Skip to content Skip to sidebar Skip to footer

Fact Check

പെൺകുട്ടികളുടെ ശൗചാലയം: സർക്കാർ വാദങ്ങൾ തെറ്റാണ്!
2022 ജൂൺ 12-ന് കേന്ദ്ര സർക്കാർ, അതിന്റെ നോഡൽ മീഡിയാ ഏജൻസിയായ പ്രസ് ഇൻഫർമേഷൻ ബ്യൂറോ വഴി ഒരു അവകാശവാദം ഉന്നയിക്കുകയുണ്ടായി. 'രാജ്യത്തെ 97% സ്‌കൂളുകളിലും കൈ കഴുകാനുള്ള സൗകര്യവും പെൺകുട്ടികൾക്ക് ടോയ്‌ലറ്റ് സൗകര്യവുമുണ്ട്' എന്നായിരുന്നു വാദം. നിലവിലെ ബി.ജെ.പി സർക്കാർ, കഴിഞ്ഞ എട്ടു വർഷത്തിനിടെ കൈവരിച്ച അടിസ്ഥാന സൗകര്യ വികസനം ഉയർത്തിക്കാട്ടുകയായിരുന്നു ലക്ഷ്യം. യു.പി.എ സർക്കാരിന്റെ ഭരണകാലത്ത് 45% സ്‌കൂളുകളിൽ മാത്രമേ കൈകഴുകാനുള്ള സൗകര്യമുണ്ടായിരുന്നുള്ളൂവെന്നും, 91% ശതമാനം പെൺകുട്ടികൾക്ക് ടോയ്‌ലറ്റ് സൗകര്യം ഉണ്ടായിരുന്നുവെന്നും പ്രസ്…
യു പി യിലെ തൊഴിലില്ലായ്മ ആ അവകാശവാദം തെറ്റാണ്
ബി.ജെ.പി ഭരിക്കുന്ന ഉത്തർപ്രദേശിൽ തൊഴിലില്ലായ്മ 18 ശതമാനത്തിൽ നിന്ന് 2.9 ശതമാനമായി കുറഞ്ഞുവെന്ന് ജൂൺ 3 വെള്ളിയാഴ്ച്ച ലഖ്‌നൗവിലെ ഇന്ദിരാഗാന്ധി പ്രതിഷ്ഠാനിൽ നടന്ന ഉത്തർപ്രദേശ് നിക്ഷേപക ഉച്ചകോടിയുടെ തറക്കല്ലിടൽ ചടങ്ങിൽ സംസാരിക്കവെ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അവകാശപ്പെടുകയുണ്ടായി. 2017 മുതൽ സംസ്ഥാനത്ത് തന്റെ സർക്കാർ സ്വീകരിച്ച നടപടികളെക്കുറിച്ച് ആദിത്യനാഥ് പറഞ്ഞത്; “ഞങ്ങൾ സംസ്ഥാനത്ത് നിക്ഷേപ സൗഹൃദ അന്തരീക്ഷം സൃഷ്ടിച്ചു, ക്രമസമാധാന നില മെച്ചപ്പെടുത്തി, പ്രധാനമന്ത്രിയുടെ മേൽനോട്ടത്തിൽ 'ഒരു ജില്ല-ഒരു ഉത്പന്നം' പദ്ധതി നടപ്പിലാക്കി" എന്നാണ്.…
മാധ്യമ സ്വാതന്ത്ര്യം: ഇന്ത്യൻ മാധ്യമങ്ങൾ പറയാൻ മടിക്കുന്ന കണക്കുകൾ
