Skip to content Skip to sidebar Skip to footer

Editors Pick

പെട്രോൾ വിലയും ഓയിൽ ബോണ്ടും തമ്മിലെന്ത്?
2022 സെപ്റ്റംബറിൽ 'ബിഹൈൻഡ് വുഡ്‌സ് ഐസ് ' എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സിനിമാ താരവും മുൻ രാജ്യ സഭാംഗവുമായ സുരേഷ് ഗോപി, പെട്രോൾ വില വർധനവിനെതിരെയുള്ള വിമർശനങ്ങൾ സംബന്ധിച്ച് ചില പരാമർശങ്ങൾ നടത്തിയിരുന്നു. യു.പി.എ സർക്കാരിന്റെ കാലത്തെ ഓയിൽ ബോണ്ട് ബാധ്യത വീട്ടാനാണ് ബി.ജെ.പി സർക്കാർ പെട്രോൾ വില വർധിപ്പിക്കുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. എന്നാൽ ബി.ജെ.പി നേതാക്കൾ അവർത്തിച്ചുന്നയിക്കുന്ന ഈ അവകാശ വാദം തെറ്റാണെന്നാണ് കണക്കുകൾ കാണിക്കുന്നത്. സുരേഷ് ഗോപിയുടെ പരാമർശം: "2004 മുതൽ…
മഹ്‌സ അമീനിയുടെ മരണത്തെത്തുടര്‍ന്നുള്ള പ്രതിഷേധത്തിന്റെ വീഡിയോ വര്‍ഗീയ പ്രചാരണത്തിന് ഉപയോഗിക്കപ്പെടുമ്പോള്‍.
വസ്തുത പരിശോധിക്കുന്നു ഇറാനില്‍ മത പൊലീസ് അറസ്റ്റ് ചെയ്ത മഹ്‌സ അമീനി എന്ന ഇരുപത്തിരണ്ടുകാരിയുടെ മരണത്തെ തുടര്‍ന്ന് ലണ്ടനില്‍ നടന്ന ഒരു പ്രതിഷേധത്തിനിടെ ഉണ്ടായ സംഘര്‍ഷത്തിന്റെ വീഡിയോ പ്രചരിപ്പിക്കപ്പെട്ടത് ലെസ്റ്റര്‍ സിറ്റിയില്‍ 'ക്ഷേത്രം നശിപ്പിച്ചു എന്നാരോപിച്ച് ആള്‍ക്കൂട്ടം ഒരു മുസ്‌ലീം യുവാവിനെ ആക്രമിക്കുന്നു' എന്ന പേരിലാണ്. ഒക്ടോബര്‍ നാലിന് 'ഓണ്‍ലി ഹിന്ദു ഹിന്ദു' എന്ന പേജിലാണ് ഈ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. 'ജിഹാദി'യായ ഇയാളെ സംരക്ഷിക്കാന്‍ പൊലീസിന് പോലും കഴിയുന്നില്ല എന്നും വീഡിയോ ഷെയര്‍ ചെയ്ത ക്യാപ്ഷനില്‍…
മോഹൻ ഭഗവതിന്റെ ജനസംഖ്യാ പേടി: വസ്തുത പരിശോധിക്കുന്നു.
