Skip to content Skip to sidebar Skip to footer

Racism

ഇന്ത്യ യെന്ന ആശയം നിരപ്പാക്കപ്പെടുമ്പോൾ
ഇന്ത്യ 2024ലെ പൊതുതെരഞ്ഞെടുപ്പിലേക്ക് അടുക്കും തോറും ഹിന്ദുത്വ ശക്തികളുടെ വർഗീയ പദ്ധതികൾ പൂർവ്വാധികം ശക്തിയോടെ നടപ്പിലാക്കപ്പെടുകയാണ്. ഈ അക്രമണത്തിൻ്റെ ഏറ്റവും വലിയ ഇരകൾ മുസ്ലിംകളാണ്. “കാം ജാരീ ഹെ” (പണി പുരോഗമിക്കുകയാണ്). 1993ൽ ഹിന്ദുത്വവാദികളുടെ  ആയുധപ്പുരയെന്നു വിളിക്കാവുന്ന അയോധ്യയിലെ ദിഗംബർ അഖാഡയിൽ വെച്ച് മഹന്ദ് രാമചന്ദ്ര പരമഹംസ ആർജ്ജവത്തോടെ, സുവ്യക്തമായി തന്നെ, മാധ്യമങ്ങളോടു പറഞ്ഞു. ബാബരി മസ്ജിദ്- രാമക്ഷേത്ര തർക്കം സംബന്ധിച്ച പ്രക്ഷോഭത്തിനും പ്രചരണങ്ങൾക്കും പദ്ധതിയിടാനും അതിനു മേൽനോട്ടം വഹിക്കാനും അതിൻ്റെ പരിസമാപ്തിയിൽ രാമക്ഷേത്രത്തിൻ്റെ നിർമ്മാണത്തിന്…
വംശഹത്യക്ക് ചുക്കാൻ പിടിക്കുന്ന ഇന്ത്യൻ ഭരണകൂടം
അമേരിക്കയിലെ ബ്രൗൺ യൂണിവേഴ്‌സിറ്റി പൊളിറ്റിക്കൽ സയൻസ് വിഭാഗത്തിൽ പ്രൊഫസറായ പ്രൊഫ. അശുതോഷ് വാര്‍ഷ്‌നിയുമായി ദി വയർ പ്രതിനിധി സിദ്ധാർത്ഥ് ബാട്ടിയ നടത്തിയ അഭിമുഖത്തിൽ നിന്ന്. ബാട്ടിയ: ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന അക്രമസംഭവങ്ങളെയും അതിന്റെ വ്യത്യസ്തരൂപങ്ങളെയും നിങ്ങള്‍ എങ്ങനെയാണ് നോക്കിക്കാണുന്നത്? ഇതെല്ലാം രണ്ടു സമുദായങ്ങള്‍ തമ്മിലുള്ള സംഘര്‍ഷവും അതില്‍ പോലീസിന്റെ ഇടപെടലും എന്ന നിലയ്ക്കല്ല സംഭവിക്കുന്നത്. പലപ്പോഴും ഇത് ഒരു സമുദായത്തിന് മാത്രം കൂടുതല്‍ ആഘാതമേല്‍പ്പിക്കുന്നവയാണ്. ചിലപ്പോള്‍ സമാസമം നാശനഷ്ടങ്ങള്‍ ഉണ്ടാക്കുന്നവയുമാകാറുണ്ട്. എന്താണ് താങ്കളുടെ നിരീക്ഷണം? അശുതോഷ്:…
നട്ടെല്ല് വളഞ്ഞ ഇന്ത്യൻ മാധ്യങ്ങൾ!
