Skip to content Skip to sidebar Skip to footer
കത്തോലിക്കാ സഭയിലെ ലൈംഗിക പീഢനങ്ങൾ
1950നും 2020 നും ഇടയിൽ ഫ്രാൻ‌സിൽ കത്തോലിക്കാ സഭയിലെ വൈദികർ നടത്തിയ ലൈംഗികാതിക്രമങ്ങൾക്ക് ഇരയായത് 2,16,000 കുട്ടികളാണ്. ഇതേ കാലയളവിൽ തന്നെ ഓസ്‌ട്രേലിയയിൽ ഏഴ് ശതമാനത്തോളം കത്തോലിക്കാ പുരോഹിതർ പള്ളികളിൽ കുട്ടികൾക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയിട്ടുണ്ട്. കഴിഞ്ഞ മുപ്പത് വർഷങ്ങളിൽ കത്തോലിക്കാസഭയിലെ കുട്ടികൾക്ക് നേരെ നടക്കുന്ന ലൈംഗിക പീഡനത്തിൻ്റെ ഞെട്ടിക്കുന്ന കണക്കുകൾ എ.ഫ്.ബി എന്ന വാർത്ത ഏജൻസി പുറത്തു വിട്ടത് കഴിഞ്ഞ ദിവസമാണ്. നാല് വ്യത്യസ്ത രാജ്യങ്ങളിലെ കത്തോലിക്കാസഭയുടെ കണക്കുകളാണ് സംഘം പുറത്തുവിട്ടത്. 1950നും…
സൈബർ കുറ്റങ്ങൾ വർധിക്കുകയാണോ?
സൈബർ കുറ്റകൃത്യങ്ങളിൽ മുൻ വർഷത്തെക്കാൾ 11.8% വർധനവ്. 2020ൽ റിപ്പോർട്ട് ചെയ്യപ്പെട്ടത് 50,035ൾ. സമൂഹമാധ്യമങ്ങളിലെ വ്യാജ പ്രചരണങ്ങളുടെ പേരിൽ 574 കേസുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. 2020ൽ റജിസ്റ്റർ ചെയ്ത 60.2% സൈബർ കേസുകളും തട്ടിപ്പുകളുടെ പേരിലുള്ളതാണ്. 6.6% (3,292) കേസുകൾ ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ടതും, 4.9% (2,440) കേസുകൾ മോഷണവുമായി ബന്ധപ്പെട്ടതുമാണ്. 50,035 സൈബർ കുറ്റകൃത്യങ്ങളാണ് 2020ൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. മുൻ വർഷത്തെക്കാൾ 11.8% മാണ് വർധനവ്. സമൂഹമാധ്യമങ്ങളിലെ വ്യാജ പ്രചരണങ്ങളുടെ പേരിൽ 574 കേസുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. നാഷ്ണൽ…
ഒന്നാം സ്ഥാനത്ത് ഗുജറാത്ത് രണ്ടാമത് കേരളം!
2020ലെ കണക്കുകൾ പ്രകാരം ഗുജറാത്താണ് കുറ്റകൃത്യങ്ങളിൽ ഒന്നാം സ്ഥാനത്ത്. കേരളവും തമിഴ്നാടും യഥാക്രമം രണ്ടും മൂന്നും സ്ഥാനത്ത് നിൽക്കുന്നു. കുറ്റകൃത്യ നിരക്കിൽ ഗുജറാത്ത് 97.10%വും കേരളം 94.90%വും തമിഴ്നാട് 91.70% ഉം രേഖപ്പെടുത്തുന്നു. നാഷ്ണൽ ക്രൈം റെക്കോർഡ് ബ്യൂറോയാണ് കണക്കുകൾ പുറത്തുവിട്ടത്. നാഷ്ണൽ ക്രൈം റെക്കോർഡ് ബ്യൂറോ പുറത്തുവിട്ട 2020ലെ കണക്കുകൾ പ്രകാരം കുറ്റകൃത്യങ്ങളിൽ ഗുജറാത്ത് ഒന്നാം സ്ഥാനത്താണ്. കേരളവും തമിഴ്നാടും യഥാക്രമം രണ്ടും മൂന്നും സ്ഥാനത്ത് നിൽക്കുന്നു. കുറ്റകൃത്യ നിരക്കിൽ ഗുജറാത്ത് 97.10%വും കേരളം 94.90%വും…
വർധിക്കുന്നത് ആരുടെ ജനസംഖ്യയാണ്?