ആർ. എസ്. എസ് തലവൻ മോഹൻ ഭഗവത് ഒക്ടോബർ അഞ്ചിന് നടത്തിയ പ്രഭാഷണത്തിൽ രാജ്യത്തെ ജനസഖ്യയെ കുറിച്ച് രണ്ട് വാദങ്ങൾ ഉന്നയിച്ചിരുന്നു. രാജ്യത്ത് ജനസംഖ്യ ക്രമാതീതമായി വർധിക്കുന്നുവെന്നും അത് രാജ്യത്തെ വിഭവശേഷിയെ ബാധിക്കുമെന്നാണ് ഒന്നാമത്തെ വാദം. രണ്ട്, രാജ്യത്ത് മതാടിസ്ഥാനത്തിലുള്ള അസന്തുലിതത്വം നിലനിൽക്കുന്നു. "ജനസംഖ്യ വർധനവിന് അനുസരിച്ച് വിഭവങ്ങൾ വേണം. അല്ലാത്തപക്ഷം അതൊരു ബാധ്യതയായി മാറും. ജനസംഖ്യ സമ്പത്ത് ആണ് എന്നൊരു കാഴ്ചപ്പാട് ഉണ്ട്. എന്നാൽ, രണ്ട് വശങ്ങളെയും മുന്നിൽ വെച്ച് കൊണ്ട് ഒരു നയം…
അദാനി ഇത്ര വളർന്നതെങ്ങനെ?
അമേരിക്കൻ വാർത്ത മാധ്യമം 'ബ്ലൂംബെർഗ്'ന്റെ റിപ്പോർട്ട് പ്രകാരം 2022 സെപ്റ്റംബർ 19 ന് ഗൗതം അദാനി ലോകത്തിലെ ഏറ്റവും ധനികരായ വ്യക്തികളിൽ രണ്ടാമതെത്തിയിരുന്നു. പുതുതായി ഏറ്റെടുത്ത അംബുജയും എ.സി.സിയും ഉൾപ്പെടെ അദാനി ഗ്രൂപ്പിന്റെ വിപണി മൂലധനം സെപ്റ്റംബർ 16 വരെയുള്ള കണക്കനുസരിച്ചു 22.25 ലക്ഷം കോടി രൂപയാണ്. എക്കണോമിക് ടൈംസ് പുറത്തുവിട്ട കണക്കനുസരിച്ച് ടാറ്റ ഗ്രൂപ്പിന്റെ മൊത്തം വിപണി മൂല്യം 20.81 ലക്ഷം കോടി രൂപയാണ്. നിക്ഷേപകര്‍ക്ക് വന്‍നേട്ടമുണ്ടാക്കിക്കൊടുത്ത ഓഹരികളുടെ ഗണത്തില്‍ മുന്നിലാണ് അദാനി ഗ്രൂപ്പ്.…
കോവിഡ് കാലത്ത് ഇന്ത്യയിൽ കോടീശ്വരൻമാർ കൂടി!
ഓക്‌സ്ഫാം ഇന്ത്യയുടെ 'ഇന്ത്യ ഇനീക്വാലിറ്റി റിപ്പോര്‍ട്ട്' പരിശോധിക്കുന്നു. ഇന്ത്യയുടെ നികുതി സംവിധാനം, സാമൂഹിക മേഖലയിലെ നിക്ഷേപത്തിനും ചെലവിനും പരിഗണന നല്‍കാതിരിക്കല്‍, പൊതു സംവിധാനങ്ങളുടെ സ്വകാര്യ വല്‍ക്കരണം എന്നീ മൂന്ന് ഘടകങ്ങളാണ് ഈ അസമത്വങ്ങള്‍ക്ക് കാരണമായി ഓക്‌സ്ഫാം ഇനീക്വാലിറ്റി റിപ്പോര്‍ട്ട് നിരീക്ഷിക്കുന്നത്. കോവിഡ് മഹാമാരിയുടെ ദുരന്തമനുഭവിച്ച 2021ല്‍ ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ എണ്ണം 102ല്‍ (2020) നിന്നും 142 ആയി ഉയര്‍ന്നു. ദേശീയ സമ്പത്തില്‍ ഇന്ത്യന്‍ ജനസംഖ്യയുടെ അമ്പത് ശതമാനത്തിന്റെയും പങ്ക് 6% ആയ കാലയളവുകൂടിയാണ് ഇത്. ഫോര്‍ബ്‌സ് പട്ടികയിലുള്‍പ്പെട്ട…
2022 ലെ മരണസംഖ്യ – 21?
