Skip to content Skip to sidebar Skip to footer

INdian Media

‘സരസ്വതി ചിത്രത്തെ ചവിട്ടുന്ന മുസ്ലിം യുവാവ്’: പ്രചരിക്കുന്നത് തെറ്റായ വീഡിയോ.
ക്ലാസ് മുറിയിൽ ബഹളം വെക്കുകയും അവിടെ ഉണ്ടായിരുന്ന സ്വരസ്വതിയുടെ ചിത്രത്തിൽ ചവിട്ടുകയും ചെയ്യുന്ന ഒരു യുവാവിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. 'കലാപം സൃഷ്ടിക്കുന്നതിനായി മുസ്ലിം യുവാവ് ചെയ്യുന്നത്' എന്നാണ് പ്രചാരണം. വസ്തുത പരിശോധിക്കുന്നു; ആനന്ദ് കുമാർ എന്നയാളുടെ ട്വിറ്റർ അക്കൗണ്ടിൽ നിന്ന്, 'മുസ്ലിം യുവാവാണ് ചെയ്തത്' എന്ന തലകെട്ടിലാണ് ഈ വീഡിയോ പ്രചരിച്ചത്. इस वीडियो को इतना RT करो कि ये मुस्लिम सूवर जहां भी हो पकड़ा जाए😡😡…
‘കംഗാരൂ കോടതികളെ’ കാണുന്ന സുപ്രീം കോടതി
ആകാംക്ഷ കുമാർ 2022ല്‍ ഇന്ത്യന്‍ മാധ്യമങ്ങളെ ജുഡീഷ്യറി നിരീക്ഷിച്ചത് ഏറെ ജാഗ്രതയോടെയാണ്. വിദ്വേഷ പ്രസംഗങ്ങളുടെയും, കംഗാരൂ കോടതി രീതിയിലുള്ള മാധ്യമവിചാരണയുടെയും, സുപ്രീം കോടതി കേസുകള്‍ ലിസ്റ്റ് ചെയ്യുന്നതിനെ കുറിച്ചുള്ള റിപോര്‍ട്ടിങ്ങിന്‍റെയും പേരിൽ സുപ്രീം കോടതി മാധ്യമങ്ങളുടെ പ്രവർത്തന രീതിയെ വിമർശിച്ചു. ജഡ്ജിമാര്‍ക്കെതിരെയുള്ള വ്യക്തിപരമായ ആക്രമണങ്ങള്‍ നിര്‍ത്തണമെന്ന് താക്കീതും നല്‍കി. കോടതിയുടെ ഈ പരാമര്‍ശങ്ങളുടെ ഫലമെന്താണ്? ഇതെല്ലാം കോടതിയുടെ അധികാര പരിധിയില്‍ വരുന്നതാണോ? മാധ്യമങ്ങൾ എപ്പോഴും തിരക്കിട്ടു പ്രതികരിക്കുകയാണോ? കഴിഞ്ഞ വര്‍ഷം സുപ്രീം കോടതിയില്‍ മൂന്ന് ചീഫ് ജസ്റ്റിസുമാരാണ്…
‘ദി കേരള സ്റ്റോറി’: സംവിധായകൻ സുദീപ്‌തോ സെൻ പറഞ്ഞത് നുണ.