1992 ൽ മുസ്‌ലിം സ്ത്രീകൾക്ക് ശരാശരി 4.4 മക്കൾ ഉണ്ടായിരുന്നു. എന്നാൽ 2015 ആയപ്പോഴേക്കും അത് 2.6 ആയി കുറഞ്ഞു. 2001ൽ മുസ്‌ലിം ജനസംഖ്യ 29.5% ആയിരുന്നത് 2011ൽ 24.6% ആയി കുറഞ്ഞു. 10 വർഷത്തിനിടെ മുസ്‌ലിം ജനസംഖ്യയിൽ 4.9% കുറവ് രേഖപെടുത്തുന്നു.   ജസംഖ്യാ വിഷയത്തിൽ പലതരം കള്ള പ്രചാരണങ്ങൾ സംഘ് പരിവാർ നടത്താറുണ്ട്. യാതൊരു അടിസ്ഥാനവുമില്ലാത്ത നുണകളാണവ! 'ഹിന്ദുക്കൾ അപകടത്തിലാണ്, 2050 ആകുമ്പോഴേക്കും മുസ്‌ലിം ജനസംഖ്യ ഹിന്ദു ജനസംഖ്യയെ മറികടക്കും, ഹിന്ദുക്കളെ നിർബന്ധിത പരിവർത്തനത്തിന് വിധേയമാക്കുന്നു,…
സിവിൽ സർവീസും മുസ്ലിം പ്രാതിനിധ്യവും
ഈ വർഷം സിവിൽ സർവീസ് യോഗ്യത നേടിയ മൊത്തം 761 ഉദ്യോഗാര്‍ഥികളില്‍, 4.07 ശതമാനം മാത്രമാണ് മുസ്‌ലിംകൾ. 2018ൽ 27 മുസ്ലിംകൾ അന്തിമ പട്ടികയിൽ എത്തിയപ്പോൾ, 2019ൽ ഇത് 42 പേരായി വർധിക്കുകയുണ്ടായി. എന്നാൽ, ഇത്തവണ സിവിൽ സർവീസ് പ്രാതിനിധ്യം 31പേരിലേക്ക് കുറയുകയാണ് ചെയ്തത്. ഇന്ത്യയിലെ രണ്ടാമത്തെ വലിയ മത വിഭാഗമാണ് മുസ്ലിം സമൂഹം. രാജ്യത്തെ ആകെ ജനസംഖ്യയുടെ 14.2%, ഏകദേശം 172. 2 ദശലക്ഷം പേര്‍ മുസ്‌ലിംകളാണെന്ന് 2011ലെ സെന്‍സസ് കണക്കുകള്‍ പറയുന്നു. 2021ലെ പുതിയ…
ബീഹാറിലെ മുസ്ലിം പള്ളി പരിപാലിക്കുന്നത് ഹിന്ദു സഹോദരങ്ങൾ
മറ്റൊരു മതത്തിൻ്റെ ചിഹ്നങ്ങളെ ആദരിക്കാനും സമുദായ സൗഹാർദ്ദം നിലനിർത്താനും ബീഹാറിലെ ഒരു ഗ്രാമവാസികൾ കാണിക്കുന്ന താൽപര്യം വർഗീയത ധ്രുവീകരണത്തിൻ്റെ വർത്തമാനകാലത്തും നമുക്ക്ന ല്ല നാളെയെക്കുറിച്ച് പ്രതീക്ഷ നൽകുന്നു. ബീഹാറിലെ മാഡി പള്ളിയിലാണ് മനോഹരമായ ഈ കാഴ്ച്ച കാണാൻ സാധിക്കുക. ബീഹാറിലെ ഈ ഗ്രാമത്തിൽ മുസ്‌ലിംകൾ ആരുമില്ലാതിരുന്നിട്ടും അവിടുത്തെ പള്ളിയിൽ ഇന്നും അഞ്ച് നേരവും ബാങ്ക് മുഴങ്ങുന്നുണ്ട്. അത്‌ സംരക്ഷിക്കുന്നതാകട്ടെ അവിടത്തെ ഹിന്ദു സഹോദരങ്ങളും. 1981ൽ നടന്ന സാമുദായിക ലഹളകളെത്തുടർന്നായിരുന്നു ബിഹാറിലെ മാഡി ഗ്രാമത്തിൽനിന്ന് അവസാനത്തെ മുസ്‍ലിം കുടുംബവും…