കേരളത്തില്‍ റാബീസ് ബാധിതരായി മരിച്ചവരുടെ എണ്ണത്തില്‍ വൻ വർധനവ്. കഴിഞ്ഞ നാലുവര്‍ഷങ്ങളിലാണ് വര്‍ധനവുണ്ടായത്. 2012 മുതല്‍ 2016 വരെയുള്ള വര്‍ഷങ്ങളില്‍ 13ല്‍നിന്നും 5ലേക്ക് മരണങ്ങള്‍ കുറഞ്ഞപ്പോള്‍ 2017ല്‍ 8 മരണങ്ങളുണ്ടായി. 2020ല്‍ റിപ്പോര്‍ട്ട് ചെയ്തത് 5 മരണങ്ങളാണ്. 2021ല്‍ 11. 2022ലെ ഒമ്പത് മാസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തത് 21 മരണങ്ങള്‍. ആരോഗ്യവകുപ്പ് ഡയരക്ടറുടെ കാര്യാലയത്തില്‍നിന്നും ലഭ്യമായ മരണസംഖ്യ ഇങ്ങനെയാണ്. 2012-13 2013-11 2014-10 2015-10 2016-5 2017-8 2018-9 2019-8 2020-5 2021-11 2022-21 സംസ്ഥാനത്ത് ആകെ…
ഗ്രാമീണ തൊഴിൽ മേഖലയിൽ നിലനിൽക്കുന്ന ജാതി, മത, ലിംഗ വിവേചനങ്ങളുടെ കണക്കുകൾ പരിശോധിക്കുന്നു.
2019-20 കാലയളവിൽ നിത്യ വരുമാന/സ്വയം തൊഴിൽ മേഖലയിൽ ജോലി ചെയ്യുന്ന എസ്.സി / എസ്.ടി വിഭാഗങ്ങളിൽ നിന്നുള്ളവർ- 35.2 ശതമാനവും ഇതര വിഭാഗങ്ങളിൽ നിന്നുള്ളവരുടേത് 41.5 ശതമാനവുമാണ്. പ്രാതിനിധ്യത്തിൽ 6.3 ശതമാനം വ്യത്യാസമുള്ളതായി കണക്കുകൾ വ്യക്തമാക്കുന്നു. മനുഷ്യ വിഭവങ്ങളും അവരുടെ അനുഭവങ്ങളുമാണ് ഈ വ്യത്യാസത്തെ സ്വാധീനിക്കുന്നത് എന്ന് ഓക്‌സ്ഫാം ഇന്ത്യ വിശകലനം ചെയ്യുന്നു. 2004-05 കാലയളവില്‍ തൊഴിൽ വിവേചനം 80% ആയിരുന്നുവെങ്കിൽ 2019-20 വര്‍ഷത്തില്‍ ഇത് 59% ആയി കുറഞ്ഞു. ഗ്രാമീണമേഖലയിൽ സ്ഥിരം തൊഴിലുകള്‍ ചെയ്യുന്ന…
എന്തുകൊണ്ട് ജഡ്ജിമാരെ നിയമിക്കുന്നില്ല?