ഹരീഷ് ഖരെ പ്രസിഡന്റ്, എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ, ന്യൂ ഡെൽഹി മാഡം പ്രസിഡന്റ്, സ്വാതന്ത്ര ഇന്ത്യയിൽ ധീരമായ പത്രപ്രവർത്തനം കാഴ്ചവച്ച, അക്ഷരങ്ങൾകൊണ്ട് പ്രതിരോധം തീർത്തിരുന്ന "ദി ഇന്ത്യൻ എക്‌സ്പ്രസ്" കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പുറത്തിറക്കിയ ഏറ്റവും ശക്തരായ 100 ഇന്ത്യക്കാരുടെ പട്ടിക വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിരുന്നോ എന്നറിയില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ തയ്യാറാക്കി എന്ന് പറയപ്പെടുന്ന രാജ്യത്തെ ഏറ്റവും ശക്തരായ 100 പേരുടെ ആ പട്ടിക ഇപ്രകാരമായിരുന്നു. രാഷ്ട്രീയക്കാരും സർക്കാർ ഉദ്യോഗസ്ഥരും വൻകിട കോർപ്പറേറ്റ് സ്ഥാപനങ്ങളുടെ…
ഒരു വിപ്ലവ “പട “
ZAHRU ZUHRA ദളിതുകൾക്ക്‌ വഴി നടക്കാൻ പോലും അവകാശമില്ലാതിരുന്ന 1893 കാലഘട്ടം. വഴികളിലൂടെ രണ്ട് വെള്ള കാളകളെ കെട്ടി ഒരു വില്ലുവണ്ടി മണി മുഴക്കികൊണ്ട് ആ വഴികളിലൂടെ കുതിച്ചു പാഞ്ഞു. അന്ന് ആ വണ്ടിയെ നിയന്ത്രിച്ചിരുന്നത് പതിവ് പോലെ തമ്പ്രാക്കാൻമാർ ആയിരുന്നില്ല മറിച്ച് മാടമ്പി തമ്പ്രാക്കാൻമാരെ അതെ നാണയ്യത്തിൽ തിരിച്ച് അടക്കാൻ ചങ്കൂറ്റമുള്ള ഒരു വിപ്ലവകാരി ആയിരുന്നു. അതെ ആ വണ്ടി നിയന്ത്രിച്ചത് സാക്ഷാൽ അയ്യങ്കാളി ആയിരുന്നു. ദളിതുകൾക്ക് വഴി നടക്കാൻ വേണ്ടി നടത്തിയ ആ…
ഇന്ത്യയിൽ ഒരു വംശഹത്യ വളരെ അടുത്താണ്!
പ്രൊഫ. ഗ്രിഗറി സ്റ്റാന്റോൺ അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന 'ദി ജെനോസൈഡ് വാച്ച്' എന്ന എൻ.ജി.ഒയുടെ പ്രസിഡന്റ് പ്രൊഫ. ഗ്രിഗറി സ്റ്റാന്റോണിന്റെ ഒരു വീഡിയോ ഈയടുത്ത് സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെടുകയുണ്ടായി. 1994ൽ സംഭവിച്ച റുവാണ്ടൻ വംശഹത്യ താൻ പ്രവചിക്കുകയും ജാഗ്രതാ നിർദേശം നൽകുകയും ചെയ്തിരുന്നു, അത്തരം ഒരു വംശഹത്യയുടെ സാധ്യത ഇന്ത്യയിൽ കാണുന്നുണ്ട് എന്ന് അദ്ദേഹം പറയുന്നു. ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ ഈയടുത്ത് 'ഹരിദ്വാർ ധരം സൻസദ്' എന്ന പേരിൽ ഒരു സമ്മേളനം നടക്കുകയുണ്ടായി. മൂന്ന് ദിവസം…
ഈ വിമർശനം എങ്ങിനെയാണ് മതസ്പർധ സൃഷ്ടിക്കുന്നത്?