ഇത് ദുരന്തത്തിലേക്ക്
ക്രിസ്ത്യാനികള്‍ക്കും മുസ്ലിംകള്‍ക്കുമിടയില്‍ ചില പൊതു പാരമ്പര്യമുണ്ട്. മാര്‍പാപ്പ രണ്ടാം കുരിശുയുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ എഴുതിയ ഒരു വിശ്വലേഖനത്തിന്‍റെ തലക്കെട്ട് എല്ലാവരും സഹോദരര്‍ എന്നാണ്. അതാണ് ക്രൈസ്തവരുടെ പ്രബോധനം. അത് കേട്ടിട്ട് കേള്‍ക്കാത്തപോലെ പെരുമാറുന്നവര്‍ ഉണ്ടാകുന്നുവെന്നാണ് നമ്മുടെ കാലഘട്ടത്തിന്‍റെ ദുരന്തം. നാസി ഭരണകാലത്ത് ഹിറ്റ്‌ലറാണ് നല്ലതെന്ന് കരുതിയ പുരോഹിതന്മാര്‍ കത്തോലിക്കാ സഭയിൽ ഉണ്ടായിരുന്നു. അതേ അപകടങ്ങള്‍ നമ്മുടെ നാട്ടിലും ഉണ്ടാകാം. സ്വാര്‍ഥമായ ലക്ഷ്യങ്ങള്‍ നേടാന്‍ ചിലരുമായി കൂട്ടുചേരുന്നതാണ് ഇതിന് കാരണം. ഇത് ദുരന്തങ്ങളിലേക്ക് നയിക്കും. സാധാരണ ജനങ്ങള്‍ സുബോധമുള്ളവരാവുക, നന്മയും…
മുസ്ലിംകളെ സഭ ആദരവോടെ കാണുന്നു
മുസ്‍ലിംകളെ സഭ ആദരവോടെയാണ് കാണുന്നത്. അവർ യേശുവിനെ ദൈവമായി അംഗീകരിക്കുന്നില്ലെങ്കിലും പ്രവാചകനായി ആദരിക്കുന്നു. കന്യാമർയത്തെ ആദരിക്കുന്നു. ഉയർത്തെഴുന്നേൽപ്പിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നു രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ പ്രസ്താവനയിൽ നിന്ന് " മുസ്‍ലിംകളെയും സഭ ആദരവോടെ കാണുന്നു. കാരുണ്യവാനും സർവ ശക്തനുമായ, ആകാശഭൂമികളുടെ സ്രഷ്ടാവായ, മനുഷ്യനോട് സംസാരിച്ച ഏകദൈവത്തെ ആരാധിക്കുന്നു. അബ്രഹാമിനെ പോലെ ദൈവത്തിന് സമ്പൂർണമായി സമർപ്പിക്കാൻ അവർ കഠിനമായി പ്രയത്നിക്കുന്നു. അവർ യേശുവിനെ ദൈവമായി അംഗീകരിക്കുന്നില്ലെങ്കിലും പ്രവാചകനായി ആദരിക്കുന്നു. കന്യാമർയത്തെ ആദരിക്കുന്നു. ഉയർത്തെഴുന്നേൽപ്പിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നു. ധാർമിക ജീവിതത്തെ…
നമുക്ക് യേശുവിൻ്റെ മനസ്സുണ്ടോ?
