Skip to content Skip to sidebar Skip to footer

Culture

മദ്രസ അധ്യാപകർക്ക് ആരാണ് ശമ്പളം നൽകുന്നത്?
കേരളത്തിലെ മദ്രസ അധ്യാപകർക്ക് സംസ്ഥാന സർക്കാരാണ് ശമ്പളം നൽകുന്നത് എന്ന തരത്തിലുള്ള പ്രചാരണങ്ങൾ ചിലർ കൊണ്ടുപിടിച്ച് നടത്തുന്നുണ്ട്. ഈ പ്രചാരണം സത്യമാണോ? ഇതിൻ്റെ വസ്തുതകൾ എന്തൊക്കെയാണ്? നിയമസഭാ രേഖ വിശദീകരിക്കുന്നത് മദ്രസ അധ്യാപകർക്ക് സർക്കാർ ശമ്പളമോ, ആനുകൂല്യങ്ങളോ നൽകുന്നില്ലെന്ന് വ്യക്തമാക്കുന്ന കേരളാ നിയമസഭാ രേഖയാണ് ഈ പ്രചാരണങ്ങൾക്ക് ആധികാരികമായി മറുപടി നൽകുന്നത്. 'മദ്രസ അധ്യാപകർക്ക് പൊതുഖജനാവിൽ നിന്നും ശമ്പളവും അലവൻസുകളും വിതരണം ചെയ്യുന്നുണ്ടോ? ഈ അധ്യാപകർക്ക് നിലവിൽ ഏത് രീതിയിലാണ് ശമ്പളവും ആനുകൂല്യങ്ങളും നൽകുന്നതെന്ന് അറിയിക്കുമോ?' മുസ്​ലിം…
എയ്‌ഡഡ് സ്ഥാപനങ്ങളും സാമുദായിക ഉടമസ്ഥതയും: താരതമ്യം
കേരളത്തിലെ എയ്‌ഡഡ്‌ സ്‌കൂളുകളുടെയും കോളേജുകളുടെയും ഉടമസ്ഥതയുടെ സമുദായം തിരിച്ചുള്ള കണക്കുകളെ പൊതുജന മധ്യത്തിലേക്ക് എത്തിക്കുന്നതാണ് ഈ പഠനം. കേരളത്തിന്റെ വിദ്യഭ്യാസ-ഉന്നത വിദ്യാഭ്യാസ രംഗത്തെ നിര്‍ണായകമായ സാന്നിധ്യമാണ് എയ്‌ഡഡ്‌ ഉടമസ്ഥതയിലുള്ള വിദ്യഭ്യാസ സ്ഥാപനങ്ങള്‍. സ്വകാര്യ ഉടമസ്ഥതയിലാണെങ്കിലും ഇത്തരം സ്ഥാപനങ്ങള്‍ക്ക് ഗ്രാന്റുകളും മറ്റ് ഫണ്ടുകള്‍ വഴിയും കൂടാതെ ശമ്പള-വകയിലുമുള്ള സാമ്പത്തികമായ സഹായങ്ങള്‍ നല്‍കുന്നതും സർക്കാറാണ്. കേരളത്തിലെ എയ്‌ഡഡ്‌ സ്‌കൂളുകളുടെയും കോളേജുകളുടെയും ഉടമസ്ഥതയുടെ സമുദായം തിരിച്ചുള്ള കണക്കുകളെ പൊതുജന മധ്യത്തിലേക്ക് എത്തിക്കുന്നതാണ് ഈ പഠനം. കേരളത്തിലാകെ 7140 എയ്‌ഡഡ്‌ സ്‌കൂളുകളാണുള്ളത്. ഇതില്‍…
ലക്ഷദ്വീപില്‍ സംഭവിക്കുന്നതെന്ത്?
കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ സാധാരണയായി ഐ.എ.എസ് ഉദ്യോഗസ്ഥരെ മാത്രം അഡ്‌മിനിസ്ട്രേറ്ററാക്കുന്ന രീതി  പാലിക്കാതെയാണ് കേന്ദ്രം 2016ല്‍ പട്ടേലിനെ ദാദ്ര&നാഗര്‍ഹവേലിയിലെയും ഇപ്പോള്‍ ലക്ഷദ്വീപിലെയും അഡ്‌മിനിസ്ട്രേറ്റര്‍ നിയമനം നടത്തിയിരിക്കുന്നത്. 2020 ഡിസംബര്‍ 5ന് ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേറ്റര്‍ ആയി ചുമതലയേറ്റ പ്രഫുല്‍ പട്ടേലിന്റെ നിയമനം ലക്ഷദ്വീപില്‍ നിലനില്‍ക്കുന്ന സംസ്‌കാരത്തെ അട്ടിമറിക്കാനുള്ള രാഷ്ട്രീയ നിയമനമാണെന്ന ആക്ഷേപം ശക്തമാണ്. ഇതിന് മുമ്പ് ദാദ്ര&നാഗര്‍ഹവേലിയിലെ അഡ്‌മിനിസ്ട്രേറ്ററായിരുന്ന പട്ടേല്‍ പ്രധാനമന്ത്രിയുടെ അടുത്ത അനുയായിയും ഗുജറാത്തിലെ മുന്‍ ആഭ്യന്തര മന്ത്രിയുമായിരുന്നു. ഈ വര്‍ഷം ഫെബ്രുവരി 22ന് മുംബൈയില്‍ വെച്ച്…
രണ്ട് മതചടങ്ങുകൾ;രണ്ട് നിലപാടുകൾ
കോവിഡ് രണ്ടാം തരംഗം രൂക്ഷമാവുകയും, രാജ്യം ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവുമുയര്‍ന്ന കോവിഡ് ബാധിതരുടെ എണ്ണം രേഖപ്പെടുത്തപ്പെടുകയും ചെയ്‌ത, ഏറെ ഭീതിജനകമായ സാഹചര്യത്തിലാണ് യാതൊരു സര്‍ക്കാര്‍ തല നിയന്ത്രണങ്ങളും നടപടികളുമില്ലാതെ കുംഭമേള നടക്കുന്നത്. ഇതേസമയം കേന്ദ്രസര്‍ക്കാറിന്റെ കോവിഡ് നിയന്ത്രണങ്ങളോ ലോക്ഡൗണോ, മറ്റു പ്രോട്ടോക്കോളുകളോ ഇല്ലാത്ത സമയത്ത് നടന്ന തബ്‌ലീഗ് സമ്മേളനത്തെ സര്‍വ മാര്‍ഗങ്ങളുമുപയോഗിച്ച് വേട്ടയാടിയതിന് പിന്നില്‍ വംശീയ വിദ്വേഷം മാത്രമാണെന്ന യാഥാര്‍ഥ്യം കൂടുതല്‍ വ്യക്തമാവുകയാണ്. ഇന്ത്യയില്‍ നിലനില്‍ക്കുന്ന ഏറെ സവിശേഷവും അപകടകരവുമായ സാമൂഹ്യ-രാഷ്ട്രീയ സാഹചര്യങ്ങളെ വെളിവാക്കുകയാണ് കഴിഞ്ഞ…
ഫാത്തിമ ലത്തീഫ് ഇസ്‌ലാം ഭീതിയുടെ ഇരയോ?
2019 നവംബർ 9നായിരുന്നു ഐ.ഐ.ടി മദ്രാസ് ഒന്നാം വർഷ പി.