2022 ഓഗസ്റ്റ് വരെയുള്ള കണക്കനുസരിച്ച്‌ 4.13 കോടി കേസുകൾ തീർപ്പുകൽപ്പിക്കാതെ രാജ്യത്തെ വിവിധ കീഴ്‌ക്കോടതികളിലായി കെട്ടികിടക്കുന്നുവെന്ന് ഓഗസ്റ്റ് നാലിന് കേന്ദ്ര നിയമ-നീതി മന്ത്രി കിരൺ റിജിജു രാജ്യസഭയെ അറിയിച്ചിരുന്നു. 10,491-ലധികം കേസുകൾ ഒരു ദശാബ്ദത്തിലേറെയായി സുപ്രീം കോടതിയിൽ കെട്ടി കിടക്കുന്നുണ്ട്. 2022 ജൂലൈ 29 വരെയുള്ള കണക്കെടുക്കുമ്പോൾ, 59,55,907 കേസുകൾ ഹൈക്കോടതികളിൽ കെട്ടിക്കിടക്കുന്നുണ്ട്. ലോ കമ്മീഷൻ ഓഫ് ഇന്ത്യയുടെ 120 ആമത് റിപ്പോർട്ട് (1987 ) പ്രകാരം രാജ്യത്തെ ഓരോ ദശലക്ഷം പൗരന്മാർക്ക് 50 ജഡ്ജിമാർ വീതമുണ്ടാകണം.…
വർധിക്കുന്ന ജാതി അതിക്രമങ്ങളും കുറഞ്ഞ ശിക്ഷാ നിരക്കും, എൻ.സി ആർ.ബി റിപ്പോർട്ട് പരിശോധിക്കുന്നു
ഇന്ത്യയില്‍ പട്ടികജാതി വിഭാഗത്തിലുള്ളവർക്കെതിരെ അരങ്ങേറുന്ന കുറ്റകൃത്യങ്ങൾ കൂടുകയും ശിക്ഷാ നിരക്ക് കുറഞ്ഞുവരികയും ചെയ്യുന്നതായി കണക്കുകൾ.  2021ൽ റിപ്പോർട്ട് ചെയ്യപ്പെട്ട അതിക്രമങ്ങൾ ഏകീകരിച്ച് നാഷണൽ ക്രൈം റെകോർഡ്‌സ് ബ്യൂറോ പുറത്തുവിട്ട 'ക്രൈം ഇൻ ഇന്ത്യ റിപ്പോർട്ട്', 2011 മുതൽ 2020 വരെ റിപ്പോർട്ട് ചെയ്യപ്പെട്ട അതിക്രമ കേസുകളുടെ കണക്കുകൾ എന്നിവ സൂചിപ്പിക്കുന്നത് കുറ്റാരോപിതർ ശിക്ഷിക്കപ്പെടുന്നതിന്റെ നിരക്ക് വളരെ കുറവാണെന്നാണ്.  2021ന്‍റെ തുടക്കത്തില്‍ വിചാരണ മുടങ്ങിക്കിടന്നിരുന്ന 2,64,698 കേസുകളില്‍ 10,223 കേസുകളില്‍ മാത്രമാണ് കോടതിയില്‍ തീര്‍പ്പുണ്ടായത്. രജിസ്റ്റര്‍…
യു. എസ് മിലിറ്ററി പ്രിസൺ ഗ്വാണ്ടനാമോ ബേയിലെ തടവുകാർ
ഗ്വാണ്ടനാമോ ഡിറ്റൻഷൻ ക്യാംപിൽ ഇതുവരെ തടവിലാക്കപ്പെട്ടത് 780 പേർ. 2003ലാണ് ഏറ്റവും കൂടുതൽ തടവുകാർ ഗ്വാണ്ടനാമോയിൽ ഉണ്ടായിരുന്നത്, 700 പേർ. 2002നും 2021നും ഇടയിൽ 9 തടവുകാർ കസ്റ്റഡിയിൽ കൊല്ലപ്പെട്ടു. ഇതിൽ ഏഴ് മരണങ്ങൾ ആത്മഹത്യയായാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഗ്വാണ്ടനാമോയിൽ തടവിലാക്കപ്പെട്ടവരുടെ ദേശാടിസ്ഥാനത്തിലുള്ള കണക്കുകൾ 29% പേർ - അഫ്ഘാൻ പൗരന്മാർ 17% - സൗദി പൗരർ 15% - യെമൻ പൗരർ 9% - പാകിസ്താൻ പൗരർ 3% - അൾജീരിയ പൗരർ 27% -…
പാശ്ചാത്യ രാജ്യങ്ങളിൽ രാഷ്ട്രീയ പ്രേരിത ഭീകരാക്രമണങ്ങൾ വർധിക്കുന്നു, മതതീവ്രവാദ ആക്രമണങ്ങൾ 82 ശതമാനം കുറഞ്ഞു.
