ധികരിച്ചിരുന്നു.

പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉൽഘാടനവുമായി ബന്ധപ്പെട്ട്, മെയ് 28ന് നടന്ന മാതൃഭൂമി ന്യൂസിന്റെ സൂപ്പർ പ്രൈം ടൈം ചർച്ചയിൽ ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷൻ അഡ്വ. ബി ഗോപാലകൃഷ്ണൻ, കോൺഗ്രസിന്റെ തെലങ്കാന തെരെഞ്ഞെടുപ്പ് മാനിഫെസ്റ്റോയിൽ മുസ്ലിങ്ങൾക്ക് മാത്രമായി ഗവർമെന്റ് ആശുപത്രി നിർമിച്ച് നൽകുമെന്ന് വാഗ്ദാനം ചെയ്തതായി പറയുന്നുണ്ട്.

പ്രസ്തുത പരാമർശത്തിന് അവലംബമായി ടൈംസ് നൗ, റിപ്പബ്ലിക് ടി.വി എന്നിവരുടെ വർത്തയെ അദ്ദേഹം ഉദ്ധരിക്കുന്നു. അഡ്വ. ബി ഗോപാലകൃഷ്ണൻ ഉന്നയിച്ച പരാമർശത്തിലെ വസ്തുത പരിശോധിക്കുന്നു.

വസ്തുത

  1. സമീപകാലത്ത് തെലങ്കാനയിൽ തെരെഞ്ഞെടുപ്പ് നടക്കുകയോ, കോൺഗ്രസ് അങ്ങനെ ഒരു മാനിഫെസ്റ്റോ ഇറക്കുകയോ ചെയ്തിട്ടില്ല. 2018ലാണ് അവസാനമായി സംസ്ഥാനത്ത് തെരെഞ്ഞെടുപ്പ് നടന്നത്. അടുത്ത തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നെയുള്ളൂ.
  2. അഡ്വ. ഗോപാലകൃഷ്ണൻ അവലംബമായി പറയുന്ന ടൈംസ് നൗ, റിപ്പബ്ലിക് ടിവി വാർത്തകൾ 2018 നിയമസഭാ തെരെഞ്ഞെടുപ്പ് സമയത്ത് ഉള്ളതാണ്.

“7 ‘muslim only’ schemes pledged by congress in its telangana manifesto” എന്ന തലക്കെട്ടിൽ ടൈംസ് നൗ ചർച്ച സംഘടിപ്പിച്ചിരുന്നു.

ഇതേ വിഷയത്തിൽ ചാനലിന്റെ മാനേജിങ് എഡിറ്റർ നവിക കുമാർ നേതൃത്വം നൽകിയ മറ്റൊരു ചർച്ചയും അന്ന് സംപ്രേക്ഷണം ചെയ്തിരുന്നു.

സമാന വാർത്തയാണ് റിപ്പബ്ലിക് ടി.വിയും റിപ്പോർട്ട് ചെയ്തത്.
“തെലങ്കാനയിൽ അതിവേഗ പ്രീണനവുമായി കോൺഗ്രസ്: ‘മുസ്ലിങ്ങൾക്ക് മാത്രം’ സ്‌കൂളുകളും ആശുപത്രികളും, പള്ളികൾക്ക് സൗജന്യ അധികാരവും വാഗ്ദാനം ചെയ്യുന്നു”. എന്ന തലക്കെട്ടോടെയാണ് റിപ്പബ്ലിക് വാർത്ത പ്രസിദ്ധികരിച്ചത്.

ഈ വിഷയത്തിൽ അർണബ് ഗോസ്വാമി ചാനലിൽ ചർച്ചയും നടത്തിയിരുന്നു.

കോൺഗ്രസ് മാനിഫെസ്റ്റോയിൽ ഉണ്ടെന്ന് ആരോപിക്കുന്ന 7 കാര്യങ്ങൾ

പ്രചാരണം 1.
ക്രിസ്ത്യൻ, മുസ്‌ലിം പള്ളികൾക്ക് സൗജന്യ വൈദ്യുതി വിതരണം.