ജി വിദ്യാർഥിനി ഫാത്തിമ ലത്തീഫ് ഹോസ്റ്റൽ മുറിയിൽ ആത്മഹത്യ ചെയ്തതായി കണ്ടെത്തുന്നത്. തന്റെ മരണത്തിന് ഉത്തരവാദി അധ്യാപകനായ സുദർശൻ പത്മനാഭനാണെന്ന് കുറിപ്പ് എഴുതിവെച്ചാണ് ഫാത്തിമ ആത്മഹത്യ ചെയ്തത്. പ്രവേശന പരീക്ഷയിൽ അഖിലേന്ത്യ തലത്തില്‍ ഒന്നാം റാങ്കോടെ വിജയിക്കുകയും പ്രവേശനം നേടുകയും ചെയ്ത ഫാത്തിമ ലത്തീഫ് മതവിദ്വേഷത്തിന് ഇരയാക്കപ്പെട്ടുവെന്ന് ബന്ധുക്കളും സുഹൃത്തുക്കളും വിമർശനമുന്നയിച്ചു. തന്റെ പേര് തന്നെ ഒരു പ്രശ്‌നമാണെന്നും വിവേചനം നേരിട്ടുവെന്നും ഫാത്തിമ ലത്തീഫ് ആത്മഹത്യ കുറിപ്പിൽ…
ആർ.എസ്‌.എസും സ്‌കൂൾ പഠന സമ്പ്രദായവും
2019ലെ കണക്കുകള്‍ പ്രകാരം, കേരളത്തില്‍ മാത്രം 375 സ്ഥാപനങ്ങളിലായി 73,730 വിദ്യാര്‍ഥികള്‍ ഇത്തരത്തിലുള്ള പ്രഖ്യാപിത ലക്ഷ്യങ്ങളോടെയുള്ള സ്ഥാപനങ്ങളില്‍ പഠിക്കുന്നുണ്ട്. ഇന്ത്യയിലുടനീളം 12,828 സ്ഥാപനങ്ങളിലായി 34,65,631 വിദ്യാര്‍ഥികളാണ് നിലവില്‍ ഔപചാരിക വിദ്യാഭ്യാസം നേടാനായി വിദ്യാഭാരതിയില്‍ പഠിക്കുന്നത്. ഒരു രാഷ്ട്രത്തിലെ ജനങ്ങള്‍ക്കിടയില്‍ സംസ്‌കാരികവും രാഷ്ട്രീയവുമായ ആധിപത്യം നേടുന്നതിലും അവരെ സ്വാധീനിക്കുന്നതിലും സ്‌കൂൾ വിദ്യാഭ്യാസത്തിനുള്ള പങ്ക് ഏറെ നേരത്തെ തിരിച്ചറിഞ്ഞ സംഘമാണ് ആര്‍.എസ്.എസ്. അവരുടെ വിദ്യാഭ്യാസസ്ഥാപനമായ 'വിദ്യാ ഭാരതി' ഇന്ന് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സ്വകാര്യ സ്‌കൂൾ ശൃംഖലകളിലൊന്നാണ്. 1952ല്‍…
രഥയാത്രയും ബാബരി മസ്ജിദ് ധ്വംസനവും
ബാബരി മസ്‌ജിദ്‌ നിലനിന്നിരുന്ന സ്ഥലത്ത് രാമക്ഷേത്ര നിര്‍മ്മാണം നടത്തണമെന്ന ആവശ്യവുമായി അന്നത്തെ ബി.ജെ.പി ദേശീയ പ്രസിഡന്റായിരുന്ന എല്‍.കെ അദ്വാനിയുടെ നേതൃത്വത്തില്‍ 1990 സെപ്റ്റംബര്‍ 15ന് തുടങ്ങി ഒക്ടോബര്‍ അവസാനം വരെ നീണ്ടുനിന്ന രാഷ്ട്രീയ യാത്രയായിരുന്നു രഥയാത്ര. വിശ്വഹിന്ദു പരിഷത്തും മറ്റു ഹിന്ദുത്വ സംഘടനകളുമുയര്‍ത്തിയ ക്ഷേത്രനിര്‍മ്മാണ ആവശ്യത്തിന് പിന്തുണയറിയിച്ചുകൊണ്ട് തുടങ്ങിയ യാത്ര കേവല രാഷ്ട്രീയ യാത്ര എന്നതിലുപരിയായി, മതപരമായ മുദ്രാവാക്യങ്ങളും ചിഹ്നങ്ങളും ആവശ്യങ്ങളുമെല്ലാം ഉയര്‍ത്തിയിരുന്നു.‍ ഗുജറാത്തിലെ സോംനാഥില്‍ നിന്നും ആയിരക്കണക്കിന് കര്‍സേവകരുടെ അകമ്പടിയോടെയായിരുന്നു രഥയാത്രയുടെ ആരംഭം. ഗുജറാത്ത്, മഹാരാഷ്ട്ര,…
ഖബീബ്: ഇസ്‌ലാമോഫോബിക് ലോകത്തിലെ തലകുനിക്കാത്ത മുസ്‌ലിം ചാമ്പ്യൻ