സ്നേഹമുള്ളവരേ, ഇന്നത്തെ കാലത്ത് ദൈവം ചോദിക്കുന്ന ഒരു ചോദ്യമാണിത്. എല്ലാം ഉൾകൊള്ളുന്ന വലിയ മനസ്സ് ദൈവത്തിന് ഉണ്ടാകുമ്പോൾ, ദൈവത്തിന്റ ശിഷ്യരെന്ന് അവകാശപ്പെടുന്ന നമുക്ക് എന്തുകൊണ്ടാണ് ചെറിയൊരു വിഭാഗത്തിന്റ ചിന്തയെ ഉൾകൊള്ളാൻ കഴിയാത്തത്? ഇവിടെ പലപ്പോഴും വിളയോടുള്ള സ്നേഹത്തേക്കാൾ കളയോടുള്ള അസഹിഷ്ണുതയാണ് മുഴങ്ങിക്കൊണ്ടിരിക്കുന്നത്. "കർഷകനല്ലേ മാഡം ഒന്ന് കളപറിക്കാൻ ഇറങ്ങിയതാണ്" ലൂസിഫർ സിനിമയിലെ സ്റ്റീഫൻ നെടുമ്പള്ളിയായ മോഹൻലാലിന്റ വാക്കാണിത്. ഈ ഡയലോഗ് പറയുമ്പോൾ അദ്ദേഹത്തിന്റ ഷർട്ടിൽ മൊത്തം ചോര പുരണ്ടിട്ടുണ്ട് എന്ന് നമുക്ക് കാണാം. എന്നാൽ, ഈ കളപറിക്കൽ…
മദ്യപാനത്തിൽ ആരാണ് മുന്നിൽ?
മദ്യപാനത്തിൽ മുന്നിൽ നിൽക്കുന്നത് ഏത് മതവിഭാഗമാണ്? ബാർ മുതലാളിമാർ ഏറ്റവും കൂടുതൽ ഏത് മതസമുദായത്തിൽപെട്ടവരാണ്? കഞ്ചാവ് കൃഷിയും മറ്റും നിയമപാലകർ പിടികൂടി നശിപ്പിച്ചിട്ടുണ്ടെങ്കിൽ, അതെല്ലാം ആരുടെ ഉടമസ്ഥതയിലുള്ളതാണ്? മദ്യവും മറ്റ് ലഹരിയും മതപരമായി നിരോധിക്കാത് എതൊക്കെ സമുദായങ്ങളിലാണ്? തുടങ്ങിയ ചോദ്യങ്ങൾ ഇപ്പോൾ വ്യാപകമായി ഉയർന്നുകൊണ്ടിരിക്കുകയാണ്. നാർക്കോടിക് ജിഹാദ്' എന്ന തലക്കെട്ടിൽ പാലാ ബിഷപ്പ് തുടങ്ങിവെച്ച വിദ്വേഷ പ്രചാരണമാണ് ഇപ്പോൾ ഇത്തരം ചോദ്യങ്ങൾക്ക് പശ്ചാത്തലമായി മാറിയിട്ടുള്ളത്. കേരളത്തിൽ മദ്യോപഭോഗം ഏറ്റവും കൂടുതലുള്ള മതവിഭാഗം ക്രിസ്ത്യാനികളാണ് എന്ന പഴയ കണക്കും…
2020ൽ 506 മതം മാറ്റങ്ങൾ!