ഭാഗം - 2 കേരളത്തിലെ മുൻ മുഖ്യമന്ത്രിമാർക്കെതിരെയുള്ള വ്യാജ ആരോപണത്തിന് പുറമെ, കേരളത്തെ കുറിച്ച് തെറ്റിധാരണ ജനിപ്പിക്കുന്ന വ്യാജ പ്രചാരണങ്ങൾ കൂടി സുദീപ്‌തോ സെൻ നടത്തുന്നുണ്ട്. കേവല വ്യാജാരോപണം എന്നതിനേക്കാൾ, ഏറെ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാവുന്ന ഗുരുതര സ്വഭാവമുള്ളവയാണ് അവയിൽ പലതും. കേരളത്തിൽ ശരീഅത്ത് നിയമം അനുസരിച്ച് പ്രവർത്തിക്കുന്ന വില്ലേജുകൾ ഉണ്ട്. അവിടങ്ങളിൽ സ്കൂളുകൾ അടച്ച് പൂട്ടി മദ്രസകൾ മാത്രമാണ് പ്രവർത്തിക്കുന്നത്. സ്ത്രീകൾക്ക് പുരുഷന്മാരുടെ കൂടെയല്ലാതെ പുറത്തിറങ്ങാൻ സാധ്യമല്ല. കേരളത്തിൽ 25,000ത്തിൽ അധികം കോവിഡ് കേസുകൾ…
വ്യാജ പ്രചാരണങ്ങൾ ആവർത്തിച്ച് ഒപ്പിന്ത്യ.
ഇന്ത്യൻ ഇംഗ്ലീഷ് വെബ് പോർട്ടൽ ആയ ഒപ്പിന്ത്യ പ്രമുഖ മാധ്യമ പ്രവർത്തകയായ സുചേത ദലാലിനെതിരെ വാർത്ത പ്രസിദ്ധികരിച്ചിരുന്നു. മെറ്റ - ദി വയർ വാർത്തകൾ വസ്തുത വിരുദ്ധമായി റിപ്പോർട്ട് ചെയ്ത ഉജ്ജ്വൽ കൃഷ്ണം ആണ് ഈ വാർത്തയും റിപ്പോർട് ചെയ്തിട്ടുള്ളത്. നവംബർ നാലിന് പ്രസിദ്ധികരിച്ച വാർത്തയിൽ, വയർ കമ്പനിയിൽ ജോലി ചെയ്തിരുന്ന, അന്തരിച്ച മുതിർന്ന മാധ്യമപ്രവർത്തകൻ വിനോദ് ദുവേക്കെതിരെയുള്ള മീ റ്റൂ ആരോപണങ്ങളുടെ അന്വേഷണം സുചേത ദലാൽ അട്ടിമറിച്ചു എന്നാണ് റിപ്പോർട്ട് സമർത്ഥിക്കുന്നത്. വിദേശ മാഗസിനായി…
തെറ്റായ വിവരങ്ങൾ, വിദ്വേഷ പ്രസ്താവനകൾ: ന്യൂസ് 18 ചർച്ചകൾ വെറുപ്പ് പ്രചരിപ്പിക്കുന്നത് ഇതാദ്യമല്ല
ന്യൂസ് 18 ഇന്ത്യയുടെ ഹിന്ദി പതിപ്പിൽ വൈകീട്ട് എട്ടുമണിക്ക് സംപ്രേഷണം ചെയ്യുന്ന പ്രൈം ടൈം ഡിബേറ്റാണ് 'ദേശ് നഹീ ഝുക്‌നേ ദേംഗേ' (രാജ്യത്തെ തലകുനിക്കാന്‍ അനുവദിക്കില്ല). നിലവിൽ ഇത് അവതരിപ്പിക്കുന്നത് അമന്‍ ചോപ്രയാണ്. 2021 സെപ്തംബറില്‍ സീ ന്യൂസില്‍നിന്നും രാജിവെച്ച അമന്‍ ചോപ്ര ഒക്ടോബറിലാണ് ന്യൂസ് 18 ഇന്ത്യയില്‍ ചേര്‍ന്നത്. ന്യൂസ് 18 നിന്റെ പ്രെെം ടെെം ഡിബേറ്റുകള്‍ ഉൾപ്പെടെയുള്ള വിവിധ പരിപാടികൾക്കെതിരെ 2022ല്‍ മാത്രം 9 പരാതികളാണ് ന്യൂസ് 18നെതിരെ ബ്രോഡ്കാസ്റ്റിങ് അതോറിറ്റിക്ക് ലഭിച്ചത്. അവയില്‍…
ന്യൂസ് ബ്രോഡ്കാസ്റ്റിങ് അതോറിറ്റി പിഴ ചുമത്തിയ, ന്യൂസ് 18 ചര്‍ച്ചയില്‍ അവതാരകന്‍ അമന്‍ ചോപ്ര നടത്തിയ നിയമ ലംഘനങ്ങള്‍.