എല്ലാ കാലഘട്ടങ്ങളിലും അതിനനുസൃതരായ ധീരരായ കായിക താരങ്ങൾ ഉണ്ടായിട്ടുണ്ട്. അതില്‍ ചിലർ അവരുടെ കായിക അതിർത്തികൾ ഭേദിച്ച് വലിയ കാര്യങ്ങൾ ചെയ്യാൻ ആ വേദിയെ ഉപയോഗപ്പെടുത്തിയവരാണ്. പാശ്ചാത്യ രാജ്യങ്ങളിലെയും മറ്റിടങ്ങളിലെയും മാധ്യമങ്ങളും രാഷ്ട്രീയക്കാരും എല്ലാ രീതിയിലും താഴ്ത്തികെട്ടുകയും ലോകമൊട്ടാകെ വേട്ടയാടപ്പെടുകയും ചെയ്യുന്ന സമൂഹമെന്ന നിലയിൽ മുസ്‌ലിംകൾ പലപ്പോഴും തങ്ങളുടെ വിശ്വാസം പങ്കുവയ്ക്കുന്ന കായിക താരങ്ങളുടെ ധീരതയിൽ ആശ്വാസം കണ്ടെത്തിയിട്ടുണ്ട്. ഒപ്പം പൊതുബോധത്തെകൊണ്ട് ഈ കായിക താരങ്ങളുടെ നേട്ടങ്ങളെ അംഗീകരിപ്പിക്കാനും അവർ തികച്ചും മുസ്‌ലിംകളാണെന്ന് പറയിക്കാനും സമ്മർദം ചെലുത്താൻ…
ജാമിഅ മില്ലിയ ഇസ്‌ലാമിയ്യയുടെ 100 വർഷങ്ങൾ
ഡൽഹിയിലെ ജാമിഅ മില്ലിയ ഇസ്‌ലാമിയ്യ പിറവിയുടെ 100 വർഷങ്ങൾ പിന്നിടുന്നു. കേന്ദ്ര സർവകലാശാലയായ ജാമിഅ സ്ഥാപിക്കപ്പെട്ടത് 1920 ഒക്ടോബർ 20ന്. കൊളോണിയൽ വിരുദ്ധ ഇസ്‌ലാമിക ആക്റ്റിവിസവും പാശ്ചാത്യ വിദ്യാഭ്യാസമുള്ള മുസ്‌ലിം ബുദ്ധിജീവികളുടെ രാഷ്ട്രീയ സ്വാതന്ത്ര്യത്തിനായുള്ള അഭിലാഷങ്ങളുമാണ് ജാമിഅ മില്ലിയ ഇസ്‌ലാമിയ്യയുടെ പിറവിക്ക് കാരണമായത്. ഈ വർഷം രാജ്യത്തെ ഏറ്റവും മികച്ച സർവകലാശാലയായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം തെരഞ്ഞെടുത്തത് ജാമിഅ മില്ലിയ സർവകലാശാല. ഡൽഹിയിലെ കേന്ദ്ര സർവകലാശാലയായ ജാമിഅ മില്ലിയ ഇസ്‌ലാമിയ്യ പിറവിയുടെ 100 വർഷങ്ങൾ പിന്നിടുന്നു. ജാമിഅ…
അമേരിക്കൻ സ്വാതന്ത്ര്യ പോരാട്ടത്തിന് പ്രചോദനമേകി ഹൈദരലിയും ടിപ്പു സുൽത്താനും
ഹൈദരലിയും ടിപ്പു സുൽത്താനും, യൂറോപ്യൻ കൊളോണിയൽ ശക്തികളായിരുന്ന ഫ്രാൻസിനും ബ്രിട്ടനും സൈനികപരവും രാഷ്ട്ര തന്ത്രവുമായ അനേകം പാഠങ്ങൾ കൈമാറിയിട്ടുണ്ട്. അവരുടെ ധീരതയും രാഷ്ട്രീയ തന്ത്രങ്ങളും അനേകം ദശകങ്ങളോളം സമുദ്രങ്ങൾക്കപ്പുറം വടക്കേ അമേരിക്കയിൽ വരെ ചലനങ്ങൾ ഉണ്ടാക്കി. മാത്രമല്ല അവ അമേരിക്കൻ സ്ഥാപക നേതാക്കളെ അവരുടെ പോരാട്ടത്തിൽ പ്രചോദിപ്പിക്കുകയും കൂടെ ഇന്ത്യയെ കുറിച്ചുള്ള ധാരണ രൂപീകരിക്കാൻ സഹായിക്കുകയും ചെയ്‌തു. 1776 ജൂലൈ 4ന് വടക്കേ അമേരിക്കയിലെ 13 ബ്രിട്ടീഷ് കോളനികൾ പങ്കെടുത്ത രണ്ടാം കോണ്ടിനെന്റൽ കോണ്ഗ്രസിൽ വെച്ച് അമേരിക്കൻ…