ക്രൈസ്തവ സഭകൾ ഇന്ത്യയിൽ നടത്തുന്ന മതപരിവർത്തനങ്ങൾ, അതിനുവേണ്ടി പ്രവർത്തിക്കുന്ന ക്രിസ്ത്യൻ മിഷണറി സംഘങ്ങൾ, അവർ ചെലവഴിക്കുന്ന പണം, അവരിലൂടെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യുന്നവരുടെ എണ്ണം തുടങ്ങിയവ പരിശോധിക്കപ്പെടേണ്ടതുണ്ട്. ഇതു സംബന്ധിച്ച് ക്രൈസ്തവ സഭകൾ സ്വയം തന്നെ ഒരു ധവളപത്രം പ്രസിദ്ധീകരിക്കുന്നത് നന്നായിരിക്കും. 2020ൽ കേരളത്തിൽ റജിസ്റ്റർ ചെയ്ത മതം മാറ്റത്തിൻ്റെ വിശദമായ കണക്കുകൾ അറിയാൻ ഈ ലേഖനം വായിക്കുക.... മത പരിവർത്തനത്തെക്കുറിച്ച് സംഘ് പരിവാറും ചില ക്രൈസ്തവ സഭകളും നടത്തുന്നത് കള്ളപ്രചാരണങ്ങൾ ആണെന്ന് കണക്കുകൾ പറയുന്നു. തങ്ങൾ…
ഇത് ന്യൂനപക്ഷങ്ങളെ തമ്മിലടിപ്പിക്കാനുള്ള തന്ത്രമാണ്!
ജിഹാദ് എന്ന വാക്ക് അറബിയാണ്, വേണ്ടരീതിയിൽ ഉപയോഗിച്ചാൽ സ്വയംശുദ്ധീകരണം എന്നാണത് അർത്ഥമാക്കുന്നത്. ആ വാക്കിനെ തീവ്രവാദവുമായി ബന്ധപ്പെടുത്തി യാതൊരു തെളിവുകളുമില്ലാതെ അവതരിപ്പിക്കുന്നത് ശരിയല്ല. സഭയുടെ നേതൃത്വത്തിലുള്ള ഒരാൾ ഒരു കാര്യം പറയുമ്പോൾ അതിന് വലിയ സ്വീകാര്യത കിട്ടും. പക്ഷേ, തെളിവുകളില്ലാതെ പറയരുത്. ഒരിക്കലും ഉപയോഗിച്ചുകൂടാത്ത ഒരു വാക്കാണ് അത്.  കേരളത്തിന്റെ പശ്ചാലത്തിൽ ന്യൂനപക്ഷ സമൂഹങ്ങളെ അവഗണിച്ചുകൊണ്ട് സവർണ്ണ ഹിന്ദുത്വ അജണ്ട നടപ്പിലാക്കുക എളുപ്പമല്ല, അതിനുള്ള വഴി ന്യൂനപക്ഷങ്ങളെ തമ്മിലടിപ്പിക്കുകയാണ്. ആരെയാണോ ഉപദ്രവിക്കേണ്ടത് അവരെത്തന്നെ ഉപയോഗപ്പെടുത്തിയാണ് ഹിന്ദുത്വ അജണ്ട…
കേരള പോലീസിലെ കാവിപ്പൊട്ടുകൾ!