വസ്തുത: “ക്രിസ്ത്യൻ, മുസ്ലിം പള്ളികൾ, അമ്പലങ്ങൾ ഇതര ആരാധനാലയങ്ങൾക്ക് സൗജന്യ വൈദ്യുതി” എന്നാണ് മാനിഫെസ്റ്റോയിലുള്ള പരാമർശം.

പ്രചാരണം 2. ഇമാമുമാർക്ക് മാത്രം പാരിതോഷികം.

വസ്തുത: “643 ക്ഷേത്രങ്ങളിലെ പൂജാരിമാർ, പള്ളിയിലെ ഇമാം,പാസ്റ്റർ എന്നിവർക്ക് വേതനവും ആക്സിഡന്റ് ഇൻഷുറൻസ്, ഹെല്ത്ത് കാർഡ് എന്നിവ നൽകും” എന്നാണ് യഥാർത്ഥ പരാമർശം.

പ്രചാരണം 3. മുസ്ലിങ്ങൾക്ക് സ്കോളർഷിപ്പ്.

വസ്തുത: “ന്യൂനപക്ഷങ്ങളായ എസ് സി, എസ് ടി, ഈ ബി സി, ഒ ബി സി, മുസ്ലിങ്ങൾ എന്നിവർക്ക് സ്കോളർഷിപ്പ്” നൽകുമെന്നാണ് യഥാർത്ഥ പരാമർശം.

പ്രചാരണം 4. ഗവർമെന്റ് കരാറുകളിൽ മുസ്ലിങ്ങൾക്ക് പ്രത്യക പരിഗണന.

വസ്തുത: “ഗവർമെന്റ് കരാറുകൾ നൽകുന്നതിൽ എസ് സി, എസ് ടി, മുസ്ലിങ്ങൾ തുടങ്ങിയ പിന്നോക്ക സമുദായകാർക്ക് 5 ശതമാനം സംവരണം” എന്നാണ് യഥാർത്ഥ പരാമർശം.

പ്രചാരണം 5. മുസ്ലിങ്ങൾക്ക് മാത്രമായി ആശുപത്രികൾ.

വസ്തുത: “ന്യൂനപക്ഷ കേന്ദ്രീകൃത പ്രദേശങ്ങളിൽ സർക്കാർ ആശുപത്രികൾ സ്ഥാപിക്കും” എന്നാണ് യഥാർത്ഥ പരാമർശം.

പ്രചാരണം 6. മുസ്ലിങ്ങൾക്ക് മാത്രമായി വിദ്യാലയങ്ങൾ

വസ്തുത: “ന്യൂനപക്ഷ വിഭാഗങ്ങളിലെ പെൺകുട്ടികൾക്ക് പ്രത്യേക വിദ്യാലയങ്ങൾ സ്ഥാപിക്കും എന്നതോടപ്പം ആദിവാസി മേഖലയിലും വിദ്യാലയങ്ങൾ സ്ഥാപിക്കും” എന്നാണ് യഥാർത്ഥ പരാമർശം.

പ്രചാരണം 7. മതപരമായ വിവേചനത്തിനെതിരെ നടപടി.

വസ്തുത: മുസ്ലിങ്ങൾക്ക് പ്രത്യേക പരിഗണന നൽകുമെന്ന വിധത്തിലായിരുന്നു ഈ വാദത്തെ ടൈംസ് നൗ, റിപ്പബ്ലിക്ക് ടി.വി എന്നിവർ വാർത്ത കൊടുത്തത്. എന്നാൽ ”പൊതുമേഖലയിലും സ്വകാര്യമേഖലയിലും ജോലി നൽകുന്നതിൽ മതപരവും ജാതിപരവുമായ എല്ലാത്തരം വിവേചനങ്ങളും അവസാനിപ്പിക്കും” എന്നാണ് യഥാർത്ഥ പരാമർശം.

തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിൽ 2018ൽ ടൈംസ് നൗ, റിപ്പബ്ലിക് ടി.വി എന്നീ മാധ്യമങ്ങൾ കൊടുത്ത വാർത്ത അന്ന് തന്നെ വസ്തുത വിരുദ്ധമാണെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുള്ളതാണ്.

അതേ തെറ്റായ വാദത്തെ വീണ്ടും ആവർത്തിക്കുകയായിരുന്നു ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷൻ അഡ്വ. ബി ഗോപാലകൃഷ്ണൻ.

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.