2022 ആഗോള തീവ്രവാദ ഇൻഡക്സ് (ജി.ടി.ഐ) പ്രകാരം പാശ്ചാത്യ രാജ്യങ്ങളിൽ മതഭീകരവാദത്തേക്കാൾ, രാഷ്ട്രീയ ഭീകരവാദ പ്രവർത്തനങ്ങൾ വർധിച്ചിരിക്കുന്നു. 2021-ൽ മതതീവ്രവാദ ആക്രമണങ്ങൾ 82 ശതമാനം കുറഞ്ഞതായി 'ടെററിസം ട്രാക്കറിൽ' നിന്നും മറ്റ് ഉറവിടങ്ങളിൽ നിന്നുമുള്ള കണക്കുകൾ ആധാരമാക്കി 'ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇക്കണോമിക്സ് ആൻഡ് പീസ്' (ഐ.ഇ.പി) തയ്യാറാക്കിയ ആഗോള തീവ്രവാദ ഇൻഡക്സ് റിപ്പോർട്ട് ചൂണ്ടികാണിക്കുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ, മതതീവ്രവാദ ആക്രമണങ്ങളേക്കാൾ അഞ്ചിരട്ടി രാഷ്ട്രീയ പ്രേരിത ഭീകരാക്രമണങ്ങൾ നടന്നിട്ടുണ്ട്. ഈ ആക്രമണങ്ങൾക്ക് കാരണമായ തീവ്ര ഇടതുപക്ഷ -…
ഇന്ത്യൻ മാധ്യമങ്ങളുടെ ഉടമസ്ഥർ ഇവരൊക്കെയാണ്.
മാധ്യമങ്ങളുടെ നയ തീരുമാനങ്ങളിൽ ഉടമസ്ഥതക്ക് വലിയ പങ്കുണ്ടല്ലോ! ഇന്ത്യയിലെ പ്രധാന വാർത്താ ചാനലുകളുടെ ഉടമസ്ഥർ ആരൊക്കെയെന്ന് ഫാക്ട് ഷീറ്റ്സ് പരിശോധിക്കുന്നു. റിപ്പബ്ലിക് ടിവി ഇംഗ്ലീഷ് വാർത്ത ചാനൽ. എസ്.എ.ആർ.ജി മീഡിയ ഹോൾഡിങ് എന്ന കമ്പനിയാണ് റിപ്പബ്ലിക് ടിവിയുടെ ഉടമസ്ഥർ. അർണബ് ഗോസ്വാമി, അദ്ദേഹത്തിന്റെ ഭാര്യ സമ്യബ്രത ഗോസ്വാമി എന്നിവരാണ് കമ്പനിയുടെ ഓഹരി ഉടമകൾ. 93 ശതമാനം ഓഹരി അർണബ്‌ ഗോസ്വാമിയുടേതാണ്. ടൈംസ് നൗ ഇംഗ്ലീഷ് വാർത്ത ചാനൽ. ബെന്നറ്റ് കോൾമാൻ & കമ്പനി…
ജൻഡർ ന്യൂട്രാലിറ്റി: ഭാഷയും രാഷ്ട്രീയവും.