കഴിഞ്ഞ ഏതാനും വർഷങ്ങളിലെ കേരള പോലീസിൻറെ നീക്കങ്ങളെയും നടപടികളെയും ഇടപെടലുകളെയും സൂക്ഷ്മമായി പരിശോധിച്ചാൽ ഇന്ത്യയിൽ സംഘപരിവാർ സൃഷ്ടിച്ചെടുത്ത ന്യൂനപക്ഷ വിദ്വേഷമടക്കമുള്ള പൊതുബോധത്തിലേക്ക് പോലീസ് വഴുതിവീണിരിക്കുന്നത് എങ്ങനെയെന്ന് കൃത്യമായി മനസ്സിലാക്കാം. പോലീസ് നയങ്ങളിലെ ഇരട്ട നീതി പ്രകടമാക്കുന്ന എത്രയോ സംഭവങ്ങൾ ഇക്കാലങ്ങളിൽ അരങ്ങേറിയിരുന്നു. കേരളത്തിലെ മുൻ ഡി.ജി.പിമാരായ ടി.പി സെൻ കുമാർ, ജേക്കബ് തോമസ് എന്നിവർ അവരുടെ ഉള്ളിലെ ഹിന്ദുത്വ നിലപാടുകൾ പരസ്യമായി തുറന്നുപറഞ്ഞ് ബി.ജെ.പിയുടെ ഭാഗമാകുന്നതും ഇതിനിടയിൽ നാം കണ്ടു. കേരള പോലീസിൽ ആർ.എസ്.എസ് സംഘം പ്രവർത്തിക്കുന്നുണ്ടെന്ന്…
കോവിഡ് കാലം വീടില്ലാത്തവരുടെ ദുരിതങ്ങൾക്ക് അറുതിയുണ്ടാകുമോ?
ഭവനരഹിതരെ സഹായിക്കുന്നതിനായി ഗണ്യമായ അളവിൽ സർക്കാർ ഫണ്ടുകൾ വർധിപ്പിച്ചിട്ടുണ്ട്. എന്നാൽ, ഉദ്യോഗസ്ഥ തലങ്ങളിലെ കാലതാമസവും മറ്റനുബന്ധ പ്രശ്നങ്ങളും മൂലം അതിന്റെ 10% മുതൽ 15% വരെയുള്ള ഫണ്ടുകൾ മാത്രമാണ് അർഹരിലേക്ക് എത്തിച്ചേരുന്നത്. അതിസമ്പന്നരല്ലാത്ത വീട്ടുടമകൾക്കു പോലും കോവിഡ് കാലത്ത് വാടക ലഭിക്കാത്തതുകൊണ്ടോ, വരുമാനം കുറയുന്നതുകൊണ്ടോ അവർക്കും അവരുടേതായ പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. കോവിഡ് കാലത്ത് ദരിദ്ര വിഭാഗങ്ങൾക്കും ഇടത്തരക്കാർക്കും പാർപ്പിട സൗകര്യത്തിന്റെ അഭാവം രൂക്ഷമായിരിക്കുന്നു. ദരിദ്ര രാജ്യങ്ങളിൽ ഈ പ്രശ്നം വളരെയധികം ഗുരുതരമാണ്. എന്നാൽ ചില വികസിത രാജ്യങ്ങളിലും…
അറുതിയുണ്ടാകുമോ ഭിന്നശേഷിക്കാർ നേരിടുന്ന ലൈംഗിക പീഡനങ്ങൾക്ക്?
2021 മേയിൽ പർവീൺ മൽഹോത്ര ഭിനശേഷിക്കാരുടെ വിഷയത്തിൽ ഒരു വിവരാവകാശ (ആർ.ടി.ഐ) അപേക്ഷ സമർപ്പിച്ചിരുന്നു. ബാലാവകാശ സംരക്ഷണ കമ്മീഷൻ (എൻ.സി.പി.സി.ആർ) അതിന് മറുപടി നൽകിയത്; "ഭിന്നശേഷിക്കാരായ കുട്ടികളുമായി ബന്ധപ്പെട്ട്, മൊത്തം 99 കേസുകളാണ് 2017 മുതൽ 2020 വരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്" എന്നാണ്. എന്നാൽ, കഴിഞ്ഞ നാല് വർഷത്തിനിടയിൽ വൈകല്യമുള്ള കുട്ടികളുമായി ബന്ധപ്പെട്ട് വെറും 99 കേസുകളുടെ മാത്രമാണെന്നത് വിശ്വസനീയമാണെന്ന് തോന്നുന്നില്ല. കാരണം എൻ.സി.പി.സി.ആറിന്റെ 2018-19ൽ നടന്ന വാർഷിക റിപ്പോർട്ടിൽ വൈകല്യമുള്ളവരും അല്ലാത്തവരുമായ എല്ലാ കുട്ടികളുടെയും അവകാശങ്ങൾ…
വിദ്വേഷ പ്രചാരകർ അനുഭവിക്കുക തന്നെ ചെയ്യും!
