Skip to content Skip to sidebar Skip to footer

Racism

‘മാർക്ക് ജിഹാദ്’ വംശവെറിയുടെ ഉദാഹരണം
പ്ലസ്ടു മാർക്കിൻ്റെ അടിസ്ഥാനത്തിലാണ് ഡൽഹി സർവകലാശാല വിദ്യാർത്ഥികൾക്ക് അഡ്മിഷൻ നൽകുന്നത്. മാർക്ക് കൂടുതലുള്ളവരാണ് റാങ്ക് ലിസ്റ്റിൽ മുകളിൽ വരാറുള്ളത്. ഈ വർഷം കേരളത്തിൽ പ്ലസ് ടു പരീക്ഷയിൽ 234 വിദ്യാർത്ഥികൾ 100% മാർക്ക് നേടിയിട്ടുണ്ട്. പരീക്ഷയിൽ ഏറ്റവും ഉയർന്ന ഗ്രേഡായ A+ന് മുകളിൽ മാർക്ക് വാങ്ങിയത് 18,510 വിദ്യാർത്ഥികളാണ്. ഇതിൽനിന്നെല്ലാം മനസിലാകുന്നത് കേരളത്തിലെ വിദ്യാർത്ഥികൾ പഠനത്തിൽ മുൻപന്തിയിലാണ് എന്നാണ്. വലതുപക്ഷ അധ്യാപക സംഘത്തിലെ അംഗവും നാഷ്ണൽ ഡെമോക്രാറ്റിക് ടീച്ചേഴ്സ് ഫ്രണ്ട് (എൻ.ഡി.ടി.എഫ്) മെമ്പറുമായ രാകേഷ് കുമാർ പാണ്ഡെ…
ഇത് ദുരന്തത്തിലേക്ക്
ക്രിസ്ത്യാനികള്‍ക്കും മുസ്ലിംകള്‍ക്കുമിടയില്‍ ചില പൊതു പാരമ്പര്യമുണ്ട്. മാര്‍പാപ്പ രണ്ടാം കുരിശുയുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ എഴുതിയ ഒരു വിശ്വലേഖനത്തിന്‍റെ തലക്കെട്ട് എല്ലാവരും സഹോദരര്‍ എന്നാണ്. അതാണ് ക്രൈസ്തവരുടെ പ്രബോധനം. അത് കേട്ടിട്ട് കേള്‍ക്കാത്തപോലെ പെരുമാറുന്നവര്‍ ഉണ്ടാകുന്നുവെന്നാണ് നമ്മുടെ കാലഘട്ടത്തിന്‍റെ ദുരന്തം. നാസി ഭരണകാലത്ത് ഹിറ്റ്‌ലറാണ് നല്ലതെന്ന് കരുതിയ പുരോഹിതന്മാര്‍ കത്തോലിക്കാ സഭയിൽ ഉണ്ടായിരുന്നു. അതേ അപകടങ്ങള്‍ നമ്മുടെ നാട്ടിലും ഉണ്ടാകാം. സ്വാര്‍ഥമായ ലക്ഷ്യങ്ങള്‍ നേടാന്‍ ചിലരുമായി കൂട്ടുചേരുന്നതാണ് ഇതിന് കാരണം. ഇത് ദുരന്തങ്ങളിലേക്ക് നയിക്കും. സാധാരണ ജനങ്ങള്‍ സുബോധമുള്ളവരാവുക, നന്മയും…
കേരള പോലീസിലെ കാവിപ്പൊട്ടുകൾ!