കര്‍ണാടകയിലെ ഹിജാബ് നിരോധനത്തെക്കുറിച്ച് ന്യൂസ് 18 ഇന്ത്യ ചാനലില്‍ അവതാരകന്‍ അമന്‍ ചോപ്ര നടത്തിയ ഡിബേറ്റ്, സംപ്രേഷണ മാനദണ്ഡങ്ങൾ ലംഘിച്ചതിന് ന്യൂസ് ബ്രോഡ് കാസ്റ്റിങ് ആന്‍ഡ് ഡിജിറ്റല്‍ സ്റ്റാന്‍ഡേഡ്‌സ് അതോറിറ്റി 50,000 രൂപ പിഴ ചുമത്തിയിരുന്നു. 2022 ഏപ്രില്‍ 6ന് സംപ്രേഷണം ചെയ്ത ചര്‍ച്ചയെ കുറിച്ച് ഇന്ദ്രജിത് ഘോര്‍പഡേ നല്‍കിയ പരാതിയിലാണ് എന്‍.ബി.ഡി.എസ്.എ.യുടെ നടപടി. Nilesh Navalakha & Anr. vs. Union of India & Ors (2021) SCC Online BOM 56…
മാധ്യമങ്ങളിലെ ജാതി നാം ചർച്ച ചെയ്യേണ്ട കണക്കുകൾ
ഇന്ത്യന്‍ മാധ്യമങ്ങളിലെ, 218ല്‍ 191 നേതൃസ്ഥാനങ്ങളിലും ജനറല്‍ വിഭാഗങ്ങളില്‍നിന്നുള്ളവരാണ് എന്ന് ഓക്സ്ഫാം ഇന്ത്യയുടെ റിപോര്‍ട്ട്. 'WHO TELLS OUR STORIES MATTERS Representation of Marginalized Caste Groups in Indian Media' എന്ന റിപോര്‍ട്ട്, മുഖ്യധാരാ മാധ്യമ സ്ഥാപനങ്ങളിൽ ഒന്നിലും എസ്.സി, എസ്.ടി വിഭാഗങ്ങളിലുള്ളവര്‍ നേതൃസ്ഥാനത്തില്ല എന്ന് വെളിപ്പെടുത്തുന്നു. ഇംഗ്ലീഷ് - ഹിന്ദി പത്രങ്ങൾ, ഇംഗ്ലീഷ് - ഹിന്ദി വാര്‍ത്താ ചാനല്‍ എന്നിവയില്‍ എഡിറ്റോറിയല്‍ സ്ഥാനങ്ങളില്‍ ആദിവാസി വിഭാഗങ്ങളില്‍ നിന്നും ആരുമില്ല. നാല് വര്‍ഷം മുമ്പ്…
പി.ഐ.ബി അക്രഡിറ്റേഷന്‍ പട്ടികയില്‍ നിന്ന് മീഡിയ വണ്ണിനെ ഒഴിവാക്കി എന്ന പ്രചരണം; യാഥാർഥ്യമെന്ത്?
കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിന്‍റെ കീഴിലുള്ള പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ അക്രഡിറ്റേഷൻ പട്ടികയിൽ നിന്ന് മീഡിയ വണ്ണിനെ ഒഴിവാക്കിയെന്നും അതിനാൽ തന്നെ പ്രധാനമന്ത്രിയുടേതടക്കമുള്ളവരുടെ പൊതുപരിപാടികൾ റിപ്പോർട്ട് ചെയ്യാൻ സാധ്യമല്ലെന്നുമാണ് പ്രചരിക്കുന്നത്. രാജ്യസുരക്ഷാ പ്രശ്നങ്ങൾ പറഞ്ഞാണ് വിലക്കിയത് എന്നാണ് കാരണമായി പറയുന്നത്. ഇതിന്റെ യാഥാർഥ്യം എന്താണ്? ഒരു വാർത്ത ചാനലിന്റെ പ്രതിനിധിക്ക് അക്രഡിറ്റേഷന്‍ കിട്ടുക ആ വ്യക്തി പ്രസ്തുത ചാനലിന്റെ ഭാഗമായി ഡൽഹിയിൽ അഞ്ച് വർഷം പൂർത്തീകരിക്കുമ്പോഴാണ്. പ്രധാനമന്ത്രി അടക്കമുള്ളവരുടെ പൊതുപരിപാടികൾ അധികവും ഡൽഹിയിൽ നടക്കുന്നു…
കെ.ടി ജലീലിനെതിരെ കേസെടുക്കാൻ കോടതി ഉത്തരവെന്ന വാർത്ത തെറ്റ്: മാധ്യമങ്ങൾക്ക് കോടതിയുടെ രൂക്ഷ വിമർശനം
കശ്മീർ വിഷയത്തിലെ പരാമർശത്തിൽ കേരളത്തിലെ എം.എൽ.എ കെ.ടി ജലീലിനെതിരെ കേസെടുക്കാൻ കോടതി ഉത്തരവ് ഉണ്ടെന്ന് കേരളത്തിലെ വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അഡിഷണൽ മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് ഡൽഹി പൊലീസിന് നിർദേശം നൽകി എന്നായിരുന്നു വാർത്ത. കേരളത്തിലെ മുൻനിര പത്രങ്ങൾ ഉൾപ്പെടെ ഈ വ്യാജ വാർത്ത പ്രസിദ്ധീകരിച്ചു. എന്നാൽ, തെറ്റായ വാർത്ത പ്രസിദ്ധികരിച്ചതിന്, പതിനാറാം തീയതിക്ക് പ്രസ്തുത മാധ്യമങ്ങൾ കോടതിയിൽ മാപ്പപേക്ഷ നൽകാൻ കോടതി ഉത്തരവിട്ടു. നിയമസഭാ സമിതിയുടെ ഭാഗമായി കശ്മീരിൽ നടത്തിയ സന്ദർശനത്തിനിടെ, പാക്ക് അധിനിവേശ കശ്മീരിനെ…
‘വ്യാജവാർത്തകളുടെ കാലത്ത്’ ഗൗരി ലങ്കേഷിന്റെ അവസാന എഡിറ്റോറിയൽ.
ഈ ആഴ്ചയിലെ ലക്കത്തിൽ, ഗീബൽസിന്റേതിന് സമാനമായ ഇന്ത്യയിലെ വ്യാജവാർത്താ ഫാക്ടറികളെക്കുറിച്ച് എന്റെ സുഹൃത്ത് ഡോ.വാസു എഴുതിയിട്ടുണ്ട്. ഈ നുണ ഫാക്ടറികളിൽ മിക്കതും നടത്തുന്നത് മോദിയുടെ അനുയായികളാണ്, ഇവയുണ്ടാക്കുന്ന ആഘാതങ്ങളെന്തൊക്കെയെന്ന് വിശദീകരിക്കാനാണ് ഈ പത്രാധിപക്കുറിപ്പിലൂടെ ഞാൻ ശ്രമിക്കുന്നത്. കുറച്ചു ദിവസങ്ങൾക്ക് മുമ്പാണ് ഗണേഷ് ചതുർത്ഥി ആഘോഷം നടന്നത്. അന്ന് സാമൂഹ്യമാധ്യമങ്ങളിൽ സംഘപരിവാർ പ്രവർത്തകർ ഒരു നുണ പ്രചരിപ്പിച്ചു. കർണാടക സര്‍ക്കാര്‍ കണ്ടെത്തുന്ന സ്ഥലത്ത് മാത്രമേ ഗണപതി പ്രതിമ സ്ഥാപിക്കാൻ കഴിയൂ എന്നാണത്. അതിനായി ഒരു വ്യക്തി 10…
ഗൗതം അദാനി എൻ.ഡി.ടി.വിയിൽ ഓഹരി സ്വന്തമാക്കിയത് എങ്ങനെ?