സംഘപരിവാറിനെ വിമർശിച്ച് ഫേസ്ബുക്ക് പോസ്റ്റുകൾ ചെയ്തവർക്കെതിരെ കേസെടുക്കുകയും അറസ്റ്റ് നടക്കുകയും ചെയ്തതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. നിലവിൽ 90 ലധികം വ്യക്തികൾക്കെതിരെ കേരളത്തിലുടനീളം കേസുകൾ എടുത്തതായാണ് മാധ്യമങ്ങൾ പറയുന്നത്. ഇവയിൽ ഇരുപത് കേസുകളുടെ എഫ്ഐആർ സ്വരൂപിച്ചു കൊണ്ട് പഠനം നടത്തിയപ്പോൾ ലഭിച്ച വിവരങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്. 2021 ഡിസംബർ 19 മുതൽ 2022 ജനുവരി 20 വരെയുള്ള കേസുകളാണ് പഠനത്തിനാധാരം. ഐപിസി 1860 പ്രകാരമുള്ള 153, 153 A എന്നിവയും 2011 കേരള പോലീസ് ആക്ട് പ്രകാരമുള്ള…
വിചാരണാ തടവുകാരെ സമുദായം തിരിച്ചു നോക്കിയാൽ!
ഇന്ത്യയിൽ, ഹിന്ദു സമുദായം ഭൂരിപക്ഷമായിട്ടുള്ള മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലെയും ജയിലിലെ തടവുകാരിൽ ഭൂരിപക്ഷവും മുസ്‌ലിം സമുദായത്തിൽ പെട്ടവരാണ്. ഹിന്ദു സഹോദരങ്ങൾ ഭൂരിപക്ഷമുള്ള മിക്ക സംസ്ഥാനങ്ങളിലും തടവുകാരിൽ മുസ്‌ലിംകൾ കൂടുതലാണെങ്കിൽ മുസ്‌ലിം ഭൂരിപക്ഷ സംസ്ഥാനമായ ജമ്മു കാശ്മീരിൽ വിചാരണാ തടവുകാരായി കഴിയുന്ന ഹിന്ദുക്കളുടെ ശതമാനം അവരുടെ ജനസംഖ്യാ അനുപാതത്തേക്കാൾ കൂടുതലാണ് എന്നത് മറ്റൊരു വസ്തുതയാണ്. ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ (എൻ.സി.ആർ.ബി) റിപ്പോർട്ട് വിശകലനം ചെയ്യുന്നു ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലെയും ജയിലുകളിൽ വിചാരണ തടവുകാരായി കഴിയുന്നവരിൽ ഭൂരിഭാഗവും മതന്യൂനപക്ഷങ്ങളാണെന്ന്…
ഇവിടെ മാധ്യമ പ്രവർത്തകർ പേടിയോടെ ജീവിക്കുന്നു!
ഡിസംബർ പതിനാലിന് 'റിപോട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ്' പ്രസിദ്ധീകരിച്ച റിപ്പോർട്ട് അനുസരിച്ച്, നാൽപ്പത്തിയാറ് മാധ്യമപ്രവർത്തകർ തൊഴിൽപ്പരമായ കാരണങ്ങളാൽ കൊല്ലപ്പെട്ടിരിക്കുന്നു. ഇതിൽ ഏറ്റവും കൂടുതൽ അപകടമരണം സംഭവിച്ചിട്ടുള്ളത് മെക്സിക്കോയിലാണ്, ഏഴ് മരണങ്ങൾ. അഫ്ഗാനിസ്ഥാനിൽ ആറും യമനിലും ഇന്ത്യയിലുമായി നാല് മരണങ്ങളും പാകിസ്ഥാനിൽ മൂന്ന് മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇന്ത്യയിൽ കൊല്ലപ്പെട്ടവരിൽ, ബി.എൻ.എൻ ന്യൂസിലെ മാധ്യമ പ്രവർത്തകനായ അവിനാശ് ഝാ, തെലുങ്ക് വാർത്ത ചാനലായ ഈവി ഫൈവിലെ റിപ്പോട്ടർ ചെന്ന കേശവാലു, ഹിന്ദി വാർത്ത ചാനലായ സുദർശൻ ടിവിയുടെ മനിഷ് കുമാർ…
സസ്യാഹാരികളുടെ കലാപങ്ങൾ!