മദ്രസകൾ അടച്ചുപൂട്ടുന്നു; പൊതുപണം മതപഠനത്തിന് നൽകാനാവില്ലെന്ന് അസം സർക്കാർ
മതേതര രാജ്യത്ത് പൊതുപണം മതവിദ്യാഭ്യാസത്തിനായി ചെലവഴിക്കാനാവില്ലെന്ന വാദമുയർത്തി എയ്‌ഡഡ് മദ്രസകൾ അടച്ചുപൂട്ടാനൊരുങ്ങി അസമിലെ ബി.ജെ.പി സർക്കാർ. 1967 മുതൽ സർക്കാർ എയ്‌ഡഡ് മദ്രസകൾ പൊതുവിദ്യാഭ്യാസത്തിൻ്റെ ഭാഗമാണ്. ജനസംഖ്യയിൽ 34.22 ശതമാനമുള്ള മുസ്‌ലിംകൾക്ക് തീരുമാനം തിരിച്ചടിയാവും. എൻ.ആർ.സിയുടെ അരക്ഷിതാവസ്ഥയിൽ ജീവിക്കുന്ന ന്യൂനപക്ഷങ്ങൾ കൂടുതൽ പാർശ്വവത്കരിക്കപ്പെടുമെന്നും ആശങ്ക. മതേതര രാജ്യത്ത് പൊതുപണം മതവിദ്യാഭ്യാസത്തിനായി ചെലവഴിക്കാനാവില്ലെന്ന വാദമുയർത്തി എയ്‌ഡഡ് മദ്രസകൾ അടച്ചുപൂട്ടാനൊരുങ്ങി അസമിലെ ബി.ജെ.പി സർക്കാർ. ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് അടുത്ത മാസം പുറപ്പെടുവിക്കും. മതം, അറബി പോലുള്ള വിഷയങ്ങളും ഭാഷകളും…
ഇന്ത്യയിൽ 90 മില്ല്യൺ ആളുകൾക്ക് മാനസികാരോഗ്യ പ്രശ്‌നങ്ങൾ
ആഗോള തലത്തിൽ മാനസികാരോഗ്യനിലയെ കുറിച്ചുള്ള ലോകാരോഗ്യ സംഘടനയുടെ കണക്കുകളെ ഏറെ ഗൗരവത്തിൽ കാണേണ്ടതുണ്ട്. മൊത്തം ജനസംഖ്യയിൽ 450 ദശലക്ഷം ആളുകൾ ഏതെങ്കിലും തരത്തിലുള്ള മാനസികാരോഗ്യ പ്രശ്‌നങ്ങൾ അനുഭവിക്കുന്നവരാണ്. കോവിഡ് വ്യാപനം മറ്റു മേഖലകളെപ്പോലെ മാനസികാരോഗ്യനിലയെയും ശക്തമായി ബാധിക്കുകയുണ്ടായി. കോവിഡിന്റെ പശ്ചാത്തലത്തിലുണ്ടായ പ്രത്യേക നിയന്ത്രണങ്ങൾ, ജോലി നഷ്‌ടങ്ങൾ, വരുമാനങ്ങളിലുണ്ടായ ഇടിവ്, സാമൂഹ്യ ബന്ധങ്ങളിൽ ഉണ്ടായ മാറ്റങ്ങൾ എന്നിവ ആളുകളിൽ ഭയം, ഉത്കണ്ഠ, അനിശ്ചിതത്വ ബോധം, നിരാശ എന്നിവ വലിയ തോതിൽ വളരാൻ കാരണമായി. ഒപ്പം മാനസികാരോഗ്യത്തെ കുറിച്ചുള്ള അവബോധത്തിന്റെ…
മുഗൾ മ്യൂസിയത്തിന് ശിവജിയുടെ നാമധേയം: പൊതുഇടങ്ങളുടെ കാവിവത്കരണങ്ങളുടെ തുടർച്ചകൾ