കൗശൽ ഷ്രോഫ് വലിയ മുതൽമുടക്ക് ആവശ്യമായി വരുന്ന, വിവിധ വ്യവസായ മേഖലകളിലേക്ക് വളർച്ച വ്യാപിപ്പിക്കുന്നതിന്റെ ഫലമായി അദാനി ഗ്രൂപ് ഭീമമായ കടത്തിലാണെന്ന് 'ക്രെഡിറ്റ്സൈറ്റ്‌സ്' എന്ന ഗവേഷക സംഘടനയുടെ റിപ്പോർട്ട് പുറത്തുവന്ന അതേ ദിവസമാണ്, 'വിശ്വപ്രധാൻ കൊമേഷ്യൽ പ്രൈവറ്റ് ലിമിറ്റഡ്' (വി.പി.സി.എൽ ) എന്ന ചെറിയ കമ്പനി ഏറ്റെടുത്തതായി അദാനി ഗ്രൂപ് മാധ്യമങ്ങളെ അറിയിക്കുന്നത്. വി.പി.സി.എല്ലി.ലൂടെ അദാനി പ്രമുഖ മാധ്യമസ്ഥാപനമായ എൻ.ഡി.ടി.വിക്കുമേൽ നിയന്ത്രണം സാധ്യമാക്കിയത് എങ്ങനെയെന്ന് പരിശോധിക്കുന്നു. എൻ.ഡി.ടി.വിയുടെ സ്ഥാപക എഡിറ്റർമാരായ പ്രണോയ് റോയ്, രാധിക റോയ് എന്നിവർക്ക്…
ഇന്ത്യയിലെ ഓൺലൈൻ മാധ്യമങ്ങളുടെ ഉടമസ്ഥർ ആരൊക്കെ?
ഇന്ത്യയിൽ പ്രവർത്തിക്കുന്ന ഓൺലൈൻ മാധ്യമ സ്ഥാപനങ്ങൾ ആരുടെയൊക്കെ ഉടമസ്ഥതയിലാണ് ഉള്ളത്? ഇന്ത്യയിലെ പ്രമുഖ മാധ്യമങ്ങളുടെ ഉടമസ്ഥതയെക്കുറിച്ച് ഫാക്ട് ഷീറ്റ്സ് പ്രസിദ്ധീകരിക്കുന്ന ലേഖനത്തിൻ്റെ മൂന്നാം ഭാഗം. ഫസ്റ്റ് പോസ്റ്റ് ഇംഗ്ലീഷ്‌ - ഹിന്ദി ഭാഷകളിൽ വാർത്തകൾ, നിരൂപണങ്ങൾ തുടങ്ങിയവ പ്രസിദ്ധികരിക്കുന്ന വെബ്സൈറ്റ്. നെറ്റ്‌വർക്ക് 18 ആണ് ഉടമസ്ഥർ. 73.2ശതമാനം ഓഹരി അംബാനി കുടുംബത്തിൻ്റേതാണ്. ദി പ്രിന്റ് വാർത്തകളും അനുബന്ധ വിശകലനങ്ങളും പ്രസിദ്ധീകരിക്കുന്ന വെബ്സൈറ്റ്. പ്രിന്റ് ലൈൻ മീഡിയ പ്രൈവറ്റ് ലിമിറ്റഡ് ആണ് ഉടമസ്ഥർ.99 ശതമാനം ഓഹരിയും…
ഇന്ത്യൻ പത്രങ്ങളുടെ ഉടമസ്ഥത ആർക്കാണ്?