സസ്യഭോജന സംസ്കാരം അക്രമാസക്തമായി അടിച്ചേൽപ്പിക്കുന്ന വിരോധാഭാസമാണ് ഇവിടെ നിലനിൽക്കുന്നത്. മാംസാഹാരം ആക്രമണാത്മക പ്രവണതകളിലേക്ക് നയിക്കുന്നുണ്ടോ? ഉറപ്പില്ല. മറിച്ച്, അക്രമം മനസ്സിലാണെന്നും മനസ്സ് സാമൂഹിക സാഹചര്യങ്ങളാൽ രൂപപ്പെട്ടതാണെന്നും പറയാനാകും. എന്നാൽ, ഇവിടെ സസ്യാഹാരം പ്രചരിപ്പിക്കുന്നവർ അസഹിഷ്ണുത പ്രകടിപ്പിക്കുന്നവരാണെന്ന് ഉറപ്പിച്ച് പറയാൻ കഴിയും. ഇക്കാലത്തെ ഏറ്റവും മോശമായ കലാപങ്ങളിൽ ഒന്നിന് നേതൃത്വം നൽകിയ നരേന്ദ്ര മോദി സസ്യഭുക്കാണോ, മാംസാഹാരിയാണോ? ഇത് അറിഞ്ഞാൽ കൊള്ളാമെന്നുണ്ട്. ഈ ലേഖകൻ ഉത്തരത്തിനായി കാത്തിരിക്കാം!മോഡിയെ വിടൂ, ആധുനിക ചരിത്രത്തിലെ ഏറ്റവും വലിയ വംശഹത്യ നടപ്പിലാക്കിയ ഹിറ്റ്‌ലർ…
ഹലാൽ ഫുഡ്‌ നുണ പ്രചാരണങ്ങളുടെ പിന്നാമ്പുറ കാഴ്ചകൾ
മുസ്‌ലിം വ്യാപാര സ്ഥാപനങ്ങളെ ലക്ഷ്യം വെച്ച് വൃത്തികെട്ട പ്രചാരണങ്ങൾ നടത്തുമ്പോൾ ആരാണ് അത് അഡ്രസ് ചെയ്യേണ്ടത്?നോൺ ഹലാൽ കാംപയിൻ സംഘപരിവാർ ശക്തമായി നടത്തുന്നുണ്ട്. ഈ കാംപയിൻ ആത്യന്തികമായി എന്ത് ഫലമാണ് ഉണ്ടാക്കുക? മുസ്‌ലിം വിരുദ്ധ വംശീയതയല്ലാതെ നോൺ ഹലാൽ കാംപയിൻ എന്ത് സന്ദേശമാണ് കൈമാറ്റം ചെയ്യുന്നത്? ഹലാൽ എന്നത് നല്ല ഭക്ഷണത്തിന്റെ ആഗോള മുദ്ര.പഴി മുസ്‌ലിംകൾക്ക് ആണെങ്കിലും പണം വാരുന്നവരിൽ ഹിന്ദുക്കളും ക്രിസ്ത്യാനികളുമുണ്ട്. നമ്മുടെ നാട് ഇന്ന് എത്തിപ്പെട്ട സാഹചര്യത്തിൽ നിന്നാണ് ഇത് പറയാൻ തീരുമാനിച്ചത്.ഇങ്ങനെയൊക്കെ…
കോവിഡ് കാലത്ത് രാജ്യം പുറംതള്ളുന്ന ദളിത്- ആദിവാസി വിദ്യാർത്ഥികൾ
രാജ്യത്തെ ഉന്നതവിദ്യാഭ്യാസത്തിന് ഊർജം പകരാനായി സർക്കാർ തലത്തിൽ മുന്നോട്ടു വെക്കുന്ന പ്രധാന പദ്ധതിയാണ് വിദ്യാർത്ഥികൾക്ക് നൽകുന്ന സ്കോളർഷിപ്പുകളും മറ്റ് അവകാശങ്ങളും. പ്രത്യേകിച്ച് പോസ്റ്റ് മെട്രിക് സ്കീമിലേക്കുള്ള (പി.എം.എസ്) ബജറ്റ് വിഹിതം. രാജ്യത്തുടനീളമുള്ള 62 ലക്ഷം വിദ്യാർത്ഥികളെ ഉൾക്കൊള്ളുന്ന ഒരു വലിയ പദ്ധതിയാണ് പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ്. 2014-15ൽ പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് 13.5 ശതമാനവും പട്ടികവർഗക്കാർക്ക് 4.8 ശതമാനവും വിഹിതമുണ്ടായിരുന്നു. 2018-19 ആയപ്പോഴേക്കും ഇത് പട്ടികജാതി വിഭാഗങ്ങൾക്ക് 15 ശതമാനമായും പട്ടികവർഗക്കാർക്ക് 6 ശതമാനമായും വർധിച്ചു. രാജ്യത്തുടനീളമുള്ള…
‘വിഡ്ഢിത്തം’ നാസിസത്തിൽ നിന്ന് ബി.ജെ.പിയിലേക്ക് പടരുമ്പോൾ!