കഴിഞ്ഞ ഏതാനും വർഷങ്ങളിലെ കേരള പോലീസിൻറെ നീക്കങ്ങളെയും നടപടികളെയും ഇടപെടലുകളെയും സൂക്ഷ്മമായി പരിശോധിച്ചാൽ ഇന്ത്യയിൽ സംഘപരിവാർ സൃഷ്ടിച്ചെടുത്ത ന്യൂനപക്ഷ വിദ്വേഷമടക്കമുള്ള പൊതുബോധത്തിലേക്ക് പോലീസ് വഴുതിവീണിരിക്കുന്നത് എങ്ങനെയെന്ന് കൃത്യമായി മനസ്സിലാക്കാം. പോലീസ് നയങ്ങളിലെ ഇരട്ട നീതി പ്രകടമാക്കുന്ന എത്രയോ സംഭവങ്ങൾ ഇക്കാലങ്ങളിൽ അരങ്ങേറിയിരുന്നു. കേരളത്തിലെ മുൻ ഡി.ജി.പിമാരായ ടി.പി സെൻ കുമാർ, ജേക്കബ് തോമസ് എന്നിവർ അവരുടെ ഉള്ളിലെ ഹിന്ദുത്വ നിലപാടുകൾ പരസ്യമായി തുറന്നുപറഞ്ഞ് ബി.ജെ.പിയുടെ ഭാഗമാകുന്നതും ഇതിനിടയിൽ നാം കണ്ടു. കേരള പോലീസിൽ ആർ.എസ്.എസ് സംഘം പ്രവർത്തിക്കുന്നുണ്ടെന്ന്…
വിദ്വേഷ പ്രചാരകർ അനുഭവിക്കുക തന്നെ ചെയ്യും!
2014 മുതൽ മുസ്ലീം വിരുദ്ധ അക്രമങ്ങൾ കുത്തനെ ഉയർന്നതായിട്ടാണ് കണക്കുകൾ പറയുന്നത്.2019-ൽ, ഇന്ത്യയിൽ നടന്ന വിദ്വേഷാധിഷ്ടിത കുറ്റകൃത്യങ്ങളെ അടിസ്ഥാനമാക്കി ഒരു വെബ്സൈറ്റ് നടത്തിയ കണക്കെടുപ്പിൽ പറയുന്നത്, കഴിഞ്ഞ 10 വർഷത്തിനിടയിൽ ഇരകളായവരിൽ 90% ത്തിലധികവും മുസ്ലീങ്ങളാണ് എന്നാണ്. തന്റ പിതാവിനെ ഒരു സംഘം ആക്രമിച്ചപ്പോൾ ഭയന്നുവിറച്ച ഒരു മുസ്ലിം പെൺകുട്ടി തന്റെ പിതാവിനോട് ചേർന്നുനിൽക്കുന്ന ഒരു വീഡിയോ കഴിഞ്ഞ മാസം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഉത്തർപ്രദേശിലെ കാൺപൂരിൽ റിക്ഷ ഓടിക്കുന്ന 45 കാരനായ മുസ്ലിം ഡ്രൈവറെ ഒരു…
വിദ്വേഷ പ്രചാരണം വർഗീയ ധ്രുവീകരണം
രാജ്യത്തെ ഭൂരിഭാഗം ജനങ്ങളുടെയും ഭാവി ഇരുളടഞ്ഞതായിട്ടാണ് അനുഭവപ്പെടുന്നത്. വർഗീയ ധ്രുവീകരണം സൃഷ്ടിക്കാനും രാഷ്ട്രീയ താൽപര്യങ്ങൾ നേടാനും ദലിതരെയും ആദിവാസികളെയും ഉപയോഗിക്കുകയാണ്. തങ്ങളുടെ ലക്ഷ്യം നേടിക്കഴിഞ്ഞാൽ, മതഭ്രാന്തന്മാർ യാതൊരു ദയയുമില്ലാതെ അവരെ അവഗണിക്കുകയും ചെയ്യുന്നു. അടിച്ചമർത്തപ്പെടുന്ന എല്ലാ വിഭാഗങ്ങളും ഒത്തുചേർന്ന് പ്രക്ഷോഭം പ്രക്ഷോഭം സംഘടിപ്പിച്ചാൽ മാത്രമെ ഈ ദുരവസ്ഥയിൽ മാറ്റങ്ങൾ ഉണ്ടാക്കാനാകൂ. ന്യൂനപക്ഷങ്ങൾ, പ്രത്യേകിച്ച് മുസ്‍ലിംകൾ അക്രമിക്കപ്പെടുന്ന ഒന്നിലധികം വാർത്തകൾ എല്ലാദിവസവും നാം കേൾക്കാറുണ്ട്. ചെറുകിട കച്ചവടങ്ങൾ ചെയ്ത് ഉപജീവനമാർഗം കണ്ടെത്താൻ പോലും അവരെ അനുവദിക്കുന്നില്ല എന്നതാണ് പലയിടങ്ങളിലെയും…
ചരിത്ര സ്മാരകങ്ങളും കോർപ്പറേറ്റ് വൽക്കരിക്കുന്നു?