2014 മുതൽ മുസ്ലീം വിരുദ്ധ അക്രമങ്ങൾ കുത്തനെ ഉയർന്നതായിട്ടാണ് കണക്കുകൾ പറയുന്നത്.2019-ൽ, ഇന്ത്യയിൽ നടന്ന വിദ്വേഷാധിഷ്ടിത കുറ്റകൃത്യങ്ങളെ അടിസ്ഥാനമാക്കി ഒരു വെബ്സൈറ്റ് നടത്തിയ കണക്കെടുപ്പിൽ പറയുന്നത്, കഴിഞ്ഞ 10 വർഷത്തിനിടയിൽ ഇരകളായവരിൽ 90% ത്തിലധികവും മുസ്ലീങ്ങളാണ് എന്നാണ്. തന്റ പിതാവിനെ ഒരു സംഘം ആക്രമിച്ചപ്പോൾ ഭയന്നുവിറച്ച ഒരു മുസ്ലിം പെൺകുട്ടി തന്റെ പിതാവിനോട് ചേർന്നുനിൽക്കുന്ന ഒരു വീഡിയോ കഴിഞ്ഞ മാസം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഉത്തർപ്രദേശിലെ കാൺപൂരിൽ റിക്ഷ ഓടിക്കുന്ന 45 കാരനായ മുസ്ലിം ഡ്രൈവറെ ഒരു…
വിദ്വേഷ പ്രചാരണം വർഗീയ ധ്രുവീകരണം
രാജ്യത്തെ ഭൂരിഭാഗം ജനങ്ങളുടെയും ഭാവി ഇരുളടഞ്ഞതായിട്ടാണ് അനുഭവപ്പെടുന്നത്. വർഗീയ ധ്രുവീകരണം സൃഷ്ടിക്കാനും രാഷ്ട്രീയ താൽപര്യങ്ങൾ നേടാനും ദലിതരെയും ആദിവാസികളെയും ഉപയോഗിക്കുകയാണ്. തങ്ങളുടെ ലക്ഷ്യം നേടിക്കഴിഞ്ഞാൽ, മതഭ്രാന്തന്മാർ യാതൊരു ദയയുമില്ലാതെ അവരെ അവഗണിക്കുകയും ചെയ്യുന്നു. അടിച്ചമർത്തപ്പെടുന്ന എല്ലാ വിഭാഗങ്ങളും ഒത്തുചേർന്ന് പ്രക്ഷോഭം പ്രക്ഷോഭം സംഘടിപ്പിച്ചാൽ മാത്രമെ ഈ ദുരവസ്ഥയിൽ മാറ്റങ്ങൾ ഉണ്ടാക്കാനാകൂ. ന്യൂനപക്ഷങ്ങൾ, പ്രത്യേകിച്ച് മുസ്‍ലിംകൾ അക്രമിക്കപ്പെടുന്ന ഒന്നിലധികം വാർത്തകൾ എല്ലാദിവസവും നാം കേൾക്കാറുണ്ട്. ചെറുകിട കച്ചവടങ്ങൾ ചെയ്ത് ഉപജീവനമാർഗം കണ്ടെത്താൻ പോലും അവരെ അനുവദിക്കുന്നില്ല എന്നതാണ് പലയിടങ്ങളിലെയും…
ചരിത്ര സ്മാരകങ്ങളും കോർപ്പറേറ്റ് വൽക്കരിക്കുന്നു?