വസ്‌തുതകളും യുക്തിയും ഉപയോഗിച്ച് വ്യാജ സന്ദേശങ്ങൾ തടയാൻ എത്ര തന്നെ ശ്രമിച്ചാലും, സർദാർ പട്ടേലിന്റെ പ്രതിമയിൽ ഒരു ദീർഘദൂര ടെലിസ്‌കോപ്പ് ഘടിപ്പിച്ചിട്ടുണ്ടെന്നും അതിലൂടെ മോദി പാക്കിസ്ഥാനെയോ, നെഹ്‌റുവിന്റെ മുത്തച്ഛനെയോ നിരീക്ഷിക്കുന്നുണ്ടെന്നും പറഞ്ഞ് ഒരു 'ഫോർവേഡ്' മെസേജ് വാട്സാപ്പിലൂടെ പ്രചരിപ്പിച്ചാൽ അതും വിശ്വസിച്ച് മോദിയുടെ ദീർഘായുസിന് വേണ്ടി പൂജ നടത്താനും, വേണ്ടിവന്നാൽ പട്ടേൽ പ്രതിമ ഒന്നാകെ മോദിയുടെ ഫോട്ടോ പതിപ്പിച്ച് അലങ്കരിക്കുവാനും ഇക്കൂട്ടർ തയ്യാറാകും ഏഴര വർഷം തികച്ച് വേണ്ടിവന്നില്ല ബി.ജെ.പിയുടെ ഭരണം, ഇന്ത്യാ രാജ്യത്തിൻ്റെ സമ്പദ് വ്യവസ്ഥയേയും…
വർഗീയ കലാപങ്ങൾ സ്ഥാപനവൽക്കരിക്കപ്പെട്ട ഹിംസയാണ്!
AFEEFA E നിരവധി നിര്‍ണായക തെളിവുകള്‍ അവഗണിച്ചും ശരിയായ അന്വേഷണം നടത്താതെയുമാണ് എസ്.ഐ.ടി കേസില്‍ ക്ലോഷര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്നാണ് സിബല്‍ ഉന്നയിച്ച ഒരു വാദം. ആരോപണവിധേയരായ ആരെയും അറസ്റ്റ് ചെയ്തിരുന്നില്ല. അവരുടെ മൊഴികള്‍ ശേഖരിച്ചിരുന്നില്ല,അവരുടെ ഫോണുകള്‍ കണ്ടെടുക്കുകയോ സ്ഥലം സന്ദര്‍ശിക്കുകയോ ചെയ്തിരുന്നില്ല. ആയുധങ്ങളും ബോംബുകളും ശേഖരിക്കുന്നതിലും അക്രമണം നടത്തുന്നതിലുമുള്ള തങ്ങളുടെ പങ്കാളിത്തത്തെക്കുറിച്ച് പലരും തുറന്നുപറഞ്ഞിരുന്നു. അവയൊന്നും എസ്.ഐ.ടി പരിശോധിച്ചില്ല. മാത്രമല്ല തെഹല്‍ക്ക മാഗസിന്റെ സ്റ്റിംഗ് ഓപ്പറേഷന്‍ വിവരങ്ങളും എസ്‌.ഐ.ടി പരിശോധിച്ചിട്ടില്ല. നരോദ പാട്യ കേസ് വിചാരണകളില്‍…
മുസ്‌ലിംകളെ പുറത്താക്കുന്ന രാഷ്ട്രീയ പൂജകൾ