രാജ്യത്തെ പ്രധാന പത്രസ്ഥാപനങ്ങളുടെ ഉടമസ്ഥർ ആരൊക്കെയാണെന്ന് പരിശോധിക്കുന്നു. ഇന്ത്യയിലെ പ്രമുഖ ചാനലുകളുടെ ഉടമസ്ഥതയെക്കുറിച്ച് പ്രസിദ്ധീകരിച്ച ലേഖനത്തിെൻ്റെ രണ്ടാം ഭാഗം. ടൈംസ് ഓഫ് ഇന്ത്യ ഇംഗ്ലീഷ് ദിനപത്രം. ബെന്നറ്റ് കോൾമാൻ & കമ്പനി ലിമിറ്റഡിന്റെ ടൈംസ് ഗ്രൂപ് ആണ് പത്രത്തിന്റെ ഉടമസ്ഥർ. ജൈൻ കുടുംബമാണ് കമ്പനിയുടെ 100 ശതമാനം ഓഹരിയും കൈവശം വെച്ചിരിക്കുന്നത്. മുംബൈ മിറർ മുംബൈയിലെ പ്രാദേശിക ഇംഗ്ലീഷ് പത്രം. ബെന്നറ്റ് കോൾമാൻ & കമ്പനി ലിമിറ്റഡിന്റെ ടൈംസ് ഗ്രൂപ് ആണ് പത്രത്തിന്റെ ഉടമസ്ഥർ.…
ഇന്ത്യൻ മാധ്യമങ്ങളുടെ ഉടമസ്ഥർ ഇവരൊക്കെയാണ്.
മാധ്യമങ്ങളുടെ നയ തീരുമാനങ്ങളിൽ ഉടമസ്ഥതക്ക് വലിയ പങ്കുണ്ടല്ലോ! ഇന്ത്യയിലെ പ്രധാന വാർത്താ ചാനലുകളുടെ ഉടമസ്ഥർ ആരൊക്കെയെന്ന് ഫാക്ട് ഷീറ്റ്സ് പരിശോധിക്കുന്നു. റിപ്പബ്ലിക് ടിവി ഇംഗ്ലീഷ് വാർത്ത ചാനൽ. എസ്.എ.ആർ.ജി മീഡിയ ഹോൾഡിങ് എന്ന കമ്പനിയാണ് റിപ്പബ്ലിക് ടിവിയുടെ ഉടമസ്ഥർ. അർണബ് ഗോസ്വാമി, അദ്ദേഹത്തിന്റെ ഭാര്യ സമ്യബ്രത ഗോസ്വാമി എന്നിവരാണ് കമ്പനിയുടെ ഓഹരി ഉടമകൾ. 93 ശതമാനം ഓഹരി അർണബ്‌ ഗോസ്വാമിയുടേതാണ്. ടൈംസ് നൗ ഇംഗ്ലീഷ് വാർത്ത ചാനൽ. ബെന്നറ്റ് കോൾമാൻ & കമ്പനി…
ട്വിറ്ററിൽ ആ ഏജൻ്റ് എന്താണ് ചെയ്തത്?
ട്വിറ്ററിൻ്റെ മുൻ സുരക്ഷാ മേധാവി പീറ്റർ സാറ്റ്‌കോയുടെ വെളിപ്പെടുത്തൽ! ട്വിറ്ററിന്റെ ശമ്പളപ്പട്ടികയിൽ തങ്ങളുടെ "ഏജൻ്റുമാരിൽ ഒരാളെ" ഉൾപ്പെടുത്താൻ ഇന്ത്യയിലെ ഭരണകൂടം തങ്ങളെ നിർബന്ധിച്ചതായി ട്വിറ്റർ മുൻ സുരക്ഷാ മേധാവി പീറ്റർ സാറ്റ്‌കോ. 2022 ഓഗസ്റ്റ് 23ന്, വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തതനുസരിച്ച്, സർക്കാർ "തീവ്രമായ പ്രതിഷേധങ്ങൾ" നേരിട്ട സന്ദർഭത്തിൽ ഈ "ഏജന്റിന്" ട്വിറ്റർ യുസേഴ്‌സിന്റെ ഡാറ്റയിലേക്ക് ആക്സസ് നൽകിയിരുന്നവെന്നും പീറ്റർ സാറ്റ്‌കോ സമർപ്പിച്ച പരാതിയിൽ പറയുന്നു. The complaint from former head of security Peiter…
എന്‍.ഡി.ടി.വിയില്‍ 29.18% ഓഹരി സ്വന്തമാക്കി അദാനി മീഡിയ നെറ്റ്‌വർക്ക്സ്.