തിഷേധിച്ചവർക്ക് നേരെ റെജിനാൾഡ് ഡയറിന്റെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് സൈന്യം വെടിയുതിർക്കുകയും ആയിരത്തോളം പേർ കൊല്ലപ്പെടുകയും ചെയ്തു. ജീവൻ നഷ്ടപ്പെട്ടവരുടെ ഓർമക്കായാണ് അമൃതസറിൽ ഇങ്ങനെയൊരു സ്മാരകം നിർമിച്ചത്. അതിന്റ ചില ഭാഗങ്ങളാണ് ഇപ്പോൾ നവീകരിച്ചിരിക്കുന്നത്. നവീകരിച്ച ജാലിയൻവാലാബാഗ് സമുച്ചയം പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ശനിയാഴ്ച്ചയാണ് ഉൽഘാടനം ചെയ്തത്. അതിനുശേഷം നവീകരണത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ നവീകരണ പ്രവർത്തനത്തിനെതിരെ നിരവധി ആളുകളാണ് രംഗത്ത് വന്നിരിക്കുന്നത്. ഭീകരമായ ജാലിയൻ വാലാബാഗ് ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ…
ഇന്ത്യയിലെ കർഷക സ്ത്രീകളുടെ കണക്കും കഥകളും
രാജ്യത്ത് സ്ത്രീ കർഷകരുടെ എണ്ണം ക്രമാതീതമായി കുറയുന്നുവെന്നും അതേസമയം, സ്ത്രീ തൊഴിലാളികളുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുകയാണ് എന്നുമാണ് കണക്കുകൾ പറയുന്നത്. 2011ലെ സെൻസസ് പ്രകാരം ഇന്ത്യയിൽ 9.59 കോടി കർഷകരാണുള്ളത്. അതിൽ 7.39 കോടി പുരുഷന്മാരും 2.28 കോടി സ്ത്രീകളുമാണ്. 9.39 കോടി കർഷകരിൽ 8.61 കോടി തൊഴിലാളികളും രാജ്യത്തെ വയലുകളിൽ ജോലി ചെയ്യുന്നവരാണ്. അതിൽ തന്നെ 5.52 കോടി പുരുഷന്മാരും 3.09 കോടി സ്ത്രീകളുമാണ്. രാജ്യമെമ്പാടും കർഷക പ്രസ്ഥാനത്തെക്കുറിച്ച് ചർച്ച നടക്കുകയാണ്. കർഷക സമരത്തെ കുറിച്ച് പഠിക്കാൻ…
കാനഡയിൽ ഗൗരി ലങ്കേഷ് ദിനം
ഗൗരി ലങ്കേഷ് നിർവഹിച്ച മാധ്യമ പ്രവർത്തനത്തിന്റ ത്യാഗ സ്മരണകൾ അയവിറക്കാൻ വേണ്ടിയാണ്, കാനഡയിലെ ബർണബി നഗരം സെപ്റ്റംബർ അഞ്ചിന് ഗൗരി ലങ്കേഷ് ദിനമായി പ്രഖ്യാപിച്ചിരിക്കുന്നത്. മേയർ മൈക്ക് ഹർലിയാണ് ഈ ദിനാചരണ പ്രഖ്യാപനം നടത്തിയത്; "സത്യത്തിനും നീതിക്കും വേണ്ടി നിലകൊണ്ട ധീരയായ ഇന്ത്യൻ പത്രപ്രവർത്തക, അടിച്ചമർത്തലിനും മനുഷ്യാവകാശങ്ങൾക്കുമെതിരായ പോരാട്ടത്തിൽ ജീവൻ വെടിഞ്ഞു"എന്നാണ് മേയർ ഗൗരിലങ്കേഷിനെ വിശേഷിപ്പിച്ചത്. വർഗീയ ഫാഷിസ്റ്റുകൾ കൊലപ്പെടുത്തിയ ഇന്ത്യൻ പത്രപ്രവർത്തകയെ ആദരിക്കാൻ തീരുമാനിച്ച് കനേഡിയൻ മുനിസിപ്പാലിറ്റി. ധീരയായ മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിനെയാണ് സെപ്റ്റബർ അഞ്ചാം…

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.