കാലങ്ങളായി മുസ്ലിംകളോടും ക്രിസ്ത്യാനികളോടുമൊപ്പം ജീവിക്കുകയും അവരുടെ ആചാരങ്ങളെ വിലമതിക്കാൻ ശീലിക്കുകയും ചെയ്തവരാണ് ഹിന്ദുസമൂഹം. എന്നാൽ ഈ സമീപകാലത്താണ് അവരുടെ മതപരമായ ആചാരങ്ങൾ അനുഷ്ഠിക്കാൻ അനുവദിക്കില്ല എന്ന ചിന്ത ചില ഹിന്ദുത്വ തീവ്രവാദികൾ പുറപ്പെടുവിക്കാൻ തുടങ്ങിയത്. മുസ്ലിംകൾ കൂട്ടമായി നമസ്കരിക്കുന്നത് അവർക്ക് ഭീഷണിയായിട്ടാണ് അവർ കാണുന്നത്. ഏതൊരു മുസ്ലീം സമ്മേളനവും അപകടകരമായേക്കാവുന്ന ഒന്നായിട്ടാണ് അവർ വീക്ഷിക്കുന്നത്. ഒരു മുസ്ലീം വ്യക്തി നല്ലവനാകാം,എന്നാൽ ഒരു ഗ്രൂപ്പിനെ വിശ്വസിക്കാൻ പാടില്ല എന്നതാണ് ഇപ്പോൾ അവർ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത്. ഈ പ്രചരണം ആർ.എസ്.എസിന്റെയും…
ഇന്ത്യയിൽ ക്രിസ്ത്യൻ ജീവിതം അപകടത്തിലാകുമ്പോൾ
ഇന്ത്യയിലെ ക്രിസ്ത്യന്‍ വിരുദ്ധ ആക്രമങ്ങള്‍ നിരീക്ഷിക്കുന്ന Persecution Relief എന്ന കൂട്ടായ്മ 2020ല്‍ പുറത്തുവിട്ട റിപ്പോർട്ട് ഇങ്ങനെയാണ്; "വര്‍ഷത്തിന്‍റെ ആദ്യ പകുതിയില്‍ 293 കൃസ്ത്യന്‍ വിരുദ്ധ സംഭവങ്ങള്‍ ഈ നിരീക്ഷണ സമിതി രേഖപ്പെടുത്തിയിരുന്നു. ഇതിൽ ആറു കേസുകള്‍ കൊലപാതകങ്ങളായിരുന്നു. രണ്ട് സ്ത്രീകള്‍ വിശ്വാസത്തിന്‍റെ പേരില്‍ ബലാല്‍സംഗത്തിനിരയാക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തു. മറ്റൊരു സംഭവത്തില്‍ രണ്ട് സ്ത്രീകളും പത്ത് വയസ്സുള്ള ഒരു പെണ്‍കുട്ടിയും ക്രിസ്തു മതം വെടിയാന്‍ സമ്മതിക്കാത്തതിന്‍റെ പേരില്‍ ബലാല്‍സംഗത്തിന് ഇരയാക്കപ്പെട്ടു. ഉത്തര്‍പ്രദേശ് കൃസ്ത്യാനികള്‍ക്ക് എതിരെ ഏറ്റവും അധികം…
കളിക്കളത്തിന് പുറത്ത് വർഗീയതയുടെ പന്തെറിയുന്നവർ!