ഡൽഹിയിലെ ഇന്ത്യൻ എക്സ്പ്രസ് അതേക്കുറിച്ച് റിപ്പോർട്ട് ചെയ്തില്ല, അതേസമയം ചെന്നൈയിലെ ന്യൂ ഇന്ത്യൻ എക്സ്പ്രസ് സംസാരിച്ചത് ഹോങ്കോങ്ങിനെപ്പറ്റിയാണ്. ലോക മാധ്യമ സ്വാതന്ത്ര്യദിനം കഴിഞ്ഞിരിക്കുന്നു. തങ്ങളുടെ ജോലിയുടെ പേരിൽ മാധ്യമപ്രവർത്തകർ എങ്ങനെ ആക്രമിക്കപ്പെടുന്നു, ഭീഷണികൾക്ക് വിധേയമാകുന്നു, കൊല്ലപ്പെടുന്നു എനിങ്ങനെയുള്ള റിപ്പോർട്ടുകളുടെ കുത്തൊഴുക്കിനിടയിൽ, റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് 2022-ലെ വാർഷിക വേൾഡ് പ്രസ് ഫ്രീഡം ഇൻഡക്സ് പുറത്തിറക്കി. 180 രാജ്യങ്ങള്ക്കിടയില് 2021 ലെ 142-ൽ നിന്ന് എട്ട് സ്ഥാനങ്ങൾ താഴേക്ക് പോയി ഇന്ത്യ 150- ലേക്ക് വീണു. ഇന്ത്യയിലെ മാധ്യമ…
രാഹുൽ ഗാന്ധി ചൈനീസ് അംബാസിഡർക്കൊപ്പമായിരുന്നില്ല. വസ്തുത പുറത്ത് വിട്ട് ഇന്ത്യ ടുഡേ
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഉയർന്നു വന്ന ആരോപണം വസ്തുതാ വിരുദ്ധമെന്ന് വെളിപ്പെടുത്തി ഇന്ത്യ ടുഡേ. രാഹുൽ നിശാ ക്ലബ്ബിൽ ചൈനീസ് നയതന്ത്രജ്ഞയുമായി കൂടിക്കാഴ്‌ച്ച നടത്തുന്നു എന്ന രീതിയിൽ പ്രചരിക്കപ്പെട്ട വീഡിയോയ്‌ക്കെതിരെ ഭാരതീയ ജനതാ പാർട്ടി നേതാക്കളും അനുയായികളും ട്വിറ്റർ യുദ്ധം നയിച്ചിരുന്നു. ഇത് തെറ്റാണെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു. ബിജെപിയുടെ സോഷ്യൽ മീഡിയ വിഭാഗം തലവൻ അമിത് മാളവ്യ, കേന്ദ്രമന്ത്രി ഗിരിരാജ് സിങ് എന്നിവരുൾപ്പെടെ ഈ വീഡിയോ ട്വീറ്റ് ചെയ്തവരിൽ പെടുന്നു. Rahul Gandhi…
ഇത് പെരുംനുണയാണ്!
"ഒരു രാജ്യത്തെ മുസ്‌ലിം ജനസംഖ്യ അവിടുത്തെ മുഴുവൻ ജനസംഖ്യയുടെ 16% എത്തിയാൽ ആ രാജ്യത്തിന്റെ ഇസ്‌ലാമിക വൽക്കരണം പിന്നെ തടയാനാവില്ല"! ഈ തലക്കെട്ടിൽ ഒരു ലേഖനം, കഴിഞ്ഞ രണ്ടു മൂന്നു വർഷമായി  സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു കൊണ്ടിരിക്കുന്നു. 2018 ജൂൺ 22ന് ഹംഗേറിയൻ ടെലിവിഷൻ പരിപാടിയിൽ, 'ഇസ്‌ലാം മത വിദഗ്ദ'യായ നെക്കോലേട്ട ഇൻസേയ് നടത്തിയ ഒരു അഭിമുഖമാണ് ഇതിന്റെ സ്രോതസ് എന്ന് ലേഖനത്തിൽ പറയുന്നുണ്ട്. പക്ഷേ, രസകരമായ കാര്യം, ഈ വാദം ഉന്നയിക്കുന്ന പല എഴുത്തുകളുടെയും…
ആ ഫോട്ടോയുടെ പേരിലുള്ള പ്രചാരണം വ്യാജമാണ്!