തിഷേധിച്ചവർക്ക് നേരെ റെജിനാൾഡ് ഡയറിന്റെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് സൈന്യം വെടിയുതിർക്കുകയും ആയിരത്തോളം പേർ കൊല്ലപ്പെടുകയും ചെയ്തു. ജീവൻ നഷ്ടപ്പെട്ടവരുടെ ഓർമക്കായാണ് അമൃതസറിൽ ഇങ്ങനെയൊരു സ്മാരകം നിർമിച്ചത്. അതിന്റ ചില ഭാഗങ്ങളാണ് ഇപ്പോൾ നവീകരിച്ചിരിക്കുന്നത്. നവീകരിച്ച ജാലിയൻവാലാബാഗ് സമുച്ചയം പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ശനിയാഴ്ച്ചയാണ് ഉൽഘാടനം ചെയ്തത്. അതിനുശേഷം നവീകരണത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ നവീകരണ പ്രവർത്തനത്തിനെതിരെ നിരവധി ആളുകളാണ് രംഗത്ത് വന്നിരിക്കുന്നത്. ഭീകരമായ ജാലിയൻ വാലാബാഗ് ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ…
കാനഡയിൽ ഗൗരി ലങ്കേഷ് ദിനം
ഗൗരി ലങ്കേഷ് നിർവഹിച്ച മാധ്യമ പ്രവർത്തനത്തിന്റ ത്യാഗ സ്മരണകൾ അയവിറക്കാൻ വേണ്ടിയാണ്, കാനഡയിലെ ബർണബി നഗരം സെപ്റ്റംബർ അഞ്ചിന് ഗൗരി ലങ്കേഷ് ദിനമായി പ്രഖ്യാപിച്ചിരിക്കുന്നത്. മേയർ മൈക്ക് ഹർലിയാണ് ഈ ദിനാചരണ പ്രഖ്യാപനം നടത്തിയത്; "സത്യത്തിനും നീതിക്കും വേണ്ടി നിലകൊണ്ട ധീരയായ ഇന്ത്യൻ പത്രപ്രവർത്തക, അടിച്ചമർത്തലിനും മനുഷ്യാവകാശങ്ങൾക്കുമെതിരായ പോരാട്ടത്തിൽ ജീവൻ വെടിഞ്ഞു"എന്നാണ് മേയർ ഗൗരിലങ്കേഷിനെ വിശേഷിപ്പിച്ചത്. വർഗീയ ഫാഷിസ്റ്റുകൾ കൊലപ്പെടുത്തിയ ഇന്ത്യൻ പത്രപ്രവർത്തകയെ ആദരിക്കാൻ തീരുമാനിച്ച് കനേഡിയൻ മുനിസിപ്പാലിറ്റി. ധീരയായ മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിനെയാണ് സെപ്റ്റബർ അഞ്ചാം…
ദളിത്‌ സ്ത്രീകൾക്ക് നീതിതേടി ഒരു വേദി