എൻഡിടിവി യുടെ 29.18 ശതമാനം ഓഹരി വാങ്ങി അദാനി മീഡിയ നെറ്റ്‌വർക്ക്സ്. ഓഹരി ഉടമസ്ഥരായ വി.പി.സി.എൽ മുഖേനയാണ് ഇതെന്ന് അദാനി ഗ്രൂപ് വാർത്ത സമ്മേളനത്തിൽ അറിയിച്ചു. എൻ.ഡി.ടി.വി യുടെ 29.18 ശതമാനം ഓഹരി കൈവശമുള്ള ആർ.ആർ.പി.ആർ എന്ന കമ്പനിയുടെ 99.5 ശതമാനം ഏറ്റെടുക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. ഇതോടെ ആർ.ആർ.പി.ആറിന്റെ പൂർണ നിയന്ത്രണം വി.സി.പി.എല്ലിന്റെ കീഴിലാകും. പുതുമാധ്യമ മേഖലയില്‍ നിലയുറപ്പിക്കാനുള്ള അദാനി മീഡിയ നെറ്റ്‌വർക്ക്സ് ലിമിറ്റഡിന്റെ യാത്രയിലെ പ്രധാന നാഴികക്കല്ലാണ് ഇതെന്ന് എ.എം.ജി നെറ്റ്‌വർക്ക്സ് ലിമിറ്റഡിന്റെ സിഇഓ സഞ്ജയ്…
ഇന്ത്യൻ മാധ്യമങ്ങൾ തടവിലാണ്.
പി. സായ്നാഥ് 2020 മാർച്ച് 24ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ലോക്ക്ഡൗൺ പ്രഭാഷണം, 1.4 ബില്യൺ വരുന്ന ജനങ്ങൾക്ക് തയ്യാറെടുക്കാൻ വെറും നാല് മണിക്കൂറാണ് നൽകിയത്. ലക്ഷക്കണക്കിന് ആളുകളുടെ ജീവിത മർഗം ഇത് ഇല്ലാതാക്കി. പ്രഭാഷണത്തിൽ അത്യാവശ്യ സേവനങ്ങളുടെ ലിസ്റ്റിൽ മാധ്യമ പ്രവർത്തനവും ഉൾപ്പെട്ടിരുന്നു. കുറച്ച് മാസങ്ങൾക്കകം കോർപറേറ്റ് ഉടമസ്ഥതയിലോ, അവരുടെ നിയന്ത്രണത്തിലോ ഉള്ള പ്രധാന മാധ്യമ സ്ഥാപനങ്ങൾ ഒക്കെ മൂവായിരത്തോളം ആളുകളെ ജോലിയിൽ നിന്ന് പിരിച്ച് വിട്ടു. ഇത് തന്നെയും നിർബന്ധിത രാജിയിലൂടെയും…
ആഗോള സൂചികകളിൽ ഇന്ത്യയുടെ സ്ഥാനമെവിടെ?