ആതിഫ് ഹനീഫ് ജൻഡർ സംവാദങ്ങൾ കേരളത്തിൽ പുതിയ ചില ആലോചനാ പരിസരങ്ങൾ രൂപപ്പെടുത്തുന്നുണ്ട്. സ്ത്രീക്കും പുരുഷനും തുല്യമായ പരിഗണനയും അവകാശങ്ങളും വേണം എന്നതാണ് ഇത്തരം ചർച്ചകളുടെ ആകത്തുക. അവസര സമത്വവും സ്ത്രീകളുടെ അവകാശങ്ങളും അനിവാര്യമായ ആലോചന വിഷയം ആകുമ്പോൾ തന്നെ നമ്മുടെ പരിതസ്ഥിതിയിൽ അവയെ കുറിച്ചുള്ള സംവാദങ്ങളും പ്രയോഗവൽകരണവും പലപ്പോഴും പ്രതിലോമകരമായ അവസ്ഥയിലാണ് മുന്നോട്ട് പോകുന്നത്. ഇത്തരം സംവാദങ്ങളുടെ ആമുഖമായി മനസ്സിലാക്കേണ്ട പ്രധാന കാര്യം, ഏതൊരു സാമൂഹിക പ്രശ്നത്തെ സംബന്ധിച്ച വിശകലനങ്ങളും വിമർശനങ്ങളും സാധ്യമാക്കുന്ന നിർണിതമായ ഒരു…
1947-2022 അഭിമാനത്തോടെ, തലയുയർത്തി 75 വർഷങ്ങൾ!
നസീൽ വോയ്സി സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഇന്ത്യയുടെ 75 വർഷങ്ങളെ എങ്ങനെ വിലയിരുത്തണം? സ്വതന്ത്ര, ജനാധിപത്യ രാജ്യമെന്ന നിലയ്ക്ക് ഏഴരപ്പതിറ്റാണ്ട് കൊണ്ട് നാം താണ്ടിയ ദൂരം അഭിമാനിക്കാൻ വക നൽക്കുന്നതാണോ, അതോ നിരാശയുടേതാണോ? ഓരോരുത്തരും ജീവിക്കുന്ന സാമൂഹിക, സാംസ്കാരിക രാഷ്ട്രീയ സാഹചര്യങ്ങൾക്കനുസരിച്ച് ഉത്തരങ്ങൾ വ്യത്യാസപ്പെട്ടേക്കാം, വിരുദ്ധ ദിശകളിലേക്ക് സഞ്ചരിച്ചേക്കാം. പൊതുവായി വിലയിരുത്തുമ്പോൾ, ലോകരാജ്യങ്ങളിലെ സമപ്രായക്കാരോട് തട്ടിച്ചുനോക്കുമ്പോൾ, കടന്നുവന്ന വഴികളും പ്രതിസന്ധികളും അതിജീവനങ്ങളും പരിഗണിക്കുമ്പോൾ, അഭിമാനത്തോടെ തലയുയർത്തി നിൽക്കുക തന്നെയാണ് നമ്മുടെ …
ഇസ്രയേൽ നടത്തിയ ആക്രമണത്തിന്റെ ബാക്കി പത്രം.
ഇസ്രായേൽ എന്തിനാണ് ഇപ്പോൾ ഗസ്സ ആക്രമിക്കുന്നത്?
കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പലസ്തീൻ ആക്രമണത്തിന് ഇപ്പോൾ ഇസ്രായേലിനെ പ്രേരിപ്പിച്ച ഘടകം എന്താണ്? 2022 നവംബറിൽ തെരെഞ്ഞെടുപ്പ് വരാനിരിക്കെ ഇസ്രായേൽ മുൻ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അധികാരത്തിനായുള്ള പുതിയ കരുക്കൾ നീക്കുന്ന സാഹചര്യത്തിൽ ആരാണ് കൂടുതൽ ശക്തൻ എന്ന് കാണിക്കാനുള്ള അവസരമാണ് നിലവിലെ പ്രധാനമന്ത്രി യായിർ ലാപ്പിഡിന്. അതാണ് പെട്ടന്നുള്ള ഈ ഗസ്സ ആക്രമണത്തിൻ്റെ പ്രധാന കാരണമത്രെ! മുമ്പ് ബെഞ്ചമിൻ നെതന്യാഹു അടക്കമുള്ളവർ ഓരോ തെരെഞ്ഞെടുപ്പ് വേളയിലും ഫലസ്തീനിലേക്ക് അക്രമം അഴിച്ചുവിട്ടാണ് തങ്ങളുടെ കരുത്ത് തെളിയിക്കാറുള്ളതും തെരെഞ്ഞെടുപ്പ്…
ഗസ്സ : ആക്രമണവും നാശനഷ്ടങ്ങളും ചിത്രങ്ങളിലൂടെ.