നഗരങ്ങളും തെരുവുകളും വിമാനത്താവളങ്ങളും പുനർനാമകരണം നടത്തി ഇന്ത്യയുടെ വൈവിധ്യമാർന്ന ചരിത്രവും സ്വത്വവും മായ്ക്കാൻ സംഘപരിവാർ നടത്തുന്ന ശ്രമങ്ങളുടെ തുടർച്ചയാണ് ഉത്തര്‍പ്രദേശിലെ ചരിത്ര പ്രാധാന്യമുള്ള ആഗ്ര നഗരത്തിലെ നിർമാണം നടന്നുകൊണ്ടിരിക്കുന്ന മുഗള്‍ മ്യൂസിയത്തിന് ശിവജിയുടെ പേര് നല്‍കുമെന്ന യോഗിയുടെ പ്രഖ്യാപനം. 2015ല്‍ അഖിലേഷ് യാദവ് സര്‍ക്കാറാണ് മ്യൂസിയം പദ്ധതിക്ക് അംഗീകാരം നല്‍കിയത്. താജ്മഹലിന് സമീപം ആറ് ഏക്കറിലാണ് പദ്ധതി ഒരുങ്ങുന്നത്. മുഗള്‍ സംസ്‌കാരം, കല, പെയിന്റിങ്ങുകള്‍, പാചകം, പുരാവസ്തുക്കള്‍, വസ്ത്രങ്ങള്‍, മുഗള്‍ രാജഭരണ കാലഘട്ടത്തിലെ ആയുധങ്ങളും വെടിക്കോപ്പുകളും തുടങ്ങിയവ…
കേരളത്തിലെ തോട്ടം തൊഴിലാളികള്‍: അവഗണനകളുടെ ചരിത്രം
പ്രകൃതി ദുരന്തങ്ങളോ അവകാശ സമരങ്ങളോ ഉണ്ടാവുന്ന സമയങ്ങളില്‍ മാത്രമാണ് കേരളത്തിലെ തോട്ടം തൊഴിലാളികളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ കേരളത്തിലെ മുഖ്യധാരയിലേക്ക് കടന്നുവരാറുള്ളത്. അതുതന്നെ, നാലോ അഞ്ചോ ദിവസത്തെ ചാനല്‍ ചര്‍ച്ചകളിലോ രാഷ്ട്രീയ പാര്‍ട്ടികൾ തമ്മിലുള്ള പരസ്‌പര കുറ്റപ്പെടുത്തലുകളിലോ വിമർശന വാഗ്വാദങ്ങളിലോ ഒതുങ്ങുകയും അതിനുശേഷം തോട്ടം തൊഴിലാളികൾ ചിത്രത്തില്‍ നിന്നും പതിയെ മാഞ്ഞുപോവാറുമാണ് പതിവ്. എന്നാല്‍ ഇവരുടെ പ്രശ്‌നങ്ങൾ ഇത്തരത്തിലെന്തെങ്കിലും സംഭവങ്ങളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല. അത് ഇന്നോ ഇന്നലെയോ തുടങ്ങിയതുമല്ല. ഇത്തരം അവഗണനകള്‍ക്കും ക്രൂരതകള്‍ക്കും വലിയൊരു ചരിത്രമുണ്ട്. നമ്മുടെ…
പുതിയ വിദ്യാഭ്യാസ നയവും സാമൂഹിക നീതിയുടെ ചോദ്യങ്ങളും
സ്വകാര്യ കുത്തകകൾക്ക് ഉന്നതവിദ്യാഭ്യാസ മേഖലയിൽ നിക്ഷേപിക്കുവാനും വാണിജ്യവത്കരണത്തിനും പുതിയ ദേശീയ വിദ്യാഭ്യാസ നയം കൂടുതൽ സഹായകമാവുന്നു. ദേശീയ വിദ്യാഭ്യാസ നയത്തിൽ മാറ്റങ്ങൾ വരുത്തി കേന്ദ്രസർക്കാർ. ഭരണഘടനയുടെ സാമൂഹിക നീതി ഉറപ്പാക്കുന്ന തത്വങ്ങളെ അട്ടിമറിക്കുന്ന തീരുമാനമെന്ന് വിമർശനങ്ങൾ. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന് (New Education Policy) കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. 34 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേന്ദ്ര വിദ്യാഭ്യാസ നയത്തില്‍ നിര്‍ണ്ണായകമായ മാറ്റങ്ങള്‍ കൊണ്ടുവരുന്നത്. കേന്ദ്ര മാനവ വിഭവശേഷി വകുപ്പിന്റെ പേര് മാറ്റുന്നത് മുതല്‍ എം.ഫില്‍ പഠനം…