2021 ജൂലൈ 19 മുതൽ, 2021 ഓഗസ്റ്റ് 31 വരെ നടക്കുന്ന ഈ ക്യാമ്പയിന്റ ലക്ഷ്യം ദലിത് സ്ത്രീകളും പെൺകുട്ടികളും അവരുടെ ലിംഗം, ജാതി, വർഗം എന്നിവയുടെ പേരിൽ അനുഭവിക്കുന്ന കടുത്ത അതിക്രമങ്ങളും, പീഡനങ്ങളും പ്രതിരോധിക്കാൻ പൊതുജനങ്ങളെ ബോധവാന്മാരാക്കുക എന്നതാണ്. ഒരു ദലിത് സഹോദരനെ ലോറിയുടെ പുറകിൽ കെട്ടിവലിച്ച് കൊലപ്പെടുത്തിയ ക്രൂരത മാധ്യമങ്ങളിൽ നാം കണ്ടതേയുള്ളൂ. ദലിത്സമൂഹം നേരിടുന്ന പീഡനങ്ങൾക്ക് അറ്റമില്ലെന്നാണ് ഇത് തെളിയിക്കുന്നത്. ദലിത് സ്ത്രീകളുടെ ദുരിതങ്ങൾ ഈ ഗണത്തിൽ ഏറ്റവും ഗുരുതരമാണ്. ദളിത് ഹ്യുമൻ…
കപടമായ ഒത്തുതീർപ്പുകളല്ല സമൂഹ്യനീതിയാണ് പരിഹാരം
ന്യൂനപക്ഷ പട്ടിക ജാതി-വിഭാഗളെയും മറ്റു ദുർബല വിഭാഗങ്ങളെയും പറ്റി പഠിക്കാൻ കേന്ദ്ര ആഭ്യന്തരവകുപ്പ് രൂപീകരിച്ച ഡോ. ഗോപാൽ സിംഗ് കമ്മിറ്റി 1983 ജൂൺ 14ന് ഇന്ദിരാ ഗാന്ധി മന്ത്രി സഭയ്ക്ക് സമർപ്പിച്ച റിപ്പോർട്ടിലെ ആമുഖത്തിൽ ചെയർമാൻ ഇങ്ങനെ കുറിച്ചു : "ന്യൂനപക്ഷങ്ങളെ മുഖ്യധാരയുടെ ഫലപ്രദമായ ഭാഗമാക്കി മാറ്റണമെങ്കിൽ ഇപ്പോൾ അവരിൽ നിലനിൽക്കുന്ന വിവേചനമനുഭവിക്കുന്നുവെന്ന ബോധം, അതിന്റെ വേരും ശാഖയുമടക്കം പിഴുതുകളയണം. ഇതിനായി രണ്ട് കാര്യങ്ങൾ തികച്ചും അനിവാര്യമാണ്. ബാങ്കുകളുടെയും മറ്റു പൊതുമേഖലാ സ്ഥാപനങ്ങളുടെയും ഭരണ സമിതികളിലെന്ന പോലെ…
യു.എ.പി.എ കശ്മീരിലെ പെൺജീവിതങ്ങൾ തകർക്കുന്ന വിധം
കഴിഞ്ഞ രണ്ട് വർഷങ്ങളായി കശ്മീരിൽ യു.എ.പി.എ നിയമം വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. പ്രത്യേകിച്ചും ബി.ജെ.പി ജമ്മുകാശ്മീരിൻ്റെ പ്രത്യേക പദവി റദ്ദാക്കിയതിനു ശേഷമാണ് ഇത് കൂടുതൽ ഉപയോഗിക്കാൻ തുടങ്ങിയത്. 2019 മുതൽ യു‌.എ‌.പി‌.എ കേസുകളിലുണ്ടായിട്ടുള്ള വൻവർധനവ് അതിന്റെ വ്യാപകമായ ഉപയോഗത്തെക്കുറിച്ചും കടുത്ത പ്രത്യാഘാതത്തെക്കുറിച്ചും ആശങ്ക ഉയർത്തുന്നുണ്ട്. ഇന്ത്യൻ എക്സ്പ്രസിൻ്റെ റിപ്പോർട്ടനുസരിച്ച്, 2019 മുതൽ യു.എ.പി.എ പ്രകാരം കശ്മീരിൽ 2364 പേരെയാണ് പോലീസ് അറസ്റ്റുചെയ്തത്. ഇതിൽ പകുതിയോളം പേർ ഇപ്പോഴും ജയിലിലാണ്. കശ്മീറിലെ യു.എ.പി.യെ കേസുകളുടെ വർധനവിനെക്കുറിച്ച് ആമിർ അലി ഭട്ട്…
ലോകം എത്രകാലം മൂകസാക്ഷിയാകും? 