വംശവെറി കളിക്കളങ്ങളിൽ തീ പടർത്തുന്ന അനുഭവങ്ങൾ പലപ്പോഴും ഉണ്ടായിട്ടുണ്ട്. കറുത്ത വർഗക്കാർക്കെതിരായ അധിക്ഷേപങ്ങളും ആക്രമണങ്ങളുമാണ് ഇതിൽ അധികവും. സമീപകാലത്ത് ഇന്ത്യയിൽ, ജാതീയവും മതപരവുമായ വിവേചനങ്ങൾക്കും ആക്രമണങ്ങൾക്കും കായിക താരങ്ങൾ വിധേയരാകുന്നത് വർധിച്ചുവരികയാണ്. ടോക്യോ ഒളിംബിക്സിൽ മത്സരിച്ച വന്ദന എന്ന ദളിത് പെൺകുട്ടിയും ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ അംഗമായ മുഹമ്മദ് ഷമിയും വിധേയരായ അധിക്ഷേപങ്ങൾ ഇതിൻ്റെ ഉദാഹരണമത്രെ. പാകിസ്താനെതിരായ ടി20 ലോകകപ്പ് മത്സരത്തിലെ തോല്‍വിക്കു ശേഷം മുഹമ്മദ് ഷമി നേരിട്ടുകൊണ്ടിരിക്കുന്ന അപഹാസങ്ങളും സൈബർ ആക്രമണങ്ങളും കടുത്തതാണ്. മത-സമുദായ സ്വത്വം…
ഇതൊക്കെയാണ് വെറുപ്പിൻ്റെ തലവാചകങ്ങൾ!
ആഘോഷങ്ങൾ നമുക്കെല്ലാം സന്തോഷം നൽകുന്നതാണ്. ജാതി വർഗ ഭേതമന്യേ നമ്മൾ അത് നമ്മൾ ആസ്വദിക്കാറുണ്ട്. എന്നാൽ നവരാത്രി ആരംഭിച്ചതിനു ശേഷം പ്രത്യക്ഷപ്പെട്ട മറ്റൊരു ഹാഷ്‌ടാഗ് #जिहादीमुक्तनवरात्रि (ജിഹാദി ഫ്രീ നവരാത്രി) എന്നതാണ്. നവരാത്രി പരിപാടികളിൽ മുസ്ലിംകളുടെയും മുസ്‌ലിംകച്ചവടക്കാരുടെയും പ്രവേശനം നിരോധിക്കണമെന്നാണ് ട്വീറ്റുകളും ആവശ്യപ്പെടുന്നത്. ഇതിന്റ ഭാഗമായി പല കടകളും പൂട്ടിച്ച സംഭവങ്ങൾ വരെയുണ്ടായി ഇന്ത്യൻ ജനതയിൽ വലിയൊരു വിഭാഗവും ധാരാളമായി സമൂഹ മാധ്യങ്ങൾ ഉപയോഗിക്കുന്നവരാണ്. 2012 ജനുവരി മാസം വരെ 624.0 മില്യൺ ആളുകളാണ് വിവിധ സോഷ്യൽ…
‘സാമ്പത്തിക ജിഹാദ്’ ആരുടെ അജണ്ടയാണ്?
മുസ്ലിംകളെ ലക്ഷ്യം വെച്ച് സൃഷ്ടിച്ച ഈ 'സാമ്പത്തിക ജിഹാദ്' ആരോപണം തീവ്രവലതുപക്ഷ ഹിന്ദുത്വ നേതാക്കൾ ഇന്ന് ഉപയോഗിക്കുന്നത് മുസ്ലീം വിരുദ്ധ പ്രചരണത്തിനും മറ്റുമാണ്. മുസ്ലിംകളുടെ ഉപജീവനമാർഗ്ഗം ഇല്ലാതാക്കുകയും അവരെ സാമ്പത്തികമായി ദുർബലപ്പെടുത്തുകയും ചെയ്യുക എന്നതാണ് ഇതിലൂടെ അവർ ലക്ഷ്യമിടുന്നത്. മുസ്ലിംകൾ ഹിന്ദുക്കളുടെ ജോലി തട്ടിയെടുക്കുകയാണെന്നും അവരുടെ സാധനങ്ങൾ കുറഞ്ഞ നിരക്കിൽ വിൽക്കുന്നുവെന്നും ഹിന്ദു ഭൂരിപക്ഷ പ്രദേശങ്ങളിൽ ഉപഭോക്താക്കളെ ആകർഷിക്കാൻ മുസ്ലിംകൾ ഹിന്ദു ഐഡന്റിറ്റി ഉപയോഗിക്കുന്നു എന്നുമൊക്കെയാണ് ഇവർ ഇതിലൂടെ പ്രചരിപ്പിക്കാൻ ശ്രമിക്കുന്നത്. വലിയൊരു ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് സാമ്പത്തിക…
ലൗ ജിഹാദ് കെട്ടുകഥകൾ പൊളിക്കുന്ന വസ്തുതാന്വേഷണ റിപ്പോർട്ട്!