‌മുസ്‌ലിംവിരുദ്ധ കലാപങ്ങളുടെ ചരിത്രവും സംഘപരിവാര്‍ ആസൂത്രണങ്ങളും
ഇന്ത്യയിലെ ഏറ്റവും വലിയ മതന്യൂനപക്ഷമായിരിക്കുമ്പോഴും ഇന്ത്യയിലെ മുസ്‌ലിംകൾ കാലങ്ങളായി അനുഭവിച്ചു വരുന്ന ശക്തമായ അരക്ഷിതാവസ്ഥ നിലനിര്‍ത്തുന്നതില്‍‍ അവരെ ലക്ഷ്യം വെച്ചുകൊണ്ട് ഇടക്കിടെ സൃഷ്‌ടിക്കപ്പെടുന്ന കലാപങ്ങള്‍ക്കും അക്രമങ്ങള്‍ക്കും വലിയ പങ്കുണ്ട്. കോളനിയാനന്തര ഇന്ത്യയിലെ കലാപങ്ങളുടെ ചരിത്രം പരിശോധിച്ചാല്‍ ഇത് വ്യക്തമാക്കുന്ന ഒരുപാട് കലാപ ചരിത്രങ്ങള്‍ നമുക്കു കാണാന്‍ കഴിയും. പൊതുവെ ഭരണകൂടത്തിനെതിരെയോ പോലീസിനെതിരെയോ നടക്കുന്ന ജനമുന്നേറ്റങ്ങളെയാണ് കലാപങ്ങള്‍ എന്ന് വിശേഷിപ്പിക്കാറുള്ളത്. എന്നാല്‍ ഇന്ത്യയില്‍ ഇത് സമുദായങ്ങളുമായി ബന്ധിപ്പിക്കപ്പെട്ടുകൊണ്ടാണ് പൊതുവെ വീക്ഷിക്കാറുള്ളത്. ചരിത്രകാരനായ ഗ്യാനേന്ദ്ര പാണ്ഡേ നീരിക്ഷിക്കുന്നതുപോലെ, അനേകമായ എന്നാല്‍…
ഭീമാ കൊറേഗാവ്; സാമൂഹ്യപ്രവര്‍ത്തകരും എഴുത്തുകാരും തടവില്‍
ഭീമാ കോറേഗാവ് യുദ്ധത്തിന്റെ 200ാം വാര്‍ഷികാചരണ ഭാഗമായി 2018 ജനുവരി ഒന്നിന് എല്‍ഗര്‍ പരിഷത്തിന്റെ പരിപാടിയില്‍ നടന്ന ആക്രമണങ്ങള്‍ക്കു പിന്നില്‍ ഇവരെന്നും മാവോയിസ്റ്റുകളെ സഹായിച്ചിരുന്നുവെന്നും പോലീസിന്റെ വ്യാജ ആരോപണം. പൂനെയിലെ ഭീമ കൊറേഗാവ് അക്രമ‌ സംഭവങ്ങളില്‍ പങ്കുണ്ടെന്ന വ്യാജ കേസില്‍ അറസ്റ്റുചെയ്യപ്പെട്ട് ജയിലിലടച്ച പൊതുപ്രവര്‍ത്തകരുടെയും എഴുത്തുകാരുടെയും മോചനത്തിനായി ഇന്ത്യയിലും രാജ്യാന്തര തലത്തിലും പ്രതിഷേധം ശക്തമാവുന്നു.  ഭീമാ കൊറേഗാവ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് ജയിലിലടക്കപ്പെട്ട കവിയും ആക്റ്റിവിസ്റ്റുമായ വരവര റാവുവിന്റെ ആരോഗ്യസ്ഥിതി ഗുരുതരം. കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ മറവിരോഗവും ബാധിച്ചു.…
ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തലപ്പത്ത് വിവേചനമോ?