സ്വന്തം പിതാവിനെ രക്ഷപ്പെടുത്താന്‍ വേണ്ടി അഹ്മദിന്റെ കുഞ്ഞുമകള്‍ അലമുറയിട്ടുകരയുന്നത് അനേകം ഇന്ത്യക്കാരെപ്പോലെ എന്നെയും നിസ്സഹായവസ്ഥയിലാക്കിയ ദൃശ്യമാണ്. ഹിന്ദുത്വ ശക്തികള്‍ കൂടുതല്‍ അക്രമണോത്സുകമായും കരുത്തോടെയും വളര്‍ന്നുകൊണ്ടിരിക്കുന്നു. എണ്ണയിട്ടപോലെ പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിന്റെ പിആര്‍ പ്രചാരങ്ങളെ തകര്‍ക്കുന്ന സത്യങ്ങള്‍ വിളിച്ചു പറയുന്ന ആളുകള്‍ ചിത്രവധം ചെയ്യപ്പെടുകയാണ്. മനസ്സാക്ഷിയുള്ള പൗരന്മാര്‍ക്ക് ശ്വാസം മുട്ടുന്ന തരത്തിലാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ പോക്ക്. ലോകം ഒരു മൂകസാക്ഷിയായി എത്ര കാലം നിലകൊള്ളും? ആഗസ്റ്റ് 8: ബി.ജെ.പിയുടെ മുന്‍ വക്താവ് വിളിച്ചുകൂട്ടിയ റാലിയില്‍ തടിച്ചുകൂടിയ ജനക്കൂട്ടം മുസ്‌ലിം വംശഹത്യക്കു…
അഫ്​ഗാനിസ്​താന്‍; അമേരിക്ക തിരിച്ചറിയാനെടുത്ത ഇരുപത് വർഷങ്ങൾ
കാബൂളിന്റെ പതനം അനിവാര്യമായിരുന്നു. സാമ്രാജ്യത്വയുഗാനന്തര പടിഞ്ഞാറിന്റെ ഫാന്റസികള്‍ക്ക് അന്ത്യം കുറിക്കലായിരുന്നു അത്. എന്നാലും പടിഞ്ഞാറിന്റെ പ്രതികരണം അവരെ വിശ്വാസത്തിലെടുക്കാൻ യാചിക്കുന്നത് പോലെയായിരുന്നു. വിനാശകരമായൊരു പിഴവായോ, ഒരു ദുരന്തമായോ, അപമാനമായോ അങ്ങനെ ചേരുന്നതെന്തും ഇതിനെ വിളിക്കാം. സാമ്രാജ്യത്വം ഒരിടത്തു നിന്ന് പിന്‍വാങ്ങുന്നതോടെ അവിടെ ആഭ്യന്തര പ്രശ്നങ്ങള്‍ രൂക്ഷമാവുകയാണ് പതിവ്. ഇക്കുറി ഇരുപത് വര്‍ഷങ്ങള്‍ എടുത്തുവെങ്കിലും, പര്യവസാനം ഗതിവേഗത്തിലായിരുന്നു. അഫ്ഗാനിസ്താനിലെ അധിനിവേശം അമേരിക്കയെ സംബന്ധിച്ച് തീർത്തും അനാവശ്യമായിരുന്നു. ലിബിയയോ, ഇറാനോ പോലെ ഒരു 'തീവ്രവാദ രാഷ്ട്രം' ആയിരുന്നില്ല അഫ്ഗാനിസ്താന്‍. അമേരിക്കയോട്…
പിന്നാക്ക സംവരണത്തെ അട്ടിമറിക്കുന്ന മുന്നാക്ക തന്ത്രങ്ങൾ
ഇ.ഡബ്ല്യു.എസ് റിസർവ്വേഷനിലൂടെ ദലിത്-ഒ.ബി.സി വിഭാഗങ്ങളുടെ ക്വാട്ട കുറയില്ല എന്നത് ശുദ്ധ അസംബന്ധമാണ്. നേരത്തേ തന്നെ മെറിറ്റ് അട്ടിമറിക്കപ്പെട്ട് തങ്ങളുടെ സംവരണ ക്വാട്ട പോലും ബാക്ക് ലോഗിലുള്ള പിന്നാക്ക വിഭാഗങ്ങൾക്ക് ജനറൽ കാറ്റഗറിയിൽ കോംപിറ്റ് ചെയ്യാനുള്ള അവസരമാണ് നഷ്ടപ്പെടുന്നത്. പരമാവധി പത്തു ശതമാനം വരെ എന്നതിൻ്റെ ഏറ്റവും ഉയർന്ന അവസ്ഥയിൽ തന്നെയാണ് കേരളത്തിൽ ഇ.ഡബ്ല്യു.എസ് റിസർവ്വേഷൻ കൊണ്ടു വന്നത്. കേരളത്തിലെ മുന്നാക്കക്കാരുടെ പിന്നാക്കവസ്ഥ എത്രെയന്ന് ഒരു സർവ്വേയും കണക്കെടുപ്പും സർക്കാർ നടത്തിയിട്ടില്ല. പിന്നെങ്ങനെയാണ് പത്ത് ശതമാനം തന്നെയാണ് അവരുടെ…
നീതി ചോദിച്ചതാണ് ഞാൻ ചെയ്ത തെറ്റ്!