ഗസ്സയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 15 കുട്ടികളും നാല് സ്ത്രീകളും ഉൾപ്പെടെ 44 പേർ കൊല്ലപ്പെട്ടതായി ഫലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. വെള്ളിയാഴ്ച മുതൽ ഗസ്സ കേന്ദ്രീകരിച്ചു ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ 350 ൽ പരം പേർക്ക് പരിക്കേറ്റതായും പറയുന്നു. ഫലസ്തീൻ ഇസ്‌ലാമിക് ജിഹാദ് കമാൻഡർ ബസ്സാം അൽ സാദിയെ ഇസ്രായേൽ സൈന്യം വെസ്റ്റ്ബാങ്കിൽ അറസ്റ്റ് ചെയ്തതു മുതലാണ് ആക്രമണങ്ങൾ തുടങ്ങുന്നത്. ആക്രമണത്തിൽ മറ്റൊരു ഇസ്ലാമിക് ജിഹാദ് കമാൻഡർ കൊല്ലപ്പെട്ടിട്ടുണ്ട്. ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഫലസ്തീൻ പെൺകുട്ടിയുടെ…
മലബാർ: വിദ്യാഭ്യാസ വിവേചനത്തിന്റെ വർത്തമാനങ്ങൾ
തശ്‌രീഫ് കെ പി അസന്തുലിതമായ വികസനത്തിന്റെയും വിഭവ ലഭ്യതയുടെയും കാര്യത്തിൽ ചരിത്രപരമായ വിവേചനമനുഭവിക്കുന്ന മേഖലയാണ് മലബാർ ജില്ലകൾ. ഒട്ടേറെ നേട്ടങ്ങൾ അവകാശപ്പെടാനുണ്ടെന്ന് വാദിക്കുമ്പോഴും സർക്കാറിന്റെ വികസന വിതരണത്തിൽ മലബാർ നേരിടുന്ന വിവേചനം തുടരുകയാണ്. മാറി മാറി അധികാരത്തിൽ വന്ന ഇടത്, വലത് സർക്കാറുകൾ ഈ വിവേചന യാഥാർഥ്യത്തെ വേണ്ട വിധത്തിൽ പരിഗണിക്കുകയോ, പരിഹരിക്കുകയോ ചെയ്‌തിട്ടില്ല. മലബാർ ജില്ലകൾ നേരിടുന്ന നീതി നിഷേധത്തിൽ ഏറ്റവും പ്രധാനമാണ് വിദ്യാഭ്യാസ മേഖലയിൽ നിലനിൽക്കുന്ന വിവേചനങ്ങൾ. വിജയ ശതമാനത്തിലും ഉന്നത പഠന നിലവാരത്തിലും…
“ഏതു ഭാഷയിലാണ് ഹൃദയമില്ലാത്തവരോട് സംവദിക്കേണ്ടത്?”
ജസ്റ്റിസ്‌ എൻ. വി രമണക്ക് തുറന്ന കത്ത്. സരിത പാണ്ഡേയ് ബഹുമാനപെട്ട ജസ്റ്റിസ് എൻ. വി രമണ, യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയിലേക്ക് നിങ്ങൾക്ക് ഊഷ്മളമായ സ്വാഗതം. നിങ്ങൾ സംസാരിക്കുന്നത് കേൾക്കാൻ ഞങ്ങൾ ഇവിടെ ഒത്തുകൂടുമ്പോൾ വൈറ്റ് ഹൗസിനു മുന്നിലും യു.എസ് സുപ്രീം കോടതിക്കു മുന്നിലും രാജ്യത്തെ മറ്റു വിവിധ പൊതു ഇടങ്ങളിലുമായി ഒരുപാട് പേർ പ്രതിഷേധിക്കുകയാണ്. 'റോയ് വേഴ്സസ് വെയ്ഡ്' അട്ടിമറിക്കാനുള്ള സുപ്രീം കോടതി വിധിക്കെതിരെയാണ് അവരുടെ പ്രതിഷേധം. അതേസമയം, അമേരിക്കയിലെ…
അഴിമതി തുറന്നുകാട്ടുന്ന മാധ്യമപ്രവർത്തകർ കൊല്ലപ്പെടുന്നു.