കേരളത്തിലെ സർവകലാശാലകളിലെ വൈസ് ചാൻസലർ, പ്രോ-വൈസ് ചാൻസലർ തസ്തികകൾ ഉൾപ്പെടുന്ന സ്റ്റാറ്റ്യൂട്ടറി പദവികളിൽ ഒ.ബി.സി-ദലിത് വിഭാഗങ്ങളോട് വിവേചനം. ഈ പദവികളിൽ ഭൂരിഭാഗവും രാഷ്ട്രീയ നിയമനമായിട്ടും സവർണ വിഭാഗങ്ങൾക്ക് മാത്രമാണ് പരിഗണന നൽകുന്നത്‌. സര്‍വകലാശാലകളിലെ അറുപതില്‍പരം സ്റ്റാറ്റ്യൂട്ടറി പദവികളിലെ മുസ്‌ലിം പ്രാതിനിധ്യം ഇല്ലാതാവുന്നു. രജിസ്ട്രാര്‍, പരീക്ഷാ കണ്‍ട്രോളര്‍ എന്നീ തസ്തികകള്‍ ഉള്‍പ്പെടുന്ന സ്റ്റാറ്റ്യൂട്ടറി പദവികളിലും മുസ്‌ലിം/ദലിത്/ഈഴവ പ്രാതിനിധ്യം നാമമാത്രം. കല്‍പിത സര്‍വകലാശാലകളിലടക്കം അറുപതില്‍പരം സ്റ്റാറ്റ്യൂട്ടറി പദവികളിലെ നിയമനങ്ങളിലാണ്  പിന്നാക്കവിഭാഗങ്ങള്‍ വിവേചനം നേരിടുന്നത്. പദവികളില്‍ നിയമിക്കപ്പെടുന്നത് ഭൂരിഭാഗവും സവര്‍ണ വിഭാഗങ്ങളില്‍…
കാവി കലർന്ന് പാഠപുസ്‌തകങ്ങൾ
ആർ.എസ്.എസ് താൽപ്പര്യങ്ങൾക്കായി പാഠപുസ്തകങ്ങളിൽ മാറ്റിയെഴുതലും വെട്ടിമാറ്റലും തുടരുന്നു. 2014ന് ശേഷം 1334 മാറ്റങ്ങൾ വരുത്തി എൻ.സി.ഇ.ആർ.ടി. കോവിഡ് കാലത്ത് സിലബസിന്റെ 30 ശതമാനം ലഘൂകരിക്കാനുള്ള തീരുമാനത്തിന്റെ മറവിൽ സി.ബി.എസ്.ഇ നീക്കം ചെയ്തത് വൈവിധ്യവും ജനാധിപത്യവും കൈകാര്യം ചെയ്യുന്ന പാഠഭാഗങ്ങൾ. നീക്കം ചെയ്ത ഭാഗങ്ങളിൽ ജനകീയ മുന്നേറ്റങ്ങളെ കുറിച്ചുള്ള അധ്യായങ്ങളും ഫെഡറലിസവും പ്രദേശിക സര്‍ക്കാരുകളുമായി ബന്ധപ്പെട്ട പാഠഭാഗങ്ങളും. 2014നു ശേഷം പാഠപുസ്തകങ്ങളില്‍ 1334 മാറ്റങ്ങള്‍ വരുത്തി എന്‍.സി.ഇ.ആര്‍.ടി. 2014 ആഗസ്റ്റില്‍ ആര്‍.എസ്.എസ് വിദ്യാഭ്യാസത്തെ ഭാരതീയവത്ക്കരിക്കാന്‍ ഭാരതീയ ശിക്ഷ നീതി…
ഓണ്‍ലൈന്‍ പഠനം എങ്ങനെ സാധ്യമാവും?
കോവിഡ്-19 മൂലമുള്ള വിദ്യാഭ്യാസ മേഖലയിലെ സ്തംഭനം ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ പ്രോത്സാഹിപ്പിക്കുമ്പോള്‍ രാജ്യത്ത് അതിനുള്ള അടിസ്ഥാന സാങ്കേതിക സൗകര്യങ്ങള്‍ എത്രത്തോളമുണ്ട്? ഇന്ത്യയിലെ 86% വിദ്യാര്‍ഥികളും ഒരു രീതിയിലുമുള്ള ഓണ്‍ലൈന്‍ ക്ലാസുകളിലും പങ്കെടുക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഓണ്‍ലൈന്‍ പഠനങ്ങള്‍ മാത്രം ബദലാവുന്നതിന്റെ നീതി ചോദ്യം ചെയ്യപ്പെടുന്നു. ഗ്രാമീണ മേഖലയില്‍ 4.4 ശതമാനവും ആദിവാസി മേഖലയിൽ 7.8 ശതമാനവും മാത്രമാണ് കമ്പ്യൂട്ടര്‍-മൊബൈല്‍ ഫോണ്‍ സംവിധാനങ്ങൾ നിലവിലുള്ളത്. കണക്കുകൾ പ്രകാരം ഇന്ത്യയിൽ ഏറ്റവുമധികം ഇന്റർനെറ്റ് ഉപയോഗമുള്ള ഡൽഹിയിൽ പോലും 69…

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.