"സമാധാനത്തിനായി ജനങ്ങൾ ഒന്നിച്ചുനിൽക്കണമെന്ന് ആവശ്യപ്പെടുന്നതിനു പകരം, മുസ്‌ലിംകൾക്കതിരെ വിഷപ്രചാരണം നടത്തിയ ഹിന്ദുത്വവാദികളെ അറസ്റ്റ് ചെയ്യുകയല്ലേ വേണ്ടത്? മുസ്ലിംകൾക്ക് നീതി ലഭിക്കണം. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രതിഷേധമുയർത്താൻ ഞാൻ ആഹ്വാനം ചെയ്തപ്പോൾ പലരും പറഞ്ഞത് പ്രതിഷേധത്തിനായി ആരും വരില്ലെന്നായിരുന്നു. ആരെയാണ് ഇവർ ഭയക്കുന്നത്? കഴിഞ്ഞ എട്ട് വർഷത്തെ ബി.ജെ.പി ഭരണത്തിൽ, എണ്ണമറ്റ മുസ്ലിംകൾ വർഗീയ രാഷ്ട്രീയത്തിന്റെ ഇരകളായിട്ടുണ്ട്. അതുകൊണ്ടാണ് നിയമപരമായി എന്തെങ്കിലും ചെയ്യണമെന്ന് ഞാൻ തീരുമാനിച്ചത്. ബി.ജെ.പി നേതാവ് അശ്വിനി ഉപാധ്യായക്കും ഹിന്ദുത്വ പ്രവർത്തകൻ ഉത്തം ഉപാധ്യായക്കുമെതിരെ കേസ്…
വംശവെറിയുടെ പൈശാചികത തുടരുക തന്നെയാണ്
ഗാസിയാബാദ ദസ്ന ക്ഷേത്രത്തിലെ മുഖ്യ പുരോഹിതനായ യതി നരസിംഹാനന്ദ് സരസ്വതി ഒരു പൊതുപ്രസംഗത്തിൽ വംശീയമായ ചില പ്രസ്താവനകൾ നടത്തിയതിനു ശേഷമാണ് ഇത്തരത്തിലുള്ള പരിശോധനകൾക്ക് ഇവർ മുതിർന്നത്. മിക്ക ഇലക്ട്രീഷ്യൻമാരും കടയുടമകളും പ്ലംബർമാരും മുസ്‌ലിംകളാണെന്നും, അവർ ഹിന്ദു വീടുകളിൽ കയറിയാൽ, അത് ഹിന്ദു സ്ത്രീകൾക്ക് അപകടമാണെന്നും പറഞ്ഞാണ് അദ്ദേഹം പ്രസംഗം തുടങ്ങിയത്. മുസ്ലിം പുരുഷന്മാർ ഹിന്ദു സ്ത്രീകളുടെ കൈകളിൽ മെഹന്ദി ഇടുന്നത് അനുവദിക്കരുതെന്ന പ്രചാരണവുമായി തീവ്രവലതുപക്ഷ സംഘടനയിലെ ക്രാന്തി സേന രംഗത്തുവന്നിരിക്കുന്നു. ക്രാന്തി സേനയിലെ ചില അംഗങ്ങളാണ് മുസാഫർനഗറിലെ…
മുസ്ലിം പെണ്ണിന് വേണ്ടി കരയുന്നവരേ ‘ഓർമ്മയുണ്ടോ ഗുജറാത്തിലെയും കത്വയിലേയും മുസ്ലിം സ്ത്രീകളെ’