കഴിഞ്ഞ 30 വർഷത്തിനിടെ ഇന്ത്യയിൽ 27 പത്രപ്രവർത്തകർ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് 'കമ്മിറ്റി ടു പ്രൊട്ടക്ട് ജേർണലിസ്റ്റ്സ്' പുറത്തുവിട്ട രേഖകൾ പറയുന്നു. കൊല്ലപ്പെട്ടതിൽ കൂടുതലും ചെറുനഗരങ്ങളിലെ പത്രപ്രവർത്തകരാണ്, അഴിമതിയെക്കുറിച്ച് റിപ്പോർട്ട് ചെയ്യുന്നവർ. 'കമ്മറ്റി ടു പ്രൊട്ടക്റ്റ് ജേണലിസ്റ്റ്സ്' (സി. പി.ജെ) 1992 മുതൽ, ഇന്ത്യയിൽ മാധ്യമപ്രവർത്തകർക്ക് നേരെ നടക്കുന്ന അതിക്രമങ്ങളെ കുറിച്ചുള്ള രേഖകൾ സൂക്ഷിക്കുന്നുണ്ട്. ഇക്കാലയളവിൽ 27 മാധ്യമപ്രവർത്തകരെ അവരോടുള്ള പ്രത്യക്ഷ പ്രതികാരമെന്ന നിലയിൽ കൊലപ്പെടുത്തി എന്ന് സി.പി.ജെ രേഖകൾ സൂചിപ്പിക്കുന്നു. കൊല്ലപ്പെട്ടവരിൽ പകുതിയിലധികം പേരും അഴിമതി,…
നിയമ സഹായം തേടാൻ സ്ത്രീകൾ മടിക്കുന്നുവോ…?
കേരളത്തിലെ ചാനൽ ചർച്ചകളിൽ ഒരു പ്രമുഖ വലത് നിരീക്ഷകൻ സ്ഥിരമായി ഉയർത്തുന്ന വാദമാണ് ഇന്ത്യയിൽ റിപ്പോർട്ട്‌ ചെയ്യപ്പെടുന്ന സ്ത്രീകൾക്കെതിരെയുള്ള ലൈംഗിക അതിക്രമ കേസുകളിൽ പകുതിയോളം വ്യാജമാണെന്നത്. 2013 ഏപ്രിൽ മുതൽ 2014 ജൂലൈ വരെയുള്ള പീഡന കേസുകൾ പരിശോധിക്കുമ്പോൾ 53% വ്യാജമാണെന്ന ഡൽഹി വുമൺസ് കമ്മീഷൻ റിപ്പോർട്ട്‌ ഉദ്ധരിച്ചാണ് ഈ വാദം. ഈ റിപ്പോർട്ട്‌ സംബന്ധിച്ച് ബി.ബി.സി നടത്തിയ അന്വേഷണത്തിൽ "വ്യാജം" എന്ന് പരാമർശിച്ചിട്ടുള്ള കേസുകളിൽ സ്ത്രീകൾ തെറ്റായ ആരോപണം ഉന്നയിച്ചുവെന്ന് ചൂണ്ടികാണിക്കുന്നില്ല. മറിച്ച് ഭീഷണിക്ക് വഴങ്ങി…

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.