ബി.ജെ.പി അനുഭാവിയായ പ്രശാന്ത് പട്ടേൽ ഉംറാവു ആണ് ഈ ചിത്രം ട്വിറ്ററിൽ ഷെയർ ചെയ്തത്. അദ്ദേഹത്തെ കൂടാതെ ട്വിറ്റർ ഉപയോക്താക്കളായ @ JainKiran6 , @NANDLALMAURYA, @manojdagabjp എന്നിവരും # जनसंख्यानियंत्रणकानुन (#Population_Control_Law) എന്ന ഹാഷ്‌ടാകോടു കൂടി ഫോട്ടോ പങ്കുവെച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ ജനസംഖ്യാ നിയന്ത്രണ ബില്‍ വിവാദത്തിനിടെ സംസ്ഥാനത്തെ ബി.ജെ.പി എം.എല്‍.എമാരുടെ മക്കളുടെ എണ്ണം ചര്‍ച്ചയായിരിക്കുകയാണ്.  ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളായ അസമിലും ഉത്തർപ്രദേശിലും ജനസംഖ്യാ നിയന്ത്രണ നിയമം നടപ്പാക്കാനുള്ള ബില്ല് കഴിഞ്ഞ ദിവസമാണ് സർക്കാർ അവതരിപ്പിച്ച ത്.…
ചില ചാനല്‍ കളികൾ; റേറ്റിങ്ങും പീപ്പിള്‍സ് മീറ്ററും
ടി.ആർ.പി‌ ക്രമക്കേടിനെ തുടർന്ന് പ്രതിവാര റേറ്റിങ് കണക്കുകൾ നൽകുന്നത് ബാർക് നിർത്തലാക്കുന്നു. ചാനലുകളുടെ റേറ്റിങ് കണക്കുകൾ എത്രത്തോളമെന്ന് അളക്കുന്ന സംവിധാനമാണ് ടി.ആർ.പി. ഒരു ബില്ല്യൺ പ്രേക്ഷകരുള്ള ഇന്ത്യയിൽ കേവലം 20,000 പീപ്പിൽ മീറ്റർ മാത്രമാണുള്ളത്. ടി.ആർ.പി ക്രമക്കേടിനെ തുടർന്ന് വാർത്ത ചാനലുകളുടെ പ്രതിവാര റേറ്റിങ് കണക്കുകൾ നൽകുന്നത് ബാർക് (BARC- Broadcast Audiance Research Council) താത്കാലികമായി നിർത്തിവെക്കുന്നു. പോരായ്‌മകൾ പരിഹരിച്ച് വീണ്ടും പ്രവർത്തനസജ്ജമാക്കുമെന്നാണ് ബാർക് അവകാശപ്പെടുന്നത്. ചാനൽ സ്ഥിരമായി കാണുന്നതിന് മാസം 400 രൂപയെന നിരക്കിൽ…
മദ്രസ അധ്യാപകർക്ക് സർക്കാർ വക 7580 കോടി; മതസ്‌പർധ വളർത്തുന്ന കുപ്രചാരണത്തിലെ നേരുകൾ
മദ്രസ അധ്യാപകർക്ക് ശമ്പളത്തിനും ക്ഷേമപദ്ധതികൾക്കും പൊതുഖജനാവിൽ നിന്ന് കോടികൾ മുടക്കുന്നതായി സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരണം വീണ്ടും സജീവമാവുന്നു. സംഘപരിവാർ കേന്ദ്രങ്ങൾ പടച്ചുവിട്ട ഈ  നുണപ്രചരണത്തിൻ്റെ യഥാർഥ വസ്തുതയെന്താണ്? " കേരളത്തിലെ മദ്രസ അധ്യാപകർക്ക് കേരള സർക്കാർ ഒരു വർഷം നൽകുന്ന ശമ്പളത്തിൻ്റെയും പെൻഷൻ്റെയും ആകെതുക 7580 കോടി രൂപ! "  " മദ്രസ അധ്യാപകന് സർക്കാർ നൽകുന്ന ശമ്പളം 25000 രൂപ! " ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീൽ നിയമസഭയിൽ അവതരിപ്പിച്ച വിവരങ്ങൾ എന്ന…
ധാരാവിയും ആര്‍.എസ്.എസും തമ്മിലെന്ത്?
ധാരാവിയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ആര്‍.എസ്.എസിന് സുപ്രധാന പങ്കുണ്ടെന്ന കേരള സംസ്ഥാന സാമൂഹ്യ മിഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീലിന്റെ പ്രസ്താവന ആര്‍.എസ്.എസ് ദേശീയ തലത്തില്‍ നടത്തുന്ന വ്യാജപ്രചരണത്തിന്റെ ചുവടുപിടിച്ച്. ഈ അവകാശവാദത്തിനെതിരെ മഹാരാഷ്ട്രയില്‍ നിന്നുതന്നെ പ്രതിഷേധം ഉയരുന്ന സന്ദർഭത്തിലാണ് ആര്‍.എസ്.എസിനെ വെള്ളപൂശാനുള്ള കേരളത്തിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്റെ ശ്രമം. മിഷന്‍ ധാരാവിയുടെ നടത്തിപ്പിന്റെ സമ്പൂര്‍ണ ചുമതല മുംബൈ മുൻസിപ്പല്‍ കോര്‍പറേഷന്. മുംബൈയിലെ സാമൂഹ്യ പ്രവര്‍ത്തകന്‍, സന്നദ്ധ സംഘടനകള്‍, എന്‍.ജി.ഒകള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ സഹകരണവും ഏകോപനവും…
ഡൽഹി കലാപം: നുണ പറയുന്ന വസ്‌തുതാന്വേഷണ റിപ്പോര്‍ട്ട്
ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന കോൾ ഫോർ ജസ്റ്റിസ് എന്ന എൻ.ജി.ഒ ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ഡൽഹി കലാപത്തെക്കുറിച്ച് സമർപ്പിച്ച വസ്തുതാന്വേഷണ റിപ്പോർട്ടിൽ ഏകപക്ഷീയമായ നിഗമനങ്ങൾ. കലാപത്തിൽ മരണപ്പെട്ടവർ ഭൂരിഭാഗവും ന്യൂനപക്ഷ വിഭാഗത്തിൽ നിന്നാണെങ്കിലും വസ്തുതാന്വേഷണങ്ങളിൽ അവരെ മാറ്റിനിർത്തി. വിവര ശേഖരണത്തിന് സംഘപരിവാർ അനുകൂല മാധ്യമങ്ങളെയാണ് വസ്തുതാന്വേഷണ സംഘം ആശ്രയിച്ചത് കലാപത്തില്‍ മരണപ്പെട്ടവര്‍ ഭൂരിഭാഗവും ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നാണെങ്കിലും വസ്‌തുതാന്വേഷണങ്ങളില്‍ അവരെ മാറ്റിനിര്‍ത്തി. റിപ്പോര്‍ട്ടിലെ ഭൂരിഭാഗം സാക്ഷ്യങ്ങളും നിയമ ഭേദഗതിയെ അനുകൂലിക്കുന്നവരുടേത്. സി.എ.എ വിരുദ്ധ പ്രക്ഷോഭകര്‍ക്ക് സമരത്തിന്…
ക്ഷേത്രവരുമാനം സര്‍ക്കാരിനോ?
കോവിഡ്-19ന്റെ പശ്ചാത്തലത്തില്‍ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ്, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ അഞ്ചുകോടി രൂപയുടെ ധനസഹായത്തിന്റെ പേരില്‍ ക്ഷേത്രവരുമാനം പൊതു ആവശ്യങ്ങള്‍ക്ക് ചിലവഴിക്കുന്നുവെന്ന് വര്‍ഗീയ നുണപ്രചാരണം ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ അഞ്ചുകോടി രൂപ, ബോര്‍ഡിന്റെ ബാങ്കിലുള്ള 1518 കോടി രൂപയുടെ സ്ഥിരനിക്ഷേപത്തിന്റെ പലിശയില്‍ നിന്ന്.  ദേവസ്വം ബോര്‍ഡുകള്‍ ഒരു രൂപ പോലും സര്‍ക്കാറിന് നല്‍കുന്നില്ല. ദേവസ്വം ബോര്‍ഡുകളുടെ നീക്കിയിരുപ്പ് തുക ദേവസ്വം ബോര്‍ഡിന്റെ കരുതല്‍ നിക്ഷേപമായി സൂക്ഷിച്ചിരിക്കുന്നു. അതില്‍ സംസ്ഥാന സര്‍ക്കാര്‍…

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.