സുള്ളി ഡീൽസിലെ' എന്റെ ചിത്രം ആദ്യം കണ്ടപ്പോൾ, സംസാരിക്കാൻ എനിക്ക് വാക്കുകൾ കിട്ടാതായി. നീതിയെകുറിച്ചു എനിക്ക് പ്രതീക്ഷകൾ വളരെ കുറവായതിനാൽ മുന്നോട്ട് വരാനും പോലീസ് സ്റ്റേഷനിൽ പരാതി കൊടുക്കാനും മൂന്ന് ദിവസമെടുത്തു. സംഘപരിവാറിൻ്റെ സുളളി ഡീൽ ദുഷ്പ്രചാരണത്തിന് ഇരയായ നൂർ മഹ്‌വിഷ്, ഈ വംശീയ അധിക്ഷേപത്തിൻ്റെ പശ്ചാത്തലത്തിൽ, ഇന്ത്യയിലെ മുസ്ലിം സ്ത്രീ ജീവിതത്തെക്കുറിച്ച് എഴുതിയ ശ്രദ്ധേയമായ ലേഖനത്തിൻ്റെ ആദ്യഭാഗം പരമ്പരാഗത വിശ്വാസങ്ങൾക്കും സാംസ്കാരിക മൂല്യങ്ങൾക്കും പേരുകേട്ട രാജ്യമാണ് ഇന്ത്യ. വ്യത്യസ്തങ്ങളായ ഭാഷകളും നിറങ്ങളും പാരമ്പര്യങ്ങളും സംസ്കാരങ്ങളും വിശ്വാസങ്ങളും…
സംഘ്പരിവാർ ഇന്ത്യയിലെ മുസ്ലിം സ്ത്രീയുടെ ജീവിതം ഇങ്ങിനെയൊക്കെയാണ്!
ബിജെപി മഹിളാ മോർച്ച നേതാവായ സുനിത സിംഗ് ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ മുസ്‌ലിം സ്ത്രീകളെ കുറിച്ച് പറഞ്ഞത് ഇങ്ങനെയായിരുന്നു; "ഹിന്ദു സഹോദരങ്ങൾ പത്തു പേരടങ്ങുന്ന ഒരു സംഘം ഉണ്ടാക്കി മുസ്‌ലിം അമ്മമാരെയും സഹോദരിമാരെയും തെരുവുകളിൽ പരസ്യമായി ബലാത്സംഗം ചെയ്യുകയും  മറ്റുള്ളവർക്ക് കാണാനായി അവരെ ചന്തയുടെ മധ്യത്തിൽ തൂക്കിയിടുകയും ചെയ്യണം. ഇന്ത്യയെ സംരക്ഷിക്കാൻ ഇതേ മാർഗമുള്ളൂ".  സംഘപരിവാറിൻ്റെ സുളളി ഡീൽ ദുഷ്പ്രചാരണത്തിന് ഇരയായ നൂർ മഹ്‌വിഷ്, ഈ വംശീയ അധിക്ഷേപത്തിൻ്റെ പശ്ചാത്തലത്തിൽ, ഇന്ത്യയിലെ മുസ്ലിം സ്ത്രീ ജീവിതത്തെക്കുറിച്ച്…
‘ജനസംഖ്യാ ജിഹാദ്’ തടയണം; ദൽഹിയിൽ മുഴങ്ങിയ മുസ്ലിംവിരുദ്ധ വർഗീയ മുദ്രാവാക്യങ്ങളുടെ അപകടങ്ങൾ
പാർലമെൻ്റ് മന്ദിരത്തിൽ നിന്ന് ഏതാനും കിലോമീറ്റർ അകലെയുള്ള ജന്തർ മന്ദറിൽ, ഓഗസ്റ്റ് എട്ടാം തിയ്യതി, മുൻ ബി.ജെ.പി വക്താവ് അശ്വിനി ഉപാധ്യായയുടെ ആഹ്വാനത്തെത്തുടർന്ന് ഒത്തുകൂടിയ സംഘടനകളുടെയും അനുഭാവികളുടെയും പൊതുയോഗത്തിൽ പ്രകോപനപരമായ മുസ്‍ലിം വിരുദ്ധ മുദ്രാവാക്യങ്ങളാണ് മുഴങ്ങിയത്. പരിപാടിയുടെ സംഘാടകർക്ക് അഞ്ച് പ്രധാന ആവശ്യങ്ങളാണ് ഉണ്ടായിരുന്നത്. ജനസംഖ്യ നിയന്ത്രണം, ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കൽ, മതങ്ങളിൽ ഉടനീളം എല്ലാവർക്കും തുല്യ വിദ്യാഭ്യാസം, അനധികൃത കുടിയേറ്റത്തിനും പരിവർത്തനത്തിനും നിയന്ത്രണം എന്നിവ. ഇതിന്റ മറപിടിച്ചായിരുന്നു പ്രതിഷേധക്കാർ മുസ്ലീം വിരോധവും സമുദായ വിദ്വേഷവും…