ഗുജറാത്തിലെ 'ലൗ ജിഹാദ്' നിയമനിര്‍മ്മാണത്തിൻ്റെ പിൻബലത്തിൽ ആദ്യമായി റജിസ്റ്റർ ചെയ്ത കേസിലെ കള്ളക്കഥകൾ പൊളിക്കുന്ന വസ്തുതാന്വേഷണ കമ്മറ്റിയുടെ റിപ്പോർട്ട് പുറത്ത് വന്നിരിക്കുന്നു. ഇരയുടെ യഥാര്‍ഥ പരാതിയും ഗുജറാത്ത് പോലിസ് തയ്യാറാക്കിയ എഫ്.ഐ.ആറിൽ പ്രതിക്കുമേല്‍ ചുമത്തിയ വകുപ്പുകളും തമ്മിലുള്ള അവിശ്വസനീയമായ അന്തരം വിശദീകരിക്കുന്നതാണ് ഈ വസ്തുതാന്വേഷണ റിപ്പോര്‍ട്ട്. ഗുജറാത്ത് ഗവൺമെൻ്റിൻ്റെ, 'നിർബന്ധിത മതപരിവർത്തനം, ലൗ ജിഹാദ് ' വിവാദ നിയമത്തിലെ ആറ് വകുപ്പുകൾ 2021 ഓഗസ്റ്റിൽ ഗുജറാത്ത് ഹൈക്കോടതി റദ്ദാക്കുകയും ചെയ്തിരുന്നു. ഗുജറാത്തിലെ 'ലൗ ജിഹാദ്' നിയമനിര്‍മ്മാണത്തിൻ്റെ പിൻബലത്തിൽ…
ഗാന്ധിവധം: ദുഃഖാചരണം നടത്തിയവർ മധുരം വിതരണം ചെയ്തത് എന്തുകൊണ്ട്?
ഗാന്ധിക്കെതിരായ വിദ്വേഷപ്രചരണം വഴി ആളുകൾ ഗോഡ്‌സെയെക്കുറിച്ച് പഠിക്കാൻ ശ്രമിക്കുമെന്നാണ് ഇവർ പ്രതീക്ഷിക്കുന്നത്. അതുതന്നെയാണ് അവരുടെ അജണ്ടയും.ഒരു വശത്ത് ഗോഡ്‌സെയെ ദേശസ്നേഹിയായി പ്രഖ്യാപിച്ചുക്കൊണ്ടിരിക്കുമ്പോൾ തന്നെ മറുവശത്ത് ഗാന്ധിയെ ദേശവിരുദ്ധനും ഹിന്ദു വിരുദ്ധനും മുസ്‌ലിം അനുകൂലിയുമായി അവതരിപ്പിക്കുകയാണ് ആർ.എസ്.എസ് ചെയ്യുന്നത്. ജനാധിപത്യ മൂല്യങ്ങൾ തച്ചുടയ്ക്കാനുള്ള ശ്രമങ്ങൾ തുടർന്നുകൊണ്ടേയിരിക്കുകയാണ്. ഈ ശ്രമങ്ങളെ തടയേണ്ട ബാധ്യത ഓരോ ജനാധിപത്യ വിശ്വാസിക്കുമുണ്ട് ഇന്ത്യക്ക് വേണ്ടി മാഹാത്മാ ഗാന്ധി ചെയ്ത ത്യാഗങ്ങളെക്കുറിച്ച്, ഒക്ടോബർ രണ്ടിൻ്റെ ഗാന്ധിജയന്തി ദിനത്തിൽ നാം സംസാരിക്കുമ്പോൾ തന്നെ, ട്വിറ്ററിൽ നിറഞ്ഞുനിന്നത് 'നാഥുറാം…

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.