എഴുപത്തിയഞ്ചാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു കഴിഞ്ഞ നമ്മുടെ രാജ്യത്തിൻ്റെ ചില മറുവശങ്ങൾ കൂടി. ആഗോള സൂചികകളുടെ അടിസ്ഥാനത്തിൽ നാം പല രംഗത്തും എവിടെ എത്തിനിൽക്കുന്നുവെന്ന് ഫാക്റ്റ്ഷീറ്റ്സ് പരിശോധിക്കുന്നു. നാം തിരുത്തേണ്ട മേഖലകൾ ഏതൊക്കെയെന്ന് തിരിച്ചറിയുക മുന്നോട്ട് പോകാൻ അനിവാര്യമാണ്. 1 . മാധ്യമ സ്വാതന്ത്ര്യ സൂചിക 180 ഓളം രാജ്യങ്ങളിലെ മാധ്യമ പ്രവർത്തകരുടെ മാധ്യമ സ്വാതന്ത്ര്യത്തെ കുറിച്ചുള്ള താരതമ്യമാണ് മാധ്യമ സ്വാതന്ത്ര്യ സൂചിക. 2002 ൽ ഈ സൂചിക പ്രകാരം 80 ആം സ്ഥാനത്തുണ്ടായിരുന്ന…
ചില കേസുകൾ മാത്രം വേഗത്തിൽ പരിഗണിക്കുന്നതെങ്ങനെ?
സീ ടിവി ജേണലിസ്റ്റ് രോഹിത് രഞ്ജൻ ജൂലൈ 6ന് തനിക്കെതിരായ ഒന്നിലധികം എഫ്.ഐ.ആറുകൾ ചോദ്യം ചെയ്‌തുകൊണ്ട് സമർപ്പിച്ച ഹർജി 24 മണിക്കൂറിനകം പരിഗണിക്കാൻ സുപ്രീം കോടതി സമ്മതിക്കുകയുണ്ടായി. അതേസമയം സ്വതന്ത്ര മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പൻ അറസ്റ്റിലായി ആറ് മാസത്തിനു ശേഷമാണ്‌ അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിച്ചത്. സുപ്രീം കോടതി എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്നതിനെക്കുറിച്ച സൂചന നൽകുന്നുണ്ട് ഈ രണ്ട് ഉദാഹരണങ്ങൾ. ചില സന്ദർഭങ്ങളിൽ, കോടതി ഒരു വിഷയം അടിയന്തിരമായി പരിഗണിച്ചേക്കാം. മറ്റുള്ളവയിൽ, ലിസ്റ്റ് ചെയ്യുന്നതിന് തന്നെ…
അഴിമതി തുറന്നുകാട്ടുന്ന മാധ്യമപ്രവർത്തകർ കൊല്ലപ്പെടുന്നു.
കഴിഞ്ഞ 30 വർഷത്തിനിടെ ഇന്ത്യയിൽ 27 പത്രപ്രവർത്തകർ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് 'കമ്മിറ്റി ടു പ്രൊട്ടക്ട് ജേർണലിസ്റ്റ്സ്' പുറത്തുവിട്ട രേഖകൾ പറയുന്നു. കൊല്ലപ്പെട്ടതിൽ കൂടുതലും ചെറുനഗരങ്ങളിലെ പത്രപ്രവർത്തകരാണ്, അഴിമതിയെക്കുറിച്ച് റിപ്പോർട്ട് ചെയ്യുന്നവർ. 'കമ്മറ്റി ടു പ്രൊട്ടക്റ്റ് ജേണലിസ്റ്റ്സ്' (സി. പി.ജെ) 1992 മുതൽ, ഇന്ത്യയിൽ മാധ്യമപ്രവർത്തകർക്ക് നേരെ നടക്കുന്ന അതിക്രമങ്ങളെ കുറിച്ചുള്ള രേഖകൾ സൂക്ഷിക്കുന്നുണ്ട്. ഇക്കാലയളവിൽ 27 മാധ്യമപ്രവർത്തകരെ അവരോടുള്ള പ്രത്യക്ഷ പ്രതികാരമെന്ന നിലയിൽ കൊലപ്പെടുത്തി എന്ന് സി.പി.ജെ രേഖകൾ സൂചിപ്പിക്കുന്നു. കൊല്ലപ്പെട്ടവരിൽ പകുതിയിലധികം പേരും അഴിമതി,…

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.