ഇന്ത്യയിലെ തലമുറകളെ തകർക്കുന്ന ജാതി വിവേചനം  
"പോഷകാഹാരക്കുറവ്, ആവർത്തിച്ചുള്ള അണുബാധ, അപര്യാപ്തമായ മാനസിക സാമൂഹിക ഉത്തേജനം എന്നിവയാണ് കുട്ടികളുടെ വളർച്ച മുരടിപ്പിക്കുന്ന പ്രധാന കാരണം. ഇവയുടെ എല്ലാം മൂല കാരണം ദാരിദ്ര്യവുമാണ്. ജാതി വിവേചനം ഇന്ത്യയിലെ കുട്ടികളുടെ വികസനത്തെയും വളർച്ചയെയും വലിയ തോതിൽ ബാധിക്കുന്നുണ്ടന്ന റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ് സെന്റർ ഫോർ ഇക്കണോമിക് ഡാറ്റ ആന്റ് അനാലിസിസ് പുറത്ത് വിട്ടത്. ജാതി വിഭാഗങ്ങളെ തരം തിരിച്ച കുട്ടികളുടെ കണക്ക് പരിശോധിച്ചാൽ    പ്രായത്തിനനുസരിച്ചുള്ള വളർച്ചയില്ലായ്മ  കുട്ടികൾ നേരിടുന്നുവെന്നാണ് റിസേർച്ച് സെന്റെറിന്റ കണക്കുകൾ പറയുന്നത്. സവർണ്ണ…
ലവ് ജിഹാദ്: പ്രതികരണങ്ങൾ
കേരളത്തില്‍ ലവ് ജിഹാദ് നിലനില്‍ക്കുന്നുണ്ടെന്ന ആരോപണത്തെ കേന്ദ്ര അഭ്യന്തര മന്ത്രാലയമടക്കം നിഷേധിച്ചിട്ടും വിവിധ ക്രൈസ്‌തവ സഭകളും സഭാ നേതാക്കളും പ്രസിദ്ധീകരണങ്ങളും ലവ് ജിഹാദ് വിഷയത്തില്‍ വിവിധങ്ങളായ കുപ്രചരണങ്ങള്‍ നടത്തുന്നുണ്ട്. ഇതിനെതിരെ പുരോഹിത വൃത്തങ്ങളിൽ നിന്നും വന്ന വിമര്‍ശനങ്ങളും പ്രതികരണങ്ങളും. ഒരിടവേളയ്ക്ക് ശേഷം 2020ല്‍ ലവ് ജിഹാദിന്റെ പേരിലുള്ള ധ്രുവീകരണ ശ്രമങ്ങള്‍ കേരളത്തില്‍ ഉയര്‍ന്നുവരികയുണ്ടായി. ക്രൈസ്തവ സഭകളായിരുന്നു ആരോപണങ്ങളുമായി രംഗത്തെത്തിയത്. സീറോ മലബാര്‍ സഭയുടെ സിനഡ് മീറ്റിങ്ങിനു ശേഷം സഭ പുറത്തിറക്കിയ സര്‍ക്കുലറിലാണ് ലവ് ജിഹാദിനെകുറിച്ച് വ്യംഗ്യമായി സൂചിപ്പിച്ചുകൊണ്ട്…

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.